Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുവിനെ കൊന്നത് 300 മൂർത്തികളുടെ ശക്തിക്ക്! കോഴിയെ അറുത്തുള്ള പൂജയും ഫലിച്ചില്ല; രഹസ്യ നമ്പർ കണ്ടെത്തി കഞ്ഞിക്കുഴിയിലെ ഒളിയിടം തിരിച്ചറിഞ്ഞ് പൊലീസ്; നേര്യമംഗലത്തേക്കുള്ള യാത്രയിൽ ഓട്ടോ ഡ്രൈവറുടെ സംശയം നിർണ്ണായകമായി; ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത് നാട്ടുകാർ; കമ്പകക്കാനത്തെ മന്ത്രാവാദിയേയും കുടുംബത്തേയും കൊന്ന അനീഷ് അറസ്റ്റിൽ

ഗുരുവിനെ കൊന്നത് 300 മൂർത്തികളുടെ ശക്തിക്ക്! കോഴിയെ അറുത്തുള്ള പൂജയും ഫലിച്ചില്ല; രഹസ്യ നമ്പർ കണ്ടെത്തി കഞ്ഞിക്കുഴിയിലെ ഒളിയിടം തിരിച്ചറിഞ്ഞ് പൊലീസ്; നേര്യമംഗലത്തേക്കുള്ള യാത്രയിൽ ഓട്ടോ ഡ്രൈവറുടെ സംശയം നിർണ്ണായകമായി; ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത് നാട്ടുകാർ; കമ്പകക്കാനത്തെ മന്ത്രാവാദിയേയും കുടുംബത്തേയും കൊന്ന അനീഷ് അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസ്സിലെ മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് പൊലീസ് പിടിയിൽ. നേര്യമംഗലത്ത് ബന്ധുവീട്ടിലേ ബാത്തു റൂമിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ലഭ്യമായ വിവരം. ഓട്ടോയിലായിരുന്നു ഇയാൾ നേര്യമംഗലത്തെത്തിയത്. ഡ്രൈവർ സുഹൃത്തുക്കളോട് ഇയാളുടെ പെരുമാറ്റത്തിൽ സംശയമുള്ളതായി അറിയിച്ചു. തുടർന്ന് ഇവരെയും കൂട്ടി അനീഷിനെ ഇറക്കിവിട്ട വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറ്റത്തെ ശുചി മുറിയിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്.

തുടർന്ന് ഇവർ കാളിയാർ സി ഐ യൂനസിന് വിവരം കൈമാറുകയും പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്നലെ രാവിലെ മുതൽ കഞ്ഞിക്കുഴി ഭാഗത്ത് അനീഷ് ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ടവർ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതു പ്രകാരം പൊലീസ് സംഘം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. വൈകിട്ട് 6 മണിയോടെ തിരച്ചിൽ നിർത്തി മടങ്ങി. ഇടക്ക് അനിഷ് ഉപയോഗിച്ചിരുന്ന മറ്റൊരു മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ അടിമാലിയിൽ നിന്നും 4.2 കിലോമീറ്റർ എയർ ഡിസ്റ്റൻസിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇത് പ്രകാരം ഒരു സംഘം പൊലീസ് സംഘം അടിമാലിക്കടുത്ത് ആറാംമൈൽ കുറത്തിക്കുടി ആദിവാസി കോളനിയിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി ,സൂരക്ഷിത സ്ഥാനമായ ബന്ധുവീട്ടിലെത്തി കൊച്ചിയിലേക്ക് എത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചിയിലെ സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തി ഒളിവിൽ കഴിയുകയായിരുന്നു അനീഷിന്റെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്‌പെക്ട്രാ വഴി ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് പുറത്ത് അധികമാർക്കും നൽകാതിരുന്ന ഒരു നമ്പർ അനീഷ് ഉപയോഗിക്കുന്നതായി അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു.

ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ നോക്കി നടത്തിയ തിരച്ചിലിലാണ് കഞ്ഞിക്കുഴിയിലെ ഒളിയിടത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇവിടെ പൊലീസ് തിരച്ചിൽ നടത്തുന്നതറിഞ്ഞ് താഴ്ഭാഗത്തേയ്ക്ക് നടന്നെത്തി , മാർഗ്ഗമധ്യേ കിട്ടിയ ഓട്ടോയിൽ നേര്യമംഗലത്തിന് പുറപ്പെടുകയായിരുന്നെന്നുമാണ് പൊലീസ് അനുമാനം . അനീഷ് പിടിയിലായ വിവരം അന്വേഷണച്ചുമതല വഹിക്കുന്ന തൊടുപുഴ ഡി വൈ എസ് പി കെ .പി ജോസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നു വിശ്വസിച്ച കേസിലെ മുഖ്യപ്രതി അനീഷ്, കൃഷ്ണനെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങൾ കൈക്കലാക്കാനാണ് കൂട്ടക്കൊല പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്. അനീഷ് മൂന്നു വർഷം മുൻപ് മന്ത്രവാദം പഠിക്കാൻ കൃഷ്ണനെ സമീപിച്ചിരുന്നു. തുടർന്ന് കൃഷ്ണൻ അനീഷിനെ ശിഷ്യനാക്കുകയായിരുന്നു. പിന്നീട് ചില വിഷയങ്ങളുടെ പേരിൽ അനീഷും കൃഷ്ണനും അകന്നു. സ്വയം ചെയ്ത മന്ത്രവാദങ്ങൾ പരാജയപ്പെട്ടതിനു പിന്നിൽ കൃഷ്ണന്റെ പൂജകളുടെയും മൂർത്തികളുടെയും ശക്തിയാണെന്നും അനീഷ് വിശ്വസിച്ചു. തുടർന്നാണ് കൃഷ്ണനെ കൊലപ്പെടുത്താൻ അനീഷ് പദ്ധതി തയാറാക്കിയത്. പദ്ധതി നടപ്പാക്കാൻ വർഷങ്ങളായി അടുപ്പമുള്ള ലിബീഷിനെയും ഒപ്പം ചേർത്തു. ലിബീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ചയാണ് കൊലപ്പെടുത്തി.ത്. ബുധനാഴ്ച മൃതദേങ്ങൾ പുറത്തെടുത്ത വിവരമറിഞ്ഞു ലിബീഷ് വ്യാഴാഴ്ച അനീഷിന്റെ അടിമാലിയിലെ വീട്ടിലെത്തി. പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാൻ അനീഷ് കോഴിയെ അറുത്തു പൂജ നടത്തി. അടിമാലിയിൽ ബോർവെൽകമ്പനിയിൽ ഒരുമിച്ചു ജോലിചെയ്തിരുന്നു. പ്രതികളെക്കുറിച്ചു നിർണായക സൂചന ലഭിച്ചത് അടിമാലി സിഐ പികെ സാബുവിനായിരുന്നു. കമ്പനിയിലെ ജോലിക്കിടെ മന്ത്രവാദവുമായി ബന്ധപ്പെട്ട് അനീഷും ലിബീഷും കമ്പക്കാനത്തെ കൃഷ്ണന്റെ വീട്ടിൽ പോയിരുന്നു. അടിമാലിയിലുള്ള അനീഷിന്റെ സുഹൃത്തുമൊത്താണു ലിബീഷും അനീഷും കൃഷ്ണന്റെ വീട്ടിൽ പോയിരുന്നത്. കൃഷ്ണന്റെ വീട്ടിൽ മദ്യപാനം പതിവായിരുന്നു.

ഇതോടെ അടിമാലയിലെ അനീഷിന്റെ സുഹൃത്ത് ഇവരുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. കൊലപാതക വിവരങ്ങൾ പുറത്തായതോടെ ഇയാളാണു കൃഷ്ണന്റെ വീട്ടിലെ സന്ദർശനത്തെക്കുറിച്ചും അനീഷിനെയും ലിബീഷിനെയും കുറിച്ചും അടിമാലി സിഐയെ അറിയിച്ചത്. ഇതാണ് കേസിൽ നിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP