ഭർത്താവിനെ കാമുകനൊപ്പം കൊന്നു കത്തിച്ചു; തുടർ ജീവിതത്തിനിടെ കാമുകനാൽ കൊല്ലപ്പെട്ട ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തി; കുട്ടികളെ വീണ്ടെടുക്കാൻ ഇരിട്ടി പൊലീസ് മുബൈയിലേക്ക് തിരിച്ചു; അവിഹിത കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസിന് കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകന്റെ മൊഴി നിർണായകം
രഞ്ജിത് ബാബു
കണ്ണൂർ: ഇരിട്ടിയിൽ കൊല ചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ മുംബൈയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശോഭയുടെ മക്കളായ ആര്യൻ (6), അമൃത(4) എന്നിവരെയാണ് കണ്ടെത്തിയത്. കുട്ടികളെ കണ്ട വിവരം ഇരിട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് മുംബയിലേക്ക് തിരിച്ചിരിക്കയാണ്. ശോഭയുടെ കാമുകനായ കർണ്ണാടക സ്വദേശി മഞ്ജുനാഥ് ഇപ്പോൾ സെൻട്രൽ ജയിലിലാണ്.
ശോഭയെ ബോധം കെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി പഴയ പാലത്തിലെ പൊട്ട കിണറ്റിലിട്ട് കൊലപ്പെടുത്തിയിരുന്നു. കൊലക്ക് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനേയും അമൃതയേയും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് മൊഴി നൽകിയത്. കുട്ടികളെ ലഭിക്കാൻ അവരുടെ ചിത്രം വച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടയിലാണ് മുംബൈയിൽ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ കണ്ടെത്തിയത്. ശോഭയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയാണ് മൂത്തമകൻ ആര്യൻ. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും. അതിനു ശേഷം മൊഴി രേഖപ്പെടുത്തും. ഇതോടെ നാടോടിയായ ശോഭ കൊലക്കേസിലെ വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഇരിട്ടിയിൽ പഴയപാലം റോഡിൽ കിണറിലാണ് ശോഭ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഭർത്താവിനെയും കഴുത്തിൽ കയറിട്ട് മുറുക്കി കത്തിച്ച് കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലപ്പെട്ട യുവതിയുടെ ആദ്യഭർത്താവായ രാജുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് ഇരിട്ടിയിൽ കൊല്ലപ്പെട്ട ശോഭയും ഈ കൊല കേസിൽ പൊലീസ് പിടിയിലായ ശോഭയുടെ കാമുകൻ മഞ്ചുനാഥും ചേർന്നാണെന്ന് കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തിയിരുന്നു
സിനിമാകഥയെ വെല്ലുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് ഒരു കൊലപാതക അന്വേഷണത്തിന് പുറകെ പോയ അന്വേഷണ സംഘത്തിന് ലഭിച്ചത്. കാമുകനും ബന്ധുവുമായ മഞ്ചുനാഥിനൊപ്പം ജീവിക്കാൻ ശോഭ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു തന്റെ ഭർത്താവായ രാജുവിനെ കൊലപ്പെടുത്തുക എന്നുള്ളത്. ശോഭയായിരുന്നു ഇതിനു പിന്നിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ശോഭയുടെ ബുദ്ധിയിലാണ് ആദ്യഭർത്താവായ രാജുവിനെ കൊലപ്പെടുത്താൻ താനും പങ്കാളിയായതെന്ന് മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ സിറാ പൊലീസ് സർക്കിൾ പരിധിയിലെ കല്ലമ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കൊല്ലപ്പെട്ട രാജുവും ഭാര്യ ശോഭയും മക്കളായ ആറ് വയസുകാരൻ ആര്യൻ, നാലുവയസുകാരി അമൃതയും അടങ്ങുന്ന കുടുംബം വാടകക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരിയുടെ ഭർത്താവായ മഞ്ചുനാഥുമായി ശോഭ അടുപ്പത്തിലായതോടെയാണ് രാജുവിന്റെ കൊലപാതകത്തിലേക്ക് വഴി തുറന്നത്.
മഞ്ചുനാഥമായുള്ള ബന്ധത്തെച്ചൊല്ലി രാജുവും ശോഭയും വാടകവീട്ടിൽ നിത്യേന വഴക്കും കലഹവും മൂർച്ഛിച്ചു. തുടർന്ന് മഞ്ചുനാഥുമായുള്ള ബന്ധത്തിന് തന്റെ ഭർത്താവ് തടസമാണെന്ന് ശോഭ കണ്ടെത്തുകയും രാജുവിനെ ഇല്ലാതാക്കുവാനുള്ള ഗൂഢാലോചനയിൽ മഞ്ചുനാഥിനെകൂടി പങ്കാളിയാക്കുകയായിരുന്നു. ഇരുവരും കൂടി 2015 ഡിസംബർ 21ന് മഞ്ചുനാഥിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിൽ രാജുവിനേയും കൂട്ടി തുംകൂർ ജില്ലയിലെ സാത്തനഹള്ളി കർണ്ണാടക ഗവ. വനമേഖലയ്ക്കടുത്തുവച്ച് വണ്ടിയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് രാജുവിന്റെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് പ്ലാസ്റ്റിക് കയർ ഊരി വണ്ടിയിൽ തന്നെ സൂക്ഷിക്കുകയും റോഡിൽ നിന്ന് 200 മീറ്റർ വനത്തിനുള്ളിലായി വനംവകുപ്പ് അധികൃതർ നിർമ്മിച്ച മഴക്കുഴിയിൽ രാജുവിന്റെ മൃതദേഹം വലിച്ചിട്ട് ചുള്ളിക്കമ്പുകളും ചപ്പുചവറുകളും കൂട്ടിയിട്ട് തീകൊളുത്തിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പിന്നീട് ആര്യനേയും, അമൃതയേയും കൂട്ടി കേരളത്തിലേക്ക് മുങ്ങുകയുമായിരുന്നു. ഫോറസ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടം വനംവകുപ്പ് അധികൃതർക്ക് ലഭിക്കുകയും ഇവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം നൽകുകയും ചെയ്തെങ്കിലും മരണപ്പെട്ട ശവശരീരം ആരുടേതാണെന്നോ , ആരാണ് കൊല്ലപ്പെട്ടതെന്നോ കർണ്ണാടക പൊലീസിന് അറിവുണ്ടായിരുന്നില്ല. മാത്രമല്ല അവിടെ ആരേയും കാണാനില്ലെന്നു കാട്ടി പൊലീസ് സ്റ്റേഷനിൽ മറ്റ് പരാതികളും ഇല്ലാത്തതിനാൽ കർണ്ണാടക പൊലീസ് കേസെടുത്തെങ്കിലും മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാൽ കേസന്വേഷണം മുമ്പോട്ട് പോയതുമില്ല. കൊലപാതകത്തിന് ശേഷം ഇരിട്ടി പഴയപാലത്ത് തമ്പടിച്ച ശോഭയും മഞ്ചുനാഥും കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെങ്കിലും ഭാര്യയും കുട്ടികളുമുള്ള മഞ്ചുനാഥ് തന്റെ ഭാര്യയേയും കുട്ടികളേയും കാണാൻ പോകുന്നതും അവരുമായി ഫോണിൽ ബന്ധപ്പെടുന്നതും ശോഭ വിലക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കടിക്കുകയും ചെയ്തിരുന്നു. മഞ്ചുനാഥ് കർണ്ണാടകത്തിലേക്ക് പോയാൽ തന്നെയും മക്കളേയും ഉപേക്ഷിക്കുമോയെന്ന ഭയമായിരുന്നു ശോഭക്കുണ്ടായിരുന്നത്. ഇതിന് മഞ്ചുനാഥിനെ തനിക്കൊപ്പം നിർത്താൻ ശോഭ കണ്ടെത്തിയ വഴി തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ രഹസ്യം താൻ പൊലീസിനോട് പറയുമെന്നും എന്നെ ഉപേക്ഷിച്ച് ആദ്യഭാര്യയേയും മക്കളേയും തേടി പോയാൽ കൊലക്കുറ്റത്തിന് തടവറക്കുള്ളിലാകും ജീവിതമെന്നും പറഞ്ഞ് നിരന്തരം മഞ്ചുനാഥിനെ ശോഭ ഭീഷണിപ്പെടുത്തിയതായും ഇതാണ് ശോഭയെ കൊലപ്പെടുത്താൻ കാരണമെന്നും മഞ്ചുനാഥ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിനും ശേഷം സംഭവദിവസം തന്നെ കുട്ടികളായ ആര്യനേയും , അമൃതയേയും കൂട്ടിയാണ് മഞ്ചുനാഥ് ഇരിട്ടിയിൽ നിന്ന് മുങ്ങിയത്. എന്നാൽ അതിന് ശേഷം കാണാതായ ശോഭയുടെ രണ്ട് മക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും കുട്ടികളെ മഞ്ചുനാഥ് കൊലപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ കുട്ടികളെ ബംഗലൂരുവിൽ നിന്ന് ബോംബെ വഴി പോകുന്ന ട്രെയിനിൽ കയറ്റി വിട്ടതായി ദ്വിഭാഷിയുടെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലിൽ മഞ്ചുനാഥ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ കുട്ടികളെ കണ്ടെത്താൻ പൊലീസ് ബംഗളൂരു ,മൈസൂർ, തുടങ്ങി പല പ്രധാന നഗരങ്ങളിലും പ്രവർത്തിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധസംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. കുട്ടികളുടെ ഫോട്ടോ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് ജനവാസ കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ശോഭയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കുട്ടികളുടെ തിരോധാനമുൾപ്പെടെയുള്ള സഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യുന്നതിനിടെ ആണ് ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ കൂടി ചുരുളഴിയുന്നത്.
ജനുവരി 21നാണ് ശോഭ (25) യെ ഇരിട്ടി പഴയപാലത്തെ കിണറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശോഭയെ മഞ്ചുനാഥ് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയ ശേഷം പോട്ടക്കിണറ്റിലിടുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ മഞ്ചുനാഥ് ശോഭയുടെ രണ്ട് മക്കളേയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്റിലേക്ക് പോകുന്ന സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യ ആഴ്ച വയനാട്ടിലെ വിവിധ ലോഡ്ജുകളിലും മറ്റും താമസിച്ചിരുന്ന മഞ്ചുനാഥും ശോഭയും പിന്നീടാണ് ഇരിട്ടിയിലെത്തിയത്. പകൽ സമയത്ത്
ശോഭയും കുട്ടികളും ഭിക്ഷാടനം നടത്തിയിരുന്നു. തുംകൂറിൽ കർട്ടൻ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട രാജു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍