ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പിതൃത്വ വിവാദത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായും. ജിഷയുടെ പിതാവ് പാപ്പു സമംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ ജിഷയുടെ പിതൃത്വത്തിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിയ സംശയങ്ങൾ സ്ഥിരീകരിക്കാനാണ് ഇത്. പാപ്പു പരാതി നൽകിയ സാഹചര്യത്തിൽ ഇതിന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാപ്പുവിന്റേയും ജിഷയുടേയും ഡിഎൻഎയുടെ സാമ്യം പിരശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കോടതിയുടെ അനുമതിയോടെ ഇത് നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്.
ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നായിരുന്നു ജോമോൻ ആരോപിച്ചത്. കോൺഗ്രസ് നേതാവിനോട് സ്വത്ത് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇതാണ് ജിഷയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നായിരുന്നു ജോമോന്റെ നിലപാട്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ജിഷയുടെ അമ്മ രാജേശ്വരി ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ആരോപിച്ചു. ഈ ആരോപണം യുഡിഎഫ് കൺവീനർ നിഷേധിച്ചത് പുതിയ മാനങ്ങളുണ്ടാക്കി. ഇതിനിടെ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിന്നിരുന്നുവെന്ന് പാപ്പു സമ്മതിക്കുകയും ചെയ്തു. ഇത് മറുനാടൻ മലയാളി പുറത്തുവിടുകയും ചെയ്തു. ഇതോടെ അന്വേഷണം തങ്കച്ചനിലേക്കും നീട്ടേണ്ടി വന്നു. തങ്കച്ചന്റെ പിഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പിഎയും തള്ളി. ഇതോടെയാണ് ശാസ്ത്രിയ പരിശോധനയിലേക്ക് പൊലീസ് നീങ്ങുന്നത്.
ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂർകോതമംഗലം റൂട്ടിൽ ഓടുന്ന ബസ്സിൽ ജിഷയെ കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ജിഷയുടെ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും ജിഷയുടെ പിതൃത്വ വിവാദവും തീർക്കേണ്ടതുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇതേ അഭിപ്രായക്കാരനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണ സംഘം പുതിയ സാധ്യതകൾ തേടുന്നത്. വിവാദങ്ങൾ എല്ലാം ഇല്ലാതാക്കുന്ന അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നാണ് ബെഹ്റയുടെ നിലപാട്.
ഡിഎൻഎ പരിശോധനയിലൂടെ പാപ്പുവാണ് ജിഷയുടെ അച്ഛനെന്ന് ഉറപ്പിച്ചാൽ തങ്കച്ചനെതിരായ അന്വേഷണങ്ങൾ അപ്രസക്തമാകും. രാജേശ്വരി വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെങ്കിൽ പോലും സ്വത്ത് തർക്കമാണ് കൊലയുടെ കാരണമെന്ന വാദം പൊളിയും. ഇതിനുള്ള സാധ്യതകളുമായാണ് പൊലീസ് നേക്കം. ജിഷയുടെ കൊല കേസ് അട്ടിമറിക്കുന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ചൊവ്വാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പാപ്പു പരാതി നൽകിയത്. മകളുടെ കൊലപാതകത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് പറയാൻ തന്റെ കൈയിൽ തെളിവില്ലെന്ന് ഡി.ജി.പിയെ അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാൽ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ തെളിവൊന്നുമില്ല. ജിഷ തന്റെ മകൾ തന്നെയാണെന്നും മറിച്ചുള്ള വാർത്തകൾ വിശ്വസിക്കുന്നില്ലെന്നും പാപ്പു വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച ആരോപണത്തിൽ ജോമോനെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നും കോൺഗ്രസുകാരനായ വാർഡ് മെംബർ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും അപ്പോൾ വാർഡ് മെംബർ 1000 രൂപ നൽകിയെന്നും പാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള വാർത്തകൾ അന്വേഷിക്കണമെന്നും കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. ഈ വിഷയത്തിൽ രണ്ട് വഴികളാണ് പൊലീസിന് മുന്നിലുണ്ടായിരുന്നത്. തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിൽ ജിഷയുടേയും തങ്കച്ചന്റേയും ഡിഎൻഎ പരിശോധിക്കുക എന്നതായിരുന്നു അത്. എന്നാൽ തങ്കച്ചൻ സമ്മതിക്കില്ലെന്നതിനാൽ അതിന് സാധ്യത കുറവാണ്. യുഡിഎഫ് കൺവീനറോട് ഇത് ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. എന്നാൽ ഇത്തരമൊരു പരാതി പാപ്പു തന്നെ നൽകിയതിനാൽ വ്യക്തത വരുത്താൻ പാപ്പുവിനോട് സഹകരിക്കാൻ പൊലീസിന് ആവശ്യപ്പെടാൻ കഴിയും. ഇതിന്റെ സാധ്യതകളാണ് പൊലീസ് തിരിക്കുന്നത്.
ജിഷയുടെ ആന്തരികാവയവം പൊലീസ് ശേഖരിച്ചിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം കത്തിച്ചു കളഞ്ഞാലും ഡിഎൻഎ പരിശോധന നടത്താനാകും. സൂക്ഷിച്ചിരിക്കുന്ന ഡിഎൻഎ ജിഷയുടേതാണോ എന്ന് ഉറപ്പിക്കാൻ അമ്മ രാജേശ്വരിയുടേതുമായി ഒത്തു നോക്കണമെന്ന അഭിപ്രായവുമുണ്ട്. ഈ ഘട്ടത്തിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റേയും ഡിഎൻഎ പരിശോധിക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഇതിലൂടെ തങ്കച്ചനുമായുള്ള ആരോപണത്തിൽ വ്യക്തത വരും. ജോമോൻ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചപ്പോൾ മുതൽ ഡിഎൻഎ പരിശോധനയ്ക്കുള്ള സാധ്യത തേടിയിരുന്നു. എന്നാൽ തങ്കച്ചനെ അതിന് നിർബന്ധിക്കാനാവാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് പാപ്പുവിന്റെ പരാതി കിട്ടുന്നത്. ഇത് പുതിയ സാധ്യതയുമാകുന്നു.
അതിനിടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഈ നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷയുടെ ഫോണിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇതിനായി അന്യസംസ്ഥാന ജീവനക്കാരുടെ സഹായം അഭ്യർത്ഥിച്ച് യോഗവും നടത്തി. പെരുമ്പാവൂരിൽ ഉടനീളം ബോക്സുകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ബോക്സുകളിൽ ഇതു സംബന്ധിച്ച നിലപാടുകൾ എഴുതി ഇടാം. ഇത്തരം കുറിപ്പുകളിൽ നിന്ന് നിർണ്ണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കച്ചനെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ കിട്ടുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ പൊലീസ് രാജേശ്വരിയിൽ നിന്നും മൊഴിയെടുക്കുകമാത്രമാണ് ചെയ്തത്. എന്നാൽ ഇവരെ വിശദമായ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
രാജേശ്വരിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ചോദ്യം ചെയ്യൽ അവസാനഘട്ടത്തിൽ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.
Stories you may Like
- വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം
- എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രം; ബാല പറയുന്നു
- തനിക്കിപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തങ്കച്ചൻ വിതുര
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- സ്വിമ്മിങ് പൂൾ മരണത്തിൽ ദുരൂഹത മാത്രം; ജോയ്സ് എബ്രഹാമിന്റേത് ആത്മഹത്യയോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്