കൊടുംകൊലയാളി 'അന്ന്യൻ' കളിക്കുന്നതോ കളിപ്പിക്കുന്നതോ? മാനസിക രോഗിയെങ്കിൽ അച്ഛനേയും അമ്മയേയും സഹാദരിയേയും ചുട്ടെരിച്ച ശേഷം എന്തിന് ഒളിവിൽ പോയി? 'സ്കിസോഫ്രീനിയ' വാദം ചർച്ചയാക്കുന്നത് സാത്താൻ സേവക്കാരനെ രക്ഷിക്കാൻ തന്നെ; കേഡലിനെ 'ഭ്രാന്തനാക്കുന്നത്' വിചാരണ ഒഴിവാക്കി കോടീശ്വരനാക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സത്താൻ സേവയുടെ പേരിൽ അച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും കൊന്ന് ചുട്ടുകരിച്ച കേഡൽ ജിൻസൺ രാജയെ കേരളാ പൊലീസ് വെറുതെ വിടും. ആത്മാവിന്റെ കൂടുവിട്ട് കൂടുമാറൽ പരീക്ഷണത്തിനാണ് ച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും വകവരുത്തിയെതെന്നായിരുന്നു ജിൻസൺ പൊലീസിന് മൊഴി കൊടുത്തത്. അന്ധവിശ്വാസത്തിന്റെ ഈ പുതുതലത്തെ ആദ്യ ഘട്ടത്തിൽ കേരളാ പൊലീസ് തള്ളിക്കളയുകയും തന്നെ മാനസികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് ജിൻസണെ സമ്മതിപ്പിച്ചെന്നും പൊലീസ് അവകാശപ്പെട്ടു. റിമാൻഡ് ചെയ്ത് ജയിലിലടച്ച ജിൻസണെ പിന്നീട് പേരൂർക്കട മാനിസകാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇപ്പോൾ കഥ മാറ്റി പറയുകയാണ് പൊലീസ്.
സ്കിസോഫ്രീനിയ എന്ന മാനിസക രോഗമാണ് കേഡലിന്. അതുകൊണ്ട് തന്നെ കോടതിയിൽ വിചാരണ നേരിടാനുള്ള മാനസികാവസ്ഥ ജിൻസണ് ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ കേസിൽ നിന്നും രക്ഷപ്പെടാനും അച്ഛന്റെ സ്വത്ത് കൈക്കലാക്കാനുള്ള അവസരമാണ് ജിൻസണ് ലഭിക്കുന്നത്. അന്ധവിശ്വാസത്തിന് അടിമയായി നാല് കൊലപാതകങ്ങൾ ചെയ്ത ജിൻസണ് കൊലക്കയർ പോലും കിട്ടാനുള്ള സാധ്യത ഏറെയാണ്. പ്രായത്തിന്റെ ആനുകൂല്യത്തിൽ ജീവപര്യന്തം കിട്ടിയാലും മാതാപിതാക്കളുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ജിൻസണ് നഷ്ടമാവുകയും ചെയ്യും. അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടത് ജിൻസണിനായാലതു കൊണ്ട് തന്നെ ഈ സ്വത്തുക്കൾ സർക്കാരിലേക്ക് വന്നു ചേരും. കേരളത്തിലും തമിഴ്നാട്ടിലുമായി കേഡലിന്റെ അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്താണുള്ളത്.
മാനസിക രോഗം കാരണമായിരുന്നു ജിൻസൺ കൊലപാതകം നടത്തിയതെന്ന് വ്യക്തമാകുന്നതോടെ ഈ സ്വത്തുക്കളിലെല്ലാം ജിൻസണ് അവകാശം ഉന്നയിക്കാനാകും. രോഗത്തിൽ നിന്നി ചികിൽസയിലൂടെ മുക്തി നേടിയാൽ ചെറിയ ശിക്ഷ അനുഭവിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. അപ്പോൾ ഈ സ്വത്തുക്കളുടെ സാമ്പത്തിക കരുത്തുകൊലയാളിക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ തന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ പ്രതികാരമെന്നോണമാണ് അച്ഛനേയും അമ്മയേയും സഹോദരയിയേയും ജിൻസൺ കൊന്നതെന്ന വാദം പൊലീസ് മാറ്റുമ്പോൾ സംശയങ്ങൾ ബലപ്പെടുത്തുന്നതും. റിമാൻഡ് ചെയ്ത് ജയിലിൽ അടച്ച ജിൻസൺ അക്രമ സ്വഭാവം പ്രകടിച്ചിരുന്നില്ല. അതിനിടെ നാടകീയമായി മാനസിക രോഗാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു പൊലീസ്. ആശുപത്രയിലും ശാന്തസ്വഭാവമായിരുന്നു കാട്ടിയത്. ഇതിനിടെയാണ് വിചാരണയിൽ നിന്നും കേഡലിനെ ഒഴിവാക്കാൻ പൊലീസ് തന്നെ നീക്കം തുടങ്ങിയത്.
പലതരം അസാധാരണമായ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു ഗുരുതരമായ മാനസിക തകരാറാണ് സ്കിസോഫ്രീനിയ. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുക, വിചിത്രവും ഭ്രമാത്മകവുമായ വിശ്വാസങ്ങൾ പുലർത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്കിസോഫ്രീനിയ മൂലം ഒരു വ്യക്തിയിൽ ഉണ്ടാകുന്നത്. ഇവർക്ക് സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ വരും. മറ്റുള്ളവർ തങ്ങളെ നിയന്ത്രിക്കാൻ അല്ലെങ്കിൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന് ഇവർ വിശ്വസിച്ചേക്കാം. അതുകൊണ്ടുതന്നെ സ്വയരക്ഷക്കായി പലതും ചെയ്യാൻ ഇവർ നിർബന്ധിതരാകുകയും അത് കാണുന്ന മറ്റുള്ളവർക്ക് ഇവർ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പിടികിട്ടാത്തപോകുകയും ചെയ്യുന്നു. ജിൻസൺ ചെയ്തതും ഈ സ്വഭാവ വിശേഷതകൾ ഉള്ള കൊലപാതകമാണെന്ന് പറയുമ്പോൾ തന്നെ ഒരു കോടതിക്കും ഇയാളെ കുറ്റക്കാരനായി വിധിക്കാൻ കഴിയില്ല. ചികിൽസിക്കാൻ ആശുപത്രിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ. ജിൻസണിന്റെ കോടികളുടെ സ്വത്തിൽ കണ്ണുള്ള ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും ആരോപണം സജീവമാണ്.
ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാദത്തിൽ ജിൻസൺ ഉറച്ചു നിൽക്കുന്നതും പൊലീസിനെ അന്വേഷണത്തിൽ പിന്നോക്കം പോകാൻ കാരണമായിട്ടുണ്ട്. കോടതിയിലും ഈ നിലപാട് ജിൻസൺ ആവർത്തിച്ചാൽ സത്താൻ സേവയുടെ പിന്നാമ്പുറങ്ങൾ ചർച്ചയാകും. സമ്പത്തും പ്രശസ്തിയും ലക്ഷ്യമിട്ട് നിരവധി വിവിഐപികൾ സത്താൻ സേവ നടത്തുന്നുണ്ട്. ഇത് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ജിൻസണെ മാനസിക രോഗിയാക്കുന്നതെന്നും സൂചനയുണ്ട്. കരുതി കൂട്ടിയുള്ള കൊലപാതകമാണ് ജിൻസൺ നടത്തിയത്. പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. കൊലപാതകങ്ങൾ എല്ലാം നടത്തിയ ശേഷം മൃതദേഹം കത്തിക്കരിച്ച് തെളിവു നശിപ്പി്ക്കാനും ശ്രമിച്ചു. ബോധപൂർവ്വം കള്ളവും പറഞ്ഞു. ഇതിന് ശേഷം രക്ഷപ്പെടാൻ നാടുവിടുകയും ചെയ്തു. വളരെ നാടകീയമായാണ് കീഴടങ്ങൽ. ഇതിലെല്ലാം ദുരൂഹതകൾ ഏറെയുണ്ട്. മനപ്പൂർവ്വം നടത്തിയ നരഹത്യയ്ക്ക് സമാനായ പ്രവർത്തിയാണ് ജിൻസൺ ചെയ്തതും. എന്നിട്ടും പൊലീസ് ഇയാളെ മാനസിക രോഗിയാക്കി വിചാരണ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം.
മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത പ്രതി കേഡൽ ജിൻസൺ ജയിലിലും വിചിത്രമായ രീതികൾ തുടരുന്നുതായ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന കേഡൽ കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലും ആത്മാവ് ആയിരുന്നത്രേ. ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് കേഡൽ ഞെരിക്കുകയായിരുന്നു. ജയിലിലെ മറ്റ് ഉദ്യോഗസ്ഥരും സഹതടവുകാരും ചേർന്നാണ് കേഡലിന്റെ ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചത്. ജയിൽ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ കേഡൽ പറഞ്ഞ കാരണം വിചിത്രമാണ്. താൻ ഉപബോധമനസ്സിൽ മറ്റാരോടോ സംസാരിച്ചുവെന്നും തുടർന്നാണ് ഉദ്യോഗസ്ഥന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതെന്നും ആണ ്കേഡൽ പറയുന്നത്. കൊലപാതകം നടത്തിയതും ഇത്തരത്തിൽ ആണെന്ന് കേഡൽ നേരത്തെ മൊഴി നൽകിയിരുന്നു.
ഇതോടെ കേഡലിന്റെ മാനസികനില തകരാറിലാണെന്ന് ജില്ല ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ജയിലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേഡലിനെ ഊളംപാറ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിൽ മേധാവി ആർ ശ്രീലേഖ കേഡലിനോട് സംസാരിച്ചിരുന്നു. കേഡലിനെ കൗൺസിലിംഗിന് വിധേയമാക്കാനും നിർദ്ദേശിച്ചിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലാണ് കേഡലിനെ പ്രവേശിപ്പിച്ചത്. ഇവിടുത്തെ മാനസികാരോഗ്യ വിഭാഗത്തിൽ കേഡലിനെ പരിശോധിച്ചു. പിന്നീടാണ് ഊളംപാറയിലേക്ക് മാറ്റിയത്. മാനസിക ആരോഗ്യ കേന്ദ്രത്തിൽ കേഡലിനെ നിരീക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനിടെയാണ് കേഡലിന് മാനസിക രോഗമെന്ന വാദം പൊലീസ് തന്നെ ഉയർത്തുന്നത്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേഡലിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനുള്ള അടവാണ് മാനസിക രോഗം അഭിനയിക്കുന്നതെന്നായി പിന്നത്തെ കണ്ടെത്തൽ.
സാത്താൻ സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് പറഞ്ഞ കേഡൽ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു. അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. ഈ മൊഴികളിലേക്കൊന്നും പൊലീസിന്റെ അന്വേഷണം ഇനിയും കടന്നിട്ടില്ല. നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ മാർത്താണ്ഡം നേശമണി കോളേജ് റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25) എന്നിവരെ കൊലപ്പെടുത്തിയത് മകൻ ഒറ്റയ്ക്കെന്ന് ഉറപ്പിക്കുന്നതാണ് സാഹചര്യ തെളിവുകളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം അഴുകിയപ്പോൾ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ ലളിതയ്ക്ക് സംശയം (70) തോന്നിയെന്നും അവർ ചോദ്യം ചെയ്തപ്പോൾ അവരേയും കൊന്നുവെന്നാണ് നിഗമനം.
സാത്താൻ സേവക്കാരനാണ് കേഡൽ എന്ന വിധത്തിൽ പൊലീസ് വൃത്തങ്ങൾ ആദ്യം നൽകിയ സൂചനയിൽ നിന്നും പിന്നീട് പിന്നോക്കം പോയിരുന്നു. ആസൂത്രിതയമായ കൊലപാതാണ് കേഡൽ നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നെങ്കിലും ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കേസിനെ ദുർബലപ്പെടുത്തുന്ന വിധത്തിലാണ്. ഏപ്രിൽ 20നാണ് ഇയാളെ കോടതി റിമാൻഡ് ചെയ്ത് പൂജപ്പുര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത്. 20ാം തീയതി മുതൽ 24 വരെ കേഡൽ ഒരു സ്വഭാവ വ്യത്യാസവും കാണിച്ചിരുന്നില്ല. എന്നാൽ പെട്ടെന്ന് പരസ്പര വിരുദ്ധമായി സംസാരിക്കാനും ബഹളമുണ്ടാക്കാനും തുടങ്ങി. തുടർന്ന് പൂജപ്പുര സ്പെഷ്യൽ ജയിലിൽ നിന്നും മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം ശിക്ഷയിൽ ഇളവ് കിട്ടാനും മറ്റുമായി കേഡൽ നടത്തുന്ന അഭിനയമാണ് ഇത്തരം അഭ്യാസങ്ങളാണ് ഇതെന്ന് പൊലീസും പറഞ്ഞിരുന്നു.
കോടി കണക്കിന് സ്വത്തിന് ഉടമയാണ് കേഡലിന്റെ കുടുംബം. അച്ഛനെയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതിനാൽ തന്നെ സ്വത്തിന് കേഡലല്ലാതെ മറ്റ് അവകാശികളില്ല. ഇതോടെ മാനസിക രോഗിയാണെന്ന് തെളിഞ്ഞാൽ സ്വത്ത് നിലനിർത്താനും സാധിക്കും. സ്വത്തിന് മറ്റ് അവകാശികളില്ലെങ്കിലും അച്ഛനെ കൊലപ്പെടുത്തിയ മകന് സ്വത്ത് ലഭിക്കാൻ ഇന്ത്യാ രാജ്യത്തെ നിയമത്തിൽ വ്യവസ്ഥയില്ല. മകന് കടുത്ത മാനസിക വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ബോധപൂർവ്വം ചെയ്തതല്ല കൊലപാതകങ്ങളൊന്നും എന്നും വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് നിഗമനം. ഇതിന് പൊലീസിന്റെ പിന്തുണയുണ്ടോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.
Stories you may Like
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- കാണാമറയത്തുള്ള രാജൻ തിരിച്ചു വരുമോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്