'പുലി മുരുകൻ' ആനവേട്ട നടത്തിയിട്ടില്ല; നിലനിൽക്കുന്നത് പൊസെഷൻ സർട്ടിഫിക്കറ്റില്ലെന്ന കുറ്റം മാത്രം; പിടിച്ചെടുത്തതുകൊച്ചി രാജവംശത്തിന്റെ പരമ്പര സ്വത്ത്; മോഹൻലാലിനെതിരെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലെ വസ്തുതകൾ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: പുലി വേട്ടക്കാരൻ പുലി മുരുകൻ തിയേറ്ററിൽ സൂപ്പർ ഹിറ്റാണ്. പുലി മരുകൻ ആനവേട്ട നടത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്നാണ്. ആനകൊമ്പ് കേസിൽ മോഹൻലാലിനെതിരെ ആനവേട്ട കുറ്റം ആ്രോപിക്കാനാകില്ല. കേസ്സിൽ മോഹൻലാലിനെതിരെ നിലനിൽക്കാവുന്ന ഏക കുറ്റം പൊസെഷൻ സർട്ടിഫിക്കറ്റില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചു എന്നതുമാത്രമാണെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു. അതീവ രഹസ്യസ്വഭാവത്തിൽ ഉന്നതരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.മലയാറ്റൂർ ഡി എഫ് ഒ ആയിരുന്ന എൻ നാഗരാജാണ് സംഭവവുമായി ബന്ധപ്പെട്ട് മോഹൻലാലിൽ നിന്നും മൊഴിയെടുത്തത്. കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും നീണ്ടിരുന്നു. ചെന്നൈയിൽ താമസമാക്കിയിരുന്ന 90 കാരിയായ നളിനി രാധാകൃഷ്ണന്റെ മൊഴിയാണ് ഇത് വ്യക്തമാക്കുന്നത്.
കൃഷ്ണകുമാർ എന്ന തന്റെ സുഹൃത്ത് സൂക്ഷിക്കാനേൽപ്പിച്ചതാണ് കണ്ടെടുത്ത ആനക്കൊമ്പുകളെന്നാണ് മോഹൻലാൽ ഡി എഫ് ഒ ക്ക് നൽകിയിട്ടുള്ള മൊഴി. ഇതിനു തെളിവായി ഇയാളും മോഹൻലാലുമായി ഉണ്ടാക്കിയിട്ടുള്ള എഗ്രിമെന്റിന്റെ കോപ്പിയും ഹാജരാക്കിയിട്ടുണ്ട്. താൻ വിദേശത്തേക്കു പോകുകയാണെന്നും തിരിച്ചെത്തുന്ന മുറക്ക് ഇത് തിരികെ വാങ്ങിക്കൊള്ളാമെന്നുമായിരുന്നു കൃഷ്ണകുമാർ കരാറിൽ വ്യക്തമാക്കിയിരുന്നത്. മോഹൻലാൽ വെളിപ്പെടുത്തിയ അഡ്രസ്സിലുള്ള ക്യഷ്ണകുമാറുമായി വനംവകുപ്പധികൃതർ ബന്ധപ്പെട്ടപ്പോൾ ഇയാൾ മറ്റൊരു ക്യഷ്ണകുമാറിൽ നിന്നും ഇത് വിലക്കു വാങ്ങിയതാണെന്നായിരുന്നു മൊഴി.പിന്നീട് ഈ കൃഷ്ണകുമാറിനെ തപ്പിപ്പിടിച്ചന്വേഷിച്ചപ്പോഴാണ് ആനക്കൊമ്പ് കേസ്സിലെ ചെന്നൈ ബന്ധം വ്യക്തമായത്.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നളിനി രാധാകൃഷ്ണന്റെ കൈയിൽ നിന്നും താൻ ആനക്കൊമ്പുകൾ വിലക്കുവാങ്ങുകയായിരുന്നെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. നളിനിയിൽനിന്നും മൊഴിയെടുത്തപ്പോൾ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. പിന്നെയുള്ള അന്വേഷണം നളിനിയുടെ പക്കൽ ആനക്കൊമ്പുകൾ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചായി. ഈ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ കൊച്ചിരാജവംശത്തിന്റെ പരമ്പര സ്വത്താണെന്ന് സ്ഥിരീകരിച്ചത്. തന്റെ ഭർത്താവ് രാധാകൃഷ്ണൻ കൊച്ചിരാജവംശത്തിന്റെ തായ്വഴിയിൽപ്പെട്ട ആളായിരുന്നെന്നും തന്നെ വിവാഹം കഴിച്ച് കൊണ്ടുവരുന്ന കാലം മുതൽ ഇത് വീട്ടിലുണ്ടായിരുന്നെന്നുമായിരുന്നു നളിനിയുടെ വെളിപ്പെടുത്തൽ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നളിനി ഇത് കൃഷ്ണകുമാറിന് വിറ്റതാണെന്നും പിന്നീടാണ് കൈമറിഞ്ഞ് മോഹൻലാലിന്റെ കൈവശമെത്തിയതെന്നുമാണ് അന്വേഷണ റിപ്പോർട്ട് .
കൊമ്പിനായി ആനവേട്ടയോ മറ്റു നിയമലംഘനങ്ങളോ മോഹൻലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാൽ പൊസെഷൻ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ നടപടി മതിയെന്നുമായിരുന്നു ഡി എഫ് ഒ യുടെ അന്വേഷണ റിപ്പോർട്ട് .ഈ അന്വേഷണ റിപ്പോർട്ട് പാടേ തള്ളി നടനെ വെള്ളപൂശാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയെന്നാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണം. പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ ഐസക് കുര്യൻ ഈ വിഷയത്തിൽ പലതവണ ഇടപെടലുകൾ നടത്തിയിരുന്നു. ആനക്കൊമ്പ് വിഷയം വെളിച്ചത്തുവന്ന സാഹചര്യത്തിൽ നടന് നൽകിയിട്ടുള്ള കേണൽ പദവിയും മറ്റും സർക്കാർ തിരികെ വാങ്ങണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പക്ഷം.
അനിമൽ ട്രോഫീസ് (വന്യമൃഗങ്ങളുടെ എല്ല്, തലയോട്ടി തുടങ്ങിയവ കൊണ്ടുള്ള നിർമ്മാണ വസ്തുക്കൾ)വെളിപ്പെടുത്തുന്നതിനായി നേരത്തെ കേന്ദ്ര -വനം വന്യജീവി വകുപ്പ് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ സമയപരിധി തീർന്ന ഉടനെയായിരുന്നു മോഹൻലാലിന്റെ വീട്ടിൽനിന്നും ആനക്കൊമ്പ് കണ്ടെടുത്ത വിവരം പുറത്തുവന്നത്. അന്ന് വനം മന്ത്രിയായിരുന്ന കെ ബി ഗണേശ്കുമാർ ഇക്കാര്യത്തിൽ സമയപരിധി നീട്ടി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര വനം മന്ത്രി ജയന്തി നടരാജന് കത്തെഴുതിയിരുന്നു. എന്നാൽ ഇതുപ്രകാരം കേന്ദ്രത്തിൽനിന്നും അനുകൂലനടപടികളുണ്ടായില്ലെന്നുമാണ് അറിയുന്നത്.
മോഹൻലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെ നാല് വർഷം മുൻപ് നടന്ന ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുകയാണ്.ആനക്കൊമ്പ് കൈവശം വച്ച കേസിൽ ത്വരിതാനേഷണം നടത്താൻ മൂവാറ്റുപുഴ വിജലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ പന്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കോർട്ടിലെത്തുകയാണ്. ആർക്കും വഴങ്ങാത്ത ജേക്കബ് തോമസ് മോഹൻലാലിന്റെ കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയമാവുക.
മോഹൻലാലിന്റെ കൈവശമുള്ള രണ്ട് അനധികൃത ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ സർക്കാർ തീരുമാനിച്ചതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയഭേദമില്ലാതെ നടത്തിയ സമ്മർദത്തിനൊടുവിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്.. ആനക്കൊമ്പുകൾ നിയമവിധേയമാക്കാൻ അവസരം നൽകുംവിധം, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധനക്ക് വിധേയമാക്കാനാണ് കേന്ദ്രനീക്കം. ഒപ്പം, ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ലൈസൻസ് നൽകാൻ സംസ്ഥാനവും നടപടി എടുത്തു. ഇതോടെ തീർന്നെന്ന് കരുതിയ വിവാദമാണ് വീണ്ടും വിജിലൻസ് കോടതി ഉത്തരവിലൂടെ സജീവമാകുന്നത്. അനധികൃതമായി വന്യജീവികളോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവർക്ക് ഇത് സർക്കാറിനെ അറിയിക്കാൻ 1978 ലും 2002 ലും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുശേഷം ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യത്തതുമായ ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്.
മോഹൻലാലിനും തിരുവഞ്ചൂരിനും പുറമേ മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി സനൽ, സംഭവം നടക്കുമ്പോൾ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാർ, തൃക്കാക്കര അസി.പൊലിസ് കമ്മിഷണർ ബിജോ അലക്സാണ്ടർ, മോഹൻലാലിന് ആനക്കൊമ്പ് നൽകിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാർ, തൃശൂർ സ്വദേശി പി.എൻ കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍