ജിഷയെ കൊന്നത് അമീറുൽ അല്ല, സുഹൃത്ത് അനാറുൽ; കൊലപാതക സമയത്ത് കൂടെ അമീറുലും ഉണ്ടായിരുന്നു; ജയിലിൽവച്ച് കണ്ടപ്പോഴും അമീറുൽ ഇക്കാര്യം പറഞ്ഞതായി സഹോദരൻ ബദറുൽ ഇസ്ലാമും പ്രതിഭാഗം വക്കീലും; പഴുതുകളില്ലാത്ത കുറ്റപത്രത്തിലെ ബലക്കുറവുകൾ നിയമവിദഗ്ധരും പരിശോധിക്കുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ജിഷയെ കൊന്നത് അമീറുൽ ഇസ്ലാം അല്ലെന്നും സുഹൃത്തായ അനാറുൽ ഇസ്ലാമാണെന്നും വെളിപ്പെടുത്തലുമായി അമീറുലിന്റെ സഹോദരൻ ബദറുൽ ഇസഌമും അമീറുലിന്റെ അഡ്വക്കേറ്റ് രാജനും. കേസിൽ അമീറുൽ മാത്രമാണ് പ്രതിയെന്നും പഴുതുകളില്ലാത്തതെന്നും വ്യക്തമാക്കി അന്വേഷണസംഘം ഇന്നലെ നൽകിയ കുറ്റപത്രം ഇതോടെ തുടക്കത്തിലേ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയായി.
അമീറിന് ഈ കൊലപാതകവുമായി ബന്ധമില്ലെന്നും അനാറുലാണ് കൊല നടത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ബദറുലിന്റെ വെളിപ്പെടുത്തൽ. അനാറുൽ അമീറിന്റെ സുഹൃത്തായിരുന്നു. ഇയാൾക്ക് ജിഷയുടെ നേർക്കുണ്ടായിരുന്ന പൂർവവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല നടത്താൻ പോയപ്പോൾ അമീറുലിനേയും കൂടെ കൂട്ടുകയായിരുന്നുവെന്നും ഇക്കാര്യം കഴിഞ്ഞദിവസം ജയിലിൽ സന്ദർശിച്ചപ്പോഴും അമീറുൽ തന്നോട് പറഞ്ഞതായുമാണ് ബദറുലിന്റെ പ്രതികരണം. അമീറിന് ജിഷയുമായി മുൻ പരിചയമില്ലെന്നും ബദറുൽ പറയുന്നു.
ഇതേ കാര്യങ്ങൾ അമീറുൽ ഇസ്ളാം തന്നോടും വെളിപ്പെടുത്തിയതായി പ്രതിഭാഗം വക്കീൽ അഡ്വ. രാജനും ചാനലിനോട് വ്യക്തമാക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മുങ്ങിയ അനാറുലിനെ തേടി പൊലീസ് അന്വേഷണം നടത്തിയതായും അയാളെ കണ്ടെത്താൻ കഴിയാതായതോടെ അമീറുലിനെ പ്രതിയാക്കി കുറ്റപത്രം നൽകുകയായിരുന്നുവെന്നുമാണ് ഇപ്പോൾ വാദമുയരുന്നത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ അമീറുൽ അറസ്റ്റിലായി ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായപ്പോൾത്തന്നെ ഇയാളുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അനാറുൽ ഇസഌം എന്ന സുഹൃത്തിനെ തേടി പൊലീസ് സംഘം അസമിൽ എത്തിയിരുന്നതായും ഇങ്ങനെയൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങളും ആയിടക്ക് പുറത്തുവന്നു. പക്ഷേ, ഈ കഥ അമീറുൽ കേസിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീറുൽ മാത്രമാണ് പ്രതിയെന്ന നിഗമനത്തിലേക്ക് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ എത്തുന്നതും.
അതേസമയം, പ്രതി അമീറുലിനെ പരിചയമില്ലെന്ന മുൻ നിലപാട് മാറ്റി അവന് തന്റെ മകളോട് വൈരമുണ്ടായിരുന്നെന്നും മുമ്പും വഴക്കുണ്ടായിരുന്നെന്നും ജിഷയുടെ അമ്മ രാജേശ്വരി ഇടയ്ക്ക് വെളിപ്പെടുത്തിയതും ചർച്ചയായിട്ടുണ്ട്. പക്ഷേ, വീടു പണിയാൻ വന്ന ചില ഹിന്ദിക്കാരുമായി വഴക്കുണ്ടായിരുന്നെന്നും അതിൽ അമീറുൽ ഇല്ലായിരുന്നെന്നുമാണ് സഹോദരി ദീപ വ്യക്തമാക്കുന്നത്.
വീടിന് പരിസരത്തുവച്ച് വണ്ടിയിടിച്ച് ആക്സിഡന്റ് ഉണ്ടായപ്പോൾ ഒരു വഴക്കുണ്ടായിരുന്നെന്നും ഞാനില്ലാത്ത സമയം നോക്കി മകൾക്കെതിരെ പ്രതികാരം ചെയ്യുകയായിരുന്നെന്നും രാജേശ്വരി പറയുന്നു. ജിഷ കൊല്ലപ്പെട്ടതിന് തലേന്ന് ടിവി കണ്ടുകൊണ്ടിരിക്കെ വീടിനുനേർക്ക് കല്ലേറുണ്ടായിരുന്നു. പിറ്റേന്ന് വീടിന് പുറത്തുനിന്ന് ഹിന്ദിക്കാർ ഉപയോഗിക്കുന്ന ബീഡിയുടെ പാക്കറ്റും ലൈറ്ററും കണ്ടിരുന്നുവെന്നും രാജേശ്വരി പറയുന്നു.
പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഒരാൾ ഒറ്റയ്ക്കല്ല ജിഷയെ കൊലപ്പെടുത്തിയതെന്ന വാദത്തിലൂന്നിയാകും അമീറുലിന് അനുകൂലമായ നീക്കങ്ങൾ നടത്തുകയെന്ന് വ്യക്തമാകുന്നതായി നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പഴുതടച്ചതെന്നു പറയുന്ന കുറ്റപത്രം സമർപ്പിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകൾ വരുന്നതോടെ കേസിൽ പുനരന്വേഷണം വേണമെന്ന വാദവും ഉയരുമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കുറ്റപത്രം വിശദമായി പരിശോധിക്കുമ്പോൾ ഇത്തരത്തിൽ പഴുതുകൾ ഉണ്ടോയെന്ന കാര്യം വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്നും ഉറപ്പായി.
ഒന്നിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്നതിന് തെളിവൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അമീറുലാണ് കേസിലെ ഏക പ്രതിയെന്ന് വ്യക്തമാക്കിയും 195 സാക്ഷികളെ അണിനിരത്തിയും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതെന്ന് എറണാകുളം റൂറൽ എസ്പി പിഎൻ ഉണ്ണിരാജൻ വ്യക്തമാക്കിയിരുന്നു. പ്രതി അമീറുൽ ഇസഌമിനെതിരെ സാങ്കേതികമായും ശാസ്ത്രീയമായും തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.
ജിഷ പുറത്തുപോയി ഭക്ഷണം കഴിച്ചെന്നും ഒരാൾക്കൊപ്പം തിരിച്ചുവന്നുവെന്നുമെല്ലാം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലേക്കുള്ള വഴിയരികിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും ഇതിനായി പരിശോധിച്ചിരുന്നു. എന്നാൽ ജിഷ പുറത്തുപോയി ഭക്ഷണം കഴിച്ചതിന് തെളിവില്ലെന്നും വീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ അംശമാണ് കണ്ടെത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതി അമീറുൽ ഇസ്ളാം ലൈംഗിക വൈകൃതമുള്ളയാളാണെന്നും ബലാത്സംഗത്തെ എതിർത്തപ്പോൾ ജിഷയെ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് കണ്ടെത്തൽ.
വധശ്രമത്തിനായി വീട്ടിൽ അതിക്രമിച്ച് കടക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കൽ, പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അമീറുലിനെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്.
Stories you may Like
- 16 കാരനെ അമ്മയും കാമുകനും മുത്തശ്ശിയും തല്ലിച്ചതച്ചതിന് പിന്നിൽ
- റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി യുവതിയുടെ കവർച്ച
- സതീഷ് കുമാറും അരവിന്ദാക്ഷനും മുഖ്യ പ്രതികൾ; നിർണ്ണായക നീക്കവുമായി ഇഡി
- ട്രെയിനിൽ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ പ്ലാറ്റ്ഫോമിലിട്ട് വെട്ടിക്കൊന്നു; പ്രതി രക്ഷപ്പെട്ടു
- ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍