Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിങ്ങൾ അല്ലാത്തവരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ഐ.എസിലെത്തിയ മലയാളിയുടെ കൊലവിളി ശബ്ദരേഖ; അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ വർഗീയവിഷം ചീറ്റുന്ന സന്ദേശം സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു; ശബ്ദസന്ദേശം എത്തിയത് ദൗലത്തുൽ ഇസ്‌ളാമിൽ നിന്ന് മലയാളികൾക്ക് വേണ്ടിയുള്ള അമ്പതാമത്തെ സന്ദേശമെന്ന് പറഞ്ഞ്; പോപ്പുലർ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന മട്ടിൽ സംഘപരിവാറിന്റെ പ്രചരണവും

മുസ്ലിങ്ങൾ അല്ലാത്തവരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ഐ.എസിലെത്തിയ മലയാളിയുടെ കൊലവിളി ശബ്ദരേഖ; അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ വർഗീയവിഷം ചീറ്റുന്ന സന്ദേശം സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു; ശബ്ദസന്ദേശം എത്തിയത് ദൗലത്തുൽ ഇസ്‌ളാമിൽ നിന്ന് മലയാളികൾക്ക് വേണ്ടിയുള്ള അമ്പതാമത്തെ സന്ദേശമെന്ന് പറഞ്ഞ്; പോപ്പുലർ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന മട്ടിൽ സംഘപരിവാറിന്റെ പ്രചരണവും

എം പി റാഫി

കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തി ഐ.എസിലെത്തിയ മലയാളിയുടെ കൊലവിളി ശബ്ദരേഖ പുറത്ത്. 2016ൽ 21 അംഗ മലയാളി സംഘത്തെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിലെത്തിച്ച കാസർകോട് തൃക്കരിപ്പൂർ ഉടുംമ്പുംതല സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയാണ് വിഷം ചീറ്റുന്ന കൊലവിളി സന്ദേശം അയച്ചിരിക്കുന്നത്.

വിദ്വേഷം പരത്തുന്നതും മതസ്പർദ വളർത്തുന്നതുമായ ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നുണ്ട്. ദൗലത്തുൽ ഇസ്ലാമിൽ (ഇസ്ലാമിക് സ്റ്റേറ്റ്) നിന്ന് മലയാളികൾക്ക് വേണ്ടിയുള്ള അമ്പതാമത്തെ ഓഡിയോ സന്ദേശം എന്ന് പറഞ്ഞ് തുടങ്ങുന്നതാണ് ശബ്ദരേഖ.

ഐ.എസിലെത്തിയ മലയാളികളുടെ നിയന്ത്രണത്തിലുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് സന്ദേശം അയച്ചിട്ടുള്ളത്. മുസ്ലിംങ്ങളല്ലാത്തവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തണമെന്നും ആൾകൂട്ടത്തിൽ ട്രക്ക് കയറ്റി കൊലപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നു. ബഹുദൈവാരാധനയെ പൂർണമായും തുടച്ചു നീക്കണമെന്നും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളോട് വിട്ടുവീഴ്ച പാടില്ലെന്നും പറയുന്ന സന്ദേശത്തിൽ ഡെമോക്രസിയെ അംഗീകരിക്കരുതെന്നും ആഹ്വാനം നടത്തുന്നുണ്ട്.

മലയാളികളെ ഉൾപ്പെടുത്തി ടെലഗ്രാം, വാട്സ് ആപ്പ് ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുണ്ടാക്കിയാണ് ഇത്തരം ശബ്ദ സന്ദേശങ്ങൾ അയക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് അബ്ദുൽ റാഷിദിന്റെ ക്ലാസ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ നടക്കുന്നതായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇവർ ഓരോ മാസവും പുതിയ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്താണ് ക്ലാസുകൾ തുടരുന്നത്. സുരക്ഷാ ഏജൻസികൾ ഈ ഗ്രൂപ്പുകളിൽ കയറിക്കൂടി നിരീക്ഷിക്കാറുണ്ട്. എന്നാൽ ഐ.എസിലുള്ള മലയാളികൾ 'ജിഹാദി' സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം അബ്ദുൽ റാഷിദ് പുറത്ത് വിട്ട കൊലവിളി ശബ്ദ രേഖ പോപ്പുലർഫ്രണ്ടിന്റെ ഹിന്ദു വിരുദ്ധ ജിഹാദ് ആഹ്വാനമാണെന്ന തരത്തിൽ സംഘ്പരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്ന ഓഡിയോ ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

ഓരോ ഹിന്ദുവും കേൾക്കാൻ എന്നെഴുതിയാണ് സംഘ്പരിവാർ അനുകൂലികൾ ഈ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മുസ്ലിം സംഘടനകളെ അതിരൂക്ഷമായി റീഷിദ് ഓഡിയോ ക്ലിപ്പിൽ വിമർശിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിംസംഘടനകൾ അങ്ങോട്ടുമിങ്ങോട്ടും അടികൂടുകയാണെന്നും ജിഹാദിന് ആഹ്വാനം ചെയ്യുന്നില്ലെന്നുമാണ് ഓഡിയോയിൽ കുറ്റപ്പെടുത്തുന്നത്.

അതിനാൽ കേരളത്തെലെ മുസ്ലിം സംഘടനകളെല്ലാം മുനാഫിഖുകൾ(കപട വിശ്വാസികൾ) ആണെന്നാണ് ഐ.എസിലെ മലയാളി 'ജിഹാദി'യുടെ ആക്ഷേപം. നേരത്തെ കാസർകോഡ്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ഏതാനും പേരെ ഉൾപ്പെടുത്തി 'മെസേജ് ടു കേരള' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഐ.എസ് ആശയം പ്രചരിപ്പിക്കുന്നതിനും മലയാളികളെ ഹിജ്റ (പലായനം) ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളിലെല്ലാം എത്തിയിരുന്നത്. കൂടുതൽ പേരെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ മാറി മാറി ക്രിയേറ്റ് ചെയ്യുന്നത് സുരക്ഷാ ഏജൻസികൾക്കും തവേദനയാണ്.

അബ്ദുൽ റാഷിദ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ പറയുന്ന ചില വാചകങ്ങൾ ഇങ്ങനെ:

യഥാർത്ഥ മുസ്ലിംമിന് ഇന്ത്യയിൽ നിൽക്കാൻ സാധിക്കില്ല, അതുകൊണ്ട് ദൗലത്തുൽ ഇസ്ലാം(ഇസ്ലാമിക രാജ്യം)നിലനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ഹിജ്റ പോകണം. ഇതിന് അഥോറിറ്റികൾ തടസം നിന്നാൽ ഐ.എസിന് ആവശ്യമായ ഫണ്ട് നൽകി സഹായിക്കണം. ഇതിനും കഴിഞ്ഞില്ലെങ്കിൽ നാട്ടിൽ 'ജിഹാദിനായി ഇറങ്ങണം. കുഫ്ഫാറുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തണം. അല്ലെങ്കിൽ ഉത്സവങ്ങളിൽ ട്രക്ക് കയറ്റി കൊലപ്പെടുത്തണം. ദൗലത്തുൽ ഇസ്ലാമിലെ ജിഹാദികൾ ലോകത്തെല്ലാം ചെയ്യുന്ന രീതി ഇതാണ്. ഇനി ആയുധങ്ങൾ കിട്ടിയില്ലെങ്കിൽ ഒരു റെയിൽപാളം എങ്കിലും തെറ്റിക്കണം, ട്രെയിൻ മറിഞ്ഞ് കുഫ്ഫാറീങ്ങൾ ഇല്ലാതാവട്ടെ.

മിനിമം ഒരു കത്തി ഉപയോഗിച്ചെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റും. ഇവിടെ എല്ലാം തകർക്കുമ്പോൾ നിങ്ങളവിടെ അമുസ്ലിംങ്ങളുമായി ഭക്ഷണം കഴിച്ചും ചിരിച്ചും കളിച്ചും നടക്കുകയാണ്. കെ.എൻ.എം, വിസ്ഡം, മടവൂർ, എ.പി, ഇ.കെ തുടങ്ങിയ സംഘടനകളെല്ലാം മുനാഫിഖുകളുടെ ഓർഗനൈസേഷനുകളാണ്. ഇവർ ഇതൊന്നും പറയില്ല. ജിന്ന് വിഷയത്തിലും കൈകെട്ടുന്ന വിഷയത്തിലും പരസ്പരം അടികൂടുകയാണ്. നാട്ടിലെ ഭരണം ഹിന്ദുക്കളുടെ കൈയിലാണ്. അതുകൊണ്ട് ഹിജ്റ ചെയ്യണം. - റാഷിദ് ഓഡിയോ ക്ലിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP