പിടിയിലായ ആറു പേർ ഷാർപ്പ് ഷൂട്ടർമാർ; നാല് പേർക്ക് ചാവേർ ആക്രമണത്തിൽ വിദഗ്ധ പരിശീലനം കിട്ടയവർ; പഴയ അൽഉമ്മ കേരളത്തിൽ ലക്ഷ്യമിടുന്നത് ശബരിമലയും ഗുരുവായൂരും കൊച്ചയിലെ യഹൂദ പള്ളിയും; കളിയിക്കാവിളയിലെ അക്രമികൾ ഐഎസ് നേതാവ് കാജാ മൊയ്തീന്റെ അതിവിശ്വസ്തർ; ദക്ഷിണേന്ത്യയിൽ ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ സജീവം; തീവ്രവാദത്തെ വേരോടെ അറക്കാൻ കേരള-തമിഴ് നാട് പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ; കളിയിക്കാവിളയിൽ നിറയുന്നതും ഐസിസ് മോഡൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ 23 പേർക്കു തീവ്രവാദ സംഘടനകൾ ചാവേർ പരിശീലനം നൽകിയത് കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ അക്രമം നടത്താൻ. കൊച്ചിയിലെ യഹൂദപള്ളി സിനഗോഗ്, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിൽ എല്ലാം സ്ഫോടനവും നാശനഷ്ടവും ഉണ്ടാക്കാനായിരുന്നു ഭീകര പദ്ധതി. അതിനുള്ള ടെസ്റ്റ് ഡോസായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം. കേസിൽ 18 പേരെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബംഗളുരു, ഉഡുപ്പി എന്നിവിടങ്ങളിൽനിന്നു പിടിയിലായ ഇവരെല്ലാം നിരോധിത തീവ്രവാദസംഘടനയായ 'അൽ ഉമ്മ'യുടെ മുൻപ്രവർത്തകരാണ്. അഞ്ചുപേരെ പിടികൂടാനുണ്ട്. കൊല്ലം റൂറൽ എസ്പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു പ്രതികളുടെ കേരളാബന്ധം അന്വേഷിക്കുന്നത്.
കോയമ്പത്തൂരിലെ എസ് ഐയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുപ്പതോളം പേർ കേരളത്തിലും തമിഴ്നാട്ടിലുമായി പൊലീസ് കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം വിതുര സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. കേസിൽ പിടിയിലായവരിൽ ആറുപേർ വെടിവയ്പ്പിൽ പ്രത്യേക പരിശീലനം നേടിയവരാണ്. നാലുപേർക്ക് മനുഷ്യബോംബാക്കാനും പരിശീലനം ലഭിച്ചു. കർണാടക, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കു പുറമേ, കേരളത്തിലും ഇവർക്കു പരിശീലനം ലഭിച്ചു. കളിയിക്കാവിള കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച നവാസിൽനിന്ന് ഇതു സംബന്ധിച്ച നിർണായകവിവരങ്ങൾ തമിഴ്നാട് ക്യൂ ബ്രാഞ്ചിനു ലഭിച്ചു. കൊല്ലം തെന്മലയിൽനിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി, ഓച്ചിറ, അഞ്ചൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപാതകത്തിന്റെ സൂത്രധാരൻ നവാസ് ഉൾപ്പെടെ ആറുപേരെ പ്രത്യേകസംഘം പിടികൂടി തമിഴ്നാട് പൊലീസിനു കൈമാറിയിരുന്നു.
മുഖ്യപ്രതികളായ കന്യാകുമാരി തിരുവിത്തൻകോട് സ്വദേശി തൗഫിഖ്, കന്യാകുമാരി കോട്ടാർ സ്വദേശി അബ്ദുൾ ഷമീം എന്നിവരെ കർണാടക പൊലീസ് ഇന്നലെ രാത്രി തമിഴ്നാട് പൊലീസിനു കൈമാറി. ഇവരെ കന്യാകുമാരി ഡി.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. ആവശ്യമെങ്കിൽ കേരളാ പൊലീസും ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഷമീമിനെയും തൗഫിഖിനെയും കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നാണു പിടികൂടിയത്. കർണാടക പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാവിഭാഗവും ചേർന്ന്, തിരുവനന്തപുരത്തുനിന്നുള്ള വെരാവൽ എക്സ്പ്രസിൽ യാത്രചെയ്യവേ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച ബംഗളുരുവിലെ രാമനഗരയിൽ പിടിയിലായ ഇജാസ് പാഷയെ ചോദ്യംചെയ്തപ്പോഴാണ് ഇവരെക്കുറിച്ചു സൂചന ലഭിച്ചത്. എസ്ഐയെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധമെത്തിയതുകൊൽക്കത്തയിൽ നിന്നെന്നും സൂചനയുണ്ട്. ഇജാസിൽ നിന്നാണ് ആയുധ കൈമാറ്റം സംബന്ധിച്ചുള്ള നിർണായക മൊഴി ലഭിച്ചത്. പ്രതികളുടെ സംഘത്തിന് ഐസിസ് ബന്ധമുള്ളതായും കർണാടക പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ അറസ്റ്റിലായ അബ്ദുൾ ഷമീമും ഇജാസ് പാഷയും ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കഴിഞ്ഞ ആഴ്ച രജിസ്ട്രർ ചെയ്ത കേസിൽ പ്രതികളാണ്. ഈ കേസിന്റെ എഫ്ഐആറിലാണ് ഈ സംഘത്തിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കളിയിക്കാവിള കൊലപാതകക്കേസിലെ മൂന്നാം പ്രതിയെന്ന് കരുതുന്ന സെയ്ത് അലി ഉൾപ്പെടെ ആറ് തമിഴ്നാട് സ്വദേശികളും പതിനൊന്ന് കർണാടക സ്വദേശികളുമാണ് സംഘത്തിലുള്ളത്.
എസ്ഐയുടെ കൊലപാതകത്തിനായി തൗഫീക്കിന് ആയുധങ്ങൾ നൽകിയത് ഇജാസ് പാഷയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആയുധങ്ങൾ കൊൽക്കത്തയിൽ നിന്നെത്തിയതെന്നാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ആയുധങ്ങൾ എത്തിയതായും സെൻട്രൽ ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്. ഇജാസ് പാഷ ഇടനിലക്കാരനായി ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് ആയുധങ്ങൾ കൈമാറിയെന്നും അന്വേഷിച്ച് വരികയാണ്. അതേസമയം, ആയുധക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ ശേഖരിച്ചതായാണ് സൂചന.
കഴിഞ്ഞ ദിവസം തെന്മല പാലരുവിയിൽനിന്നു പിടിയിലായ ആറംഗസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്. തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് കേരള, കർണാടക പൊലീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതോടെ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ പ്രതികൾ പിടിയിലാവുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുള്ള ആറംഗസംഘത്തെ തെന്മല പാലരുവിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസ് വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഇരുവരും മഹാരാഷ്ട്രയിലെ രത്നഗിരിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്ന് തമിഴ്നാട് പൊലീസിന്റെ സംഘം മഹാരാഷ്ട്രയിലേക്കു തിരിച്ചു.
മഹാരാഷ്ട്രയിൽ ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷ ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോൾ പ്രതികൾ കർണാടകയിലേക്കു കടന്നുവെന്ന വിവരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വെരാവെൽ എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന ഇരുവരും പിടിയിലാവുകയായിരുന്നു.
എസ് ഐയെ നാലുപേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്നും അബ്ദുൽ ഷെമീമും തൗഫീഖുമാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളിൽനിന്ന് ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. 2014-ൽ ഹിന്ദുമുന്നണി പ്രവർത്തകൻ കെ.പി. സുരേഷ് കുമാർ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ ഷെമീമും പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ പ്രതികളായിരുന്ന കാജാ മൊയ്തീൻ, സെയ്ദലി നവാസ് എന്നിവരെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു.
കാജാ മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്നാട്ടുകാരായ മുഹമ്മദ് ഹനീഫ് ഖാൻ, ഇമ്രാൻ ഖാൻ, മുഹമ്മദ് സെയ്ദ് എന്നിവരെ ബെംഗളൂരുവിൽ തമിഴ്നാട് ക്യു ബ്രാഞ്ച് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവരിൽനിന്നുകിട്ടിയ വിവരങ്ങളും പൊലീസിന് അബ്ദുൾ ഷെമീമിലേക്കെത്താൻ സഹായകമായി. ഐ.എസിന്റെ സ്വീപ്പർ സെൽ പ്രവർത്തനങ്ങളുമായി ഒളിവിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചു നൽകിയ ബംഗളുരു സ്വദേശികളാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായത്.
ചെന്നൈ കേന്ദ്രീകരിച്ചുള്ള ഐ.എസിന്റെ സ്ലീപ്പർ സെൽ ദക്ഷിണേന്ത്യയിൽ ആസൂത്രിത ആക്രമണങ്ങൾക്കു ശ്രമിക്കുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ച് തിരച്ചിൽ ശക്തമാക്കിയത്. ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരെന്നു കരുതുന്നവരാണ് ചെന്നൈ സ്വദേശികളായ കാജാ മൊയ്തീൻ , നവാസ് തമീമും. കാജാ മൊയ്തീന്റെ അതിവിശ്വസ്തനാണ് ഷമീം എന്നാൽ പൊലീസ് വിലയിരുത്തൽ.
Stories you may Like
- പി എസ് സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ! ഇത് കളിയിക്കാവിള വിവാദം
- വിവാഹവാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, കുറ്റപത്രം സമർപ്പിച്ചു
- കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി
- മദ്യപിക്കാനെത്തിയ 45കാരനെ ബാർ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി
- ഡ്യൂട്ടിക്കിടെ അപകട മരണം ഉണ്ടായാൽ ഇൻഷുറൻസ് തുകയായി 15 ലക്ഷം രൂപ ലഭിക്കും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍