ഒപ്പം കഴിഞ്ഞ പരിചയക്കാരന്റെ കാറും പണവും മോഷ്ടിച്ച കേസിൽ പിടിയിലായത് മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസ് പ്രതി കവിതാ പിള്ള; കഞ്ചാവ് കേസ് ഒതുക്കി തുടങ്ങി ഉന്നത പൊലീസുകാരുടെ അടുപ്പക്കാരിയായി വിലസി; വിലങ്ങു വീണത് കാക്കിയിട്ട ഉന്നതരുമായി തെറ്റിയപ്പോഴെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാത്രി ഒപ്പം കഴിഞ്ഞ പരിചയക്കാരന്റെ കാറും പണവും അപഹരിച്ച കേസിൽ പൊലീസ് പിടിയിലായത് മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന കവിതാ പിള്ള. കോലഞ്ചേരി സ്വദേശിയായ യുവാവിനെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിച്ച് പണവും വാഹനവും കവർന്നകേസിലാണ് അറസ്റ്റ്. കവിതാപിള്ളയെന്ന സുന്ദരി ആദ്യം വാർത്തകളിൽ നിറയുന്നത് നാലുവർഷം മുമ്പാണ്. അന്ന് പ്രമാദമായ മെഡിക്കൽ സീറ്റ് തട്ടിപ്പിലെ മുഖ്യപ്രതിയായിരുന്നു ഇവർ. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസ് ഒതുങ്ങിയതോടെ ഒതുങ്ങിക്കൂടിയിരുന്ന കവിതാപിള്ള വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയാണ് മുപ്പത്തഞ്ചുകാരിയായ കവിത. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയ്ക്ക് പൊലീസുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കാറ് തട്ടിയെടുത്ത കേസിൽ അന്വേഷണം നീണ്ട സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് മുക്കിയതെന്നാണ് ആരോപണം.
2013 ൽ ജൂലൈയിലാണ് ഇപ്പോൾ അറസ്റ്റിലായ കേസിന് ആസ്പദമായ സംഭവം. കലൂർ സ്റ്റേഡിയം റോഡിലെ ഫ്ലാറ്റിൽ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തി. ഇരുവരും ഒരു രാത്രി ഒന്നിച്ചു താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെണീറ്റപ്പോൾ കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈൽ ഫോണും കാറിലുണ്ടായിരുന്ന 80,000 രൂപയും തട്ടിയെടുത്തായിരുന്നു കവിത പുറത്തുകടന്നത്. കവിത വിളിച്ചു വരുത്തിയതനുസരിച്ച് എത്തിയ കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടിൽ അനീഷ് (31) ആണ് കാർ തട്ടിയെടുത്ത് കടന്നത് . കാറും മൊബൈൽ ഫോണും പിന്നീടു പ്രതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മാനക്കേട് ഭയന്ന് യുവാവ് പരാതി നൽകുകയായിരുന്നു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാൽ കേസിൽ അറസ്റ്റ് നീളുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധം പുറത്താകുന്ന കഞ്ചാവ് ഒതുക്കൽ കേസുമായി ബന്ധപ്പെട്ടാണ്. മെഡിക്കൽ തട്ടിപ്പ് പുറത്താകുന്നത് വരെ പുറം ലോകം ചർച്ച ചെയ്യാത്ത പേരായിരുന്നു കവിതയുടേത്. എന്നാൽ ഒരിക്കൽ പിടിയിലായതോടെ കവിത താരമായി. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ പരിചയവും ബന്ധവുമാണ് പൊലീസിന്റെ ഇടനിലക്കാരിയെന്ന റോളിൽ കവിതയെ എത്തിച്ചത്. മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥ പ്രകാരം നഗരത്തിലെ മൂന്ന് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ കവിതപിള്ള ഹാജരാകണം. ഇത് പുതിയ ബന്ധങ്ങളുണ്ടാക്കി. ഇങ്ങനെ പലകുറി കയറിയിറങ്ങി പൊലീസുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കവിത മനസിലാക്കി. അതോടെ പണം തട്ടിയെടുക്കാൻ ഒരു അവസരം വന്നപ്പോൾ കവിതാ പിള്ള പൊലീസുകാരുടെ ഇടനിലക്കാരി ചമഞ്ഞു. ഇതായിരുന്നു കഞ്ചാവ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ പ്രതിയാണു കവിതാ പിള്ള. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരുന്നതിനിടെയാണു കഞ്ചാവ് കേസിലെ ശബ്ദരേഖ പുറത്തായത്. ശബ്ദരേഖ വിവാദമായതോടെ ഐജി എം.ആർ. അജിത്കുമാർ അന്വേഷണം പ്രഖ്യാപിച്ചു. കഞ്ചാവ് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ആദിത്യന്റെ അമ്മയും അദ്ധ്യാപികയുമായ ഗീതയോട് കേസിൽ കൂടുതൽ നടപടികൾ ഒഴിവാക്കാൻ രണ്ടു ലക്ഷം രൂപയാണ് കവിത ആവശ്യപ്പെട്ടത്. കഞ്ചാവ് വലിക്കുക മാത്രം ചെയ്തതിനാൽ ആദിത്യനെയും സുഹൃത്തുക്കളെയും കവിത രംഗത്തെത്തുന്നതിന് മുമ്പേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗീതയുടെ സുഹൃത്തുക്കളായ ചന്ദബോസ്, അഡ്വ. അഭിലാഷ് എന്നിവരാണ് ജാമ്യമെടുക്കാൻ സ്റ്റേഷനിലെത്തിയത്. ഈ സമയം, കേസ് രജിസ്റ്റർ ചെയ്ത കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസിന് 4,000 രൂപ കൈക്കൂലി നൽകി. പിന്നീടാണ് കൂടുതൽ പണം ആവശ്യപ്പെട്ട് കവിത ഫോണിൽ ഗീതയോട് ഭീഷണി മുഴക്കിയത്.
ജാമ്യം ലഭിച്ചെങ്കിലും, ചോദിക്കുന്ന പണം പൊലീസുകാർക്ക് നൽകിയില്ലെങ്കിൽ മറ്റ് കേസുകളിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. കഞ്ചാവ് വിൽപന നടത്തുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ 11 പേരെയാണു പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നത്. തമിഴ്നാട്ടിലെ കമ്പത്തുനിന്നു കഞ്ചാവ് കൊച്ചിയിലെത്തിച്ചു വിദ്യാർത്ഥികൾക്കു വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ എന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, പിന്നീട് ഇവരിൽ ചിലരിൽ നിന്ന് 18,000 രൂപ വീതം വാങ്ങിയശേഷം ഇവർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തുകയായിരുന്നു. വീണ്ടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവരിൽ ഒരാളുടെ മാതാവും മലപ്പുറം കാടാമ്പുഴയിലെ അദ്ധ്യാപികയുമായ ഗീതയെ കവിത ഫോണിൽ ബന്ധപ്പെട്ടത്.
സ്ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു വിളിക്കുന്നതെന്നും പണം കൊടുത്തില്ലെങ്കിൽ മകനെ പൊലീസ് അകത്താക്കുമെന്നും കവിത ഗീതയെ ഭീഷണിപ്പെടുത്തി. എസ്ഐ പൗലോസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് കവിതാ പിള്ളയുടെ വാദം. ഒടുവിൽ പണം ശരിയായിട്ടുണ്ടെന്നും പിറ്റേന്നു പണവുമായി വരാമെന്നു ഫോൺ സംഭാഷണത്തിൽ ഗീത ഉറപ്പുകൊടുത്തു. എന്നാൽ താൻ ഇതിൽനിന്ന് ഒഴിയുകയാണെന്നും തന്നെ കാണാൻ വരേണ്ടെന്നും പറഞ്ഞ് കവിത സംഭാഷണം അവസാനിപ്പിക്കുന്നു. പറഞ്ഞ സമയത്ത് ഗീത പണം എത്തിക്കാത്തതാണു കവിതയെ പ്രകോപിപ്പിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായി ഗീത കൊച്ചി വിജിലൻസ് എസ്പിക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നതും. കള്ളക്കളി പുറത്തായതും. ഈ കേസിലും പൊലീസുമായി കവിതാ പിള്ളയ്ക്കുള്ള ബന്ധത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടന്നില്ല. ഈ കൂട്ടുകെട്ടുകൾ തന്നെയാണ് കാർ തട്ടിയെത്ത കേസിലും കവിതാ പിള്ളയെ സഹായിച്ചത്. കഞ്ചാവ് കേസ് അട്ടിമറിച്ച സംഭവത്തിൽ കവിതാ പിള്ളയെ സഹായിച്ചവരെ പൊലീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊച്ചി അമൃത മെഡിക്കൽ കോളേജ്, കോലഞ്ചേരി മെഡിക്കൽ മിഷൻ, തിരുവല്ല പുഷ്പഗിരി, തൃശൂർ അമല തുടങ്ങിയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയ കേസിലാണ് കവിതാ പിള്ള ആദ്യം പൊലീസ് പിടിയിലായത്. മുപ്പതിലധികം രക്ഷിതാക്കളിൽ നിന്നായി 6 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 5 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ പലരിൽ നിന്നായി വാങ്ങിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് അമൃത കോളേജിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 27 ലക്ഷം രൂപ കൈപ്പറ്റി. എം.ഡി.ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് അധികവും തട്ടിപ്പിനിരയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ പണം വാങ്ങിയത്. എന്നാൽ മെഡിക്കൽ കോളജുകളിൽ പ്രവേശനം പൂർത്തിയായിട്ടും സീറ്റ് ലഭിക്കാതായതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവന്നത്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പലരിൽനിന്നും പണം വാങ്ങിയത്. മെഡിക്കൽ കോളജുകളിലെ ഉന്നതരെന്ന് പറഞ്ഞ് പലരേയും രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇവർ പറഞ്ഞ പ്രകാരമാണ് പണം കൈമാറിയതെന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. ഈ സമയവും കവിതാ പിള്ളയെ രക്ഷിക്കാൻ പൊലീസ് കരുനീക്കം നടത്തിയതായി ആരോപണമുയർന്നിരുന്നു. തട്ടിപ്പിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ ഒരുമാസം മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇവർ ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എറണാകുളം കാരിക്കാമുറിയിലെ സ്ഥാപനത്തിന്റെ ഉടമയായിരുന്നു കവിതാ പിള്ള.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്