Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷ കൊല്ലപ്പെട്ടതു തലേന്നു രാത്രിയോ? പൊലീസിന്റെ വെളിപ്പെടുത്തലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടെന്നും സൂചന: പെരുമ്പാവൂർ കേസ് വീണ്ടും വിവാദങ്ങളിലേക്ക്

ജിഷ കൊല്ലപ്പെട്ടതു തലേന്നു രാത്രിയോ? പൊലീസിന്റെ വെളിപ്പെടുത്തലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടെന്നും സൂചന: പെരുമ്പാവൂർ കേസ് വീണ്ടും വിവാദങ്ങളിലേക്ക്

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടു വീണ്ടും വിവാദങ്ങൾ. കൊല്ലപ്പെട്ട സമയം സംബന്ധിച്ചു പൊലീസ് പറഞ്ഞ കാര്യങ്ങളും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.

ഓപ്പൺ മാഗസിനിൽ അസിസ്റ്റന്റ് എഡിറ്ററായ കെ കെ ഷാഹിന എഴുതിയ ലേഖനത്തിലാണ് ഈ സംശയം ഉയർത്തുന്നത്. പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയായിരുന്ന ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തലുകൾ തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെന്നു ഷാഹിനയുടെ റിപ്പോർട്ടു സൂചിപ്പിക്കുന്നുണ്ട്.

ഏപ്രിൽ 28ന് വൈകുന്നേരം അഞ്ചിനും 5.45നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുമ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇത് തെറ്റെന്ന് തെളിയിക്കുന്നു. പൊലീസ് ഭാഷ്യവും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുന്ന യാഥാർത്ഥ്യവും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ്. അതനുസരിച്ച് പൊലീസ് പറയുന്നതും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോർട്ടം നടക്കുമ്പോൾ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27ന്) അർധരാത്രിക്ക് ശേഷം അല്ലെങ്കിൽ അന്ന് പുലർച്ചെയാണ്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തൽ എങ്ങനെ പൊലീസിനു കിട്ടാതെ പോയി? പഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോൾ മരണസമയം സംബന്ധിച്ച പഴയ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നിൽക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാർ ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. മരണസമയം കണ്ടെത്താൻ ആശ്രയിക്കേണ്ടത് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികൾ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ചിലപ്പോൾ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുകയെന്നും ഷാഹിനയുടെ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.

ജി കൊല്ലപ്പെട്ടിട്ട് ഒരു മാസവും ആറു ദിവസവും പിന്നിടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ച്ചകൾ വന്നിട്ടുണ്ടെന്ന കാര്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. Police Complaint Authority-യും സർക്കാരും ഇക്കാര്യം ശരിവച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലം നിർണായകമായ പല തെളിവുകളും നഷ്ടപ്പെട്ടു. ജിഷയുടെ മൂന്നു ഡയറികൾ, പെൻക്യാമറ, ഒരു ജോഡി ചെരിപ്പ് എന്നീ നിർണായകമായ തൊണ്ടികൾ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുക്കുന്നത് നാലാം ദിവസമാണ്. അത്രയും ദിവസം പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പട്ടികജാതി, പട്ടികവർഗ പീഡനവിരുദ്ധ നിയമം 2015-ലെ ഭേദഗതി അനുസരിച്ച് പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസ് അമ്പേ പരാജയപ്പെട്ടു. ഇത്രയും ഗുരുതരമായ വീഴ്‌ച്ചകൾ വരുത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതുകൊണ്ടു മാത്രം ഒരു കാര്യവുമില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയാൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശനമായ അച്ചടക്കനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. വിജിലൻസിന്റെ തലപ്പത്തേക്ക് തോമസ് ജേക്കബ്ബിനെ കൊണ്ടുവന്നതും സെൻകുമാറിനെ തത്സ്ഥാനത്ത് നിന്നു മാറ്റിയതും ഒരു സന്ദേശമാണെങ്കിൽ അതിലും ശക്തമായ സന്ദേശം നൽകും ഈ പൊലീസുകാർക്കെതിരായ നടപടി.

പക്ഷേ, പൊലീസ് അന്വേഷണം സംബന്ധിച്ച് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. ജിഷ കൊല്ലപ്പെട്ടത് ഏപ്രിൽ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയും. അതനുസരിച്ച് പൊലീസ് പറയുന്നതും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോർട്ടം നടക്കുമ്പോൾ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അർധരാത്രിക്ക് ശേഷം അല്ലെങ്കിൽ അന്ന് പുലർച്ചെയാണ്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തൽ എങ്ങനെ പൊലീസിനു കിട്ടാതെ പോയി? പഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോൾ മരണസമയം സംബന്ധിച്ച പഴയ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നിൽക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാർ ഇത്തരം വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. മരണസമയം കണ്ടെത്താൻ ആശ്രയിക്കേണ്ടത് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികൾ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ചിലപ്പോൾ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുക.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നൽകുന്നത്. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on h side of lower part of face, chin, front of neck, upper part of of chest and top of shoulders.

മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് റിട്ടയേഡ് പൊലീസ് സർജൻ ഡോ. ഷേർളി വാസു പറയുന്നു. മരണം നടന്ന് എട്ടു പത്തു മണിക്കൂറിനുള്ളിൽ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂർ ഈ മരവിപ്പ് നിലനിൽക്കും. 24 മണിക്കൂർ കഴിഞ്ഞാൽ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരം ശരീരം പൂർണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാൻ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂർണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ നൽകുന്ന സൂചന കുറഞ്ഞത് 36 മണിക്കൂർ മുൻപാണ് മരണം നടന്നത് എന്നാണ്.

മാത്രമല്ല, ആന്തരികാവയവങ്ങൾ അഴുകാൻ തുടങ്ങിയിരുന്നു എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils എന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം അഴുകാൻ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാൻ തുടങ്ങുമ്പോൾ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോൾ മൂക്കിലൂടെ രക്തം കലർന്ന സ്രവം പുറത്തേക്കു വമിക്കാൻ ഇടയുണ്ട്. There was marbling on h side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പരാമർശവും മേൽപ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു. മൃതദേഹത്തിൽ 'മാർബ്ലിങ്' സംഭവിക്കുന്നത് 36 മണിക്കൂറുകൾ കഴിഞ്ഞാണെന്ന് റിട്ടയേഡ് എസ് പി ജോർജ് ജോസഫ് പറയുന്നു; ഡോ. ഷേർളി വാസുവിന്റെ നിഗമനങ്ങളെ അദ്ദേഹം ശരിവെക്കുകയും ചെയ്യുന്നു.

മരണസമയം സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഈ വസ്തുതകൾക്ക് കടകവിരുദ്ധമായ നിഗമനമാണ് പൊലീസിനുള്ളത്. ആർക്കാണ് തെറ്റ് പറ്റിയത്? പൊലീസിനല്ലെങ്കിൽ മറ്റാർക്കാണ്? പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർക്ക് തെറ്റാൻ ഇടയില്ലല്ലോ. അന്തരീക്ഷ താപനില ഉയർന്നതാണെങ്കിൽ മൃതശരീരം പെട്ടെന്ന് അഴുകും എന്നതും വസ്തുതയാണ്. പക്ഷേ അതുകൊണ്ട് അഞ്ചോ ആറോ മണിക്കൂറിന്റെ വ്യത്യാസമേ വരൂ എന്നാണു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മരണസമയം തെറ്റായി രേഖപ്പെടുത്തുന്നതുകൊണ്ട് മാത്രം വിചാരണാ വേളയിൽ പ്രോസിക്യൂഷൻ പരാജയപ്പെടാം. മരണസമയം സംബന്ധിച്ച നിഗമനങ്ങളോട് ചേർന്നുപോകുന്ന രീതിയിൽ സാക്ഷി മൊഴികൾ ഉണ്ടാക്കുകയാണ് പല കേസുകളിലും പൊലീസ് ചെയ്യാറുള്ളത്. പക്ഷെ ക്രോസ് എക്സാമിനേഷനിൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ശരിയായ സമയം തന്നെ പറയുകയും പ്രോസിക്യൂഷന്റെ കഥ പൊളിയുകയും ചെയ്യും. ഇത് ജിഷയുടെ കേസിൽ സംഭവിച്ചു കൂടാ. അന്വേഷണച്ചുമതല വഹിക്കുന്ന എ ഡി ജി പി സന്ധ്യയോട് സ്ഥിരീകരണം തേടാൻ ശ്രമിച്ചു. പക്ഷെ അവർ സംസാരിക്കാൻ തയാറായില്ല.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകളനുസരിച്ച് തലേന്ന് പുലർച്ചെ അല്ലെങ്കിൽ അർധരാത്രി ജിഷ കൊല്ലപ്പെട്ടു എന്ന് കരുതേണ്ടി വരും. വയറ്റിൽ ദഹിച്ചിട്ടില്ലാത്ത രൂപത്തിൽ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താൽ പുലർച്ചെയല്ല, അർധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിൽ എത്തേണ്ടി വരും. അത് മറ്റു പല ചോദ്യങ്ങളും തുറന്നിടുന്നുണ്ട്. ഇക്കാര്യത്തിൽ ജിഷയുടെ അമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നതടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP