300 മൂർത്തികളുടെ പവറുള്ള കൃഷ്ണൻ; ശിഷ്യന്റെ പവറിനേയും തട്ടിയെടുത്തു; ആഭിചാരങ്ങൾ ഫലം കാണാതെയായപ്പോൾ 'ശക്തി' ചോർത്തിയ ഗുരുവിനെ തിരിച്ചറിഞ്ഞു; വളർത്തു മൃഗത്തോടുള്ള അടുപ്പം തിരിച്ചറിഞ്ഞ് ആടിനെ കരിയിച്ച് ഗൃഹനാഥനെ വീട്ടിന് പുറത്തെത്തിച്ചു; ഫീസൂരി ഇരുട്ടാക്കിയ ശേഷമുള്ള ആക്രമത്തിൽ ഭർത്താവിനേയും ഭാര്യയേയും മകളേയും മകനേയും ഷോക്കബ്സോർബറിന് അടിച്ച് വകവരുത്തി; കമ്പകക്കാനം കൊലയിൽ നിറയുന്നത് 'മാജിക് പവറിന്' വേണ്ടിയുള്ള പ്രതികാരം; അനീഷും ലിബീഷും കാട്ടിയ ക്രൂരത ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കോട്ടയം: കമ്പകക്കാനം കൊലയിൽ ചുരുളഴിഞ്ഞെന്ന് പൊലീസ്. എല്ലാം മാജിക് പവറും സ്വത്തും നേടാനുള്ള തന്ത്രങ്ങളായിരുന്നു. കേസിലെ ഒന്നാം പ്രതി അനീഷ്. രണ്ടാം പ്രതി ലബീഷും. പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന ഇരുവരും ചേർന്ന് ഒരു കുടുംബത്തിലെ നാല് പേരെ ബുള്ളറ്റിന്റെ ഷോക്കബ്സോർബറിന് അടിച്ചാണ് കൊന്നത്. ആദ്യ ദിവസം രാത്രിയിൽ ഏല്ലാവരേയും വകവരുത്തി. രണ്ടാം ദിവസം രാത്രി രണ്ട് പേരും തിരിച്ചെത്തി. അപ്പോൾ മകൻ മരിച്ചിട്ടില്ലായിരുന്നു. മാനസിക വൈകല്യമുള്ള മകനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിന് പുറത്ത് ആട്ടിൻ കൂടിന് സമീപം കുഴിയെടുത്ത് എല്ലാവരേയും കുഴിച്ചു മൂടി. അപ്പോഴും മന്ത്രവാദിയായ വീട്ടിലെ ഗൃഹനാഥന് ജീവനുണ്ടായിരുന്നു. ഇങ്ങനെ ഗുരുവിനെ ജീവനോടെ കുഴിച്ചു മൂടി അനീഷ് സ്വന്തമാക്കിയ അമ്പതോളം പവന്റെ സ്വർണം മാത്രമായിരുന്നില്ല. ദുർമന്ത്രവാദത്തിലൂടെ കോടികൾ സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ '300 മൂർത്തികളുടെ' ശക്തിയായിരുന്നു.
വണ്ണപ്പുറം മുണ്ടന്മുടിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത് മന്ത്രവാദി കൃഷ്ണന്റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേർന്നാണെന്ന് പൊലീസ് വിശദീകരിച്ചു. ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടിൽ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്പി കെ.ബി.വേണുഗോപാൽ പറഞ്ഞു. ഇതോടെ പൊലീസിന് വലിയ തലവേദനയാകുമെന്ന് കരുതിയ കൊലപാതകങ്ങളിൽ പൊലീസ് അതിവേഗം സത്യം പുറത്തു കൊണ്ടു വരികയാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും സമീപവാസികളുടെ മൊഴിയുമാണ് നിർണ്ണായകമായത്. കേരളാ പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇടുക്കി പൊലീസ് സ്വന്തമാക്കിയത്.
അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു കൃഷ്ണൻ. താളിയോല ഗന്ഥങ്ങളും മന്ത്രക്കൂട്ടുകളുമെല്ലാം അറിയാവുന്ന ആഭിചാരക്കാരൻ. മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണന്റെ അടുത്ത് എത്തിയത്. കൃഷ്ണന്റെ ശക്തിയിൽ അനീഷിന് പൂർണ്ണ വിശ്വാസമായിരുന്നു. 300 മൂർത്തികളുടെ കരുത്തുള്ള ഗുരുനാഥനിൽ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും അനീഷ് പഠിച്ചു. മറ്റൊരു ഗുരുവും അനീഷിനുണ്ടായി. ഇങ്ങനെ രണ്ട് പേരിൽ നിന്നും ആഭിചാര ക്രിയ പഠിച്ച അനീഷിനും കിട്ടി ഒരു മൂർത്തിയുടെ ശക്തി. ഈ മൂർത്തിയെ കിട്ടിയതോടെ അനീഷ് സ്വന്തമായി കേസുകൾ ഏറ്റെടുത്തു. പല ക്വട്ടേഷനുകളും ആഭിചാരത്തിലൂടെ ചെയ്തു. പിന്നീട് ഒന്നും ഏറ്റില്ല. ഇതോടെ നിരാശനായ അനീഷ് തിരിച്ചറിഞ്ഞത് കൃഷ്ണനെന്ന ഗുരുവിന്റെ കറുത്ത കരങ്ങളെ കുറിച്ചാണ്. തന്റെ ശക്തി കൂടി ഗുരു ചോർത്തിയെടുത്തു. ഇത് മനസ്സിലാക്കിയതോടെ ഗുരുവിനെ കൊന്ന് തന്റെ ശക്തിയും ഒപ്പം 300 മൂർത്തികളുടെ അനുഗ്രഹമുള്ള കൃഷ്ണന്റെ ശക്തിയും തട്ടിയെടുക്കാൻ അനീഷ് തീരുമാനിച്ചു. ആറു മാസം മുമ്പ് തുടങ്ങിയ ആലോചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനീഷ് നടപ്പാക്കിയത്. തന്റെ ഉറ്റ സ്നേഹിതൻ ലിബീഷിനെ സഹായിയാക്കി. ലിബീഷിനും കൃഷ്ണന്റെ വീടും സാഹചര്യവും നന്നായി അറിയാമെന്നതായിരുന്നു ഇതിന് കാരണം.
കൃഷ്ണന്റെ ശരീരത്തിലെ മുറിവുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. കൃഷ്ണന്റെ സന്തസഹചാരിയായിരുന്ന ആശാൻ എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങൾക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്. എന്നാൽ കൊലപാതകങ്ങൾക്കുശേഷം ഇയാളെ കാണാതായിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങൾ മുൻപു മറ്റൊരു കേസിൽ പ്രതിയായിരുന്ന സഹായിയുമായി ചേർന്നതു പൊലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താൻ സഹായിച്ചു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉൾപ്പടെയുള്ളവരിൽനിന്നു ലഭിച്ച വിവരങ്ങളും നിർണായകമായി. കമ്പകക്കാനം കൂട്ടക്കൊലയിൽ ഞായറാഴ്ച രാത്രി കൃത്യം നടത്തി തിങ്കളാഴ്ച പുലർച്ചെ നാലു പേരെയും കുഴിച്ചിടുമ്പോൾ കൃഷ്ണനും മകൻ അരുണിനും ജീവനുണ്ടായിരുന്നു. ആക്രമണത്തിനിടെ മകൾ ആർഷ ചെറുത്തുവെച്ചും അനീഷിന് ഈ ശ്രമത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തു.
തമിഴ്നാട് സ്വദേശി കനകനെ ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിരവങ്ങൾ പൊലീസിന് ലഭിച്ചത്. നിധി കണ്ടെത്താൻ മന്ത്രവാദം നടത്തിയതിൽ ഇടനിലക്കാരനായിരുന്നു ആണ്ടിപ്പട്ടി സ്വദേശി കനകൻ. നെടുങ്കണ്ടം സ്വദേശിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്കു കേന്ദ്രീകരിച്ചത്. ഇടുക്കി പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പൊലീസ് സംഘം ആണ്ടിപ്പട്ടിയിലെത്തിയാണ് കനകനെ കസ്റ്റഡിയിലെടുത്തത്. നിധി, റൈസ്പുള്ളർ ഇടപാടുകളുമായി തമിഴ്നാട്ടിലേക്കും നീളുന്ന വന്റാക്കറ്റിലെ കണ്ണിയായിരുന്നു കൃഷ്ണൻ. നിധി തേടിയവരിൽ നിന്നു പണം വാങ്ങി കൃഷ്ണനു നൽകിയ കനകനും സംശയ നിഴലിലായിരുന്നു. എന്നാൽ അനീഷും ലിബീഷും എല്ലാം സമ്മതിച്ചതോടെ കനകന് നേരിട്ട് കൊലപാതകത്തിൽ പങ്കില്ലെന്നും പൊലീസ് തിരിച്ചറിഞ്ഞു.
വർഷങ്ങളായി അനീഷും ആഭിചാര ക്രിയകൾ നടത്താറുണ്ടായിരുന്നു. അടുത്തിടെ തന്റെ ക്രിയകൾ ഫലിക്കാതെ വന്നതോടെയാണ് കൂടുതൽ സിദ്ധി നേടാൻ അനീഷ് ആലോചിച്ചത്. കൃഷ്ണനെ കൊന്നാൽ അയാളുടെ മന്ത്രശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന് അനീഷ് ഉറച്ച് വിശ്വസിച്ചു. തുടർന്നാണ് സുഹൃത്ത് ലിബീഷുമായി ചേർന്ന് കൃഷ്ണനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത്. ആറ് മാസം മുമ്പാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. മുൻനിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതോടെ ആടുകൾ കരഞ്ഞു. ആടുകളോട് കൃഷ്ണനുള്ള അടുപ്പം അനീഷിന് അറിയാമായിരുന്നു. സ്വന്തം കുട്ടികളെ പോലെയാണ് ആടിനെ പരിപാലിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ വീട്ടിനുള്ളിൽ നിന്ന് കൃഷ്ണൻ രാത്രിയിൽ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആടിനെ കരയിച്ചത്.
അതിന് ശേഷം വീടിന് പുറകിൽ കാത്തു നിന്നു. പ്രതീക്ഷിച്ചതു പോലെ കൃഷ്ണൻ ഇറങ്ങി വന്നു. പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്കബ്സോർബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. കൃഷ്ണൻ മരിച്ചുവെന്നു കരുതി വീട്ടിനുള്ളിൽ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയിൽ ശബ്ദം കേട്ട് ആർഷ (21) ഉണർന്നു. ഇതോടെ അനീഷുമായി ആർഷ ഏറ്റുമുട്ടി. ആർഷയുടെ ചെറുത്തു നില്പിനിടയിൽ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആർച്ചയെ കീഴ്പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് അർജുനെ (18) തലയ്ക്കടിച്ചത്. പിന്നീട് വീട്ടിൽ പരിശോധന നടത്തി അലമാരയിലുണ്ടായിരുന്ന രൂപയും ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങളും കവർന്നു.
അതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവെ അർജുൻ അർദ്ധബോധാവസ്ഥയിൽ ഇരിക്കുന്നത് കണ്ടു. ഇതോടെ വീണ്ടും പൈപ്പ് ഉപയോഗിച്ച് അർജുന്റെ തലയ്ക്കടിച്ചു. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ അങ്ങനെ കിടന്നാൽ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടുവാൻ ഇവർ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയൽവാസികൾ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയിൽ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. ഇതും അനീഷിന്റെ പദ്ധതിയനുസരിച്ചാണ് നടപ്പാക്കിയത്.
മൃതദേഹങ്ങൾ പരിശോധിക്കവേ കൃഷ്ണനും മകൻ ആർജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേർന്ന് ആട്ടിൻതൊഴുത്തിനോട് ചേർന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ജഡങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു. കൃഷ്ണനുള്ള അതീന്ദ്രീയ ശക്തികൾ ഇതോടെ തന്നിൽ വന്നു ചേർന്നുവെന്ന് അനീഷും കരുതി. കൊലപാത ശ്രമത്തിനിടെ അനീഷിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ആർച്ചയുടെ ചെറുത്ത് നിൽപ്പായിരുന്നു ഇതിന് കാരണം. തലയിലും കമ്പിക്ക് അടി കിട്ടി. ആർച്ചയുടെ സഹോദരന് മാനസികമായ പ്രശ്നമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇവർക്കെതിരെ ചെറുത്ത് നിൽക്കാൻ അയാൾക്ക് ആയതുമില്ല. വീട്ടിൽ എന്ത് ചെയ്താലും ആരും അറിയാത്ത ദൂരമുണ്ടായിരുന്നു മറ്റു വീടുകൾ തമ്മിലെന്ന് അനീഷിന് അറിയാമായിരുന്നു. ഇതും കൊലപാതക ശേഷം ആരും പിടിക്കില്ലെന്ന നിഗമനത്തിലേക്ക് അനീഷിനെ എത്തിച്ചു. എന്നാൽ സമർത്ഥമായ നീക്കത്തിലൂടെ പൊലീസ് എല്ലാം പൊളിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്