കണ്ണൂർ അഴീക്കോട് നൊന്തുപെറ്റ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് മൂക്കും വായും തുണികൊണ്ട് പൊത്തി ശ്വാസം മുട്ടിച്ച്; 21 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ നമിതയെ പ്രേരിപ്പിച്ചത് പിതൃത്വത്തിലുള്ള ഭർത്താവിന്റെ സംശയം; കുഞ്ഞിന്റെ യഥാർത്ഥ അച്ഛൻ ഭർതൃപിതാവെന്നും നമിത
രഞ്ജിത് ബാബു
കണ്ണൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കുഞ്ഞിന്റെ മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചെന്ന് അമ്മയായ പ്രതി. അമ്മയായ അഴീക്കോട് മീൻകുന്ന് റോഡിലെ കോട്ടയിൽ ഹൗസിൽ നമിതയെ വളപട്ടണം എസ്.ഐ. ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു. നേരത്തെ തന്നെ ശിശുവിന്റെ മരണം ദുരൂഹമാണെന്ന് സംശയം ഉടലെടുത്തിരുന്നു. നമിത പ്രസവിച്ച 21 ദിവസം മാത്രമുള്ള പെൺകുഞ്ഞിന്റെ മരണത്തിൽ ഭർതൃവീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ച് പൊലീസിനെ അറിയിച്ചിരുന്നു. അതാണ് മരണത്തിലെ ദുരൂഹത പുറത്ത് വരാൻ കാരണമായത്. സംഭവുമായി ബന്ധപ്പെട്ട് നമിതയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായത്. നമിതയുടെ കുഞ്ഞിന്റെ പിതൃത്വം ഭർത്താവ് ഷനിലിന്റെ സുഹൃത്തിൽ കെട്ടിവെക്കാനായിരുന്നു നീക്കം. എന്നാൽ ഭർതൃപിതാവാണ് കുഞ്ഞിന്റെ അച്ഛനെന്ന സൂചനയാണ് നമിത നൽകുന്നത്.
ഗൾഫിൽ ജോലി ചെയ്യുന്ന കക്കാട് അതിരകത്തെ ഷനിലാണ് നമിതയുടെ ഭർത്താവ്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഷനിൽ ഫെബ്രുവരിയിൽ തിരിച്ചു പോവുകയും ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പ് ഭർതൃവീട്ടിൽ നിന്നും വയറുവേദന എന്നു പറഞ്ഞ് വീട്ടിലേക്ക് പോയ നമിത പിന്നീട് ഒരു ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷനിലും നമിതയും തമ്മിൽ തർക്കമുണ്ടായിരുന്നു. അതേ തുടർന്നാണ് കുഞ്ഞിന്റെ ദുരൂഹ മരണവും സംഭവിച്ചത്.
അടുത്ത ദിവസം ഷനിൽ നാട്ടിലേക്കെത്തിയെങ്കിലും ഭാര്യയേയോ കുഞ്ഞിനേയോ കാണാൻ മുതിർന്നിരുന്നില്ല. നമിത പ്രസവിച്ച കുഞ്ഞ് തന്റേതല്ലെന്ന നിലപാടായിരുന്നു ഷനിൽ എടുത്തിരുന്നത്. ഒടുവിൽ ബന്ധുക്കളിൽ ചിലർ ഭാര്യയേയും കുഞ്ഞിനേയും കാണാൻ പോകണമെന്ന് ഷനിലിനോട് നിർബന്ധിച്ചിരുന്നു. അതു പ്രകാരം കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ ഷനിൽ സമ്മതിക്കുകയും ചെയ്തു. ഇന്നലെ ഭാര്യവീട്ടിൽ പോകുന്ന വിവരം ബന്ധുക്കൾ വഴി നമിതിയുടെ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു. അതു പ്രകാരം ഇന്നലെ ഭാര്യവീട്ടിൽ പോകാനിരിക്കേയാണ് കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്.
കുഞ്ഞിന്റെ പിതൃത്വത്തെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ഡി.എൻ.എ. ടെസ്റ്റിന് വിധേയമാക്കണമെന്ന അഭിപ്രായം ഷനിലിന്റെ ബന്ധുക്കൾ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കവേയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിന്റെ മരണം സംഭവിച്ചതായി അറിഞ്ഞത്. അത് ഏറെ സംശയത്തിനിടയാക്കി. ഇതോടെ ഷനിലും ബന്ധുക്കളും കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. സംഭവമറിഞ്ഞ് കണ്ണൂർ ഡി.വൈ.എസ്. പി. പി.പി. സദാനന്ദനും വളപട്ടണം എസ്.ഐ. ശ്രീജിത്ത് കോടേരിയും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷമാണ് കുട്ടിയുടെ അമ്മയായ അഴീക്കോട് മീൻ കുന്നിലെ നമിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മൃതദേഹം പൊലീസ് പരിശോധിച്ചപ്പോൾ തന്നെ ഇതുകൊലപാതകമാണെന്ന് സംശയം ജനിച്ചിരുന്നു. അതേ തുടർന്ന് നമിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യതോടെ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുകയായിരുന്നു.
പാല് കൊടുക്കുമ്പോൾ കുഞ്ഞിന് ശ്വാസം മുട്ടാൻ ഇടയുണ്ടെന്നും അങ്ങിനെ മരണമടഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടെന്നും നമിതക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് മുഖം തുണികൊണ്ട് മൂടി കുഞ്ഞിനെ കൊലപ്പെടുത്തിയാൽ അതാരുമറിയില്ലെന്ന് നമിത കണക്കാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പാലുകൊടുക്കുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്ന് കണക്കാക്കുമെന്നായിരുന്നു നമിതിയുടെ കണക്കു കൂട്ടൽ. നമിതക്ക് പത്ത് വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- 'മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് സ്മൃതിയും സി ദാവൂദും; 57-ലെ തിരഞ്ഞെടുപ്പിൽ സി എച്ച് കണാരനെ ജയിപ്പിക്കാൻ തിയ്യ ധ്രുവീകരണമുണ്ടാക്കി എന്ന് പറയുന്നത് പച്ചക്കള്ളം'; റിപ്പോർട്ടറിനും മീഡിയാവണ്ണിനുമെതിരെ സിപിഎം; നാദാപുരം വർഗീയ വിവാദമാവുമ്പോൾ
- അറസ്റ്റ് ചെയ്തു വിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയതിൽ ദുരൂഹത; ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ; നടപടി, സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെ; മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- ചായക്ക് ഗതിയില്ലാത്ത നാട്ടിൽ കഞ്ചാവ് കൃഷി നിയമവിധേയം; ലക്ഷ്യമിടുന്നത് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ആഗോള വിപണി; സൗദി, യുഎഇ, ചൈന എന്നിവിടങ്ങളിൽ നിന്ന് കടം വാങ്ങുന്നു; സ്ഥിതി കലാപസമാനം; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 'ആഗോള ഭിക്ഷക്കാരായി' പാക്കിസ്ഥാൻ
- കെജ്രിവാളിന് എതിരെ ഒന്നരവർഷമായി അന്വേഷണം നടക്കുന്നു; നേരത്തെയോ, പിന്നീടോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമായിരുന്നു; 21 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സുപ്രീം കോടതി വിധിയിൽ പരാമർശം; ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരുമെന്ന് 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി
- വിവാഹം മുടങ്ങിയതും മാറ്റി വച്ചതും പൊറുക്കാനായില്ല; 16 കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവ് മരിച്ച നിലയിൽ; വിവാഹം മാറ്റിയത് ശിശുക്ഷേമ വകുപ്പ് ഇടപെട്ടതോടെ
- മെമ്മറി കാർഡ് സുരക്ഷിതമാക്കേണ്ടിയിരുന്ന പ്രാഥമിക ഉത്തരവാദിത്തം കണ്ടക്ടറുടേത്; അത് മുൻകരുതൽ എന്ന വണ്ണം സൂക്ഷിക്കേണ്ടി ഇരുന്നത് സ്റ്റേഷൻ മാസ്റ്ററും; രണ്ടു പേരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയത് വമ്പൻ വീഴ്ച; പൊലീസ് ശ്രമിക്കുന്നത് മോഷണം യദുവിന്റെ തലയിൽ വയ്ക്കാനും; ഇനി മൂന്നു പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ
- നാലു വർഷം മുമ്പ് വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു; മക്കളെ വീട്ടിലാക്കി ഓട്ടോ ഡ്രൈവർക്കൊപ്പം താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; മകളെ കാണാൻ പോയതിന് പരസ്യമായി മർദ്ദിച്ച രണ്ടാം ഭർത്താവ്; മായയെ കൊന്നതു തന്നെ; രഞ്ജിത്തിനായി തിരിച്ചിൽ; മുതിയാവിളിയിൽ സംഭവിച്ചത്
- ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷന്റെ സംസ്കാരം 21 ന്; 20 ന് പൊതുദർശനം; സംസ്കാരത്തിന് നേതൃത്വം നൽകുക ഒമ്പതംഗ എപ്പിസ്കോപ്പൽ ടീം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍