വിദ്വേഷ പ്രസംഗം നടത്തിയില്ലെന്ന് കാണിച്ച് കേസ് റദ്ദാക്കാൻ കെ പി ശശികല ഹൈക്കോടതിയിൽ; പ്രസംഗിച്ചത് ഹിന്ദുക്കൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചെന്ന് വാദം; എതിർത്തവരെ കേസിൽ കക്ഷിചേരാൻ ക്ഷണിച്ച് അഡ്വ.സി ഷുക്കൂർ; അന്വേഷണം കാസർകോഡ് പൊലീസ് കോഴിക്കോട്ടേക്ക് കൈമാറി
എം പി റാഫി
കോഴിക്കോട്: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് അന്വേഷണം നേരിടുന്ന കെപി ശശികല ഹൈക്കോടതിയിൽ കേസ് റദ്ദാക്കുന്നതിന് ഹരജി സമർപ്പിച്ച സാഹചര്യത്തിൽ വിദ്വേഷ പ്രസംഗത്തിനെതിരെ കേസിൽ കക്ഷി ചേരാൻ ക്ഷണിച്ച് അഡ്വ.സി ഷുക്കൂർ. വിദ്വേഷം പരത്തുന്ന പ്രസംഗത്തിന് കേസെടുത്ത് അന്വേഷണം നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ഈ മാസം അഞ്ചിനാണ് കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ശശികലക്കെതിരെ പരാതി നൽകിയ മുൻ കാസർകോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.ഷുക്കൂർ ഒന്നാം കക്ഷിയും പൊലീസ് രണ്ടാം കക്ഷിയുമായാണ് ഹരജി സമർപ്പിച്ചത്. 'പരാതി അവ്യക്തമാണെന്നും വിദ്വേഷം പരത്തുന്ന പ്രത്യേകം വാക്കുകൾ പരാതിയിൽ ഇല്ല. ന്യൂനപക്ഷങ്ങൾ കേരളത്തിൽ നിരവധി ആനുകൂല്യങ്ങൾ നേടുന്നുണ്ട്. ഹിന്ദുക്കൾ അനുവഭിക്കുന്ന വിവേചനത്തെ കുറിച്ചാണ് പ്രസംഗങ്ങളിൽ പറഞ്ഞിരുന്നത്. അല്ലാതെ വർഗീയ സ്പർദയുണ്ടാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല.' തുടങ്ങിയ വാദങ്ങളാണ് ശശികല ഉന്നയിച്ചിരുന്നത്.
ശശികല ഹരജി ഫയൽ ചെയ്ത സാഹചര്യത്തിൽ അഡ്വ.ഷുക്കൂറിന് ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച സാഹചര്യതത്തിൽ ശശികലക്കും അഡ്വ.സി ഷുക്കൂറിനും വേണ്ടി അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരായിരുന്നു. എന്നാസ് കേസിൽ ആർക്കും കക്ഷി ചേരാമെന്ന നിയമ സാധ്യതയുള്ളതോടെ ഇതിനായി വിദ്വേഷ പ്രസംഗത്തിനെതിരെ പോരാടുന്നവരെ ക്ഷണിച്ചിരിക്കുകയാണ് ഷുക്കൂർ വക്കീൽ. ഡി.വൈ.എഫ.ഐ മുൽ യൂത്ത് ലീഗ് വരെയുള്ള സംഘടനകളെയും വർഗീയ വിദ്വേഷ പ്രസംഗത്തിനെതിരെ ഘോരഘോരം സോഷ്യൽമീഡിയകളിലും പൊതു വേദികളിലും വാചാനരാകുന്നവരെയടക്കം ക്ഷണിച്ചു കൊണ്ടാണ് ഷുക്കൂർ വക്കീൽ തന്റെ ഫേസ്ബുക്ക് വാളിൽ കുറിപ്പിട്ടിരിക്കുന്നത്. സാധാരണ ക്രിമിനൽ കേസുകളിൽ മറ്റാർക്കും കക്ഷി ചേരാൻ അവസരമുണ്ടാകാറില്ല. സ്റ്റേറ്റും പ്രതിയും അല്ലാതെ മൂന്നാമതൊരു കക്ഷിക്ക് അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാവാറില്ല. എന്നാൽ ശശികല റി്ട്ട് ഹരജി ഫയൽ ചെയ്തതോടെയാണ് ആർക്കും കേസിൽ കക്ഷി ചേരാമെന്ന അവസരം ഉണ്ടായിരിക്കുന്നത്.
എന്നാൽ, വർഗീയതക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോരുത്തർക്കും നേരെയുള്ള വെല്ലുവിളികൂടിയായാണ് ഷുക്കൂർ വക്കീൽ തന്റെ കുറിപ്പിൽ കുറിച്ചിട്ടുള്ളത്. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ശംസുദ്ദീൻ ഫരീദ് പാലത്തിനെതിരെയാണ് ഷുക്കൂർ വക്കീൽ ആദ്യം പരാതി നൽകിയത്. ഈ സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്നും പരാതിക്കാരനെതിരെ ഉയർന്നിരുന്ന ചോദ്യം ശശികലക്കെതിരെ എന്ത്കൊണ്ട് പരാതിപ്പെടുന്നില്ലെന്നാണ്. രാജ്യത്ത് നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയം പ്രസംഗിച്ചു എന്നതിനാൽ ശംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ശശികലക്കെതിരെയും അഡ്വ.ഷുക്കൂർ പരാതി നൽകിയത്. എന്നാൽ അപ്പോൾ ഉയർന്നത് എന്തുകൊണ്ട് ശശികലക്കെതിരെ യു.എ.പി.എ ഇല്ലെന്നായിരുന്നു. സോഷ്യൽ മീഡിയകളിലും സ്റ്റേജുകളിലും വർഗീയതക്കെതിരെ സംസാരിക്കുന്നവരോട് കേസിൽ കക്ഷിചേരാനുള്ള സാഹചര്യമുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ചതോടെ വിഷയം ചർച്ചയായിക്കഴിഞ്ഞു.
കെ.പി ശശികലയുടെ ഓരോ വിദ്വേഷ പ്രസംഗം പുറത്തു വരുമ്പോഴും കടുത്ത വിമർശനം പല കോണുകളിൽ നിന്നും ഉയരാറുണ്ട്. സർക്കാറിനും പൊലീസിനെയും പഴിചാരിയും സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടും ശശികലക്കെതിരെയുള്ള പ്രതിഷേധം അണപൊട്ടാറുമുണ്ട്. എന്നാൽ വർഗീയതക്കെതിരെ പോരാടുന്ന സംഘടനകളും പാർട്ടികളും കാര്യത്തോടടുക്കുമ്പോൾ കാണില്ലെന്നതാണ് വാസ്തവം. ശശികലയുടെ പ്രസംഗങ്ങൾ വിദ്വേഷം പരത്തുന്നതാണെന്ന് തോന്നുന്ന ആർക്കും കേസിൽ കക്ഷി ചേരാമെന്നാണ്. ഇതിനാൽ ജനാധിപത്യ മതേതരത്ത പാർട്ടികൾ എമ്പാടുമുള്ള കേരളത്തിൽ നിന്ന് കേസിൽ കക്ഷി ചേരാൻ ആരെങ്കിലും എത്തുമെന്ന് കാത്തിരിക്കുകയാണ് സമൂഹം. എന്നാൽ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾക്കും വർഗീയതക്കുമെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്ന് അഡ്വ.സി ഷുക്കൂർ വ്യക്തമാക്കി.
ഒക്ടോബർ 15നായിരുന്നു ഷുക്കൂർ വക്കീൽ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് ശശികലക്കെതിരെ പരാതി നൽകിയത്. വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങളുടെ സീഡികളും ലിങ്കുകളും ലഹിതമായിരുന്നു പരാതി. തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം നടന്നു വരികയാണ്.ശശികലെ കോഴിക്കാട് വച്ച് നടത്തിയ ഒരു പ്രസംഗം കണ്ടെത്തിയതിനാൽ കേസ് രണ്ടാഴ്ച മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ്ക്ക് കൈമാറിയതായി കാഞ്ഞങ്ങാട് സി.ഐ പറഞ്ഞു. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഇതുവരെ ചെയ്തിട്ടില്ല. ശശികല സമർപ്പിച്ച ഹരജിയോടൊപ്പം തനിക്കെതിരെയുള്ള കേസ് അന്വേഷണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ തള്ളുകയും അന്വേഷണം തുടരാനുമാണ് നിർദ്ദേശം.
നേരത്തെ പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾക്കു പുറമെ ഏതാനും ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ടർ ചാനലിൽ ശശികല നൽകിയ അഭിമുഖത്തിന്റെ വീഡിയോയും ഈ കേസിൽ സമർപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയേയും ടാഗൂറിനെയും ദേശീയ പതാകയേയും ഇകയ്ത്തും വിധമുള്ള സംസാരമാണ് എൻകൗണ്ടർ പരിപാടിയിൽ ശശികല നടത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പ്രസംഗത്തിൽ ശശികലക്കെതിരെയുള്ള കേസിൽ കൂടുതൽ പേർക്ക് കക്ഷി ചേരാൻ അവസരം ലഭിച്ചതോടെ കേസിന്റെ മുന്നോട്ടുള്ള അനക്കങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. 'ഈ കേസിൽ ഞാൻ പരാതിക്കാരനായത് വ്യക്തിപരമായ ഏതെങ്കിലും താൽപര്യത്തിനു പുറത്തല്ല, ഒരു സാമൂഹ്യ ബാധ്യത എന്ന നിലയിലാണ്. നിയമത്തിന്റെ വലകൾ ചിലന്തി വല പോലെ ദുർബലമാക്കുവാൻ അനുവദിക്കരുത്, തിമിംഗലങ്ങളും കുടുങ്ങണം.' എന്നു പറഞ്ഞാണ് അഡ്വ.ഷുക്കൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അഡ്വ.സി.ഷുക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ജനിപ്പിക്കുന്നതിനു ഹേതുവാകുന്ന നിരവധി പ്രസംഗങ്ങളാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചർ കഴിഞ്ഞ വർഷങ്ങളായി ഒരുനുഷ്ഠാനം പോലെ നിർവ്വഹിച്ചു പോരുന്നത്. ദൃശ്യമാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും അവരുടെ പ്രസംഗത്തിന്റെ നിരവധി എപ്പിസോഡുകൾ പുറം ലോകത്തെ അറിയിച്ചിട്ടുണ്ട്. അവരുടെ ഓരോ പ്രസംഗവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പു പ്രകാരം കുറ്റകൃത്യമാവും എന്നുള്ള ഉത്തമ ബോധ്യം കേൾവിക്കാർക്കെല്ലാമുണ്ട്. യൂട്യൂബിൽ ലഭ്യമായ അവരുടെ ചില പ്രസംഗങ്ങൾ മാരകവും നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിഷലിപ്തമാക്കുന്നതിനു മതിയായതുമാണ് അവരുടെ ചില പ്രസംഗങ്ങൾ യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്തു , മത സ്പർദ്ധ ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാണിച്ചു കാസർഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് 15 / 10/2016, തുടർന്നു പതിനൊന്നു ദിവസത്തിനു ശേഷം ഹോസ്ദുർഗ്ഗ് പൊലീസ് എഫ്.ഐ.ആർ നമ്പർ 1091 / 2016 ആയി കേസ് രജിസ്റ്റർ ചെയതു. ഇപ്പോൾ കേസ് അന്വേഷണ അവസ്ഥയിലാണ്. പൊലീസ് അന്വേഷണം ഏത് ഘട്ടത്തിലാണെന്നു എനിക്കു നിശ്ചയമില്ല. അവർ പ്രസംഗങ്ങൾ നടത്തിയ സ്ഥലം ഏതൊക്കെയാണ്? യൂട്യൂബിൽ അപ്ലോഡ് ചെയ്ത ശബ്ദം /വീഡിയോ അവരുടേതാണോ? ഇതൊക്കെ ശാസത്രീയ തെളിയിക്കുവാനുള്ള ബാധ്യത പൊലീസിനാണ്. അവരെ അറസ്റ്റു ചെയ്താലെ മറ്റു കാര്യങ്ങളിൽ വ്യക്തത വരൂ. ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ അവർ നൽകിയ എൻകൗണ്ടർ പരിപാടിയുടെ വിഡിയോവും ഞാനീ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനു നൽകിയിട്ടുണ്ട്. മഹാത്മജിയേയും ടാഗൂറിനെയും ദേശീയ പതാകയേയും ഇകഴ്ത്തുകയും ചെയ്യുന്ന അവരുടെ നിലപാട് പല നിയമങ്ങളുടെയും ലംഘനമാണ്.
എന്നാൽ, ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി ശ്രീമതി കെ പി ശശികല ക്രിമിനൽ നടപടി ചട്ടം വകുപ്പ് 482 പ്രകാരം ബഹു. ഹൈക്കോടതിക്കുള്ള പ്രത്യേക അധികാരം വച്ച് അവർക്കെതിരെ രജിസ്റ്റർ ചെയ്ത ഹോസ്ദുർഗ്ഗ് ക്രൈം 1091/20ഹ 6 റദ്ദു ചെയ്യണമെന്നു ആവശ്യപ്പെട്ടു ഇൃഹ, ങഇ ചീ 8440 / 2016 ഹർജി സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ഒന്നാം എതിർകക്ഷി ഞാനും. ബഹു കോടതിയിൽ എനിക്കു നോട്ടീസു ലഭിച്ചിരിക്കുകയാണ്. ശ്രീമതി ശശികല ടീച്ചർ വർഷങ്ങളായി നടത്തി വരുന്ന പ്രസംഗങ്ങൾക്കെതിരെ നിരന്തരം പ്രചരണം നടത്തുന്നവരാണ് മതേതര രാഷ്ട്രീയ യുവജന സംഘടനകൾ.
ഷംസുദ്ദീൻ പാലത്തിനെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തതും ശശികലയ്ക്കെതിരെ യുഎപിഎ ചുമത്താതും വലിയ വിവാദമായിരുന്നു. നിരവധി സംഘടനകളും വലിയ വലിയ നേതാക്കളും FB പോസ്റ്റിലും സമ്മേളന പ്രസംഗങ്ങളിലും നിരവധി തവണ ഈ കാര്യങ്ങൾ പറഞ്ഞതുമാണ്. ഇങ്ങിനെ , ശശികല ടീച്ചറുടെ വിഷലിപ്ത പ്രസംഗങ്ങൾക്കെതിരെ നിലപാടുള്ളവർക്കു എന്തു കൊണ്ടാണ് ആ നിലപാടെന്നു വ്യക്തമാക്കുവാൻ ഒരവസരം വന്നിരിക്കുകയാണ്.
ബഹു ഹൈക്കോടതി മുമ്പാകെയുള്ള Crl. M C 8440 / 2016 കേസിൽ , സംഘടനകൾക്കോ, വ്യക്തികൾക്കോ കക്ഷി ചേരാം, ശശികല ടീച്ചറുടെ പ്രസംഗങ്ങളുടെ സാമൂഹ്യ ഇംമ്പാക്ട് എന്താണെന്നു ബഹു കോടതി മുമ്പാകെ ബോധ്യപ്പെടുത്താം.. സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് നിയമത്തിന്റെ മുന്നിൽ രക്ഷപ്പെടുവാനുള്ള സൂത്രം കോടതിയെ ബോധ്യപ്പെടുത്താം.. ഡിവൈഎഫ്ഐ മുതൽ യൂത്ത് ലീഗ് വരെ ഈ യുദ്ധത്തിൽ മതേതര പക്ഷത്ത് നില ഉറച്ചു , ശശികല ടീച്ചറുടെ മുഖം കോടതി മുമ്പാകെ തുറന്നു കാട്ടുമെന്നാണ് പ്രതീക്ഷ.. ഈ കേസിൽ ഞാൻ പരാതിക്കാരനായത് വ്യക്തിപരമായ ഏതെങ്കിലും താൽപര്യത്തിനു പുറത്തല്ല, ഒരു സാമൂഹ്യ ബാധ്യത എന്ന നിലയിലാണ്. നിയമത്തിന്റെ വലകൾ ചിലന്തി വല പോലെ ദുർബലമാക്കുവാൻ അനുവദിക്കരുത്, തിമിംഗലങ്ങളും കുടുങ്ങണം.
Stories you may Like
- വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
- ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം
- കേരളീയരോട് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് എ എ റഹിം എംപി
- കേരളത്തിനും തമിഴ്നാടിനും എതിരെ വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജേ
- ശോഭ കരന്തലജേയുടെ വിദ്വേഷ പരാമർശം: കേസെടുത്ത് തമിഴ്നാട് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്