Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റി; കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി; സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്നു ചോദിച്ചു; തട്ടിയെടുത്ത പണം എവിടെയുണ്ട് എന്നു ചോദിച്ചും മർദ്ദനം; ഒന്നും അറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്ന് പൊലീസുകാർ; കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി; ഹൃദ്രോഗ ബാധിതനാണെന്നതും വകവെച്ചില്ല; ബോധം പോയപ്പോൾ തുടർച്ചയായി തലയിൽ തണുത്ത വെള്ളം ഒഴിച്ചു; കള്ളക്കേസിൽ കുടുക്കി റജിനെ പൊലീസ് മർദ്ദിച്ചത് കണ്ണിൽചോരയില്ലാത്ത വിധം

കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റി; കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി; സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്നു ചോദിച്ചു; തട്ടിയെടുത്ത പണം എവിടെയുണ്ട് എന്നു ചോദിച്ചും മർദ്ദനം; ഒന്നും അറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്ന് പൊലീസുകാർ; കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി; ഹൃദ്രോഗ ബാധിതനാണെന്നതും വകവെച്ചില്ല; ബോധം പോയപ്പോൾ തുടർച്ചയായി തലയിൽ തണുത്ത വെള്ളം ഒഴിച്ചു; കള്ളക്കേസിൽ കുടുക്കി റജിനെ പൊലീസ് മർദ്ദിച്ചത് കണ്ണിൽചോരയില്ലാത്ത വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൃദ്രോഗിയായ നിരപരാധിയെ മോഷണക്കേസിൽ കുടുക്കി 21 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ രണ്ട് സിഐമാരെ സസ്‌പെന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ആര്യങ്കോട്, വെള്ളറട പൊലീസ് സ്‌റ്റേഷനുകളിൽ വച്ചായിരുന്നു റിജിൻ എന്ന യുവാവിന് അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. പൊലീസ് ക്രൂരതയിൽ ശശീരം മുഴുവൻ തകർന്ന് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് റിൻ. ഈ യുവാവ് വെളിപ്പെടുത്തിയ മർദ്ദന മുറകളെ കുറിച്ചു കേട്ടാൽ ഇത്രയും വലിയ മർദ്ദകരാണോ പൊലീസുകാർ എന്നു ആരും ചോദിച്ചു പോകും.

കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്നാണ് റജിൻ വ്യക്തമാക്കുന്നത്. സിഐയും എസ്‌ഐയും ചേർന്നാണ് ആദ്യം തന്നെ കൊല്ലാക്കൊല ചെയ്തതെന്ന് യുവാവ്പറയുന്നത്. രാത്രിയിലായിരുന്നു മർദ്ദനം നേരിടേണ്ടി വന്നത്. നാലുപേർചേർന്ന് ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി- റജിൻ പറയുന്നു.

സമാനമായ മർദ്ദനം അടുത്ത ദിവസങ്ങളിലും നേരിടേണ്ടി വന്നതായി റജിൻ പറയുന്നു. കാഞ്ഞിരുംകുളത്തുകൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. കുരുമുളക് സ്‌പ്രേയും നടത്തി. അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു. തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്. കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദ്ദനം തുടർന്നത്.

2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ. തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്‌ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു. തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി. മർദ്ദനമേൽപ്പിച്ച ശേഷം കള്ളക്കേസിൽ കുടുക്കി അകത്തിടുകയും ചെയ്തു. 21 ദിവസത്തെ ജയിൽവാസമാണ് യുവാവ് നേരിടേണ്ടി വന്നത്.

കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിന്റെ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്‌ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നും ചോദിച്ചു മർദ്ദിച്ചു. രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിന്റെ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.

അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡു ചെയ്തു. മർദനം മൂലം അവശനായ റജിന്റെ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിടപെട്ട അവസ്ഥയും വന്നു. ഇതോടെ ജീവിതം തീർത്തും ദുഷ്‌ക്കരമായതായി യുവാവ് പറയുന്നു.

ജീവിതം തന്നെ കൈവിട്ടു പോകുന്ന ഘട്ടത്തിലാണ് യുവാ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്‌പെഷൽബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കിയത്. കേസുകളിൽ റജിനിനെ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിനായിട്ടില്ല. നിരപരാധിയെ കുടുക്കിയതിലൂടെ യഥാർഥ പ്രതികൾ രക്ഷപ്പെടാനിടയായെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു.

റജിനിനെതിരായ കേസുകൾ പുനരന്വേഷണത്തിലാണ്. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻബ്യൂറോയിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണ് ഈ സംഭവത്തിൽ സസ്‌പെന്ഷൻ നടപടി നേരിടേണ്ട വന്നത്. വെള്ളറട സ്റ്റേഷനിൽ ജി.അജിത്കുമാർ സിഐയും ടി.വിജയകുമാർ എസ്‌ഐയും ആയിരുന്ന കാലത്താണ് സംഭവം. അതേസമയം തന്നെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് റജിൻ ആരോപിക്കുന്നത്. നാട്ടുകാരനായ ഒരു വ്യവസായിക്ക് റജിനിനോട് വിരോധമുണ്ട്. ഇയാളുടെ ഗുണ്ടകൾ പലവട്ടം വീട്ടിലെത്തി റജിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പൊലീസിനോട് അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ അവരെ ഉപയോഗിച്ചതാണെന്നും യുവാവ് ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP