മാഞ്ചസ്റ്ററിൽ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയ വിവാഹിതരായി; ഗ്രിൻഡർ ആപ്പിലൂടെ സ്വവർഗ്ഗത്തിന്റെ സുഖമറിഞ്ഞപ്പോൾ ഭാര്യ അനാവശ്യ വസ്തുവായി; കുഞ്ഞിന് ജന്മം നൽകാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് ഇന്റർനെറ്റിൽ പരതിയതുകൊലപ്പെടുത്താനുള്ള എളുപ്പമാർഗ്ഗങ്ങൾ; ഇൻഷുറൻസും തട്ടി കൂട്ടുകാരനൊപ്പം ജീവിക്കാനുള്ള മോഹം പൊളിച്ചത് അതിബുദ്ധിയിലെ പാളിച്ചകൾ; ജസിക്കാ പട്ടേലിനെ കൊന്ന മിതേഷിന് ജയിൽ വാസം ഉറപ്പായി; യുകെയിൽ ഇന്ത്യക്കാരെ ഞെട്ടിച്ച കൊലപാതകത്തിൽ സത്യം തെളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: സ്വവർഗ്ഗപങ്കാളിയുമായി ജീവിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യാക്കാരനെ യുകെ കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തി. കഴിഞ്ഞമാസം തുടങ്ങിയ വിചാരണയിൽ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ പ്ളാസ്റ്റിക്ക് കൂട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരേ ആരോപണം. ഇന്ത്യൻ വംശജ ജസ്സീക്കാ പട്ടേൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലായിരുന്നു കേസ്. സ്വവർഗ്ഗപ്രണയികൾക്കുള്ള ആപ്പ് ഗ്രിൻഡറിലൂടെ പരിചയപ്പെട്ട കൂട്ടുകാരനുമൊത്ത് പുതിയജീവിതം കൊതിച്ച മിതേഷ് പട്ടേൽ എന്ന 37 കാരനാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ജസീക്ക പട്ടേൽ എന്ന മുപ്പത്തിനാലുകാരിയെ ഭർത്താവ് മിതേഷ് പട്ടേൽ, ഇൻസുലിൽ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുള്ള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും. മാഞ്ചസ്റ്ററിൽ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിൽ ഫാർമസി നടത്തുകയായിരുന്നു. സ്വവർഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.
സ്വവർഗാനുരാഗിയായ മിതേഷ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന കാമുകൻ അമിത് പട്ടേലിനൊപ്പം ജീവിക്കുന്നതിനുവേണ്ടിയാണ് ഭാര്യയെ ഒഴിവാക്കിയത്. ഭാര്യയുടെ പേരിലുള്ള ഇരുപതുലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക സ്വന്തമാക്കാനും മിതേഷ് പദ്ധതിയിട്ടിരുന്നു. ജസീക്കയോട് ഒരു കുഞ്ഞിന് ജന്മം നൽകാനും മിതേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഐവിഎഫ് ചികിത്സ സ്വീകരിക്കാനും അയാൾ പദ്ധതിയിട്ടിരുന്നു. സിഡ്നിയിൽ അമിത്തുമായി ജീവിക്കുമ്പോൾ വളർത്തുന്നതിനുവേണ്ടിയായിരുന്നു ഈ കുഞ്ഞിനെ മിതേഷ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഗർഭിണിയാകാൻ ജെസ്സീക്ക വിസമ്മതിച്ചതും മിതേഷിന്റെ പക ഇരട്ടിയാകാൻ ഇടയാക്കി. സ്വവർഗാനുരാഗിയായ മിതേഷ് പുരുഷസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ജെസ്സീക്ക പലപ്പോഴും എതിർപ്പ് അറിയിച്ചിരുന്നു.
ഗുരുതരമായ മുറിവുകളോടെ വടക്കൻ ഇംഗ്ളണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഈ മെയ് യിലാണ് 34 കാരി ജസീക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കുറ്റം മിതേഷ് പട്ടേൽ കോടതിയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഭാര്യയുടെ 20 ലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്ത് കാമുകൻ ഡോ. അമിത് പട്ടേലുമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷ് പട്ടേലിന്റെ പദ്ധതി. വർഷങ്ങൾക്ക് മുമ്പേ അമിതുമായി മിതേഷ് പരിചയപ്പെട്ടത് ഗ്രിൻഡർ ആപ്പിലൂടെ ആയിരുന്നു.
ജെസ്സീക്കയും മിതേഷും ചേർന്നാണ് മിഡിൽസ്ബറോയിലെ ലിൻതോർപ്പിൽ ഫാർമസി നടത്തിയിരുന്നത്. ജെസ്സീക്കയെ ഇല്ലാതാക്കാൻ ഇയാൾ നേരത്തെതന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മിതേഷിന്റെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിൽനിന്ന് ഭാര്യയെ വധിക്കാനുള്ള പലതരം പദ്ധതികൾ ഇയാൾ തിരഞ്ഞിരുന്നതായും തെളിഞ്ഞു. എനിക്ക് ഭാര്യയെ കൊല്ലണം, ഇൻസുലിൻ ഓവർഡോസ്, ഭാര്യയെ കൊല്ലുന്നതിന് സഹായിയെ വേണോ, വാടകക്കൊലയാളിയെ എവിടെക്കിട്ടും ഒരാളെ കൊല്ലുന്നതിന് എത്ര മെത്തഡോൺ വേണം തുടങ്ങിയ കാര്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടായിരുന്നു.
ടെസ്കോയിൽനിന്ന് ലഭിച്ച ബാഗ് കഴുത്തിൽകുരുക്കിയാണ് ജെസ്സീക്കയെ മിതേഷ് കൊലപ്പെടുത്തിയത്. എന്നാൽ, മരണവെപ്രാളത്തിൽ ജെസ്സീക്ക മിതേഷിന്റെ ശരീരത്തിൽ മാന്തിയത് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചു. ജെസ്സീക്കയുടെ നഖങ്ങൾക്കിടയിൽനിന്ന് ലഭിച്ച തൊലിയും മറ്റും മിതേഷിന്റേതാണെന്ന കണ്ടെത്താൻ പൊലീസിനായി. ഭാര്യയെ കൊലപ്പെടുത്തിയശേഷം അടുത്തുള്ള റൊമാനോ ടേക്ക് എവേയിൽനിന്ന് പിസ ഓർഡർ ചെയ്ത മിതേഷ് അസ്വാഭാവികമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചിരുന്നു.
പിന്നീട് വീടാകെ അലങ്കോലമാക്കിയ മിതേഷ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിലാണ് ജെസ്സീക്ക കൊല്ലപ്പെട്ടതെന്ന് തോന്നിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, തനിക്ക് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ മിതേഷ് അടുക്കി സൂക്ഷിച്ചിരുന്നതും മറ്റും പൊലീസിന് സംശയമുണ്ടാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മിതേഷ് സത്യം പറഞ്ഞത്. ജെസ്സീക്കയുടെ പേരിൽ പല ഇൻഷുറൻസ് പോളിസികളും മിതേഷ് എടുത്തിരുന്നുവെന്നും ഇരുപതുലക്ഷം പൗണ്ടെങ്കിലും ഈ രീതിയിൽ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്നും ടീസൈഡ് ക്രൗൺകോർട്ടിലെ വിചാരണയിൽ പ്രോസിക്യൂട്ടർ നിക്കോളാസ് കാംബെൽ വിശദീകരിച്ചിരുന്നു.
മിഡിൽസ്ബറോയിലെ വീട്ടിലാണ് ഈ വർഷം മെയ് 14 ന് ഫാർമസിസ്റ്റായ ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പങ്കില്ലെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടർ അന്വേഷണത്തിൽ അറസ്റ്റിലാവുകയായിരുന്നു. 'അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു'വെന്ന് മിതേഷ് 2015 ജൂലൈയിൽ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടിൽ ജസീക്കയെ കെട്ടിയിട്ട ശേഷം ഇൻസുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്കോ സൂപ്പർമാർക്കറ്റിൽനിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തിൽ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. സ്വവർഗാനുരാഗിയായ മിതേഷ് 'പ്രിൻസ്' എന്ന അപരനാമത്തിലാണ് ആപ്പുകൾ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാർമസിയിൽ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തിൽ തന്നെ ഇയാൾ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങൾ ജീവനക്കാർക്കു പലർക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.
കൊല ചെയ്ത ശേഷം പട്ടേൽ തന്നെയായിരുന്നു ജസ്സീക്കയുടെ കൈകൾ കെട്ടിയത് എന്നതിന്റെ തെളിവ് പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചു. താൻ സ്വവർഗ്ഗരതിക്കാരൻ ആണെന്ന വിവരം ഇയാൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതു തന്നെ ഭാര്യയോട് പ്രതി വിശ്വസ്തത കാട്ടിയിരുന്നില്ല എന്നതിന്റെ തെളിവായി മാറുന്നുണ്ടെന്നും കോടതി കണ്ടെത്തി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ജസ്സീക്കാ മിതേഷ് പട്ടേലിനെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും പ്രണയിച്ചു വിവാഹം കഴിക്കുന്നതും. അതിന് ശേഷമാണ് സ്വവർഗ്ഗ പ്രണയം തുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍