തുറന്നു കിടന്ന മുകളിലെ വാതിലിൽ കൂടി ആരെങ്കിലും അകത്ത് കയറിയോ? ജാഗിയുടെ തല പിടിച്ച് ആരെങ്കിലും ചുമരിലോ നിലത്തോ അടിച്ചോ? പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാഗി പെട്ടെന്ന് തലയിടിച്ച് വീഴാൻ എന്താണ് കാരണം? സെലിബ്രറ്റി അവതാരകയുടേത് സ്വാഭാവിക മരണമെന്ന് പൊലീസ് പറയുമ്പോഴും സംശയങ്ങൾ കൂട്ടി സാഹചര്യ തെളിവുകൾ; വീഴ്ചയിൽ മണക്കുന്നത് അസ്വാഭാവികതകൾ; ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല
എം മനോജ് കുമാർ
തിരുവനന്തപുരം: ജാഗി ജോണിന്റെ മരണം സ്വാഭാവിക മരണമോ കൊലപാതകമോ? വഴുതി വീണപ്പോൾ തലയടിച്ചത് കാരണമുള്ള സ്വാഭാവിക മരണമാണെന്ന് പൊലീസ് വിലയിരുത്തുമ്പോഴും കൊലപാതക സാധ്യതകൾ തുറന്നു തന്നെ കിടക്കുന്നു. കുറവൻകോണത്തുള്ള വീട്ടിൽ ജാഗി മരിക്കുന്ന സമയം ഒപ്പമുണ്ടായിരുന്നത് ഒന്നും ഓർമ്മിക്കാനോ പറയാനോ കഴിയാത്ത അമ്മ മാത്രമാണ്. കാർ അപകടത്തിൽ അകപ്പെട്ടശേഷം വർഷങ്ങളായി അമ്മ ഗ്രേസിയുടെ അവസ്ഥ ഇത് തന്നെയാണ്.
മരിക്കുമ്പോൾ ജാഗി പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്നു മണിയായിരിക്കണം. ഈ ഘട്ടത്തിൽ ജാഗി വാഷിങ് മെഷീനിൽ തുണികൾ അലക്കുകയുമായിരുന്നു. ആദ്യഘട്ടത്തിലെ തുണികൾ രാവിലെ തന്നെ ടെറസിൽ ജാഗി ഉണക്കാൻ ഇട്ടിരുന്നു. അതിനു ശേഷം മുകൾ നിലയിലെ വാതിൽ ജാഗി അടച്ചിരുന്നില്ല. വാതിൽ തുറന്നു കിടക്കുകയായിരുന്നു. അതിനു ശേഷം വീണ്ടും വാഷിങ് മെഷീനിൽ തുണികൾ ഇട്ടിരുന്നു. ഈ സമയം തന്നെയാണ് പച്ചക്കറിയും അരിഞ്ഞുകൊണ്ടിരുന്നത്. പച്ചക്കറികൾ അരിഞ്ഞു നിന്നിരുന്ന ജാഗി പൊടുന്നനെ എങ്ങിനെ നിലത്ത് വീണു? ഈ വീഴ്ചയിൽ അസ്വാഭാവികത മണക്കുന്നുണ്ട്.
ജാഗി എന്തോ കണ്ടു പേടിച്ചു എന്ന സംശയമാണ് അയൽക്കാർ പങ്കു വയ്ക്കുന്നത്. ജാഗി ആരെയോ കണ്ടു പേടിച്ച് പിറകോട്ട് മാറിയിരിക്കണം. ഈ വീഴ്ചയിൽ ജാഗിയുടെ തലയ്ക്ക് പിന്നിൽ മുറിവേറ്റു. തുറന്നു കിടന്ന മുകളിലെ വാതിലിൽ കൂടി ആരെങ്കിലും അകത്ത് കയറിയോ? ജാഗിയുടെ തല പിടിച്ച് ആരെങ്കിലും ചുമരിലോ നിലത്തോ അടിച്ചോ? ഈ സംശയമാണ് അയൽക്കാർക്കുള്ളത്. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാഗി പെട്ടെന്ന് തലയിടിച്ച് വീഴാൻ എന്താണ് കാരണം? ആരെങ്കിലും ജാഗിയെ അപായപ്പെടുത്തിയോ? അതോ എന്തോ കണ്ടു പേടിച്ച് പിന്നോട്ട് നീങ്ങി ജാഗി തലയിടിച്ച് വീണോ? അല്ലെങ്കിൽ ആരെങ്കിലും ജാഗിയെ ആക്രമിച്ചോ? അതേസമയം മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്ന അയൽക്കാരുടെ സംശയം പൊലീസും മറുനാടനോട് ശരിവെയ്ക്കുകയാണ്.
ജാഗി മരിക്കാൻ കാരണമായ വീഴ്ച സംഭവിക്കുമ്പോൾ വീട്ടിലെ മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രാവിലെ തുണി ഉണക്കാൻ പോയപ്പോൾ ജാഗി ഈ വാതിൽ അടച്ചിരുന്നില്ല. വാഷിങ് മെഷീനിൽ പിന്നെയും തുണികൾ ഉണ്ടായിരുന്നു. ഇതിനു വേണ്ടിയാവണം ജാഗി വാതിൽ തുറന്നിട്ടത്. അതേ സമയം അവർ പച്ചക്കറികൾ അരിയുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് പിന്നോട്ട് മറിഞ്ഞുവീഴുന്നത്. അത് ഞായറാഴ്ച രാവിലെയാണ്. തലയ്ക്ക് പരുക്കേറ്റ് വീണ ജാഗി ഒരു ദിവസം മുഴുവൻ ആ കിടപ്പ് കിടന്നു. ജാഗിയുടെ അമ്മയ്ക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. തലയ്ക്ക് പരുക്കേൽക്കുന്നതും ജാഗി മരിക്കുന്നതും മണിക്കൂറുകളുടെ ഇടവേളയിലാണ്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ഇത് ശരിവയ്ക്കുന്നുമുണ്ടെന്നു പൊലീസും പറയുന്നു.
തലയ്ക്ക് പരുക്കേറ്റ് വെറും നിലത്ത് ജാഗി കിടന്നത് മണിക്കൂറുകളാണ്. ചികിത്സ കിട്ടാതെ കിടന്ന ഈ മണിക്കൂറുകൾ ആണ് ജാഗിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ആരെങ്കിലും രക്ഷിക്കാനുണ്ടായിരുന്നെങ്കിൽ ഈ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞതായും പൊലീസ് പറയുന്നു. പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന ജാഗി എങ്ങിനെ പെട്ടെന്ന് പിന്നിലേക്ക് വീണു. ജാഗിയും അമ്മയും മാത്രം കഴിയുന്ന വീട്ടിലെ മുകൾനിലയിലെ വാതിൽ തുറന്നു കിടക്കുകയുമായിരുന്നു. ജാഗിയുടെ മറഞ്ഞുവീഴലിനും മുകൾ നിലയിലെ വാതിൽ തുറന്നുകിടന്നതിനും തമ്മിൽ ബന്ധമുണ്ടോ? ആരെങ്കിലും ജാഗി വീഴുന്ന സമയം വീട്ടിനകത്ത് ഉണ്ടായിരുന്നുവോ? ഈ സംശയങ്ങളാണ് ജാഗിയുടെ മരണശേഷം ഇപ്പോൾ ഉയരുന്നത്.
ജാഗിയുടെ മരണത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്:
മുകൾ നിലയിലെ ടെറസിൽ ജാഗി തുണി വിരിച്ചിരുന്നു. അതിനു ശേഷം താഴെ വന്നു വാഷിങ് മെഷീനിൽ വീണ്ടും തുണികൾ ഇട്ടു. അപ്പോൾ രാവിലെയാണ്. മുകളിലെ വാതിൽ അപ്പോൾ തുറന്നു കിടന്നിരുന്നു. ഈ വാതിൽ പിന്നെ അടച്ചിട്ടില്ല. ഉച്ചയ്ക്ക് മുൻപ് ജാഗിയുടെ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഞായർ രാവിലെ പതിനൊന്നു മണിക്ക് രത്തൻ ജാഗിയെ വിളിച്ചിരുന്നു. അപ്പോൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം പിന്നെ ഒരു കോളും വന്നിട്ടില്ല. അപ്പോൾ തന്നെ വീഴ്ചയും സംഭവിച്ചിട്ടുണ്ട്.
നിലത്ത് അടിച്ചു വീണ ചതവ് ആണ് ജാഗിയുടെ തലയ്ക്ക് വന്നത്. ഉച്ചയ്ക്ക് മുൻപ് വീണെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. വീണു കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. ഇത്രയും നേരം ജാഗി വീണു കിടന്നു. വീണ സമയവും മരിച്ച സമയവും വ്യത്യാസമുണ്ട്. വൈകുന്നേരമോ രാത്രിയോ ആണ് മരിക്കുന്നത്. ഞായർ അപകടം സംഭവിച്ചിട്ടും പൊലീസ് അറിയുന്നതും എത്തുന്നതും തിങ്കൾ ഉച്ചയോടെയാണ്. ഈ സമയത്തിനുള്ളിൽ ജാഗി മരിക്കുകയും ചെയ്തു. രത്തൻ വിളിച്ചിട്ട് പിന്നെ ജാഗി എടുത്തില്ല. അതോടെയാണ് രത്തൻ ഡോക്ടറെ വിളിച്ചു പറയുന്നത്. ഡോക്ടർ വന്നു അയൽക്കാരെ വിവരം അറിയിക്കുമ്പോഴാണ് അപകടവും മരണവും പുറത്ത് അറിയുന്നത്-പൊലീസ് പറയുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ടി വി അവതാരകയായ ജാഗി ജോണിനെ കുറവൻകോണത്തെ വസതിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടത്. ഞായർ രാവിലെ വീട്ടിൽ തെന്നി വീണിട്ടും ആരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം പുറത്തറിയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തി. ഓർത്തഡോക്സ് സഭാ അംഗം ആയിരുന്നെങ്കിലും പിന്നീട് പൊന്തക്കൊസ്ത് വിശ്വാസികൾ ആയി ഈ കുടുംബം മാറിയിരുന്നു.
അതിനാൽ തന്നെ ഓർത്തഡോക്സ് സഭാ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളാൻ ജാഗിക്ക് കഴിഞ്ഞില്ല. പൊന്തക്കോസ്ത് സെമിത്തേരിയിൽ ആണ് സംസ്കാരം നടന്നത്. അച്ഛൻ ജോണും സഹോദരൻ ജേക്കബും അന്ത്യവിശ്രമം കൊള്ളുന്ന അതേ സെമിത്തേരിയിൽ ആണ് ജാഗിയുടെയും സംസ്കാര ചടങ്ങുകൾ നടന്നത്. ജാഗിയുടെ മരണത്തെ തുടർന്ന് ഒറ്റയ്ക്കായ അമ്മയെ ബന്ധുക്കൾ ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ഇതോടെ കുറവൻകോണത്തെ വീട് പൊലീസ് സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍