വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ; ചായക്കച്ചവടം നടത്തി കഠിനാധ്വാനിയായി ജീവിക്കുന്നതിനിടെ ജയിൽ വാർഡനായി ജോലികിട്ടി; വിവാഹ സ്വപ്നം കൂട്ടുകാരുമായി പങ്കുവച്ച് പുതിയ വീട് നിർമ്മിക്കാനും തുടങ്ങി; തൂങ്ങിമരിച്ച നിലയിൽ കണ്ട പൂജപ്പുര ജയിലിലെ വാർഡനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് നാട്ടുകാരും ബന്ധുക്കളും
ആർ പീയൂഷ്
തിരുവനന്തപുരം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിനുള്ളിൽ തൂങ്ങി മരിച്ച പൂജപ്പുര സെൻട്രൽ ജയിൽ വാർഡൻ പെരുങ്കടവിള ആലത്തൂർ തെക്കെ കുഴിവിള വീട്ടിൽ ക്രിസ്തുദാസിന്റെയും ശോഭനയുടെയും മകൻ ജോഷിൻദാസി(27)ന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത. യാതൊരു വിധമായ പ്രശ്നങ്ങളും ഇല്ലാതിരുന്ന ജോഷിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബക്കാരും സുഹൃത്തുക്കളും പറയുന്നത്. ഏറെ സ്വപ്നങ്ങളുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്നു ഇയാൾ.
പഴയ കുടുംബ വീട് പൊളിച്ചു പുതിയ വീട് നിർമ്മിച്ചതിന് ശേഷം വിവാഹം കഴിക്കാനായി തീരുമാനമെടുത്തിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളായിട്ടില്ല. നിരവധി ടെസ്റ്റുകൾ എഴുതിയതിന് ശേഷം ലഭിച്ച ജോലിയായിരുന്നു ജയിൽ വാർഡന്റെത്. പൂജപ്പുര സെൻട്രൽ ജയിലിലെ ജയിൽ വാർഡൻ. നാട്ടിൽ തന്നെ ജോലിക്ക് അവസരം ലഭിച്ചതോടെ വലിയ സന്തോഷത്തിലായിരുന്നു ജോഷിൻ. ജോലി ലഭിച്ചതോടെയാണ് വീട് പണി ആരംഭിച്ചത്. വീടുപണി തീർന്നാൽ ഉടൻ വിവാഹം കഴിക്കുമെന്നും ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നു.
ഏറെ കഠിനാധ്വാനിയായ ചെറുപ്പക്കാരനായിരുന്നു ജോഷിൻ. വീട്ടിലെ ദാരിദ്രത്തിനിടയിലും മിടുക്കനായി പഠിച്ചു വന്നു. പിതാവ് ക്രിസ്തുദാസ് മരിച്ചതിന് ശേഷം അമ്മ ശോഭനയുടെ ഒപ്പം ചായക്കട നടത്തിയായിരുന്നു ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ഇതിനിടയിൽ പി.എസ്.സി കോച്ചിങ്ങിനും പോയി. അമ്മയ്ക്ക് ചെറിയൊരു ജോലി ലഭിച്ചതോടെപിന്നെ ഒറ്റയ്ക്കായി ചായക്കച്ചവടം. ഇങ്ങനെ ജീവിക്കുന്നതിനിടയിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നതും പിന്നീട് ജോലി ലഭിക്കുന്നതും.
രണ്ട് ദിവസം മുൻപാണ് ജോഷിന്റെ മൃതദേഹം നിർമ്മാണം നടക്കുന്ന വീടിന്റെ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വായ് തുണികൊണ്ടു മൂടിക്കെട്ടി ഇരുകൈകളും ബന്ധിച്ച നിലയിലായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ പറ്റി ജോഷിന്റെ മാതാവ് ഉഷ പറയുന്നത് ഇങ്ങനെ:
18 ന് വൈകിട്ട് ഞാനും ജോഷിനും വീടുപണിക്കു വന്ന ജോലിക്കാരെ ശമ്പളം നൽകി മടക്കി അയച്ചിട്ടു വീട്ടിലേക്ക് വന്നു. അപ്പോൾ ഏകദേശം ആറുമണിയോടടുത്തിട്ടുണ്ടാവണം. വരുന്ന വഴി രാത്രിയിൽ കഴിക്കാനായി മുട്ടയും വാങ്ങിയിരുന്നു. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ യൂണിഫോം തയ്ക്കാൻ കൊടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞ് അവൻ വീട്ടിൽ നിന്നും ഇറങ്ങി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ മൊബൈലിൽ വിളിച്ചു. പക്ഷേ ഫോൺ അറ്റൻഡ് ചോയ്തില്ല. കുറേ തവണ വിളിച്ചതിന് ശേഷം എന്റെ സഹോദരനെ വിളിച്ചു മോനെ കാണുന്നില്ല എന്ന് പറയുകയായിരുന്നു. അവസാനം അറിയുന്നത് അവൻ എന്നെ വിട്ടുപോയി എന്നാണ്.- ആ അമ്മ പറയുന്നു.
ഉഷ സഹോദരൻ വിജയനെയായിരുന്നു വിവരം വിളിച്ചു പറഞ്ഞത്. ഇതനുസരിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ജോഷിനെ കണ്ടെത്താനായില്ല. ഒടുവിലാണ് നിർമ്മാണം നടക്കുന്ന വീടിന് മുന്നിൽ ജോഷിന്റെ ടൂ വീലർ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക പരിശോധനയിൽ ആത്മഹത്യ എന്ന് പറഞ്ഞു. എന്നാൽ ബന്ധുക്കൾ ഇത് നിഷേധിച്ചു.
വാമൂടിക്കെട്ടിയും കൈശരീരത്തോട് ചേർത്ത് കൂട്ടിക്കെട്ടിയും എങ്ങനെയാണ് തൂങ്ങിമരിക്കാൻ കഴിയുന്നത് എന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവു ശേഖരിച്ചു. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുടുംബ വീട് പൊളിച്ചുമാറ്റി അവിടെ പുതിയ വീട് നിർമ്മിക്കുന്ന തിരക്കിലായിരുന്നു ജോഷിൻ. ഈ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടുപണി നടക്കുന്നതിനാൽ കുറെ മാസങ്ങളായി അമ്മയോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മറ്റേതെങ്കിലും തരത്തിലാണോ മരിച്ചത് എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. മുൻപു സമീപത്തെ ഒരു കരിങ്കൽ ക്വാറിയിലെ ജീവനക്കാരനായിരുന്നു. അവിടെ ഒരു അടിപിടി സംഭവത്തിൽ ജോഷിൻദാസും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ജോഷിൻദാസ് അവിവാഹിതനാണ്. സഹോദരി ജിഷ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍