കാർഗിൽ യുദ്ധഭടനെ പീഡനക്കേസിൽ കുടുക്കിയത് ആസൂത്രിതമായി; ലോക്കൽ പൊലീസും കക്ഷിഭേദമന്യേ രാഷ്ട്രീയക്കാരും ഒന്നിച്ചപ്പോൾ ലംഘിക്കപ്പെട്ടത് വിമുക്ത ഭടന്റെ പൗരാവകാശം; ആദ്യം നുണപരിശോധനയ്ക്ക് സമ്മതിച്ച ഇരയായ പെൺകുട്ടി പിന്നീട് ഇതിൽ നിന്ന് വിട്ടു നിന്നതും പ്രതിക്ക് തുണയായി; തെളിവുകൾ ഇല്ലാതെ റിമാൻഡ് ചെയ്ത ജഡ്ജിക്ക് എതിരേയും പരാതി
ശ്രീലാൽ വാസുദേവൻ
മാവേലിക്കര: കാർഗിൽ യുദ്ധഭടൻ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തിൽ ഷാജി(45)യെ പോക്സോ കേസിൽ കുടുക്കിയതിന് പിന്നിൽ പൊലീസിന്റെ പങ്ക് വ്യക്തം. കോടതി നിർദേശ പ്രകാരം ആലപ്പുഴ ഡിസിആർബി ഡിവൈ.എസ്പി നടത്തിയ പുനരന്വേഷണത്തിലാണ് പൊലീസിന്റെ ഒളിച്ചു കളി വ്യക്തമായത്. കേസിൽ ഉൾപ്പെട്ട പൂജപ്പുര എസ്ഐ പിബി വിനോദ്കുമാർ, നൂറനാട് എസ്ഐ ആർ ഫയാസ്, മാവേലിക്കര സിഐ കെജെ ജോൺസൺ എന്നിവർ അറസ്റ്റിന്റെ യഥാർഥ കാരണം അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ല. പരാതി കിട്ടി അറസ്റ്റ് ചെയ്തു എന്ന അഴകൊഴമ്പൻ മറുപടി മാത്രമാണ് ഇവരുടെ മൊഴിയിലുള്ളത്. ഇവർക്കെതിരേ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ എസ്പി അറിയിച്ചിട്ടുണ്ട്.
ഷാജിക്ക തുണയായത് പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടും പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യവുമാണ്. മാറി വന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴക്കിയ കേസിന് തുമ്പുണ്ടാക്കിയതും ഈ ഘടകങ്ങൾ തന്നെയായിരുന്നു. രാഷ്ട്രീയ-പൊലീസ് അച്ചുതണ്ടിന്റെ തിരക്കഥയിൽ എഫ്.ഐ.ആർ തയാറാക്കപ്പെട്ടപ്പോൾ 55 ദിവസമാണ് ഷാജിക്ക് അഴിയെണ്ണേണ്ടി വന്നത്. ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഭാര്യയ്ക്കും മക്കൾക്കും സമൂഹമധ്യത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. ഈ അവസരം ശരിയായി വിനിയോഗിച്ച രാഷ്ട്രീയപ്പാർട്ടിക്കാർ ഷാജിയെ സമൂഹത്തിന് മുന്നിൽ താറടിക്കുകയും ചെയ്തു. ഒരു സസ്പെൻസ് ത്രില്ലറിന്റെ സ്വഭാവമുണ്ടായിരുന്നു ഈ കേസ് അന്വേഷണത്തിനെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു.
കേസുമായി ഷാജിയെ ബന്ധപ്പെടുത്താൻ വേണ്ടി പൊലീസ് ചമച്ച സാഹചര്യത്തെളിവുകൾ ശക്തമായിരുന്നു. എന്നാൽ, ലൈംഗിക പീഡനമോ ബലപ്രയോഗമോ നടന്നിട്ടില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് തിരിച്ചടിയായി. ആദ്യം നുണപരിശോധനയ്ക്ക് സമ്മതിച്ച ഇരയായ പെൺകുട്ടി പിന്നീട് ഇതിൽ നിന്ന് വിട്ടു നിന്നതും സംഭവത്തെക്കുറിച്ച് വ്യത്യസ്ത മൊഴികൾ നൽകിയതുമാണ് അന്വേഷണസംഘത്തിന്റെ വഴികൾ സുഗമമാക്കിയത്.
2013 ഫെബ്രുവരി മൂന്നിന് രാവിലെ 11.30 ന് ഷാജി, ഒരു സ്ത്രീ, കറുത്തു തടിച്ച മറ്റൊരാൾ എന്നിവർ ചേർന്ന് ഓമ്നി വാനിൽ കയറ്റി നൂറനാട്ടുള്ള കായലിന്റെ കരയിലെ ആളൊഴിഞ്ഞ സമീപത്ത് വച്ച് നഗ്നയാക്കി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയെന്നുമായിരുന്നു ആദ്യ മൊഴി. പിന്നീട് പെൺകുട്ടി സംഭവസ്ഥലം പുഞ്ചനിലത്തിന്റെ കരയിലാണെന്നും കാവിലാണെന്നുമൊക്കെ മാറ്റിപ്പറഞ്ഞു. പടനിലം ജങ്ഷനിൽ വച്ച് പട്ടാപ്പകൽ പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി എന്നായിരുന്നു പറഞ്ഞിരുന്നത്. ഇവിടെയുള്ള ഓട്ടോഡ്രൈവർമാരും സ്റ്റേഷനറിക്കടക്കാരും തങ്ങൾ അങ്ങനെ ഒരു സംഭവം കണ്ടില്ലെന്ന് മൊഴി നൽകി.
സംഭവം നടന്ന ദിവസം ഷാജി നാട്ടിൽ ഇല്ലായിരുന്നു. ഫെബ്രുവരി മൂന്നിന് കേസിന്റെ ആവശ്യത്തിനായി ഭാര്യയുമായി കൊച്ചിയിലേക്ക് പോയിരിക്കുകയായിരുന്നു ഇദ്ദേഹമെന്നാണ് പറയുന്നത്. ഷാജിയെ പോക്സോ കേസിൽ കുടുക്കിയെന്ന് പറയുന്ന സണ്ണിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ഫെബ്രുവരി അഞ്ചു വരെ ഷാജിക്ക് പൊലീസ് പ്രൊട്ടക്ഷൻ അനുവദിച്ചിരുന്നു. മൂന്നിന് ഉച്ചയ്ക്ക് എറണാകുളത്തേക്ക് പോയ ഷാജി ഈ വിവരം ഡ്യൂട്ടിയിലുള്ള പൊലീസുകാരെയും നൂറനാട് സ്റ്റേഷനിലെ റൈട്ടറെയും വിളിച്ച് അറിയിച്ചിരുന്നു. പ്രൊട്ടക്ഷൻ വേണ്ടയാൾ എവിടെപ്പോയാലും അതിന് നിയോഗിക്കപ്പെട്ട പൊലീസുകാരൻ അയാൾക്കൊപ്പം പോകേണ്ടതുണ്ട്. ആരും ഷാജിക്ക് ഒപ്പം പോയില്ല. കേസും പ്രശ്നങ്ങളുമായതോടെ പൊലീസുകാർക്ക് രക്ഷപ്പെടാൻ വേണ്ടി സംഭവദിവസം താൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് എഴുതിയെന്ന് ഷാജി പറയുന്നു.
പീഡനത്തിന് ഇരയായ പെൺകുട്ടി തിരുവനന്തപുരത്ത് ചിൽഡ്രൻസ് ഹോമിൽ എത്തിയ വിധം പൊലീസിനോട് വിവരിച്ചതിലും സാക്ഷി മൊഴികളിലും വൈരുധ്യമുണ്ടായി. പീഡനം നടന്നതിന്റെ പിറ്റേന്ന് പെൺകുട്ടി നേരത്തേ പഠിച്ച തിരുവനന്തപുരത്തെ സ്കൂളിൽ എത്തുകയും അദ്ധ്യാപകരെ കണ്ട് തന്നെ മാതാപിതാക്കൾ 35 വയസുള്ള, നേരത്തേ വിവാഹിതനായ ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. അദ്ധ്യാപകർ ഉടൻ തന്നെ കുട്ടിയെ ചൈൽഡ് പ്രവർത്തകരെ ഏൽപ്പിച്ചു. പിന്നീട് പൂജപ്പുര ചൈൽഡ് വെൽഫയർ ഹോമിലേക്ക് മാറ്റി.
പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്ത ഡോക്ടർമാർ നൽകിയ റിപ്പോർട്ടാണ് കേസ് കളവാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എൽ. ടി. സനൽകുമാർ, തിരുവനന്തപുരം കെമിക്കൽ എക്സാമിനഴ്സ് ലാബിലെ അസി. കെമിക്കൽ എക്സാമിനർ വി.പി. ശ്രീകുമാർ, ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (ബയോളജി) അസി. ഡയറക്ടർ ഡോ. ആർ. വിനോദ്കുമാർ എന്നിവരുടെ റിപ്പോർട്ട് പീഡനം നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നു. 72 മണിക്കൂറിനിടെ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല, രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതിന്റെ പ്രകടമായ പരുക്കുകൾ ഒന്നും തന്നെ ശരീരത്തിലില്ല, സംഭവം നടന്നപ്പോൾ അണിഞ്ഞിരുന്നതായി പറയുന്ന വസ്ത്രത്തിൽ നിന്ന് പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നിവയൊക്കെയായിരുന്നു മെഡിക്കൽ റിപ്പോർട്ട്.
കൗൺസിലിങ് നടത്തിയ മനോരോഗ വിഭാഗം ഡോക്ടർമാർ പെൺകുട്ടിയുടെ മനോനിലയ്ക്ക് കുഴപ്പമില്ലെന്നും എന്നാൽ, മുൻപ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പിന്നീട് പറയുന്നതെന്നും രേഖപ്പെടുത്തി. പീഡനക്കേസ് രജിസ്റ്റർ ചെയ്ത ശേഷം ഷാജി ഒളിവിൽപ്പോയതാണ് ഇയാൾ കുറ്റക്കാരനാണെന്ന് സമർഥിക്കാൻ പൊലീസിനുണ്ടായിരുന്ന ഒരു തെളിവ്. എട്ടുമാസം ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതിനാണ് ഉത്തരവിട്ടത്. ഇതനുസരിക്കാതെ ഷാജി ഒളിവിൽ തന്നെ കഴിയുകയായിരുന്നു.
പൊലീസിന്റെ കൈയിൽ കിട്ടിയാൽ തന്നെ മർദിക്കാനുള്ള പദ്ധതി ഒരുങ്ങിയിരുന്നു. ഇതു കാരണമാണ് ഒളിവിൽ കഴിഞ്ഞത്. അവസാനം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കൈവശം കിട്ടിയതിന് ശേഷമാണ് അറസ്റ്റ് നടന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം കിട്ടുമെന്നാണ് കരുതിയത്. അതുണ്ടായില്ലെന്നും ഷാജി പറഞ്ഞു. പൊലീസ് പ്രൊട്ടക്ഷൻ ഒഴിവാക്കിയ സാഹചര്യം സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയില്ല, ആവലാതിക്കാരി പരാതിയിൽ ഉറച്ചു നിൽക്കുന്നു, പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നാട്ടുകാർ അക്രമാസക്തരാകും എന്നീ കാരണങ്ങൾ നിരത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകാൻ സമ്മതിച്ച ഷാജി പിന്നീട് കോടതിയിൽ അതിന് തയാറായില്ല. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ ശാസ്ത്രീയ പരിശോധനകൾക്ക് തയാറാണ് എന്ന് അറിയിച്ച് ഷാജി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചു. ഇതും ഷാജിയുടെ മേൽ സംശയത്തിന് കാരണമായി. റിമാൻഡിലായ സമയത്ത്, വിലങ്ങണിഞ്ഞ് പോളിഗ്രാഫ് ടെസ്റ്റിൽ പങ്കെടുക്കാൻ പോകുന്നതിനെ കുറിച്ച്, മുൻ സൈനികനായ തനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അതു കൊണ്ടാണ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ടെസ്റ്റിന് തയാറായത് എന്നും ഷാജി പറയുന്നു.
ഇതേസമയം തന്നെ പെൺകുട്ടിയും പോളിഗ്രാഫ് -മെന്റൽ ഇവാല്യുവേഷൻ ടെസ്റ്റുകൾക്ക് തയാറായി മുന്നോട്ടു വന്നു. ഇതിനായി പല തവണ തീയതി നിശ്ചയിച്ചെങ്കിലും പെൺകുട്ടി ഹാജരായില്ല. ഇതോടെ കേസ് കളവാണെന്ന് പരിഗണിക്കുന്നതിനായി അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഇതിനെതിരേ തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ഫാ. ജയിംസ് ബാലാവകാശ സംരക്ഷണ കമ്മിഷനിൽ പരാതി സമർപ്പിച്ചു. പെൺകുട്ടിയുടെ പോളിഗ്രാഫ് പരിശോധനയും മെന്റൽ ഇവാലുവേഷൻ ടെസ്റ്റും പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്നായിരുന്നു ആവശ്യം. ഇതംഗീകരിച്ച കമ്മിഷൻ കുറ്റപത്രം നൽകുന്നത് തടഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് നൽകി. ഗവ. പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയ പൊലീസ് വീണ്ടും പോളിഗ്രാഫ് അടക്കമുള്ള പരിശോധനകൾക്ക് തീയതി കുറിച്ചു. മെന്റൽ ഇവാലുവേഷൻ ടെസ്റ്റിന് ഹാജരായ പെൺകുട്ടി പക്ഷേ, പോളിഗ്രാഫ് ടെസ്റ്റിന് ഹാജരായില്ല. വീണ്ടും പല തവണ ഇതിനായി തീയതി നിശ്ചയിച്ചെങ്കിലും പെൺകുട്ടി വന്നില്ല. ഇതോടെ കേസ് കളവാണെന്ന അന്തിമ റിപ്പോർട്ട് തയാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കുകയായിരുന്നു.
തന്നെ കള്ളക്കേസിൽ കുടുക്കി വ്യക്തിഹത്യ ചെയ്ത 15 പേരെ പ്രതിയാക്കി ഷാജി നൽകിയ പരാതിയിൽ നൂറനാട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്കെതിരേ കേസ് ചമയ്ക്കാൻ ഗൂഢാലോചന നടത്തിയവരെന്ന് ഷാജി ആരോപിക്കുന്നവരെയാണ് പ്രതിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഭരണകാലത്താണ് തന്നെ ആസുത്രിതമായി കുടുക്കിയത് എന്ന് ഷാജി പറയുന്നു. അയൽവാസിയായ പള്ളത്തറ സണ്ണി ജോർജ്, ബന്ധുവും കെപിസിസി അംഗവുമായ കറ്റാനം ഷാജി, ഫാ ജയിംസ്, അഡ്വ ജി മധു എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിൽ ഉണ്ട്.
Stories you may Like
- മരിക്കാൻ അനുവദിക്കണം, കുറിപ്പുമായി വനിതാ ജഡ്ജി: റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ്
- കേരള ഹൈക്കോടതി ജഡ്ജി നിയമനം; അഞ്ചുപേരെ ശുപാർശ ചെയ്തു
- ജഡ്ജി കെ സോമൻ പുതിയ നീതിന്യായ ചരിത്രം രചിച്ചപ്പോൾ
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- മലയൻകീഴ് മുൻ എസ് എച്ച് ഒയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്