പാലമൂട് ഇഷ്ടിക ഫാക്ടറിക്ക് സമീപം എസ്എൻ വനിതാ കോളജ് വിദ്യാർത്ഥിനയുടെ മൃതദേഹം പൊങ്ങിയത് ഒരു മാസം മുമ്പ്; ബിഎ മ്യൂസിക് വിദ്യാർത്ഥിനിയുടെ ബാഗും ഫോണും കണ്ടെത്തിയത് തീരത്തെ റബർ തോട്ടത്തിലും; ഈ വർഷം ഇത്തിക്കരയാറ്റിലെ രണ്ടാമത്തെ ദുരൂഹ മരണമായി പൊന്നുവും; ജീവനെടുക്കുന്നത് അതിരൂക്ഷമായ മണൽ വാരലും ചെളി എടുക്കലും മൂലം വലിയ അപകടച്ചുഴികൾ മാത്രമോ? ആത്മഹത്യാക്കാർക്കും ഇത്തിക്കരയാറ് പറുദീസ; ഐശ്വര്യയുടേയും ദേവനന്ദയുടേയും മരണത്തിൽ നാട്ടുകാർ ഉയർത്തുന്നത് സംശയം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഈ വർഷം ഇത്തിക്കരയാറ്റിലെ രണ്ടാമത്തെ മരണമാണ് ദേവനന്ദയുടേത്. ഒരു മാസം മുൻപായിരുന്നു പാരിപ്പള്ളിയിലെ ബിരുദ വിദ്യാർത്ഥിനി ഐശ്വര്യയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. അതിനു മുൻപാണ് ദേവനന്ദയുടെ വിയോഗം. രണ്ട് കൊലപാതകങ്ങളിലും നാട്ടുകാർ ദുരൂഹത കാണുന്നു,
രാവിലെ കോളേജിലേക്ക് പോകാനായി ഐശ്വര്യ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. രാത്രിയോടെ ഇത്തിക്കര പാലത്തിന് സമീപം ഐശ്വര്യയുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തി.തുടർന്ന് പിറ്റേന്ന് രാവിലെ അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരയ്ക്കെടുത്തു. വിദ്യാർത്ഥിയുടെ മരണ കാരണം ഇതുവരെയും വ്യക്തമല്ല.
കുട്ടിയുടെ മരണത്തിന്റെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.അമ്മയുടെ അനുവാദം ഇല്ലാതെ മുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണ് ദേവനന്ദയെന്നും പുഴയോരത്തക്ക് ഒറ്റയ്ക്ക് നടന്നു പോകാൻ സാധ്യത ഇല്ലായെന്നും നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ, ബലപ്രയോഗം നടത്തിയ പാടുകളോ ഒന്നുമില്ലായെന്ന് പൊലീസിന്റെ ഇക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇവിടെ മണൽ വാരിയ വലിയ കുഴികളുണ്ട്. കഴിഞ്ഞ മാസം 18നാണ് കൊല്ലം എസ്എൻ വനിതാ കോളജ് വിദ്യാർത്ഥിനയും പാരിപ്പള്ളി എഴിപ്പുറം ഷൈൻ വിഹാറിൽ പ്രേം സുഭാഷിന്റെ മകളുമായ ഐശ്വര്യയുടെ മൃതദേഹം ഇത്തിക്കരയാറിൽ കണ്ടെത്തിയത്. പാലമൂട് ഇഷ്ടിക ഫാക്ടറിക്കു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഐശ്വര്യയുടെ ബാഗും ഫോണും ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് കുളിക്കാനിറങ്ങിയ നാലുവിദ്യാർത്ഥികളും ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചിരുന്നു. ഇത്തിക്കര മാടൻനട ക്ഷേത്രത്തിന് സമീപമായിരുന്നു അത്. അതും ഏറെ ചർച്ചയായിരുന്നു. അവസാന വർഷ ബിഎ സംഗീതം വിദ്യാർത്ഥിയായ ഐശ്വര്യ വ്യാഴാഴ്ച കോളജിലേക്കു പോയ ശേഷം മടങ്ങിയെത്താത്തതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ പരിധി ഇത്തിക്കരയിലെന്നു കണ്ടെത്തി. ഐശ്വര്യയുടെ ബാഗും ഫോണും ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ കണ്ടെത്തി. ആറ്റിൽ നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്.
ഇത്തിക്കരയാറിന് കുറുകെ പള്ളിക്കമണ്ണടിയിൽ ഒരു പാലം എന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയർന്ന് കേൾക്കുന്നു. 6 പതിറ്റാണ്ട് മുൻപു വഞ്ചിയാത്ര അപകടത്തിൽ 8 പെൺകുട്ടികളാണ് ഇവിടെ മരിച്ചത്. പള്ളിമണിൽ നിന്നു ചാത്തന്നൂരിലെ സ്കൂളിലേക്കു കടത്തുവള്ളത്തിൽ പോയവരായിരുന്നു അപകടത്തിൽപ്പെട്ടത്. ഇത്തിക്കര പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കും ഭയപ്പെടുത്തുന്നതാണ്. മരണം പതിയിരിക്കുന്ന ആഴങ്ങൾ തേടിയാണ് ഇവർ എത്തുന്നത്.
അതിരൂക്ഷമായ മണൽ വാരലും ചെളി എടുക്കലും മൂലം വലിയ അപകടച്ചുഴികളാണ് പുഴയിലുള്ളത്. മരണങ്ങൾ പതിവായതോടെ മണ്ണെടുക്കുന്നതിനും ചെളിവാരുന്നതും ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. അതിശക്തമായ വേലിയേറ്റവും വേലിയിറക്കവും പുഴയെ അറിയാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്നു. ഇത്തിക്കര വലിയ പാലത്തിന് സമീപം തടയണ നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യമാണ്. ഇതിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാമെന്നും വേലിയേറ്റവും വേലിയിറക്കത്തിന്റേയും തോത് കുറക്കാൻ കഴിയുമെന്നും വിലയിരുത്തലുണ്ട്.
Stories you may Like
- താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഐശ്വര്യ രാജേഷ്
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- തനിക്കു വന്ന അശ്ലീല സന്ദേശങ്ങൾ പങ്കുവെച്ച് ഐശ്വര്യ
- ഐശ്വര്യ റായി പരാമർശത്തിൽ മുൻ പാക് താരം മാപ്പ് പറഞ്ഞതിന് പിന്നാലെ ട്വീറ്റുമായി ബച്ചൻ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍