ആലപ്പുഴയ്ക്ക് സമീപം കടലിൽ നിന്നും പിടികൂടിയവരെല്ലാം പാക്കിസ്ഥാനികളും ഇറാനികളും; റോയും ഐബിയും ഇന്റലിജൻസും മാറി മാറി ചോദ്യം ചെയ്യുന്നു; കേരളം അതീവ ആശങ്കയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തിൽ ആലപ്പുഴ കടൽത്തീരത്തു നിന്ന് തീരരക്ഷാസേന പിടിച്ചെടുത്ത വിദേശ ബോട്ടിനെ കുറിച്ചുള്ള ആശങ്കകൾ തീരുന്നില്ല. യാത്രക്കാരായ 12 ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും അത്യാധുനിക സാറ്റലൈറ്റ് ഫോണും പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.പിടിയിലായവർക്കെതിരെ സമുദ്രാതിർത്തി ലംഘിച്ചതിന് കേസെടുത്തു.സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎയുടെ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിനായി ഉടൻ എത്തും.
ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ച വിദേശബോട്ടിനെ കുടുക്കിയത് പാക്കിസ്ഥാനിലേക്കുള്ള ഉപഗ്രഹഫോൺവിളിയാണ്. ഫോൺസിഗ്നൽ രഹസ്യാനേഷ്വണ ഏജൻസി റോ പിടിച്ചതോടെയാണ് തീരസംരക്ഷണ സേന ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്നവർ ഫോണിലൂടെ പാക്കിസ്ഥാൻ, ഇറാൻ, തായ്ലന്റ് എന്നീ രാജ്യങ്ങളിലേക്ക് സംസാരിച്ചതായും റോ കണ്ടെത്തി. ഈ സിഗ്നലുകൾ പിടിച്ചെടുത്ത് ഡീകോഡ് ചെയ്തതോടെയാണ് ഇറാൻ ഭാഷയാണെന്ന് വ്യക്തമായത്. ജൂലായ് മൂന്നിനാണ് ഇന്ത്യൻ ഉൾക്കടലിലൂടെ ബറൂക്കി എന്ന വിദേശ ബോട്ട് കടന്നുപോകുന്നതായി 'റോ'യ്ക്ക് വിവരം കിട്ടിയത്. നിയമവിരുദ്ധമായ ചരക്കുമായി ഒരു ബോട്ട് സമുദ്രാതിർത്തി ലംഘിച്ച് പോകുന്നതായാണ് സേനയ്ക്ക് നൽകിയ വിവരം. ബോട്ടിന്റെ നീക്കം പ്രതിരോധ ഏജൻസികൾ നിരീക്ഷിച്ചു. കടൽവഴിയുള്ള തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിൽ വിദേശബോട്ട് സമുദ്രാതിർത്തി ലംഘിച്ചത് കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
'ബറൂക്കി' എന്നു പേരുള്ള ഇറാനിയൻ ബോട്ടാണു പിടിച്ചെടുത്തത്. ബോട്ടിൽനിന്നു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡ് ലഭിച്ചു. എന്നാൽ കാർഡിന്റെ ഉടമ ബോട്ടിലില്ല. ബോട്ടിലുള്ള ക്യാപ്റ്റനുൾപ്പെടെ 12 പേരെയും റോ, ഐബി, മിലിറ്ററിഎയർഫോഴ്സ് ഇന്റലിജൻസ് വിഭാഗങ്ങൾ മാറിമാറി ചോദ്യം ചെയ്തു വരികയാണ്. ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ നങ്ങ്യാർകുളങ്ങര തീരത്തുനിന്നും 58.5 നോട്ടിക്കൽ മൈൽ ഉള്ളിലായാണ്'ബറൂക്കി' എന്നുപേരുള്ള ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്റ്സ് ഏജൻസികൾ നൽകിയ വിവരത്തെ തുടർന്ന് തീരസംരക്ഷണസേനയുടെ കൊച്ചിയിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് കപ്പലുകളായ സമറും അഭിനവും ചേർന്ന് ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത ബോട്ട് ഇന്നലെ രാവിലെ 11 മണിയോടെ കെട്ടിവലിച്ച് വിഴിഞ്ഞം പുതിയ വാർഫിലെത്തിക്കുകയായിരുന്നു.
അബ്ദുൽ മജീദ് ബലൂച് (30) ആണു ക്യാപ്റ്റൻ. ഷഹഷാദ് ബലൂച് (32), ഹുസൈൻ ബലൂച് (48), ജംഷാദ് ബലൂച് (25), മുഹമ്മദ് ബലൂച് (26), അഹമ്മദ് ബലൂച് (40), കാസിം ബലൂച് (50), അബ്ദുൽ ഖാദർ ബലൂച് (50), പർവേശ് ബലൂച് (45), വാഹിദ് ബലൂച് (35), ഷാഹിദ് ബലൂച് (30), ഇലാഹിംബക്ഷ് ബലൂച് (40) എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. ക്യാപ്റ്റനുൾപ്പെടെ 12 പേരും തങ്ങൾ ഇറാൻ പൗരന്മാരാണെന്നാണു പറയുന്നത്. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കുന്നു. അതേസമയം, ഇറാനോട് അതിർത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുള്ളവരാണെന്നും സൂചനയുണ്ട്. അതു ശരിയെങ്കിൽ, പാക്ക് ബന്ധവും അന്വേഷിക്കേണ്ടതുണ്ട്.
മത്സ്യബന്ധനത്തിനുവന്നവരാണെന്നുമാണ് പിടിയിലായവർ ആദ്യം പറഞ്ഞത്. എന്നാൽ ബോട്ടിൽനിന്നും ഒരു പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡും അത്യാധുനിക സാറ്റലൈറ്റ് ഫോണും കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. രണ്ടുപേർ പാതി മുറിഞ്ഞ ഹിന്ദിഭാഷയിലും മറ്റുള്ളവർ പേർഷ്യൻ ഭാഷയിലുമാണ് സംസാരിച്ചത്. പാക്കിസ്ഥാനോട് ചേർന്നുള്ള ബലൂചിസ്ഥാൻ ഭീകര സംഘടനകളുടെ കേന്ദ്രമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബന്ധം സംശയിക്കുന്നതിനാൽ സംസ്ഥാന പൊലീസ് ദേശീയ അന്വേഷണ ഏജൻസിയെ വിവരമറിയിക്കുകയും എൻഐഎയുടെ പ്രാഥമിക ആന്വേഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ എൻഐഎ സംഘം പ്രാഥമിക അന്വേഷണത്തിനായി ഉടൻ തലസ്ഥാനത്തെത്തും.
ഒന്നരമാസം മുമ്പ് ഇറാനിൽ നിന്ന് പുറപ്പെട്ട ബോട്ട് കടലിൽവച്ച് തകരാറിലായിയെന്നാണ് പിടിയിലായവരുടെ ആദ്യമൊഴി. ഇറാനിലെ ബോട്ടിന്റെ ഉടമയെ ഇക്കാര്യം അറിയിച്ചുവെന്നും എന്നാൽ കടലിൽ ഇത്രയുംദുരം എത്താനാവില്ലെന്ന് ബോട്ടുടമ അറിയിച്ചതായും ഇവർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് തങ്ങളെന്നാണ് അവർ പറയുന്നത്. മീൻ പിടിച്ചാണ് ജീവിക്കുന്നത്. തങ്ങൾക്ക് മറ്റുബന്ധങ്ങൾ ഒന്നുമില്ല. ബലൂചിസ്താനിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇറാൻ യുവതികളെ വിവാഹം കഴിച്ചതിനാലാണ് ഇറാൻ പൗരത്വം കിട്ടിയതെന്ന് പിടിയിലായവർ പറഞ്ഞു. എന്നാൽ അധികൃതർ ഇത് വിശ്വസിച്ചിട്ടില്ല.
മൽസ്യബന്ധനത്തിന്റെ മറവിൽ ലഹരിമരുന്നുകടത്ത് ഉൾപ്പെടെ വിധ്വംസക പ്രവർത്തനം നടത്തുന്നവരാണോ എന്നാണു സംശയിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്നതു നിരോധിത ഫോണാണെന്നു തീരസംരക്ഷണസേനാ വിഴിഞ്ഞം സ്റ്റേഷൻ ഡെപ്യൂട്ടി കമൻഡാന്റ് ജോർജ് ബേബി പറഞ്ഞു. പിടിച്ചെടുത്ത പാക്ക് തിരിച്ചറിയൽ കാർഡിൽ അറബിക് ലിപിയിലുള്ള അക്ഷരങ്ങളാണുള്ളതെന്നു ഡിസിപി ഗോറി സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. രാവിലെ തുടങ്ങിയ ദീർഘനേര യത്നത്തിലൂടെയാണു തീരരക്ഷാസേനയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ഇവരുടെ ബോട്ട് കെട്ടിവലിച്ചു വിഴിഞ്ഞം പുതിയ വാർഫിലെത്തിച്ചത്. സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീൻപിടിത്ത വല, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗരറ്റ് പായ്ക്കറ്റുകൾ, നൂഡിൽസ്, പാനീയങ്ങൾ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.
മെയ് 25ന് ഇറാനിൽനിന്നു തിരിച്ച ഇവർ ഒരുമാസമായി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചുറ്റിയടിക്കുകയായിരുന്നുവെന്നു ബന്ധപ്പെട്ട ഏജൻസികൾക്കു വിവരം ലഭിച്ചു. ബോട്ടിലെ ബാറ്ററി കേടായതാണ് അലക്ഷ്യമായി ഒഴുകിനീങ്ങാൻ കാരണമെന്നാണ് ഇവർ പറഞ്ഞത്. പത്തുദിവസം മുമ്പ് പിടിച്ച ഒരു ടണ്ണോളം മീൻ കടലിൽ ഉപേക്ഷിച്ചതായി ഇവർ പറഞ്ഞു. എന്നാൽ പരിശോധനയിൽ മീൻപിടിച്ചതിന്റെ തെളിവില്ലാത്തത് ദുരൂഹതയുണർത്തുന്നു. പാക്കിസ്ഥാനിൽ നിന്ന് വാങ്ങിയ തേയില, ഗോതമ്പുപൊടി, എണ്ണ എന്നിവ പരിശോധനയിൽ കണ്ടെത്തി. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശി സമൻ എന്നയാളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കണ്ടെത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ടതല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍