കാഫിറുകളും മുശ് രിക്കുകളും ഉള്ള നാട്ടിൽ ജീവിക്കാൻ താൽപര്യമില്ല: നാടുവിട്ടത് 'വിശുദ്ധയുദ്ധ'ത്തിന് തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ ഏജൻസികൾ; അത്തിക്കാട്ടെ സലഫി ഗ്രാമത്തിന്റെ ലങ്കൻ ബന്ധം പരിശോധനയിൽ; ഐസിസിന്റെ മലയാളി വേരുകൾ തേടി 'റോ' എത്തും
എംപി റാഫി
കോഴിക്കോട്: കാണാതായ മലയാളികൾക്ക് ഐസിസ് ബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേന്ദ്ര സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങൾ ആവർത്തിക്കുമ്പോഴും മലയാളി സംഘം തീവ്രവാദ ക്യാമ്പുകളിലേക്ക് പോയതാകാമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ ഏജൻസികൾ. പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നായി കാണാതായ മലയാളികൾ അവസാനമായി അയച്ച സന്ദേശങ്ങൾക്ക് പുറമെ കാണാതാകുന്നതിനു മുമ്പും ശേഷവുമായി വീട്ടുകാർക്കും ബന്ധുക്കൾക്കും വിളിച്ച ശബ്ദ സന്ദേശങ്ങളും മറ്റു സംഭാഷണങ്ങളുമെല്ലാം അന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. ഈ ശബ്ദ സന്ദേശങ്ങളിലെല്ലാം ജിഹാദി മാർഗം തെരഞ്ഞെടുത്തതായും യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കുകയാണ് ലക്ഷ്യമെന്നും പലതവണ ആവർത്തിക്കുന്നുണ്ടെന്നാണ് സൂചന. മലയാളി സംഘം വീട്ടുകാർക്കും അടുത്ത ചിലർക്കും അയച്ച ശബ്ദരേഖകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നുമെല്ലാം ഐഎസ് മുന്നോട്ടു വെക്കുന്ന ആശയങ്ങളാണിതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്ത്യൻ മുജാഹിദീൻ, അൽഖൈ്വദ തുടങ്ങിയ തീവ്രവാദ സംഘടനകൾ മുന്നോട്ടു വെക്കുന്നതിനേക്കാളും അതി ഭീകരവും തീവ്രവുമായ ആശയങ്ങളാണ് ഇവരുടെ സംഭാഷണങ്ങളിൽ അടങ്ങിയിരിക്കുന്നതെന്നാണ് വിവരം.
കേരളത്തിൽ നിന്നും കാണാതായ കുട്ടികളും യുവതി യുവാക്കളുമടങ്ങുന്ന 23 ഓളം വരുന്ന സംഘം തീവ്ര സലഫി ആശയങ്ങൾ ഉള്ളവരോ സലിഫികളുമായി ബന്ധമുള്ളവരോ ആണെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നാൽ അതി തീവ്രമായ ആശയങ്ങളായിരുന്നു ഇവരുടെ സംഭാഷണങ്ങളിൽ ഉടനീളം നിലനിന്നിരുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കാഫിറുകളും (സത്യനിഷേധികൾ) മുശ് രിക്കുകളും (ബഹുദൈവാരാദകർ) ഉള്ള നാട്ടിൽ ജീവിക്കാൻ താൽപര്യമില്ലെന്നാണ് ഇവർ പലതവണ വീട്ടുകാരോടു തന്നെ പറഞ്ഞിരുന്നത്. കാഫിറുകളെയും മുശ് രിക്കുകളെയും കൊലപ്പെടുത്തണമെന്ന അതി തീവ്രമായ ഇബ്നു തൈമിയ്യ-വഹാബി ആശയങ്ങളാണ് ഇവിടെയും പ്രകടമായിരിക്കുന്നത്. തീവ്ര സലഫികളുടെ ആത്മീയാചാര്യന്മാരായ അബ്നു തൈമിയ്യയും അത് പ്രായോഗിക തലത്തിലേക്കു കൊണ്ടുവന്ന ഇബ്നു അബ്ദുൽ വഹാബിനെയും അതേപടി പിൻപറ്റുന്നവരാണ് കേരളത്തിലെ തീവ്ര സലഫികളും. ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയിൽ യോജിച്ചു പോകാൻ സാധിക്കാത്ത ആശയങ്ങളാണിത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെയായിരുന്നു കേരളത്തിലെ സലഫി പ്രസ്ഥാനമായ മൂജാഹിദ് സംഘടനയിലും തീവ്ര സലഫിസം വേണോ ഇന്ത്യാ രാജ്യത്തിനനുസൃതമായി മോഡേൺ, മിതത്വ സലഫിസം വേണം എന്ന കാര്യത്തിൽ പിളർപ്പുകൾ സംഭവിച്ചത്.
പാലക്കാട് യാക്കരയിൽ നിന്നും മതം മാറിയ ശേഷം നാടുവിട്ട നാലു പേരെ കുറിച്ച് പ്രത്യേക അന്വേഷണം ഇതിനോടകം ആരംഭിച്ചു കഴ ിഞ്ഞു. ഇവർക്ക് കേരളത്തിൽ വിവിധ ശൃംഘകളുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിവരം ലഭിച്ചിട്ടുള്ളത്. ഇസ്ലാം മതം സ്വീകരിച്ച് ഈസയായി മാറിയ ബെക്സൺ, യഹിയ എന്ന പേരു സ്വീകരിച്ച അനുജൻ ബെറ്റ്സൺ, ഇവരുടെ ഭാര്യമാരായ എറണാകുളം സ്വദേശി മെറിൻ ആയിരുന്ന മറിയം, തിരുവനന്തപുരം സ്വദേശി നിമിഷ എന്ന ഫാത്തിമ ഇവരെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വഹാബി,സലഫിസവുമായി ബന്ധപ്പെട്ട ലഘുലേഖകളും നിരവധി പുസ്തകങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവും പ്രഭാഷകനുമായ എംഎം അക്ബറിന്റെ ചില ഗ്രന്ഥങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏറെ നാൾ കേരള നദ് വത്തുൽ മുജാഹിദീ (കെ.എൻ.എം) ന്റെ നേതാവായിരുന്ന എ.പി അബ്ദുൽ ഖാദർ മൗലവി എം.എം അക്ബറിന്റെ ഭാര്യാ പിതാവു കൂടിയാണ്. എം.എം അക്ബർ നേതൃത്വം നൽകുന്ന കോഴിക്കോട്ടെ പീസ് ഇന്റർനാഷണൽ സ്കൂളിലെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള അബ്ദുല്ല റാഷിദും അപ്രത്യക്ഷമായവരുടെ കൂട്ടത്തിലുണ്ട്. കൂടാതെ കാസർഗോട് നിന്നും കാണാതായവവർക്ക് പീസ് സ്കൂളിൽ വച്ച് രഹസ്യ ക്ലാസുകൾ ലഭിച്ചിരുന്നതായും നേരത്തെ വിവരം പുറത്തു വന്നിരുന്നു. എന്നാൽ എം.എം അക്ബറുമായും കേരളത്തിലെ സലഫി പ്രസ്ഥാനമായും കാണാതായവർക്കുള്ള ബന്ധം മുജാഹിദ് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നിലമ്പൂർ അത്തിക്കാട്ടെ സലഫി ഗ്രാമം സ്ഥാപിച്ചതും മുജാഹിദ് നേതാവായിരുന്ന സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ്. ആടിനെ മെയ്ച്ചും മറ്റു പ്രവാചക കാലത്തെ അനുകരിച്ചു ജീവിക്കുന്നതിനു വേണ്ട് അഞ്ചു വർഷം മുമ്പായിരുന്നു നിലമ്പൂരിനടുത്ത് അത്തിക്കാട് സലഫി ആശയമുള്ള 18 മുജാഹിദ് കുടുംബങ്ങളെ സുബൈർ മങ്കട കൊണ്ടു വന്ന് പാർപ്പിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാ സമ്പന്നരായ എഞ്ചിനീയർമാരും ബിസിനസുകാരുമെല്ലാം ഇവിടെ ആടിനെ മെയ്ച്ച് താമസം തുടങ്ങി. എന്നാൽ മുജാഹിദ് സംഘടനയിലെ പിളർപ്പുകളും സലഫീ ജീവിതം ലക്ഷ്യമാകാതാവുകയും ചെയ്തതോടെ സുബൈർ മങ്കട ഇവരെ ഉപേക്ഷിച്ചു പോയി. ഇതിനിടയിൽ സലഫി ജീവിതം സ്വയം ജീവിതത്തിൽ പകർത്താതിരുന്ന വ്യക്തിയാണ് സുബൈർ മങ്കട എന്നതിനെ ചൊല്ലി ഇവർക്കിടയിൽ ഭിന്നതയും രൂപപ്പെട്ടിരുന്നു. ഇതോടെ ആറു കൂടുംബങ്ങൾ ഇവിടെ നിന്നും താമസം മാറിപ്പോവുകയായിരുന്നു.
നേരത്തെ പുറം ലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാതിരുന്ന ഈ സലഫി കുടുംബങ്ങൾക്ക് ആരാധനക്കുള്ള പള്ളിയും കുട്ടികൾക്കുള്ള പള്ളിക്കൂടവും ഇതിനകത്തു തന്നെയായിരുന്നു. എന്നാൽ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഹദീസ് പഠന കേന്ദ്രവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്നും ഇപ്പോൾ കാണാതായവരിൽ പലരും അത്തിക്കാട് താമസിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. അത്തിക്കാട്ടെ ഈ സലഫീ ഗ്രാമത്തിൽ നിന്നും പലതവണ ശ്രീലങ്കയിലേക്കും യമനിലേക്കും പോയിരുന്നതായും ശ്രീലങ്കയിൽ നിന്നും ഇങ്ങോട്ടും ചിലർ ക്ലാസെടുക്കാൻ വന്നിരുന്നതായും പൊലീസിൽ വിവരമുണ്ട്. ഇപ്പോൾ കാണാതായവരും ആദ്യം ശ്രീലങ്ക വഴിയാണ് കടന്നതെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭ്യമായ സൂചനകൾ. ഇതുമായി ബന്ധപ്പെടുത്തി അത്തിക്കാടെ സലഫി കുടുംബങ്ങളെ പറ്റിയും ശ്രീലങ്ക, യമൻ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകളും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.
കാണാതായ മലയാളികൾക്ക് തീവ്ര സലഫിസവും തീവ്രവാദ ചിന്താഗതിയും ഉണ്ടെന്നുള്ളതിന് അന്വേഷണ വിഭാഗങ്ങൾക്കു തെളിവുകൾ എമ്പാടും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ പോയിരിക്കുന്നത് ഐസ്എസ് ക്യാമ്പുകളിലേക്കു തന്നെയാണോ അല്ലെങ്കിൽ നാടു കടക്കലിന്റെ ലക്ഷ്യം എന്ത് എന്നുള്ള സ്ഥിരീകരണം മാത്രമാണ് അന്വേഷണ ഏജൻസികളുടെ മുന്നിൽ ലഭിക്കാനുള്ളത്. ഐഎസ് ക്യാമ്പുകളിൽ നിന്നും പരിശീലനം സിദ്ധിച്ച ശേഷം ഇന്ത്യയിൽ ഐഎസ് വേരോട്ടം ശക്തമാക്കുകയെന്നതും ഐഎസിലേക്കുള്ള കടന്നു കയറ്റത്തിനു പിന്നിലുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് ഏറെ അപകടകരമാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഇതു കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ ഡൽഹിയിൽ ചർന്ന ഉന്നത പൊലീസ് മേധാവികളുടെയും സുരക്ഷാ ഏജൻസികളുടെയും യോഗത്തിൽ തുടരന്വേഷണം റിസർച്ച് ആൻഡ് അനാലിസീസ് വിങി( റോ)നെ ഏൽപ്പിച്ചിട്ടുള്ളത്.
വിദേശ രാജ്യങ്ങളിൽ വ്യക്തമായ രഹസ്യാന്വേഷണ ശൃംഘലയുള്ള റോയുടെ അന്വേഷണത്തിലൂടെ നാടു വിട്ടവരെ കുറിച്ച് പൂർണ വിവരം ലഭിക്കുമെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. കേരളത്തിൽ നിന്നും അപ്രത്യക്ഷമായവർ അഫ്ഗാനിസ്ഥാൻ, ഇറാൻ, യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി റോ വിദേശത്തേക്ക് പോകാനിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍