സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചിലത് പറയാനുണ്ടെന്നും വൈകിട്ടു തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് കാറിൽ കയറി; കാമുകന്റെ കൈയിലെ ഫോട്ടോ തിരിച്ചു വാങ്ങാമെന്ന പ്രതീക്ഷയിൽ അതിരപ്പള്ളിയിലേക്കുള്ള യാത്ര; പ്രണയം നിരസിച്ചപ്പോൾ അരയിൽ കരുതിയ കത്തി കൊണ്ട് പ്ലസ് ടു വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കുത്തിയത് നാല് തവണ; ദേഷ്യം തീർക്കാൻ ദേഹമാസകലം കുത്തി; ബോഡി ഉപേക്ഷിച്ചത് ഉൾക്കാട്ടിൽ; പ്രതി പിടിയിലായത് പൊള്ളാച്ചി യാത്രയ്ക്കിടെ; ഈവയെ സഫർ കൊന്നത് എല്ലാം മനസ്സിൽ ഉറപ്പിച്ച്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഈവയെ വകവരുത്തുകയെന്ന ഉദേശത്തോടെ തന്നെയാണ് സഫർ ഷാ കാറിൽ കയറ്റിയതെന്ന് നിഗമനത്തിലേക്ക് പൊലീസ്. കൊലയ്ക്ക് മറ്റൊരുടേയും സഹായം കിട്ടിയിട്ടില്ലെന്നാണ് വിലയിരുത്തൽ. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫർ കുട്ടിയെ വാഹനത്തിൽ കയറ്റിയത്. കൊല്ലാനുള്ള കത്തിയടക്കം വാങ്ങിയാണ് സഫർ കൊച്ചിയിൽ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞാണ് ഈവയെ താൻ കാറിൽ കയറ്റിയതെന്നു സഫർ ഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇവയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ട്. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു.കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാട്ടിൽ തള്ളിയതായാണു പൊലീസ് നിഗമനം. കലൂർ-കതൃക്കടവ് റോഡിൽ ബിസ്മിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തുറവൂർ സ്വദേശി വിനോദിന്റെയും ജോബിതയുടെയും മകൾ ഈവ ആന്റണി (ഗോപിക-17) ആണ് കൊല്ലപ്പെട്ടത്.
സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടു വിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാകണം സഫർ ഈവയെ വാഹനത്തിൽ കയറ്റിയതെന്നും പൊലീസ് പറയുന്നു. സഫർഷായുടെ കാറിൽ ഈവ കയറിപ്പോകുന്നതു കണ്ടതായി ഈവയുടെ സഹപാഠികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്നു തന്നെ കത്തിയടക്കം വാങ്ങി സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അതിരപ്പള്ളി ചെക്പോസ്റ്റും കടന്ന് മലക്കപ്പാറയിലെ ഉൾവനത്തിലാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ കാർ സർവീസ് സെന്ററിൽ ജോലി ചെയ്തിരുന്ന സഫറിന് ഈവയുമായി പരിചയമുണ്ട്. അടുപ്പം തുടരാൻ ഈവ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. തുടർന്നാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് എറണാകുളം സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് വിജയശങ്കർ പറഞ്ഞു. സ്ഥാപനത്തിൽ സർവീസിന് വന്ന വാഹനമാണ് പ്രതി ഉപയോഗിച്ചത്. പ്രണയകാലത്തെ ചില ഫോട്ടോകൾ കാട്ടിയാണ് പ്രതി പെൺകുട്ടിയെ കാറിൽ കയറ്റിയതെന്നും സൂചനയുണ്ട്.
8 മാസമായി സഫർ ഷാ അവളുടെ പിറകെ നടന്നു ശല്യം ചെയ്യുന്നുണ്ട്. അവൾ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. ഒരു തവണ സഫറിനെ നേരിൽ കണ്ട്, മകളെ ഇനി ശല്യപ്പെടുത്തരുത് എന്നു പറഞ്ഞിരുന്നു. ശല്യപ്പെടുത്തില്ല എന്ന് അവൻ ഉറപ്പു നൽകുകയും ചെയ്തു. വീണ്ടും ശല്യം തുടങ്ങിയ കാര്യം അറിഞ്ഞില്ല. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാറ്, സഫറിനോടു സംസാരിച്ചപ്പോൾ, 'അവളെ കൊല്ലുമെന്ന്' ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്നു മകളോടും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു. കുറെ നാളായി ഞാനാണു മകളെ സ്കൂളിൽ കൊണ്ടാക്കുന്നത്. സ്കൂളിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളു. തിരിച്ച് കൂട്ടുകാർക്കൊപ്പം വരികയാണു പതിവ്. അവൾ പതിവായി കയറുന്ന സ്റ്റോപ്പിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു ബസ് കയറും എന്നാണു ചൊവ്വാഴ്ച കൂട്ടുകാരോടു പറഞ്ഞത്. സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിയുണ്ടെന്ന് എന്നോടു പറഞ്ഞിരുന്നു. അതുകൊണ്ടാണു പതിവു സമയമായിട്ടും എത്താതിരുന്നപ്പോൾ അന്വേഷിക്കാതിരുന്നത്. കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയ വിവരം പറയുന്നത്.'-മകളുടെ കൊലപാതകത്തെ കുറിച്ച് അച്ഛൻ ആന്റണി പറയുന്നത് ഇങ്ങനെയാണ്. കുറിയർ കമ്പനി ജീവനക്കാരനാണ് ഇവയുടെ അച്ഛൻ ആന്റണി. ഈവയുടെ അമ്മ യോഗിതയും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഒരു സഹോദരിയുണ്ട്.
'ഗർഭസ്ഥ ശിശുവായിരിക്കെ, അവളെ ജീവനോടെ ലഭിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. ജീവനോടെ കിട്ടിയാൽ തന്നെ, കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നും. അവിടെ നിന്നാണു ഞാനവളെ 17 വയസ്സു വരെ വളർത്തിയത്. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണു കഴിഞ്ഞത് ആന്റണി പറഞ്ഞു. 'പ്ലസ്ടു ആയതിനാൽ, സ്പെഷൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണു സ്കൂളിലേക്കു പോയത്. കൊച്ചി സെന്റ് ആൽബർട്സ് കോളജ് ക്യാമ്പസിലെ ഈശോ ഭവനിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സുഹൃത്തായ സഫർ സ്കൂൾ സമയം കഴിഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടു പോയത്. മലക്കപ്പാറയിൽ നിന്ന് പൊള്ളാച്ചി റൂട്ടിലേക്ക് പോയ സഫർ അതിനിടെ കൊലനടത്തുകയും മൃതദേഹം തേയിലത്തോട്ടത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് പൊള്ളാച്ചിയിലേക്ക് കടക്കാനായിരുന്നു ശ്രമം. വാൽപ്പാറയ്ക്കു പോകുന്നതായി വാഴച്ചാലിലെ കേരള വനംവകുപ്പ് ചെക്പോസറ്റിൽ സഫർ ഷാ എഴുതിക്കൊടുത്തായി കണ്ടെത്തി. വൈകിട്ട് 4.30ന് ആണ് കാർ ചെക്പോസ്റ്റിൽ എത്തിയത്. 10 മീറ്ററോളം അകലെ കാർ നിർത്തി സഫർ വനം അധികൃതർക്ക് വിവരങ്ങൾ നൽകി. ഈവ പുറത്തിറങ്ങിയില്ല. കാർ 6.20ന് കേരള തമിഴ്നാട് അതിർത്തിയിൽ കേരളത്തിന്റെ ഭാഗത്തുള്ള മലക്കപ്പാറ വനം ചെക് പോസ്റ്റിൽ എത്തിയപ്പോൾ, സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയെങ്കിലും വാഹനം നിർത്തി ഇറങ്ങിയതായി വിവരമില്ല.
വാട്ടർഫാൾ ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടതിനെ തുടർന്ന് സഫറിനെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു പറഞ്ഞു. സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിന്റെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു. ഈവ തിരിച്ചെത്താതിരുന്നതിനെ തുടർന്നു ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ആന്റണി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പക്ഷേ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.
മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍