സായ് ശങ്കർ അറസ്റ്റിലായ ദിവസം വീട്ടിലെത്തിയ യുവതി ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി; മയൂഖിയെ പരിചയപ്പെടുത്തിയത് താൻ ആണെന്ന പത്രവാർത്ത സമനില തെറ്റിച്ചു; ജസ്നിയ ജീവനൊടുക്കാൻ തീരുമാനിച്ചത് സർവ്വ പ്രതീക്ഷകളും തെറ്റിയപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃക്കാക്കര: ഐപിഎസ് ഉദ്യോഗസ്ഥർചമഞ്ഞ് തട്ടിപ്പുനടത്തിയ സംഘത്തിൽ അറസ്റ്റിലായ രണ്ടാം പ്രതി സായ് ശങ്കറിന്റെ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. . തൃക്കാക്കര മലേപ്പള്ളിക്കു സമീപം ഗ്രീൻസ്കേപ്പ് ഫ്ളാറ്റിൽ താമസിച്ച ജസ്നിയ (22)യാണ് മരിച്ചത്. ആറാംനിലയിലെ ഫ്ളാറ്റിലെ അടുക്കളയോടുചേർന്നുള്ള മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കൈഞരമ്പുകൾ മുറിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ഫ്ളാറ്റിലെത്തിയ ഒരു യുവതി മറ്റു സ്ത്രീകളോടൊപ്പമുള്ള സായിയുടെ ഏതാനും ഫോട്ടോകൾ ജസ്നിയയെ കാണിച്ചിരുന്നുവെന്നും അതിൽ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഫ്ളാറ്റിലെത്തിയ യുവതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ജസ്നിയയെ കാണാൻ വന്നതെന്നും ഇവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. കേസിൽ അറസ്റ്റിലായ മയൂഖിയെ ജസ്നിയ വഴിയാണ് തട്ടിപ്പ് സംഘം പരിചയപ്പെട്ടത്. ഈ സാഹചര്യമുയർത്തിയുള്ള ഭീഷണിയുമായാണ് യുവതി ജസ്നിയയെ കണ്ടെതെന്നാണ് സൂചന. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾക്കൊപ്പം താനും കുടുങ്ങുമെന്ന സാഹചര്യം വന്നതോടെ ജസ്നിയയുടെ സമനില തെറ്റി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അതുകൊണ്ട് കൂടിയാണ് വീട്ടിൽ വന്ന യുവതിയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്. ഇവരെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇന്നലെ രാവിലെ 7.30ന് ബഹളംകേട്ട് മുറിയിലേക്ക് ഓടിയെത്തിയ ജസ്നിയയുടെ അമ്മ റെഹിയാനത്ത് മകളുടെ കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നുപോകുന്നതാണ് കണ്ടത്. റെഹിയാനത്ത് ബന്ധുക്കളെ വിളിക്കാൻപോയ തക്കംനോക്കി യുവതി അടുക്കളയോടുചേർന്നുള്ള മുറിയിലെത്തി ഫാനിൽ തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെത്തി തൂങ്ങിനിൽക്കുകയായിരുന്ന ജസ്നിയയെ കെട്ടഴിച്ച് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജസ്നിയ ഒന്നരവർഷം മുമ്പാണ് സായി ശങ്കറെ പ്രണയിച്ച് വിവാഹംകഴിച്ചത്.വിവാഹശേഷം കാക്കനാട്ടെ ഫ്ളാറ്റിലായിരുന്നു താമസം. യുവതിയുടെ അമ്മ റെഹിയാനത്തും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്.
കല്യാണശേഷം അവരുടെ ബന്ധുക്കളുമായിട്ടായിരുന്നു സായി ശങ്കറിന് കൂടുതൽ അടുപ്പമെന്നും തങ്ങളുടെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമെ വരാറുണ്ടായിരുന്നുള്ളൂവെന്നും യുവാവിന്റെ അമ്മ സുജാത പൊലീസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അന്ധമായി ഭർത്താവിനെ സ്നേഹിച്ചിരുന്ന ജസ്നിയ, സായിശങ്കർ തട്ടിപ്പിനെ അറസ്റ്റിലായെന്ന വാർത്ത വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എറണാകുളത്തെ പ്രമുഖ തങ്ങൾ കുടുംബത്തിലെ അംഗമായ ജസ്നിയ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും എതിർപ്പ് വകവയ്ക്കാതെയാണ് സായി ശങ്കറിനെ വിവാഹം കഴിക്കുന്നത്. ഫാഷൻ ഡിസൈനറും മോഡലുമായി ജസ്നിയ സായി ശങ്കറിനെ പരിചയപ്പെടുന്നത് ഇവന്റ് മാനേജ്മെന്റുകളുടെ സംഘാടകൻ എന്ന നിലയിലാണ്. സായി ശങ്കർ ജോലി ചെയ്തിരുന്ന ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിത്യസാന്നിധ്യമായിരുന്നു ജസ്നിയ. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്ന് ജസ്നിയയും സായിശങ്കറും. ്.
സായിശങ്കറിനെ വിശ്വസിച്ച് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജസ്നിയ സായി ശങ്കറിനെ വിവാഹം കഴിച്ചു. ഒരു തരത്തിലും ജസ്നിയക്ക് തന്റെ മേൽ സംശയം തോന്നാതിരിക്കാൻ എപ്പോഴും സായി ശങ്കർ ശ്രദ്ധിച്ചിരുന്നു. ഐയിരാപുരം സി.ഇ.ടി കോളേജിൽ പഠിച്ചിരുന്ന ജസ്നിയയുടെ സുഹൃത്തായിരുന്നു സായി ശങ്കറിനൊപ്പം അറസ്റ്റിലായ മയൂഖി. പെരുമ്പാവൂർ സ്വദേശിയായ മയൂഖി ജസ്നിയ വഴിയാണ് സായി ശങ്കറിനെ പരിചയപ്പെടുത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച മയൂഖിയെ കേസിലെ ഒന്നാം പ്രതി നാരായൺദാസിനെ പരിചയപ്പെടുത്തുന്നതും സായി ശങ്കറാണ്. എന്നാൽ മയൂഖിക്ക് സായി ശങ്കറുമായി ഇത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കുന്നത് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മാത്രമാണ്. സായിശങ്കറിന്റെ പ്രണയവും വെറും നാട്യമായിരുന്നുവെന്നും മയൂഖിയും സായി ശങ്കറും ചേർന്ന് തന്നെ ചതിക്കുകയായിരുന്നവെന്നും മനസിലായതോടെ ജസ്നിയയ്ക്ക് ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
അതിനിടെ ഡിഐജി ചമഞ്ഞ് ബ്ലാക്ക്മെയിലിങ് തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാളെക്കൂടി തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റ്ചെയ്ത നാരായണദാസിനും സംഘത്തിനും ഇരകളെ കണ്ടെത്തി നൽകിയിരുന്ന തൃപ്പൂണിത്തുറ വെള്ളാങ്ങിതോപ്പിൽ കുളങ്ങേത്ത് കെ വി സുധീറി (42)നെയാണ് സിഐ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ സുധീർ തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന ബിജെപി നേതാവിന്റെ സഹോദരനാണ്. ഒരുവർഷത്തോളമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന ഇയാളാണ് തട്ടിപ്പുസംബന്ധിച്ച് പൊലീസിനു പരാതിനൽകിയ ചോറ്റാനിക്കരയിലെ വ്യവസായി അജയഘോഷിനെ സംബന്ധിച്ച വിവരങ്ങൾ നാരായണദാസിനും സംഘത്തിനും നൽകിയത്.
നേരത്തെതന്നെ നാരായണദാസിനെ പരിചയമുള്ള സുധീർ അയാൾക്കൊപ്പം ബാങ്കോക്ക്, തായ്വാൻ, ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിട്ടുള്ളതായും പണം ഇടപാടുകൾ നടത്തിയിട്ടുള്ളതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽത്തന്നെ നിരവധിപേരെ ബ്ലാക്ക്മെയിലിങ് തട്ടിപ്പിന് ഇരയാക്കിയിട്ടുള്ള നാരായണദാസിനും സംഘത്തിനും സാമ്പത്തികശേഷിയുള്ളവരെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഏജന്റുമാർ ഉണ്ടായിരുന്നു. ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തട്ടിപ്പിന് ഇരയായ പലരും മാനക്കേട് ഭയന്ന് സംഭവം പുറത്തുപറയാറില്ല. ഈ കേസിൽ രണ്ടുകോടി രൂപ ആവശ്യപ്പെട്ടതാണ് സംഭവത്തിൽ വഴിത്തിരിവായതെന്നും പൊലീസ് പറഞ്ഞു.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി പിന്നിട്ടു
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു; കൊച്ചി വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍