പാഡിയിൽ ചാരായമെത്തിച്ച ജോമോൻ ഇപ്പോൾ ഗൾഫിലെന്നു പൊലീസ്; മണി ചാരായം കഴിച്ചിട്ടില്ലെന്നു ജോമോൻ; ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും; കസ്റ്റഡിയിലുള്ള നാലുപേരും രഹസ്യകേന്ദ്രത്തിൽ; അന്വേഷണച്ചുമതല എസ്പി ഉണ്ണിരാജയ്ക്ക്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കലാഭവൻ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നീളുന്നു. പാഡിയിലെ ഔട്ട് ഹൗസിൽ ചാരായം എത്തിച്ച് മണിയുടെ സുഹൃത്ത് ജോമോൻ ഗൾഫിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ചാരായം വാറ്റിയതും കൊണ്ടുവന്നതുമായി സംഘത്തിൽ ആറുപേരുണ്ട്. ഇവർക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു.
ദുരൂഹമരണത്തെ സംബന്ധിച്ച അന്വേഷണ ചുമതല എസ്പി ഉണ്ണിരാജയ്ക്ക് നൽകി. അന്വേഷണ സംഘവും വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി സോജനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
അതിനിടെ, പാഡിയിൽ വാറ്റുചാരായം എത്തിച്ചിരുന്നെങ്കിലും മണി കഴിച്ചില്ലെന്നു സുഹൃത്ത് ജോമോൻ പറഞ്ഞു. ഗൾഫിലേക്കു കടന്ന ജോമോൻ വാർത്താചാനലുകൾക്കു നൽകിയ പ്രതികരണത്തിലാണു മണി ചാരായം കഴിച്ചില്ലെന്നു വ്യക്തമാക്കിയത്.
ഒപ്പമുണ്ടായിരുന്ന മുരുകനും വിനുവുമാണു ചാരായം കഴിച്ചത്. ബാക്കിവന്ന ചാരായം താൻ തിരിച്ചു കൊണ്ടു പോയെന്നും ജോമോൻ പറഞ്ഞു. ചാരായം വാറ്റിയ ജോയിയെ ബന്ധുവഴിയാണു പരിചയമെന്നും ജോമോൻ പറഞ്ഞു.
കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അതിനിടെ, മണിയെ അബോധാവസ്ഥയിൽ കണ്ടെന്നു പറയുന്ന ദിവസം അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നു ദൃക്സാക്ഷിയായ അയൽക്കാരൻ മണികണ്ഠൻ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിനാണ് ജോമോൻ പാഡിയിൽ ചാരായമെത്തിച്ചത്. മണിയുടെ മരണ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ചാരായം ഉണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി സ്വദേശി ജോയിയൊണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. മണിയുടെ സഹായികളടക്കം ഒമ്പത് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
ജോയി, ജോമോൻ, മുരുകൻ, അരുൺ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മറ്രു രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മണിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തലേദിവസം നടന്ന മദ്യസൽക്കാരത്തിൽ ഇവരും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരന്തരപ്പിള്ളിയിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ വാറ്റ് ചാരായം നിർമ്മിച്ചത്. ഇതിന് മുമ്പും പലതവണകളിലായി മദ്യസൽക്കാരത്തിന് വാറ്റു ചാരായം കൊണ്ടുവന്നിരുന്നുവെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാലക്കുടിയിൽ മണിയുടെ ഔട്ട് ഹൗസായ പാടിയിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ രാസവസ്തുക്കൾ ഉള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികൾ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം. പാടിയിൽ പൊലീസിന്റേയും എക്സൈസിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ പാടിയിൽ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികൾ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും.
വാറ്റുചാരായത്തിൽ വീര്യം കൂട്ടാൻ പല മരുന്നുകളും ചേർക്കാറുണ്ടെന്നാണു പിടിയിലായവർ പൊലീസിനു മൊഴി നൽകിയത്. എന്നാൽ വരന്തരപ്പിള്ളിയിൽ നിർമ്മിക്കുന്ന ചാരായത്തിൽ ഇപ്പോൾ സംശയിക്കുന്ന ക്ളോറി പൈറോസിസ് എന്ന കീടനാശിനി കലർത്തിയിരുന്നില്ലെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കീടനാശിനി പാടിയിലെ റസ്റ്റ് ഹൗസിൽ എങ്ങനെയെത്തി എന്നതിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം 140തിലധികം പേരെ ചോദ്യം ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേ സമയം ജാഫർ ഇടുക്കി, തരികിട സാബു എന്നിവർ നൽകിയ മൊഴിയും മറ്റുള്ളുവരുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവദിവസം മണി ചാരായം കഴിച്ചിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടുവർഷമായി മണി ബിയർ മാത്രമേ കഴിക്കാറുള്ളുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. സാമ്പത്തിക താൽപര്യം മുൻനിറുത്തി മണിക്കൊപ്പം നിന്നിരുന്ന ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നുവെന്ന മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
രാസപരിശോധനാ ഫലം പുറത്തുവരുന്നതുവരെ മെതനോളിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘം. കീടനാശിനി സാന്നിധ്യം തെളിഞ്ഞതോടെ കൊലപാതകമടക്കമുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണി അബോധാവസ്ഥയിലാവുന്നതിന് തലേ രാത്രി വൈകി മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയ പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരുൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിഷാംശം ഉള്ളിൽ ചെന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
വ്യാജ മദ്യത്തിൽ കലർത്തി നൽകി, സ്വയം കഴിച്ചു, അബന്ധത്തിൽ കഴിച്ചു തുടങ്ങിയ മൂന്ന് സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വിഷാംശം ഉള്ളിൽ ചെന്നതെന്നത് ശനിയാഴ്ച പുലർച്ചെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതിനിടെയാണു മണിയെ അബോധാവസ്ഥയിൽ കണ്ടു എന്നു പറയപ്പെടുന്ന ദിവസം രാവിലെ മണി നല്ല ആരോഗ്യവാനായിരുന്നെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ വന്നത്. പാടിക്ക് സമീപം പലഹാര നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന മണികണ്ഠനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് മണിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടിട്ടില്ല. മണിയുടെ സഹായിയാ വിപിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മറ്റു ചിലർ സമീപത്ത് ഉറക്കത്തിലായിരുന്നെന്നും മണികണ്ഠൻ വെളിപ്പെടുത്തി.
തൊട്ടടുത്ത ദിവസമാണ് മണിയെ സഹായികൾ ആശുപത്രിയിലാക്കിയത്. ഇതിനു ശേഷം സഹായികൾ ഔട്ട്ഹൗസ് വൃത്തിയാക്കുന്നതു കണ്ടു. രണ്ടു ചാക്കുകളിലായിട്ടാണ് സാധനങ്ങൾ പുറത്തേക്കു കൊണ്ടുപോയത്. ഇതു താൻ വ്യക്തമായി കണ്ടതാണ്. അപരിചിതരായ ചിലരും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും മണികണ്ഠൻ പറഞ്ഞു.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ആർഎൽവി രാമകൃഷ്ണന്റെ അതിജീവന ജീവിതം!
- കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍