കേരളത്തെ വർഗീയലഹള കേന്ദ്രമാക്കാൻ പ്രയത്നിച്ച സിമിയെ നിരോധിക്കുന്ന കാര്യത്തിൽ പോലും ഒളിച്ചു കളിച്ചു സർക്കാർ; നിരോധനം നീട്ടുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി കേന്ദ്രമയച്ച കത്തിന് മറുപടി നൽകാതെ കേരളം; നിരോധിക്കുന്നെങ്കിൽ കേന്ദ്രം തീരുമാനിക്കട്ടെയെന്ന് സർക്കാർ നിലപാട്; പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ റെയ്ഡുകളൊക്കെ പരിഹാസ്യമെന്ന് ആരോപിച്ച് ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഭിമന്യുവിന്റ ഘാതകരായ കാമ്പസ് ഫ്രണ്ടുകാരെ ഇതുവരെ പിടികൂടാൻ കേരളാ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികൾ ഇതിനോടകം സുരക്ഷിത സ്ഥാലത്ത് എത്തിയിട്ടുണ്ടാകും എന്ന കാര്യം ഏതാണ് ഉറപ്പാണ്. ഈ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ എതിർപ്പുയരുമ്പോഴും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് നേതാക്കൾ എന്ന ആക്ഷേപവും ശക്തമാണ്. എസ്എഫ്ഐക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെ പോലും തൊടാത്ത ഇടതു സർക്കാർ ഇപ്പോൾ മറ്റു ചില കാര്യങ്ങളിലും ന്യൂനപക്ഷ പ്രീണന നയം സ്വീകരിക്കുകയാണ്. മുസ്ലിം സംഘടനകൾക്കിടയിൽ പോലും താൽപ്പര്യമില്ലാത്ത ന്യൂനപക്ഷ സംഘടനയും കേരളത്തിൽ തീവ്രവാദത്തിന് വേരിട്ട നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം നീട്ടുന്ന കാര്യത്തിലുമാണ് സർക്കാറിന് ഇരട്ടത്താപ്പ് തുടരുന്നത്.
നിരോധനം നീട്ടുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടിട്ടും ഈ വിഷയത്തിലും ഇരട്ടത്താപ്പ് തുടരുകയാണ് സർക്കാർ. ജൂണിൽ മന്ത്രാലയം ജോയന്റ് സെക്രട്ടറി എസ്.സി.എൽ. ദാസിന്റെ കത്ത് സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നൽകിയിട്ടില്ല. സിമി നിരോധനം വേണോ വേണ്ടയോ എന്ന കാര്യത്തിൽ തികഞ്ഞ മൗനത്തിലാണ് സർക്കാർ. കേരളത്തിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ചത് സിമിയാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെയും മറ്റും ഭാഗമായി മുൻ സിമിക്കാർ സജീവമാണ് താനും. സിമി നിരോധനം ഏർപ്പെടുത്തിയെങ്കിലും പേരുമാറ്റിയും വിവിധ സംഘടനകളിൽ ചേക്കേറിയും സിമി നേതാക്കളും അണികളും അവരുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുകയായിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് ദേശവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തോട് ചോദ്യം ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിമിയുടെ നിരോധനം നീട്ടുന്നതിൽ അഭിപ്രായം തേടിയിരിക്കുന്നത്. സിമിയുടെ പഴയനേതാക്കളാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇപ്പോഴുള്ളതെന്നതും ശ്രദ്ധേയമാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്
ഏതെങ്കിലും സംഘടനയെ നിരോധിക്കണമോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യത്തിൽ കേരള സർക്കാരിന് പ്രത്യേക അഭിപ്രായമില്ല. സിമി നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കത്തിന് മറുപടി നൽകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ അഭിപ്രായപ്പെട്ടത്.
സിമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, സിമി പ്രവർത്തകരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സിമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സിമിയുടെ നിരോധന കാലാവധി 2019 ജനുവരി 31-ന് അവസാനിക്കും. അതിനുശേഷവും നിരോധനം തുടരണമോയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആരായുന്നത്. 2014 ഫെബ്രുവരി ഒന്നിനാണ് അഞ്ചുവർഷത്തേക്ക് സിമിയെ കേന്ദ്രം നിരോധിച്ചത്.
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' മുദ്രാവാക്യം ഉയർത്തി 1977-ലാണ് ഉത്തർപ്രദേശിലെ അലിഗഢിൽ സിമി നിലവിൽവന്നത്. ഇതിനിടെ പലവട്ടം കേന്ദ്ര സർക്കാരും നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനുള്ള ട്രിബ്യൂണലും സിമിയെ നിരോധിച്ചു. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് 1993-ലായിരുന്നു ആദ്യ നിരോധനം. അമേരിക്കയിലെ 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ബിജെപി. സർക്കാർ സിമിയെ വീണ്ടും നിരോധിച്ചു. 2003-ലും 2006-ലും സിമിയെ നിരോധിച്ചിരുന്നു.
നിരോധനകാലത്തും സിമിപ്രവർത്തകർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പ് 2014-ൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. സിമിയുടെ പുതിയരൂപമാണ് രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടെന്നാണ് എൻ.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. എൺപതുകളിൽ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ദേശീയനേതാക്കളായ ഇ.എം. അബ്ദുൽ റഹ്മാൻ, ഇ. അബൂബക്കർ, അബ്ദുൽ ഹമീദ് തുടങ്ങിയവർ എന്നും എൻ.ഐ.എ. ചൂണ്ടിക്കാട്ടുന്നു.
വാഗമണിലെ തങ്ങൾപാറയിൽ സിമി 2007 ഡിസംബർ-10 മുതൽ 12 വരെ രഹസ്യമായി നടത്തിയ സായുധ ക്യാമ്പ് ദേശവിരുദ്ധപ്രവർത്തനമായി കോടതി വിധിച്ചിരുന്നു. കേസിൽ 18 പേർ കുറ്റക്കാരാണെന്നാണ് എൻ.ഐ.എ. കോടതി വിധിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽ നടത്തിയ ഗൂഢാലോചനയ്ക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് വാഗമണിൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾബോംബ് നിർമ്മിക്കാനും പരിശീലനം നൽകിയ ക്യാമ്പിൽ പങ്കെടുത്തവരിൽ ആറു എൻജിനീയർമാരും മൂന്നു പേർ ഡോക്ടർമാരുമായിരുന്നു.
അഭിമന്യു വധക്കേസിൽ എസ് ഡി പി ഐയെ കുടുക്കാൻ കേരളാ പൊലീസ് സജീവ ഇടപെടൽ നടത്തുമ്പോഴും നിരോധനം വേണ്ടെന്ന പക്ഷമാണ് പിണറായി സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും ഉടൻ കേന്ദ്ര സർക്കാർ നിരോധിക്കില്ല. കേരളത്തിൽ നിന്നടക്കം വിവിധ സംഘടനകളെക്കുറിച്ചു രഹസ്യാന്വേഷണ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ നയത്തിനും നിലപാടുകൾക്കും രൂപം നൽകുന്നുമുണ്ട്. എന്നാൽ സംഘടനകളെ നിരോധിക്കുന്ന കാര്യത്തിൽ ഭരണപരമായ തീരുമാനത്തിനൊപ്പം രാഷ്ട്രീയ തീരുമാനവുമുണ്ടാവണം. പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിലും ഈ മാനദണ്ഡമാവും പിന്തുടരുക. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിർദ്ദേശത്തോടു സംസ്ഥാന സർക്കാരും സിപിഎമ്മും അനുകൂലിക്കില്ല.
അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം ഈ ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരും ഇതു സംബന്ധിച്ച വിവരങ്ങൾ തേടി. സംഘടനാ നിരോധനം ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെന്നാണു സിപിഎമ്മിന്റെ അഭിപ്രായം. ഇത് എസ് ഡി പി ഐയ്ക്കും പോപ്പുലർ ഫ്രണ്ടിനും താൽകാലിക ആശ്വാസം നൽകും. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ ആ പേരു മാറ്റി മറ്റൊരു പേരിൽ പ്രവർത്തനം തുടങ്ങും.
എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചോദിച്ചിരുന്നു. വെല്ലുവിളിക്കുന്നവരെ നേരിടുമെന്ന സന്ദേശമാണ് മഹാരാജാസ് കോളജ് വഴി അവർ നടത്തിയത്. എസ്.ഡി.പി.ഐയുമായുള്ള ധാരണ സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തിൽ സിപിഎം നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും സംഘടനയെ നിരോധിക്കുന്നതെല്ലാം പിന്നീടാകാമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ ഈ തീവ്രവാദ സംഘടനയെ എന്തിന് നിരോധിക്കാതിരിക്കണം എന്ന ചോദ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ബിജെപി നിലപാട് വ്യക്തമാക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ റെയ്ഡുകളൊക്കെ പരിഹാസ്യമെന്നും ബിജെപി ആരോപിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍