Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിലെ അടുപ്പം പ്രണയമായി; പിണക്കം കലശലായപ്പോഴും ശല്യം തുടർന്നപ്പോൾ പൊലീസിന്റെ താക്കീത്; കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആമിയെ തേടി വീണ്ടും അനുവെത്തി; പ്രണയാഭ്യർത്ഥ നിരസിച്ചപ്പോൾ സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലെത്തിയതത് സോഡാക്കുപ്പി പൊട്ടിച്ച് കൈയിൽ കരുതി; വീട്ടിലെത്തിയ അനു സിനിമാ സ്റ്റൈലിൽ കാ്ട്ടിയതുകൊടു ക്രൂരത; സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിലേക്ക് കുത്തി ആത്മഹത്യയും: പ്രണയ ചതിയിൽ ഞെട്ടിവിറച്ച് കാരക്കോണം

സോഷ്യൽ മീഡിയയിലെ അടുപ്പം പ്രണയമായി; പിണക്കം കലശലായപ്പോഴും ശല്യം തുടർന്നപ്പോൾ പൊലീസിന്റെ താക്കീത്; കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആമിയെ തേടി വീണ്ടും അനുവെത്തി; പ്രണയാഭ്യർത്ഥ നിരസിച്ചപ്പോൾ സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലെത്തിയതത് സോഡാക്കുപ്പി പൊട്ടിച്ച് കൈയിൽ കരുതി; വീട്ടിലെത്തിയ അനു സിനിമാ സ്റ്റൈലിൽ കാ്ട്ടിയതുകൊടു ക്രൂരത;  സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിലേക്ക് കുത്തി ആത്മഹത്യയും: പ്രണയ ചതിയിൽ ഞെട്ടിവിറച്ച് കാരക്കോണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് കാരക്കോണവും വെള്ളറടയും. കാരകോണത്തിന് സമീപം സമീപം പുല്ലൻ തേരിയിലാണു സംഭവം. കാരക്കോണം പുല്ലൻതേരി അപ്പു നിവാസിൽ അജിത് കുമാറിന്റെയും സീമയുടെയും മകൾ അക്ഷിക(ആമി)(19), കാരക്കോണം രാമവർമ്മൻചിറ ചെറുപുരയിൻകാലയിൽ മണിയന്റെയും രമണിയുടെയും മകൻ അനു (22) എന്നിവരാണ് മരിച്ചത്. ബ്യൂട്ടീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിയായ അക്ഷികയും കാരക്കോണത്ത് ഓട്ടോ ഡ്രൈവറായ അനുവും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പ്രണയ നൈരാശ്യമാണ് കൊലക്കും ആത്മഹത്യക്കും കാരണമെന്നും പൊലീസ് പറയുന്നു.

ബ്യൂട്ടീഷൻ വിദ്യാർത്ഥിയായ അക്ഷികയും അനുവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു. ആറുമാസം മുമ്പ് അക്ഷികയുടെ ബന്ധുക്കൾ അനുവിനെതിരേ വെള്ളറട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടർന്നു. 6 മാസം മുമ്പ് രക്ഷിതാക്കളുടെ പരാതിയിൽ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അനു വീണ്ടും പ്രണയാഭ്യർഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ പറഞ്ഞു.

ഇന്നലെ രാവിലെ അനു അക്ഷികയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു. മുറിയിലേക്ക് ഓടിയ അക്ഷികയെ പിന്തുടർന്ന് കഴുത്തറുത്തു. സ്വയം കഴുത്തു മുറിക്കുകയും ചെയ്തു. വീട്ടിലെത്തിയ അനു ചെല്ലപ്പനെ പിടിച്ചു തള്ളിയ ശേഷം അക്ഷികയുടെ മുറിയിൽ കയറി കതകടച്ചു കുറ്റിയിടുകയായിരുന്നു. കഴുത്തറുക്കുന്നുവെന്ന് അക്ഷിക നിലവിളിച്ചെങ്കിലും വൃദ്ധ ദമ്പതികൾക്ക് ഒന്നും ചെയ്യാനായില്ല. ഓടിയെത്തിയ നാട്ടുകാർ കതക് തല്ലിപ്പൊളിച്ചു കയറിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. അക്ഷിക മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അനുവും മരിച്ചു. കാരക്കോണം മെഡിക്കൽ കോളജിനു സമീപം കുന്നുവിള തുറ്റിയോട്ടു കോളനിയിൽ രാവിലെ 9.30ന് ആയിരുന്നു സംഭവം. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെയാണ് അനുവിന്റെ വീട്.

രാവിലെ സുഹൃത്തിന്റെ ബൈക്കിൽ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതിൽ തള്ളിത്തുറന്ന് വീട്ടിനുള്ളിൽ പ്രവേശിച്ചു. സോഡാക്കുപ്പി പൊട്ടിച്ച് കൈയിൽ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടർന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടു വന്ന സമീപവാസികളാണ് പൂട്ടു തകർത്ത് അനുവിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെത്തുടർന്ന് അക്ഷികയുടെ വീട്ടിലേക്ക് വൻ ജനപ്രവാഹമായിരുന്നു. സമീപകാലത്തൊന്നും ഇത്തരത്തിൽ നാടിനെ നടുക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പത്തു വർഷങ്ങൾക്കു മുൻപ് കുന്നത്തുകാലിലെ തൊളിച്ചലിൽ ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളേയും കഷണങ്ങളായി വെട്ടിനുറുക്കിയശേഷം ഗൃഹനാഥനും തൂങ്ങിമരിച്ചതിനു ശേഷം നടന്ന മനസാക്ഷിയെ തകർത്ത സംഭവമായി ഇത്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാറിന്റെയും സി ഐ ബിജുവിന്റെയും നേതൃത്വത്തിൽ ഫോറിൻസിക് സംഘം പരിശോധനകൾനടത്തി.

സംഭവ സമയം അക്ഷികയുടെ പിതാവ് പെയിന്റിങ് തൊഴിലാളിയായ അജിയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സീമയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അക്ഷികയുടെ സഹോദരൻ 10ാംക്ലാസ് വിദ്യാർത്ഥി അഭിഷേക്. മനുവാണ് അനുവിന്റെ സഹോദരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP