ജിഷ കൊല്ലപ്പെട്ടതു തലേന്നു രാത്രിയോ? പൊലീസിന്റെ വെളിപ്പെടുത്തലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടെന്നും സൂചന: പെരുമ്പാവൂർ കേസ് വീണ്ടും വിവാദങ്ങളിലേക്ക്
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടു വീണ്ടും വിവാദങ്ങൾ. കൊല്ലപ്പെട്ട സമയം സംബന്ധിച്ചു പൊലീസ് പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടത്തിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.
ഓപ്പൺ മാഗസിനിൽ അസിസ്റ്റന്റ് എഡിറ്ററായ കെ കെ ഷാഹിന എഴുതിയ ലേഖനത്തിലാണ് ഈ സംശയം ഉയർത്തുന്നത്. പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയായിരുന്ന ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തലുകൾ തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നു ഷാഹിനയുടെ റിപ്പോർട്ടു സൂചിപ്പിക്കുന്നുണ്ട്.
ഏപ്രിൽ 28ന് വൈകുന്നേരം അഞ്ചിനും 5.45നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുമ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇത് തെറ്റെന്ന് തെളിയിക്കുന്നു. പൊലീസ് ഭാഷ്യവും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുന്ന യാഥാർത്ഥ്യവും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ്. അതനുസരിച്ച് പൊലീസ് പറയുന്നതും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോർട്ടം നടക്കുമ്പോൾ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27ന്) അർധരാത്രിക്ക് ശേഷം അല്ലെങ്കിൽ അന്ന് പുലർച്ചെയാണ്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തൽ എങ്ങനെ പൊലീസിനു കിട്ടാതെ പോയി? പഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോൾ മരണസമയം സംബന്ധിച്ച പഴയ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നിൽക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാർ ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. മരണസമയം കണ്ടെത്താൻ ആശ്രയിക്കേണ്ടത് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികൾ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ചിലപ്പോൾ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുകയെന്നും ഷാഹിനയുടെ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.
ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസവും ആറു ദിവസവും പിന്നിടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചകൾ വന്നിട്ടുണ്ടെന്ന കാര്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. Police Complaint Authority-യും സർക്കാരും ഇക്കാര്യം ശരിവച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലം നിർണായകമായ പല തെളിവുകളും നഷ്ടപ്പെട്ടു. ജിഷയുടെ മൂന്നു ഡയറികൾ, പെൻക്യാമറ, ഒരു ജോഡി ചെരിപ്പ് എന്നീ നിർണായകമായ തൊണ്ടികൾ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുക്കുന്നത് നാലാം ദിവസമാണ്. അത്രയും ദിവസം പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പട്ടികജാതി, പട്ടികവർഗ പീഡനവിരുദ്ധ നിയമം 2015-ലെ ഭേദഗതി അനുസരിച്ച് പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസ് അമ്പേ പരാജയപ്പെട്ടു. ഇത്രയും ഗുരുതരമായ വീഴ്ച്ചകൾ വരുത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതുകൊണ്ടു മാത്രം ഒരു കാര്യവുമില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയാൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശനമായ അച്ചടക്കനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. വിജിലൻസിന്റെ തലപ്പത്തേക്ക് തോമസ് ജേക്കബ്ബിനെ കൊണ്ടുവന്നതും സെൻകുമാറിനെ തത്സ്ഥാനത്ത് നിന്നു മാറ്റിയതും ഒരു സന്ദേശമാണെങ്കിൽ അതിലും ശക്തമായ സന്ദേശം നൽകും ഈ പൊലീസുകാർക്കെതിരായ നടപടി.
പക്ഷേ, പൊലീസ് അന്വേഷണം സംബന്ധിച്ച് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. ജിഷ കൊല്ലപ്പെട്ടത് ഏപ്രിൽ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയും. അതനുസരിച്ച് പൊലീസ് പറയുന്നതും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോർട്ടം നടക്കുമ്പോൾ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അർധരാത്രിക്ക് ശേഷം അല്ലെങ്കിൽ അന്ന് പുലർച്ചെയാണ്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തൽ എങ്ങനെ പൊലീസിനു കിട്ടാതെ പോയി? പഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോൾ മരണസമയം സംബന്ധിച്ച പഴയ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നിൽക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാർ ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. മരണസമയം കണ്ടെത്താൻ ആശ്രയിക്കേണ്ടത് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികൾ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ചിലപ്പോൾ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുക.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നൽകുന്നത്. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on h side of lower part of face, chin, front of neck, upper part of of chest and top of shoulders.
മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് റിട്ടയേഡ് പൊലീസ് സർജൻ ഡോ. ഷേർളി വാസു പറയുന്നു. മരണം നടന്ന് എട്ടു പത്തു മണിക്കൂറിനുള്ളിൽ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂർ ഈ മരവിപ്പ് നിലനിൽക്കും. 24 മണിക്കൂർ കഴിഞ്ഞാൽ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരം ശരീരം പൂർണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാൻ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂർണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ നൽകുന്ന സൂചന കുറഞ്ഞത് 36 മണിക്കൂർ മുൻപാണ് മരണം നടന്നത് എന്നാണ്.
മാത്രമല്ല, ആന്തരികാവയവങ്ങൾ അഴുകാൻ തുടങ്ങിയിരുന്നു എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils എന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം അഴുകാൻ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാൻ തുടങ്ങുമ്പോൾ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോൾ മൂക്കിലൂടെ രക്തം കലർന്ന സ്രവം പുറത്തേക്കു വമിക്കാൻ ഇടയുണ്ട്. There was marbling on h side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പരാമർശവും മേൽപ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു. മൃതദേഹത്തിൽ 'മാർബ്ലിങ്' സംഭവിക്കുന്നത് 36 മണിക്കൂറുകൾ കഴിഞ്ഞാണെന്ന് റിട്ടയേഡ് എസ് പി ജോർജ് ജോസഫ് പറയുന്നു; ഡോ. ഷേർളി വാസുവിന്റെ നിഗമനങ്ങളെ അദ്ദേഹം ശരിവെക്കുകയും ചെയ്യുന്നു.
മരണസമയം സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഈ വസ്തുതകൾക്ക് കടകവിരുദ്ധമായ നിഗമനമാണ് പൊലീസിനുള്ളത്. ആർക്കാണ് തെറ്റ് പറ്റിയത്? പൊലീസിനല്ലെങ്കിൽ മറ്റാർക്കാണ്? പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർക്ക് തെറ്റാൻ ഇടയില്ലല്ലോ. അന്തരീക്ഷ താപനില ഉയർന്നതാണെങ്കിൽ മൃതശരീരം പെട്ടെന്ന് അഴുകും എന്നതും വസ്തുതയാണ്. പക്ഷേ അതുകൊണ്ട് അഞ്ചോ ആറോ മണിക്കൂറിന്റെ വ്യത്യാസമേ വരൂ എന്നാണു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മരണസമയം തെറ്റായി രേഖപ്പെടുത്തുന്നതുകൊണ്ട് മാത്രം വിചാരണാ വേളയിൽ പ്രോസിക്യൂഷൻ പരാജയപ്പെടാം. മരണസമയം സംബന്ധിച്ച നിഗമനങ്ങളോട് ചേർന്നുപോകുന്ന രീതിയിൽ സാക്ഷി മൊഴികൾ ഉണ്ടാക്കുകയാണ് പല കേസുകളിലും പൊലീസ് ചെയ്യാറുള്ളത്. പക്ഷെ ക്രോസ് എക്സാമിനേഷനിൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ശരിയായ സമയം തന്നെ പറയുകയും പ്രോസിക്യൂഷന്റെ കഥ പൊളിയുകയും ചെയ്യും. ഇത് ജിഷയുടെ കേസിൽ സംഭവിച്ചു കൂടാ. അന്വേഷണച്ചുമതല വഹിക്കുന്ന എ ഡി ജി പി സന്ധ്യയോട് സ്ഥിരീകരണം തേടാൻ ശ്രമിച്ചു. പക്ഷെ അവർ സംസാരിക്കാൻ തയാറായില്ല.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളനുസരിച്ച് തലേന്ന് പുലർച്ചെ അല്ലെങ്കിൽ അർധരാത്രി ജിഷ കൊല്ലപ്പെട്ടു എന്ന് കരുതേണ്ടി വരും. വയറ്റിൽ ദഹിച്ചിട്ടില്ലാത്ത രൂപത്തിൽ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താൽ പുലർച്ചെയല്ല, അർധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിൽ എത്തേണ്ടി വരും. അത് മറ്റു പല ചോദ്യങ്ങളും തുറന്നിടുന്നുണ്ട്. ഇക്കാര്യത്തിൽ ജിഷയുടെ അമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നതടക്കം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്