മാത്യുവും മൂത്ത മകനും അപകടത്തിൽ മരിച്ചു; പന്ത്രണ്ട് വർഷത്തിന് ശേഷം ഭാര്യയും ഇളയ മകനും; രാമപുരം കാഞ്ഞിരത്താംകുന്നേലിലെ സമ്പന്ന കുടുംബത്തെ ഇല്ലായ്മ ചെയ്തതോ? റാണിയുടേയും റിനുവിന്റേയും ആത്മഹത്യവാദം കള്ളക്കഥയോ?
കോട്ടയം: എന്താണ് രാമപുരം കാഞ്ഞിരത്താംകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ റാണി മാത്യുവിനും മകൻ റിനുവിനും സംഭവിച്ചത്? ഇവരുടെ അസ്വാഭാവിക മരണം ആത്മഹത്യയായി എഴുതി തള്ളാൻ തന്നെയാകും നീക്കം. പന്ത്രണ്ട് വർഷമുമ്പത്തെ കാറപകടമുണ്ടാക്കിയ വേദനയേയും ആകുലതകളേയും മനക്കരുത്തുകൊണ്ട് പൊരുതി മുന്നേറിയ റാണിയും മകനും ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഭർത്താവും മകനും അപകടത്തിൽ കൺമുന്നിൽ മരിച്ചതറിഞ്ഞിട്ടും ആത്മഹത്യയെന്ന ഉത്തരത്തിലേക്ക് എത്താത്തവരാണ് റാണി. ഇതെല്ലാം പൊലീസിനും അറിയാം. എന്നിട്ടും സത്യസന്ധമായ അന്വേഷണത്തിന് ആർക്കും താൽപ്പര്യമില്ല.
കോട്ടയം ജില്ലയിൽ രാമപുരം ഏഴാച്ചേരി എന്ന സ്ഥലത്ത് സാമാന്യം സമ്പത്തിനുടമയായ 50 കാരിയായ റാണി മാത്യു എന്ന സ്ത്രീയും മകൻ 22 കാരനായ റിനു എന്ന മകനും കുടുംബവീട്ടിൽ കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മരിച്ചുകിടക്കുന്നതായി കണ്ടെത്തി. ആത്മഹത്യയും കുടുംബ ആത്മഹത്യയും ചിരപരിചിതങ്ങളായി മാറിയ മലയാളികൾക്ക് ഇതൊരു വ്യത്യസ്ഥമായ വാർത്തയുമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചെന്ന് കണ്ടെത്തലും ഉണ്ടെങ്കിൽ മറ്റു അന്വേഷണത്തിന്റെ ആവശ്യമില്ല.
എന്നാൽ സാഹചര്യങ്ങൾ ഉയർത്തുന്ന സംശയങ്ങൾ അത് റാണി മാത്യുവിന്റേയും മകന്റേയും മരണത്തിൽ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ വെറുമൊരു ആത്മഹത്യയാകില്ല ഇവരുടെ മരണം. ആരുടേയോ കരങ്ങൾ ഇതിന് പിന്നിലുണ്ടാകാം. വിഷം അകത്തു ചെന്നുള്ള മരണമെല്ലാം വെറും ആത്മഹത്യകളുമില്ല. പന്ത്രണ്ട് വർഷത്തിന് മുമ്പ് നടന്ന വെറുമൊരു കാറപകടവും ഇപ്പോൾ സംശയ നിഴലിലാകുന്നു. ഒരു കുംബത്തെ തൂത്തെറിയാൻ പന്ത്രണ്ട് കൊല്ലം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയുടെ തുടർച്ചയാണോ അമ്മയുടെയും മകന്റേയും മരണം.
റാണിയുടെയും മകന്റെയും മരണത്തോടെ ഒരു കുടുംബമാണ് പൂർണമായും ഈ ഭൂലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. 12 വർഷം മുമ്പാണ് മറ്റൊരു ദുരന്തത്തെതുടർന്ന് ഇവർ അഭിമുഖികരിച്ചത്. കാർ അപകടത്തിൽ റാണിയുടെ ഭർത്താവും മൂത്തമകനും മരിച്ചു. അന്നത്തെ അപകടത്തിൽ റാണിയും റിനുവും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രണ്ടു പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റിയെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഇപ്പോഴിതാ അവരും യാത്രയായി. അതും ദുരൂഹതകൾ മാത്രം ബാക്കി വച്ചു.
അന്നത്തെ കാർ അപകടത്തിനു ശേഷം റാണി മാത്യുവിനേയും മകനേയും സഹോദരിയായ മേരി തന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. മകന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഒന്നര വർഷത്തിന് മുമ്പ് രാമപുരത്തേക്ക് തിരിച്ചു പോയത്. എന്നാൽ അവിടെ അവർക്ക് മനഃസമാധാനനത്തോടു കൂടി ജീവിക്കാൻ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളോട് റാണി ഇത് പറയുകയും ചെയ്തിരുന്നു. എന്തോ ദുരൂഹതകൾ കാറപകടത്തിൽ പോലും ഇവർക്ക് തോന്നിയിരുന്നു. അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ലക്ഷ്യമിട്ട് ആരോ തങ്ങളെ പിന്തുടരുന്നതായി അവർ ഭയപ്പെട്ടു. രാമപുരം കോളേജിലാണ് റീനു എംകോം പഠനത്തിന് ചേർന്നത്. അതുകൊണ്ട് മാത്രം രാമപുരത്ത് കുറച്ചു കാലം കൂടി തുടരാൻ തീരുമാനിച്ചു. അതിനിടെയാണ് മരണത്തിലേക്ക് ഇവർ വഴുതി വീണത്.
രാമപുരത്ത് ഒന്നര ഏക്കർ റബ്ബർ തോട്ടവും ഏകദേശം 72 ലക്ഷം രൂപ വില മതിക്കുന്ന വീടും വസ്തുവും ഇവർക്കുണ്ടായിരുന്നു. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വേറെയും. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. കോടികളുടെ സ്വത്താണോ ഇവർക്ക് വിനയായത്? മരണത്തിന് ശേഷം കോട്ടയത്തെ ചില അഭിഭാഷകരെ ബന്ധുക്കളിൽ ചിലർ കണ്ടതായും സൂചനയുണ്ട്. അതാണ് മരണത്തിന് പിന്നിലെ സംശയങ്ങളുടഡം മൂലകാരണവും. മരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴെ സ്വത്ത് കൈക്കലാക്കുന്നതിനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തം. ഇത് തന്നെയായിരുന്നോ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന കാറപകടത്തിന് പിന്നിലുമെന്ന ചോദ്യമാണ് ഉയരുന്നത്.
റാണി മാത്യുവാകട്ടെ തന്റെ സഹോദരങ്ങളോടെല്ലാം വലിയ ആത്മബന്ധം പുലർത്തിയിരന്നു. രാമപുരത്തേക്ക് താമസം മാറിയതിന് ശേഷം അവർക്ക് പല മാനസിക സമ്മർദ്ദങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നത് സഹോദരി മേരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. എവിടേയോ ചതി മണക്കുന്നതായി റാണി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തന്നോട് റാണി പറഞ്ഞിരുന്നതായി സഹോദരി മേരി മറുനാടൻ മലയാളിയോടു പറഞ്ഞു. കഥയിലെ വില്ലന്മാരേയും അറിയാമായിരുന്നു. അവർ ബന്ധുക്കളിൽ ചിലരും അയൽക്കാരും ആണെന്നും വിശ്വസിച്ചു. ഇവർ തങ്ങളെ അപകടത്തിൽപ്പെടുത്തുന്നതായി റാണി സംശയം പ്രകടിപ്പിച്ചിരുന്നതായി സഹോദരൻ കുര്യാക്കോസ് പറയുന്നു.
വലിയ ദുരന്തത്തെ അഭിമുഖീകരിച്ചവരാണ് അവരെന്ന് സഹോദരി ലില്ലിക്കുട്ടിയും പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം അംഗീകരിക്കാൻ കഴിയുന്നില്ല. ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവർ വിശദീകരിച്ചു. റാണു മാത്യുവിന്റേയും മകന്റേയും മരണം ആത്മഹത്യയല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന മേരി ഏതാനും ദിവസം മുമ്പ് ഫോണിൽ റാണിയോട് സംസാരിച്ചിരുന്നു. റാണിയുടെ എല്ലാ ദുഃഖങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊന്നും ആത്മഹത്യയുടെ ഒരു സൂചനയും റാണി നൽകിയില്ല. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണം വേണം. അതിനായുള്ള നിയമനടപടികളിലേക്ക് പോകുമെന്ന് റാണിയുടെ സഹോദരി ഷിലു മറുനാടനോട് പറഞ്ഞു.
വീട്ടിനുള്ളിലെ ബാത്ത്റൂമിൽ മരിച്ച നിലയിലാണ് കഴിഞ്ഞ മാസം റാണിയേയും മകനേയും കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് മുതൽ ഇവരെ വീടിനു വെളിയിൽ കണ്ടിട്ടില്ല എന്ന് അയൽവാസികൾ പറഞ്ഞു. വീടിന്റെ പിൻവശത്തുനിന്നും ഈച്ചകൾ പറക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ബന്ധുക്കളെയും രാമപുരം പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് ബാത്ത്റൂമിനുള്ളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അമ്മയും മകനും ബാത്ത്റൂമിന്റെ തറയിൽ അടുത്തടുത്തായി മരിച്ചുകിടക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍