റാഷിദും ഡോക്ടർ ഇജാസും സഞ്ചരിച്ച വഴികൾ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം; ആളുകളെ ആകർഷിക്കാൻ ഉപയോഗിച്ചത് 'ദാബിഖ്'; കണ്ണൂരിലും കാസർഗോഡും അപ്രത്യക്ഷരായവർ ഇരുന്നൂറിലേറെ പേർ; ഐസിസ് ബന്ധം സ്ഥിരീകരിക്കാനാവാതെ പൊലീസും
രഞ്ജിത് ബാബു
കണ്ണൂർ: കേരളത്തിൽ കാണാതായവർക്ക് ഐസിസുമായുള്ള ബന്ധത്തിന് സ്ഥിരീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന് പോലും കഴിയുന്നില്ല. കേരളത്തിലെ അപ്രത്യക്ഷമാകൽ കേസുകൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ പരിശോധിക്കുകയുമാണ്. ഈ സാഹചര്യത്തിൽ കാസർഗോഡ് -കണ്ണൂർ ജില്ലകളിൽ നിന്നും കാണാതാവുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവരൊക്കെ ഐസിസിൽ ചേരാൻ പോയവരാണെന്ന് സ്ഥിരീകരിക്കാൻ ആർക്കും കഴിയുന്നതുമില്ല. ഐസിസ് വിവാദത്തോടെ കേരളത്തിൽ അപ്രത്യക്ഷരായവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങിയെന്നതാണ് വസ്തുത.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കാസർഗോഡ് ജില്ലയിൽ നിന്നും 117 പേരും കണ്ണൂർ ജില്ലയിൽ നിന്നും നൂറിലേറേപ്പേരും വരും. കാസർഗോഡ് ജില്ലയിലെ അമ്പതോളം പേർ അതീവ സംശയത്തിന്റെ നിഴലിലാണ്. ഏറ്റവും കൂടുതൽ കാണാതായ സ്ഥലം തൃക്കരിപ്പൂർ പടന്നയിലാണ്. 19 പേർ. ഇതിൽ 17 പേരും ഐ.എസിൽ എത്തിച്ചേരാൻ ശ്രമിച്ചവരാണെന്നാണ് സൂചന. കണ്ണൂർ ജില്ലയിൽ നിന്നും കാണാതായ നൂറിലേറെപ്പേരിൽ 20 ലേറെപ്പേർ ദുരൂഹ സാഹചര്യത്തിൽ സ്ഥലം വിട്ടവരാണ്. കാസർഗോഡ് ജില്ലയിലെ അമ്പതോളം പേരും കണ്ണൂർ ജില്ലയിലെ 20 ഓളം പേരും സംശയത്തിന്റെ മുൾ മുനയിലാണ്. അസ്വാഭാവികമായി കാണാതായവരെക്കുറിച്ചും അവരുടെ നാട്ടിലെ പ്രവർത്തനങ്ങളെക്കുറിച്ചും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
'ദാബിഖ് ' എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ലോകമെങ്ങുമുള്ള യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാനുള്ള മാദ്ധ്യമമായി തീവ്രവാദ പ്രസ്ഥാനങ്ങളിലെ ബുദ്ധി ജീവികൾ ആസൂത്രണം ചെയ്തത്. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും ദാബിഖിന്റെ പ്രചാരണം രഹസ്യമായി നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മറ്റു മതങ്ങളിലെ ആത്മീയ ഗ്രന്ഥങ്ങളുടെ പേരിലും ദാബിഖിനെ തിരുകി കയറ്റാറുണ്ട്. ഇതിന്റെ വ്യാപനം തടയാൻ ശ്രമിക്കുമ്പോഴും ആധുനിക സംവിധാനം വഴി പ്രചാരണം ശക്തമാക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ യുവാക്കളെ ജിഹാദി പ്രബോധനം വഴി ഇപ്പോഴും ആകർഷിച്ചു വരുന്നു.
ഇത്തരം പ്രബോധനങ്ങളിൽ കുടുങ്ങിയാണ് കാസർഗോഡുനിന്നുള്ള സംഘം ഐസിസിൽ ആകർഷിക്കപ്പെട്ടത്. ഇവർ ഇന്ത്യയിൽ തന്നെ പലയിടത്തും ജിഹാദി സന്ദേശമുയർത്തുന്ന ക്ലാസുകൾ നടത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കാസർഗോഡും മലപ്പുറവുമാണ് കേരളത്തിലെ ഇവരുടെ പ്രധാന തട്ടകം. എന്നാൽ മലപ്പുറത്ത് കാര്യമായ സ്വാധീനം ഐസിസ് ആശയങ്ങൾക്ക് ലഭിച്ചിരുന്നില്ല. ബംഗളൂരു, ഹൈദരബാദ്, മുംബൈ, എന്നിവിടങ്ങളിൽ നിരവധി തവണ ക്ലാസുകൾ നടത്താൻ കാസർഗോഡു നിന്നും കാണാതായ എഞ്ചിനീയർ അബ്ദുൾ റാഷിദും ഡോ. ഇജാസും പോയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ആവഴിക്ക് റോ, ഐബി തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.
ഗൾഫിൽ കച്ചവടവും ഉദ്യോഗവും കൊണ്ട ്സമ്പൽ സമൃദ്ധിയിൽ ജീവിച്ച മലയാളി കുടുംബങ്ങളിലെ യുവാക്കളാണ് ഐസീസുമായി ബന്ധപ്പെട്ടവരിൽ ഭൂരിഭാഗവും. അതിരു കവിഞ്ഞ സമ്പത്തും അടിപൊളി ജീവിതവും നയിക്കുന്ന യുവാക്കളാണ് ഐസീസിൽ ആകർഷിക്കപ്പെടുന്നത്. ശരിയായ മതബോധനമോ ഖുറാനിലെ മാനവികതയോ ദർശിക്കാതെ വിശുദ്ധ യുദ്ധത്തിന്റെ പേരിൽ ഇവർ ഐസീസുമായി ബന്ധപ്പെടുകയാണ്. യു.എ.ഇ സർക്കാർ ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ തടവിലിട്ടിരുന്നു. ജയിൽ വാസം കഴിഞ്ഞ ഉടനെ ഇവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്തു. തീവ്രവാദ ബന്ധമുള്ള മലയാളികൾ യു.എ.ഇ . ജയിലുകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. തീവ്രവാദ പ്രവർത്തനത്തെ യു.എ.ഇ. ആഭ്യന്തര വകുപ്പ് ശക്തമായി പ്രതിരോധിക്കുന്നു.
മക്കൾ അജ്ഞാത സാഹചര്യത്തിൽ കാണാതായാൽ വിവരമറിയിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിയമം മൂലം അറിയിച്ചിട്ടുണ്ട്. അതോടെ ഐ.സീസിലെത്തിയ മക്കളെക്കുറിച്ച് വിവരം നൽകാത്ത രക്ഷിതാക്കൾക്കെതിരേയും യു.എ.യിൽ നടപടിയുണ്ടായി. ചില മലയാളികൾ ഇങ്ങനെ ജയിലിലായിട്ടുണ്ട്. അവർ പടുത്തുയർത്തിയ സ്ഥാപനങ്ങൾ പോലും യു.എ.ഇ .സർക്കാർ അടച്ചു പൂട്ടി. ശിക്ഷ കഴിഞ്ഞ ഉടൻ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യു.എ. ഇ പൊലീസ് പിടികൂടിയ ഒരു മലബാർ യുവാവിന്റെ വീട്ടിൽ മൂന്ന് ബൻസ് കാർ. മറ്റ് ആർഭാടങ്ങളും ആധുനിക ഉപകരണങ്ങളും. വീട്ടുകാരെ അനുസരിക്കാത്ത ഇയാൾ ഒടുവിൽ ഐ.സീസിൽ ചേർന്നു.
മറ്റൊരാൾ സുഖവാസത്തിനായി ലോകം ചുറ്റലായിരുന്നു. സിങ്കപ്പൂർ, മലേഷ്യ, തായ്ലന്റ്, എന്നിവിടങ്ങളിലും ചെലവഴിക്കുന്നതിലായിരുന്നു അയാൾക്ക് താത്പര്യം. വീട്ടുകാരുമായി അടുപ്പമേ ഉണ്ടായിരുന്നില്ല. രക്ഷാ കർത്താക്കൾ കർശന നിലപാടെടുത്തപ്പോൾ ഇയാൾ താവളം തേടിയത് ഐസീസിലാണ്. പിന്നീട് ഇവരെക്കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍