നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെങ്കിലും മാധ്യമങ്ങളിൽ പരസ്യം നൽകി ഏജന്റുമാർ വിദ്യാർത്ഥികൾക്കായി വലവിരിക്കുന്നു; കർണാടക നഴ്സിങ് ലോബിയുടെ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് പതിനായിരങ്ങൾ കമ്മീഷൻ വാങ്ങി; കോഴ്സിന് ചേർന്നാൽ വിദേശജോലി സ്വപ്നം കാണുന്നവർ വെട്ടിലാകും
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങളുടെ നഴ്സിങ്ങ് പഠനത്തിന് തെരഞ്ഞെടുക്കുന്നത് കർണ്ണാടകയിലെ കോളേജുകളാണ്. കേരളത്തിലെ കോളേജുകളെ അപേക്ഷിച്ച് ഫീസ് വലിയ ഇളവ് ലഭിക്കും എന്നതാണ് ഈ കുടിയേറ്റത്തിന് തന്നെ കാരണം. എന്നാൽ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കർണ്ണാടകയിലെ നഴ്സിങ് കോളേജുകൾക്ക് ഇനി മുതൽ ലഭ്യമല്ലെന്ന വാർത്ത നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴും കർണ്ണാടകയിലെ കോളേജുകളുടെ പരസ്യങ്ങൾ നൽകികാെണ്ടിരിക്കുകയാണ്.
നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന വാർത്ത വന്നിട്ടും ഇപ്പോഴും ഏജന്റുമാർ മലയാളി വിദ്യാർത്ഥികളെ ചാക്കിട്ട് പിടിക്കുന്നതിന് ഉപയോഗിക്കു്നനതാകട്ടെ കത്തോലിക്ക സഭയിലെ പുരോഹിതന്മാരെയുമാണ്. പതിനായിരകണക്കിന് രൂപ കമ്മീഷനായി കൈപ്പറ്റിയാണ് പല പുരോഹിതരും കർണ്ണാടക നഴ്സിങ്ങ് ലോബിയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത്. മുഖ്യധാര പത്രമായ മനോരമയിലുൾപ്പടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്ന കോളേജുകൾ പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ മുഴുവൻ കർണാടക നഴ്സിങ് കോളേജുകളുടെ അഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ പിൻവലിച്ചതാണ് .നിലവിൽ കർണാടക നഴ്സിങ് കൗൺസിൽ അഗീകാരം മാത്രമേ ഉള്ളൂ. ഇതു പ്രകാരം കർണാടകയിൽ ഈ വർഷം അഡ്മിഷൻ കിട്ടുന്ന ഒരു നഴ്സിങ് വിദ്യാർത്ഥികൾക്ക് വേറൊരു സംസ്ഥാനത്തും വർക്കിങ് ലൈസൻസ് ലഭിക്കുന്നതല്ല. അതുപോലെ തന്നെ വിദേശത്ത് വർക്ക് വിസ ലഭിക്കുകയില്ല.
ഇതു മറച്ചു വച്ചു അഡ്മിഷൻ ഏജൻസികൾ യഥേഷ്ടം അഡ്മിഷൻ നടത്തുകയാണ്. നഴ്സിങ് കോളേജുകൾക്ക് കൗൺസിൽ അംഗീകാരമില്ലാത്തതുകൊണ്ട് നഴ്സിങ്ങ് അഡ്മിഷൻ തേടുന്നവർക്ക് വിദ്യഭ്യാസ വായ്പ നൽകാതെ മടക്കി അയക്കുകയാണ് ബാങ്കുകൾ
നഴ്സിങ് കോളേജുകൾക്ക് അംഗീകാരം ഇല്ലെന്നിരിക്കയും അഡ്മിഷൻ തകൃതിയാണെന്നും തട്ടിപ്പിന് നിരവധിപേർ ഇരയാകുന്നുവെന്നും മനസ്സിലാക്കിയാണ് അഡ്മിഷനു വേണ്ടിയെന്ന് പേരിൽ പത്ര പരസ്യത്തിൽ നൽകിയിരുന്ന നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അഡ്മിഷൻ നൽകുന്നതിന് യാതൊരു തടസ്സവുമില്ലെന്നും നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമൊക്കെ ഉടനെ തന്നെ ശരിയാകുമെന്നുമാണ് മറുപടി ലഭിച്ചത്. കർണ്ണാടകയിലെ ഷിമോഗയിൽ പ്രവർത്തിക്കുന്ന ബാപ്പുജി മണിപ്പാൽ ഹോസ്പിറ്റലിന്റെ പത്ര പരസ്യത്തിൽ പറഞ്ഞിരുന്ന നമ്പറിലായിരുന്നു ഞങ്ങൾ ബന്ധപ്പെട്ടത്.
കർണ്ണാടക ആരോഗ്യ വകുപ്പിന്റെ കീഴിലെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസസ് ആണ്. നഴ്സിങ് കൗൺസിലിന്റെ അംഗീകരമില്ലാത്ത കോളേജുകളിൽ അഡ്മിഷൻ എടുക്കരുതെന്ന് യൂണിവേഴ്സിറ്റി പരസ്യങ്ങൾ നൽകിയിട്ടും അതൊക്കെ മറച്ച് വച്ചാണ് ഈ കച്ചവടം പൊടിപൊടിക്കുന്നത്. കോളേജ് മാനേജ്മെന്റിന്റെ പരസ്യത്തിൽ പറയുന്ന ഏജന്റ് കോട്ടയം സ്വദേശി ലിബിൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.
ഈ വർഷം പ്ലസ് ടൂ പരീക്ഷ പാസ്സായി നിൽക്കുന്ന കുട്ടികളിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുകയും ചെറിയ തുക ആദ്യം അടപ്പിക്കുകയുമാണ്. പഠനത്തിന് ലോൺ ശരിയാക്കി തരാം എന്നുൾപ്പടെ വാഗ്ദാനവും നൽകും. പത്രങ്ങളിൽ നഴ്സിങ്ങ് കൗൺസിൽ അംഗീകരം സംബന്ധിച്ച് വാർത്തകൾ കണ്ട് കുട്ടികൾ സർട്ടിഫിക്കറ്റ് ചോദിച്ചാൽ പിന്നെ ഏജന്റുമാരുടെ പെരുമാറ്റവും ഭാവവുമെല്ലാം മാറും. അവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും ലോൺ ഒക്കെ കിട്ടുമെന്നുമാണ് അടുത്ത മറുപടി.കോളേജുകളിൽ മുൻകൂർ അഡ്മിഷനെടുത്ത വിദ്യാർത്ഥികൾ ഇ്പപോൾ സർട്ടിഫിക്കേറ്റ് മടക്കി ചോദിക്കുമ്പോഴും ഭീഷണി തന്നെ.
സാധാരണ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ് നഴ്സിങ് പഠനത്തിന് പോകുന്നത്. പ്രധാനമായും കോട്ടയം, തിരുവല്ല, ആലപ്പുഴ, കോഴിക്കോട്, താമരശ്ശേരി, കണ്ണൂരിന്റെ കുടിയേറ്റ മേഖലയിൽ നിന്നുമാണ്. പതിനായിരങ്ങൾ ബാങ്ക് വായ്പ എടുത്തു പടിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. അഗീകാരം ഇല്ലാത്തതുമായ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്ക് വായ്പ അനുവദനീയമമല്ല.
ചില സ്ഥലങ്ങളിൽ കത്തോലിക്കാ പള്ളികളിലെ പുരോഹിതൻ മാരാണ് ഏജന്റ് ആയി വേഷമിട്ടിരിക്കുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വിദ്ധ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വാങ്ങി വച്ചിരിക്കുന്നു. ഇങ്ങനെ സർട്ടിഫിക്കേറ്റ് കൊടുത്ത് ചതിയിൽ പെട്ടിരിക്കുന്നവരിൽ 95% മാർക്ക് വരേയുള്ള കുട്ടികൾ ഉണ്ട് , സർട്ടിഫിക്കറ്റ് ഈ വൈദീകരുടെ കൈയിൽ പെട്ടതിനാൽ കേരളത്തിലും അഡ്മിഷൻ എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥികൾ. സർട്ടിഫിക്കറ്റ് തിരിച്ചു ചോദിക്കുബോൾ ഭീഷണി ആണ്.
കർണാടകയിൽ അഡ്മിഷൻ എടുത്തിരിക്കുന്ന ഭൂരിപക്ഷം രക്ഷിതാക്കൾക്കും ഈ വിവരം അജ്ഞാതമാണ്. മക്കൾക്ക് നഴ്സിങ് പഠനവും വിദേശത്ത് ജോലിയുമൊക്കെ സ്വപ്നം കാണുന്നവരെയാണ് ഏജന്റുമാരും പത്ര പരസ്യങ്ങളും പുരോഹിതരുമെല്ലാം ചേർന്ന് പറ്റിക്കുന്നത്. നേരത്തെ സ്കോളർഷിപ്പ് ഉൾപ്പടെ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് മനസ്സിലാക്കി സർട്ടിഫിക്കറ്റുകൾ തിരിച്ച് ചോദിച്ച് വിദ്യാർത്ഥിനികളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്ന കർണ്ണാടകയിലെ കാനറ കോളേജ് ഓഫ് നഴ്സിങ്ങ് ചെയർമാൻ മധു ഭാസ്കർ തെറി വിളിക്കുന്ന ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍