ശ്രീലങ്കൻ സ്ഫോടന കേസിൽ സൗദിയിൽ അറസ്റ്റിലായവർക്കും കേരളാ ബന്ധം; കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സൗദിയിലേക്ക് തിരിക്കും; തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുള്ള 60 മലയാളികളും നിരീക്ഷണത്തിൽ; ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വിവരം; 253 പേരെ കൂട്ടുക്കുരുതി ചെയ്തവരുടെ കേരളബന്ധം പുറത്തുവന്നതോടെ കേരളത്തിലെ സലഫി സംഘടനകളിലേക്ക് സമഗ്ര അന്വേഷണം വന്നേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശ്രീലങ്കയിൽ പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം നടത്തിയവർക്കുള്ള കേരള ബന്ധം പുറത്തുവന്നതോടെ സംസ്ഥാനത്തെ സലഫി സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വന്നേക്കും. സംശയത്തിന്റെ നിഴലിലുള്ള സംഘടനകളെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ് ദേശീയ അന്വേഷണ ഏജൻസി. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടു സൗദി അറേബ്യയിൽ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേർക്കു കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതും ഞെട്ടിക്കുന്നതാണ്. കൂടാതെ 253 പേരെ കൂട്ടക്കുരുതി ചെയ്യാൻ മലയാളികളായ ചിലരും സന്നദ്ധരായെന്ന വിധത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇത് കേരളത്തിന്റെ സുരക്ഷയെ കുറിച്ചു വരെ ഞെട്ടിക്കുന്നതായിരുന്നു.
ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമിന്റെ അടുത്ത ബന്ധു മൗലാനാ റില, അയാളുടെ സുഹൃത്ത് ഷഹ്നഹ്നാവ്ജ് എന്നിവരെയാണ് ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗദി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) സൗദിയിലെത്തി ഇവരെ ചോദ്യംചെയ്യും. ഇവർക്ക് കാസർഗോഡ്, കോയമ്പത്തൂർ മേഖലയിൽനിന്നുള്ള ഐ.എസ്. അനുഭാവികളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. സലഫി ഗ്രൂപ്പുമായി ഇവർക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണു സൂചന.
2014 കേരളത്തിൽ നടന്ന ഐ.എസ്. റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്നു കരുതുന്നവർക്കു സൗദിയിൽ പിടിയിലായവരുമായി അടുപ്പമുള്ളതായി സൂചനയുണ്ട്. പ്രതികളായ അബു ഹുറയ്റ (ഷാഫി അർമർ), ഷമീർ അലി (ഷാജി മംഗലശേരി), ഗോൾഡ് ദിനാർ (അബ്ദുൾ റാഷീദ് അബ്ദുള്ള, കാസർഗോഡ്) ബേബി ബോയ് എന്ന പേരിൽ സൈബർ അക്കൗണ്ടുള്ള കാസർഗോഡ് സ്വദേശി ആഷ്ഫാഖ് മജീദ് എന്നിവരുടെ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയുള്ള ആശയപ്രചരണത്തിൽ ആകൃഷ്ടരായാണ് ഈ മേഖലയിൽ പലരും ഐ.എസുമായി അടുത്തത്.
കേരളത്തിൽനിന്നു യുവാക്കളെ കടത്തിയ സംഭവത്തിൽ 19 പേരെയാണു പ്രതി ചേർത്തിട്ടുള്ളത്. കാസർഗോഡ് സ്വദേശി അബ്ദുൽ റഷീദ്, ബീഹാർ സ്വദേശിനി യാസ്മിൻ അഹമ്മദ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പാലക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബെക്സൻ(ഈസ) ഒന്നാം പ്രതിയാണ്.
അതേസമയം, ശ്രീലങ്കയിലുള്ള മൂന്ന് താജ് ഗ്രൂപ്പ് ഹോട്ടലിന്റെ മാനേജർമാരെയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. അവിടത്തെ സ്കാനർ, സി.സി.ടിവി എന്നിവയുടെ സഹായത്തോടെ ലഭിച്ച വിവരങ്ങൾ കൈമാറണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 21 ന് സ്ഫോടനത്തിൽ തലനാരിഴയ്ക്കാണു താജ് സമുദ്ര ഹോട്ടൽ രക്ഷപ്പെട്ടത്. യു.കെയിൽ പഠിച്ച അബ്ദുൾ ലത്തീഫ് മുഹമ്മദ് ജമീൽ എന്ന ചാവേർ ഹോട്ടലിലെത്തി ബോംബ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും സ്ഫോടനം നടന്നില്ല.
ഈസ്റ്റർ ദിവസം ഷാങ്ഗ്രിലാ ഹോട്ടലിൽ ചാവേർ സ്ഫോടനം നടത്തിയ എൻ.ടി.ജെ. തലവൻ മൗലവി സഹ്റാൻ ബിൻ ഹാഷിമടക്കം രണ്ടു ചാവേറുകൾ 2017-ൽ ഇന്ത്യയിലെത്തിയിരുന്നെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ആരൊക്കെയുമായി ബന്ധപ്പെട്ടിരുന്നെന്നു വ്യക്തമല്ല. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായാണു സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്നു കണ്ടെത്തിയിരുന്നു. കശ്മീർ ബന്ധത്തിന് ഇതുവരെ സൂചനയില്ലെങ്കിലും അക്കാര്യം എൻ.ഐ.എ. പാടേ തള്ളിയിട്ടില്ല.
തൗഹീദ് ജമാ അത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 60 മലയാളികളെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, റോ എന്നിവയുടെ സഹായത്തോടെ എൻ.ഐ.എ. അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് മുതലമടയിലും തൃശൂരിന്റെ തീരദേശ മേഖലയിലും ഇവർക്ക് അനുഭാവികളുണ്ടെന്നും എൻ.ഐ.എ. കണ്ടെത്തിയിരുന്നു. ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചെങ്കിലും ഐ.എസ്. നേതൃത്വം വിലക്കുകയായിരുന്നു.
സ്ഫോടനപരമ്പരയുടെ മുഖ്യആസൂത്രകനായ സഹ്റാൻ ഹാഷിമിന്റെ വീഡിയോ സന്ദേശങ്ങൾ ഇവർക്കിടയിൽ പ്രചരിച്ചിരുന്നു. മൂന്നു വർഷത്തോളമായി കേരളം, തമിഴ്നാട് സ്വദേശികളായ ചിലർ ഐ.എസ്. നേതൃത്വവുമായി യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾവഴി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇവരെ ഐ.എസ്. നേതൃത്വവുമായി ബന്ധപ്പെടുത്തിയത് ഹാഷിമാണെന്നാണ് കരുതുന്നത്. സംഭവത്തിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കർ നേരത്തെ ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ ജൂവലറി അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധനയ്ക്കൊരുങ്ങുകയാണ് എൻ.ഐ.എ. സംഘം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തത് ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള യഥാർഥ കുറ്റവാളികളിലേക്ക് അന്വേഷണമെത്താതിരിക്കാനാണെന്നാണു കരുതുന്നത്. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമുള്ള മലയാളികളടക്കം മറ്റു ചിലരും എൻ.ഐ.എ. കസ്റ്റഡിയിലുണ്ടെങ്കിലും പേരുകൾ പുറത്തുവിടാറായിട്ടില്ലെന്ന് എൻ.ഐ.എയുടെയും ഐ.ബിയുടെയും മേധാവികൾ അറിയിച്ചു.
അതിനിടെ ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ കേരള ബന്ധം കൂടുതൽ വ്യക്തമാകുന്നിനിടെ, ശ്രീലങ്കക്കാരനായ യുവാവ് ദുരൂഹസാഹചര്യത്തിൽ തിരുവനന്തപുരത്തു പിടിയിലായിരുന്നു. മാലൂക്ക് യഹൂദ്ത് മിൽക്കൻ എന്ന യുവാവിനെ തിരുവനന്തപുരം ബസ് സ്റ്റാൻഡിൽനിന്നാണു രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. തിരിച്ചറിയൽ രേഖകളോ യാത്രാരേഖകളോ കൈവശമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 20 മുതൽ കേരളത്തിലുണ്ടായിരുന്നെന്ന് ഇയാൾ വെളിപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എത്തിയതെന്നു പറഞ്ഞെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ അതു കളവാണെന്നു വ്യക്തമായി. വർക്കലയിൽനിന്നു നാഗർകോവിലിലേക്കുള്ള ട്രെയിനിൽ ടിക്കറ്റ് ഇയാളുടെ പക്കലുണ്ടായിരുന്നു. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്ന ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണു ലഭിക്കുന്നത്.
അതേസമയം ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ കുരുതിക്കളമാക്കിയ ചാവേറുകളിൽ ചിലർ മുമ്പു കേരളത്തിലെത്തിയിരുന്നെന്നു ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ നേര്ത്തെ വെളിപ്പെടുത്തുകയുണ്ടായി. ഇതു പരിശീലനത്തിനോ മറ്റു സംഘടനകളുമായി ബന്ധപ്പെടാൻ വേണ്ടിയോ ആകാമെന്നും ചാവേറുകളുടെ നീക്കങ്ങളെക്കുറിച്ചും രാജ്യാന്തര ബന്ധത്തെക്കുറിച്ചും ബി.ബി.ബിസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. മൂന്നു ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഒൻപതു ചാവേറുകൾ നടത്തിയ സ്ഫോടനങ്ങളിൽ 253 പേരാണു കൊല്ലപ്പെട്ടത്.
അതേസമയം, ഇന്ത്യാ ബന്ധം സംബന്ധിച്ച വിവരങ്ങളൊന്നും ശ്രീലങ്ക കൈമാറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനത്തിൽ സംശയിക്കപ്പെടുന്നവരിൽ ചിലർ ഇന്ത്യയിലേക്കു പോയിരുന്നു. അവർ കശ്മീരിലും ബംഗളുരുവിലും കേരളത്തിലുമെത്തിയെന്നാണ് തങ്ങളുടെ പക്കലുള്ള വിവരമെന്നു സേനാനായകെ പറഞ്ഞു. കശ്മീരിലും കേരളത്തിലും അവർ എന്താണു ചെയ്തതെന്നു കൃത്യമായി അറിയില്ല. ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കുമെന്ന് ഉറപ്പാണ്. സ്ഫോടനത്തിൽ രാജ്യാന്തര പങ്കാളിത്തമോ നിർദേശങ്ങളോ ഉണ്ടെന്ന് ഇവരുടെ യാത്രകളും ആക്രമണത്തിന്റെ സ്വഭാവവും പരിശോധിച്ചാൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആഗോള ഭീകര സംഘടനയായ ഐ.എസ്. അവകാശപ്പെട്ടെങ്കിലും അവരുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാഅത്തിനെ (എൻ.ടി.ജെ) കേന്ദ്രീകരിച്ചാണു ശ്രീലങ്കയുടെ അന്വേഷണം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്