ബ്ലാക്ക് മെയിൽക്കേസിനും സോളാറിന്റെ വിധി; ഉന്നതരെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം നിർത്തി; അടിയും ഇടിയും പേടിച്ചാണ് പലതും വിളിച്ചു പറഞ്ഞതെന്ന് രുക്സാന; സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനെ രക്ഷിച്ചത് ആര്?
കൊച്ചി: വിവാദമായ കൊച്ചി ബ്ലാക്ക് മെയിൽ കേസിന്റെ അന്വേഷണം ഉന്നതർ ഇടപെട്ട് അട്ടിമറിച്ചു. കൊല്ലത്തെ വ്യവസായി സജികുമാറിന്റെ പരാതിയിലുള്ള അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ മാത്രം നിരത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. പ്രമുഖരെ പ്രലോഭിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ഒളികാമറയിൽ പകർത്തി ബ്ളാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു ആരോപണം. ഇതിനപ്പുറത്തേക്ക് അന്വേഷണമോ കുറ്റപത്രമോ എത്തില്ല.
അതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി രുക്സാന രംഗത്ത് എത്തി. ഒരു സെയിൽ ടാക്സ് ഉദ്യോഗസ്ഥനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് രുക്സാനയുടെ വെളിപ്പെടുത്തൽ. പിടിയിലായവരെല്ലാം ഈ ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞു. എന്നാൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നാണ് ആരോപണം. ഒപ്പം കേസിൽ ഉന്നതർക്കാർക്കും പങ്കില്ലെന്നും പറയുന്നു. പ്രത്യേകിച്ച് രാഷ്ട്രീയക്കാർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ. ആരോ തങ്ങളെ കൊണ്ട് സമ്മർദ്ദം ചെലുത്തിയാണ് മുമ്പ് പേരുകൾ പറയിച്ചത്. പൊലീസിന്റെ അടിയും ഇടിയും പേടിച്ച് വിളിച്ചു പറഞ്ഞവ മാത്രമാണ് അവയെന്നും രുക്സാന പറയുന്നു. ഇതിനൊപ്പമാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ട വിവരവും ചർച്ചയാകുന്നത്. അതായത് ഉന്നതർക്ക് വേണ്ടി എല്ലാം പറഞ്ഞു തീർത്തതാവാനാണ് സാധ്യത.
സജികുമാറിനെ ബഌക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിലാണ് എറണാകുളം വെണ്ണല ഡി.ഡി ഗോൾഡൻ ഗേറ്റിൽ താമസക്കാരിയായ ബിന്ധ്യാ തോമസ് എന്നു വിളിക്കുന്ന സൂര്യ ( 32), കടവന്ത്ര ചിലവന്നൂരിലെ ഗാലക്സി വിൻസ്റ്റൺ ഫ്ളാറ്റിൽ താമസക്കാരിയായ റുക്സാന ബി. ദാസ് (29), ഇടനിലക്കാരായി പ്രവർത്തിച്ച ഹൈക്കോടതി അഭിഭാഷകൻ വടുതല കുറ്റാട്ടുശേരിയിൽ സനിലൻ ( 43), ഉദയംപേരൂർ സൗത്ത് പറവൂർ കണ്ടത്തിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന ജേക്കബ് തോമസ് (35) എന്നിവരെ കഴിഞ്ഞ ജൂലായിൽ അറസ്റ്റു ചെയ്തത്. ബഌക്ക് മെയിലിംഗിന് പ്രധാന സഹായിയായി പ്രവർത്തിച്ച ആലപ്പുഴ സ്വദേശി ജയചന്ദ്രനും പിന്നീട് അറസ്റ്റിലായി. ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ താമസിച്ചെന്നും കൂടി വ്യക്തമായതോടെ പല ഉന്നതരും സംശയ നിഴലിലായി. പ്രത്യേക അന്വേഷണ സംഘവുമെത്തി. ഇതൊക്കെയാണ് ഇപ്പോൾ വെറുതെയാകുന്നത്. ഒപ്പം രുക്സാനയുടെ പുതിയ വെളിപ്പെടുത്തലും.
പാലാരിവട്ടം സ്റ്റേഷനിൽ ആദ്യം പിടിയിലായപ്പോൾ തിരുവനന്തപുരത്തുള്ള ഒരു മന്ത്രിയുടെ പി.എ വിളിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അരൂരിൽവച്ച് പിടിയിലായ ഒരു ബിസിനസുകാരനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് പി.എ വിളിച്ചത്. അടുത്തദിവസം അയാളെ പൊലീസ് വിട്ടയച്ചു.-രുക്സാന പറയുന്നു. ആത്മഹത്യ ചെയ്ത രവീന്ദ്രനെ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് വിൻസെന്റ് പെരേര എന്നയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പിറ്റേന്നാണ് അയാൾ ആത്മഹത്യ ചെയ്തെന്ന് അറിഞ്ഞത്. പെരേര തല്ലിയ കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു മറുപടിയെന്നും രുക്സാന വെളിപ്പെടുത്തുന്നു.
എറണാകുളത്ത് അറസ്റ്റിലായതിനെ തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. റിമാൻഡിൽ കഴിയുമ്പോൾ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ശരിയല്ല. എന്നാൽ, ദേഹോപദ്രവം ഏല്പിച്ചു. ഉപദ്രവിച്ചതിനെക്കുറിച്ച് കോടതിയിൽ രഹസ്യമൊഴി കൊടുത്തു. രണ്ടാംദിവസം ജാമ്യം ലഭിച്ചെങ്കിലും കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പൊലീസ് പകവീട്ടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കേട്ട മുന്മന്ത്രിമാരെയോ ഐ.പി.എസ് ഓഫീസറെയോ സിനിമാനടനെയോ കണ്ടിട്ട് പോലുമില്ല. അവരുമായി ബന്ധമുണ്ടായിരുന്നുവെങ്കിൽ ഒരു പെറ്റി കേസുപോലുമുണ്ടാകുമായിരുന്നില്ല. പൊലീസിന്റെ അടിയും ഇടിയും പേടിച്ചാണ് അവർ പറഞ്ഞത് ഏറ്റുപറഞ്ഞത്. രണ്ടാമത് കസ്റ്റഡിയിൽ ആയപ്പോഴും മുൻപ് പറഞ്ഞ രാഷ്ട്രീയക്കാരുടെയൊക്കെ പേരുകൾ പറയാൻ പറഞ്ഞു. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നവെന്നാണ് രുക്സാനയുടെ പുതിയ വിശദീകരണം.
ഏതായാലും രുക്സാനയും ബിന്ധ്യയും വെളിപ്പെടുത്തിയ പേരുകളിൽ അന്വേഷണം ഇല്ല. പകരം സജി കുമാറിന്റെ പരാതി മാത്രം അന്വേഷിച്ചാൽ മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താമെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ പരാതിപ്പെടാൻ അരും ഉണ്ടാകില്ലെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ എല്ലാം അവസാനിക്കുന്നുവെന്ന് വ്യക്തം. ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് എംഎൽഎ ഹോസ്റ്റലിൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു. ശരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതല്ലാതെ കൂടുതൽ അന്വേഷണം നടന്നില്ല.
തിരുവനന്തപുരം സ്വദേശി രവീന്ദ്രൻ ആത്മഹത്യ ചെയ്ത കേസിൽ വെഞ്ഞാറമൂട് പൊലീസ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കാര്യമായ അന്വേഷണം നടന്നില്ല. ബ്ലാക്ക് മെയിൽ കേസിന്റെ തുടർച്ചയായിരുന്നു ഈ ആത്മഹത്യയും. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഒന്നും ചെയ്യില്ല. സജി കുമാറിന്റെ കേസിൽ റുക്സാന, ജയചന്ദ്രൻ എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകൾ, സി.ഡികൾ എന്നിവയുടെ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
Stories you may Like
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- ഭാവഗായകൻ എൺപതിന്റെ നിറവിൽ; പി ജയചന്ദ്രന് പിറന്നാൾ ആശംസകൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍