ആടുമെയ്ക്കാൻ ഹാദിയയെ ക്ഷണിച്ചത് ആരെന്ന് കണ്ടെത്തിയില്ല; കനകമലയിൽ തെളിഞ്ഞ ഷഫിൻ ജഹാനോ നിക്കാഹ് ചെയ്തതെന്നതും അന്വേഷിച്ചില്ല; സത്യസരണിയിലെ മതംമാറ്റത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ച; മറുനാടൻ പുറത്തു വിട്ട ഫോൺ സംഭാഷണത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥി മഞ്ചേരിയിലെ സത്യസരണിയിൽ മതംമാറിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ട്. സേലത്ത് ഹോമിയോ വിദ്യാർത്ഥിയായിരിക്കെ മതം മാറുകയും വിവാഹിതയാവുകയും ചെയ്ത വൈക്കംകാരി ഹാദിയയെ (അഖില) രക്ഷിതാക്കൾക്കൊപ്പം വിടാൻ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.
പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടത് അന്വേഷിക്കാത്തതാണ് വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം. സത്യസരണിയിലായിരിക്കെ പെൺകുട്ടി അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഐസിസിൽ ചേർന്ന് വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറയുന്നുണ്ട്. ഈ ഓഡിയോ മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വീഴ്ചയിൽ രഹസ്യന്വേഷണ റിപ്പോർട്ട് എത്തുന്നത്.
ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ നിർബന്ധത്താലാണ് 'ആടുമെയ്ക്കാൻ' വിദേശത്തേക്ക് പോകേണ്ടതില്ലായെന്നു തീരുമാനിച്ചതെന്നും പെൺകുട്ടിയുടെതെന്ന് കരുതുന്ന ഫോൺ സംഭാഷണത്തിലുണ്ട്. പെൺകുട്ടിയെ ഐസിസിലേക്ക് ക്ഷണിച്ചതാര്, വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാര് എന്നിവയൊക്കെ അന്വേഷിക്കണമെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരു അന്വേഷണവും പൊലീസ് നടത്തിയില്ല. ഇത് ഗുരുതര വീഴ്ചയാണ്. കണ്ണൂരിലെ കനകമലയിൽ പിടിക്കപ്പെട്ട ഐസിസ് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോൾ എസ്.ഡി.പി.ഐ.യുടെ സാമൂഹികമാധ്യമശൃംഖല കൈകാര്യം ചെയ്യുന്നവരിൽ മൂന്നുപേർ ഐസിസ് ആഭിമുഖ്യമുള്ളവരാണെന്ന മൊഴി ലഭിച്ചിരുന്നു. ഇവരിൽ ഒരാൾ ഷഫിൻ ജഹാൻ എന്നയാളാണ്.
പിടിയിലായവർ നൽകിയ മൊഴിയിൽ പറയുന്നയാൾ ഹാദിയയായ അഖിലയെ വിവാഹം കഴിച്ച ഷഫിൻ ജഹാനാണെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇയാൾക്കെതിരേ എൻ.ഐ.എ.യിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഷഫിൻ ജഹാൻ നിഷേധിച്ചെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ മൊഴിക്ക് അപ്പുറം ഒന്നും പൊലീസ് ്ന്വേഷിച്ചില്ല. പെൺകുട്ടിക്കൊപ്പം കൊച്ചിയിൽ താമസിച്ചിരുന്ന സൈനബയ്ക്കെതിരേ സമാനമായ സംഭവത്തിലുൾപ്പെട്ട ചെർപ്പുളശ്ശേരി സ്വദേശിനി മൊഴി നൽകിയിരുന്നു. പെട്ടെന്ന് വിവാഹം കഴിക്കണമെന്നും അങ്ങനെ ചെയ്താൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സൈനബ പറഞ്ഞതായാണ് ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി.
സൈനബയുടെ ഇടപെടലാണ് വിവാഹത്തിലേക്ക് നയിച്ചതെന്നും ഇതിലേക്ക് വിരൽ ചൂണ്ടുന്ന ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൊഴി കണക്കിലെടുത്ത് കൂടുതൽ അന്വേഷണം വേണന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും പരിശോധിച്ചില്ല. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സിറിയയിലേക്ക് പോകാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നതായി മതം മാറിയ ഹാദിയ പിതാവ് അശോകനോട് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. കോടതിയുടെ അനുമതിയോടെ മതപഠനത്തിന് സത്യസാരണിയിൽ എത്തിയ അഖില കഴിഞ്ഞ വർഷം ജൂലൈ മാസം പിതാവുമായി നടത്തിയ ഫോൺ സംഭാഷണമാണ് മറുനാടൻ പുറത്ത് വിടുന്നത്.
മകളെ സിറിയയിലേക്ക് കടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 14ന് അശോകൻ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത് ഈ ഫോൺ സംഭാഷണത്തിന്റേയും കൂടി അടിസ്ഥാനത്തിലാണ്. തുടർന്ന് ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് കോടതി കേസ് വിളിച്ചപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിത വിഭാഗം പ്രസിഡന്റ് സൈനബയ്ക്കൊപ്പമാണ് അഖില ഹാജരായത്. തുടർന്ന് പിതാവിന്റെ ചെലവിൽ അഖിലയെ ഹൈക്കോടതി ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഒരു മാസത്തിന് ശേഷം സൈനബയ്ക്ക് ഒപ്പം പോകണമെന്ന് ഹാദിയ വാശി പിടിച്ചു. സെപ്റ്റംബർ 29 ന് കോടതി സൈനബയ്ക്ക് ഒപ്പം താൽക്കാലികമായി വിട്ടു. നവംബർ 14 ന് കേസ് പരിഗണിച്ചപ്പോൾ അശോകന്റെ ചെലവിൽ തുടർ പഠനത്തിന് കോടതി അനുമതി നൽകി. എന്നാൽ ഡിസംബർ 21 ന് അഖില ഹാജരായപ്പോൾ ഷഫിൻ ജഹാൻ എന്ന യുവാവുമായി വിവാഹം കഴിഞ്ഞെന്ന് വക്കീൽ കോടതിയെ അറിയിച്ചു. തെളിവുകളും നൽകി.
എന്നാൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിലെ കക്ഷിയെ താൽക്കാലികമായി സംരക്ഷിക്കാൻ ഏൽപ്പിച്ചെടുത്തുനിന്ന് വിവാഹം കഴിപ്പിച്ചതിൽ കോടതി ശക്തമായി അതൃപ്തി രേഖപ്പെടുത്തി. അഖിലയെ കോളേജിൽ ചേർക്കാൻ അനുമതി നൽകിയ അതേ ദിവസം വിവാഹം നടന്നുവെന്ന് പറയുന്ന രേഖകളിലും കോടതി അത്ഭുതപ്പെട്ടു. തുടർന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോളാണ് വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കൾക്കൊപ്പം ഹാദിയെ വിടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
പൊലീസിനെതിരായ രഹസ്യാന്വേഷണ റിപ്പോർട്ടിന് ആധാരമായ ഫോൺ സംഭാഷണം ഇങ്ങനെ:
അശോകൻ: ഹലോ...
ഹാദിയ: ഹലോ
അ: കുഞ്ഞപ്പാാാ...
ഹാ; അച്ചായീ....
അ: എന്നാ എടുക്കുന്നേ ചോറുണ്ടോ കൊച്ച്..?
ഹാ; ഇല്ല ചോറുണ്ണാൻ പോകുന്നതേ ഉള്ളൂ..
അ: അതെന്നാ പറ്റി ഇത്രയും താമസിച്ചെ..?
ഹാ: ക്ലീനിക്കിലായിരുന്നു അച്ചായീ അതുകൊണ്ടാ..
അ: അതെന്തു തിരക്കാണു കൊച്ചേ...
ഹാ: പേഷ്യന്റ്...!
അ: പേഷ്യന്റ് ഒത്തിരി ഉണ്ടായിരുന്നോ..? മഴക്കാലമല്ലേ, പേഷ്യന്റ് ഒത്തിരി വരും .. നീ രാവിലെ വല്ലതും കഴിച്ചായിരുന്നോ..?
ഹാ: ഉം.. രാവിലെ കഴിച്ചായിരുന്നു..
അ: കൊച്ചിന്റെ മതപഠനമൊക്കെ എവിടെം വരയായി കൊച്ചേ..?
ഹാ: അതൊക്കെ അങ്ങനെ പോകുന്നു.. അച്ഛായിയും കൂടെ ഇങ്ങ് വരണം. അച്ചായിനേയും കൂടി നല്ല രീതിയിൽ മതം പഠിപ്പിച്ച് എടുക്കണം.
അ: അച്ചായിനെ മതം പഠിപ്പിച്ച് എടുക്കണമെന്നോ..?.
ഹാ: അച്ചായിനെ എന്റെ കൂടെ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. എന്റെ റൂട്ടിൽ വന്നില്ലെങ്കിലും അറ്റ്ലിസ്റ്റ് എന്റെ കൂടെ വന്ന് നിൽക്കണം. പേടി മാറണം അച്ചായിയുടെ, എന്നൊക്കെയാണ് എന്റെ ആഗ്രഹം..
അ: അച്ചായി എവിടേക്ക് വേണെമെങ്കിലും വരാം. ആദ്യം അച്ചായിന്റെ അടുത്ത് നമ്മുടെ വീട്ടിൽ നീ രണ്ട് ദിവസം വന്നു നിൽക്ക്. നീ ആറുമാസമായില്ലെടീ ഇവിടുന്ന് പോയിട്ട്...?
ഹാ: അച്ചായി അങ്ങനെ വന്ന് നിൽക്കാൻ പറ്റിയ അവസ്ഥ അല്ലല്ലോ അതുകൊണ്ടാ...
അ: അതെന്തേ... നിനക്ക് പറ്റിയ അവസ്ഥ അല്ലാത്തേ..?
ഹാ: ഞാൻ വന്നാൽ ആർ.എസ്.എസും എങ്ങെനെയാ പെരുമാറുന്നതെന്ന് പറയാൻ പറ്റുകേലാ..
അ: ആർഎസ്എസ് കാരെന്നല്ല, ആരും ഒന്നും ചെയ്യത്തില്ല.
ഹാ: ഭീഷണിയല്ലെച്ചാ... അവരെന്നോട് വർത്തമാനം പറയുന്നത് എനിക്ക് ഇഷ്ടമല്ല.
അ: ആരാ നിന്നോട് വർത്തമാനം പറയാൻ വരുന്നത്..? ആരെങ്കിലും ഇന്നുവരെ നിന്നോട് വർത്തമാനം പറയാൻ വന്നോ..?
ഹാ: ഇല്ല. അച്ചായീ.. ഞാൻ ചോറ് ഉണ്ണട്ടേ..?
അ: അവിടെ നിക്ക്. എനിക്ക് എപ്പോഴുമെപ്പോഴും വിളിക്കാൻ പറ്റുമോ..? നീ സുരേഷ് ചിറ്റപ്പന്റെ വീട്ടിലെങ്കിലും വന്ന് നിക്ക്...
ഹാ: എന്തിന്..?
അ: ജെസീന വിളിച്ചിരുന്നോ..?
ഹാ:ജെസീന എന്നെ വിളിക്കാറില്ല.
അ: പിന്നെങ്ങനെയാ.. ടീ പോടീ കള്ളത്തരം പറയല്ലെ... ജെസീനയും ഉപ്പയും വിളിക്കാറില്ലേ..?
ഹാ: ഇല്ല. അച്ചായിനെ എന്ത് പറഞ്ഞാ വിശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.
അ: മോളെ അച്ചായിക്ക് ഭയങ്കര വിശ്വാസമാ..
ഹാ: അച്ചായീ ..ഞാൻ ചോറ് ഉണ്ണട്ടേ...?
അ: കൊച്ചിനിനി, ആട് മെയ്ക്കാൻ പോകണമെങ്കിൽ അച്ചായീ കുറേ ആടിനെ മേടിച്ച് തരാം..
ഹാ: ഇല്ലെച്ചായീ.. ആ കൺസെപ്റ്റ് എനിക്ക് മാറിയത്.. അങ്ങനെ പോകാനാ, ഞാൻ ഇരുന്നത്. പക്ഷെ എനിക്ക് നിങ്ങളെ വിട്ടിട്ട് പോകണ്ടെ.. ആ കൺസെപ്റ്റ് തെറ്റാ എന്ന് മനസിലായി. അല്ലെങ്കിൽ ഞാൻ ഫസ്റ്റ് അങ്ങോട്ട് പോകാനിരുന്നതാ....
അ: കൊച്ചിന് ഈ ബുദ്ധി ആരാണ് പറഞ്ഞ തന്നത്.?
ഹാ: അല്ല അച്ചായീ.. ഞാൻ അങ്ങനെയാ മനസ്സിലാക്കിയത്. കുറേ ഇടത്തുനിന്ന് വായിച്ചിട്ട്.
അ: ജെസീന പറഞ്ഞ് തന്നോ..?
ഹാ: ജെസീന പറഞ്ഞത്.. അത് തെറ്റാണ്, തെറ്റാണ്, തെറ്റാണെന്ന് എന്റെ കാല് പിടിച്ചു പറഞ്ഞു. അപ്പോഴൊന്നും ഞാൻ വിശ്വസിച്ചില്ല, അവസാനം അവൾ കരഞ്ഞ് കരഞ്ഞ് പറഞ്ഞപ്പോളാണ് അതല്ലെന്ന് മനസ്സിലായത്.
അ: അതുകൊണ്ടാ അല്ലെ പോകാഞ്ഞേ..?
ഹാ: തീർച്ചയായും അതുകൊണ്ട് ആ റൂട്ടിൽ പോയില്ല.
അ: കൊച്ചിന്റെ ഖുറാനിൽ പറയുന്നതായിരിക്കും അല്ലേ ഇങ്ങനെ ആട് മെയ്ക്കാൻ പോകണം എന്നുള്ളത് അല്ലേ...?
ഹാ: ഇല്ല.. ഇല്ല.. ഖുറാനിൽ നബിയെ ഫോളോ ചെയ്യാനാണ് പറയുന്നത്. നബിയുടെ കാലത്ത് ആട് മേക്കലായിരുന്നു ജോലി എന്നെയുള്ളൂ,.. ഇന്നത്തെ കാലം അങ്ങനെയല്ല. അതുകൊണ്ട് അങ്ങനെ വേണമെന്നില്ല.
അ: എടീ.. അവിടെ ചെന്ന് അവരുടെ ആവശ്യം കഴിയുമ്പോൾ, പെടലി കണ്ടിച്ച് ദൂരെ കളയും. ഇതാണ് പരിപാടി. നിനക്ക് ഇത് വല്ലതും അറിയാമോ..?
ഹാ: ഞാൻ അങ്ങോട്ടല്ലല്ലോ പോയത് എന്തായാലും... അങ്ങോട്ടല്ലെന്ന്.....
അ: അങ്ങോട്ട് പോകും, അതല്ലേ അച്ചായിക്ക് പേടി... അച്ചായി എന്നാണ് കൊച്ചിനെ കാണാൻ കേഴിക്കോട് വരേണ്ടത്...?
ഹാ: എന്ന് വേണമെങ്കിലും വന്നോ..അച്ചായിക്ക് പറ്റിയ ദിവസം.. അച്ചായിക്ക് പേടിയല്ലേ കോഴിക്കോട്ടേക്ക് വരാൻ.. ?
അ: അച്ചായിക്ക് ഒരു പേടിയും ഇല്ല.
ഹാ: അല്ല, മലപ്പുറത്തേക്ക് വരാന്‍..?
അ: കോഴിക്കോടാണെന്ന് പറഞ്ഞിട്ട് മലപ്പുറത്ത് എന്ന് പറഞ്ഞേ..?
ഹാ: മലപ്പുറം സത്യാസാരണിയിൽ ഞാൻ നിന്ന സ്ഥലത്ത് വരാനാണ് പറഞ്ഞത്.
അ: അവിടെ ഞാൻ വരില്ല...നീ കോഴിക്കോട് സ്റ്റാന്റിൽ വാ..
ഹാ: അച്ചായിക്ക് പേടിയാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ വാ.. പൊലീസിനേയും കൂട്ടി എന്നെ കാണാൻ വാ..പേടിയുണ്ടെങ്കിൽ .. പേടിക്കണ്ടല്ലോ..? അച്ചായീന്റെ പ്രൊട്ടക്ഷന്‍ പൊലീസിനേയും കൂട്ടി വാ...
അ: അതെന്താ കൊച്ചെ അങ്ങനെ..?
ഹാ: എനിക്ക് മലപ്പുറത്ത് ഒരു ക്ലിനിക്ക് തുടങ്ങുവാ.. ഞാൻ ചിലപ്പം അങ്ങോട്ട് മാറും.
അ: അവിടെയാകുമ്പോൾ സൗകര്യമായല്ലോ..? ജെസീനയുടേയെല്ലാം അടുത്ത് ആകുമല്ലോ അല്ലേ..?
ഹാ: അല്ലച്ചായീ.. ശരിയച്ചായി ഞാൻ ചോറ് ഉണ്ണാൻ പോട്ടേ...
ഫോൺ കട്ട് ചെയ്യുന്നു...
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍