മർദ്ദിച്ച് അവശനാക്കി പുഴയിൽ എറിഞ്ഞതോ? ഓടിപ്പോയ വഴി വെള്ളത്തിൽ വീണ് മരിച്ചതോ? വെള്ളത്തിൽ മുക്കി കൊന്നതോ? മരണം വെള്ളം കുടിച്ചെന്ന് വ്യക്തമായതോടെ എങ്ങനെ കൊന്നു എന്ന് പരിശോധിക്കാൻ പൊലീസ്; കൊന്നത് പ്രതികൾ എന്ന് തെളിഞ്ഞില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ല; ഓടിപോയെന്ന വാദം പ്രതികളെ രക്ഷിക്കാൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ദുരഭിമാന കൊലയെ അങ്ങനെ അല്ലെന്ന് വരുത്താൻ അണിയറ നീക്കങ്ങൾ സജീവം. കെവിൻ മുങ്ങിമരിച്ചതോ മുക്കിക്കൊന്നതോ എന്ന ചർച്ച സജീവമാക്കാനാണ് ശ്രമം. പ്രതികളുടെ മൊഴികളും അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്ത് കേസ് ഒതുക്കി തീർക്കാനാണ് അണിയറ നീക്കം. കാറിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിൻ കനാലിൽ വീണു മരിച്ചുവെന്ന് വരുത്താനാണ് നീക്കം. എന്നാൽ കെവിനെ മർദ്ദിച്ച് അവശനാക്കി മരിച്ചെന്ന് കരുതി വെള്ളത്തിൽ തള്ളിയതാണെന്ന വാദം പൊലീസ് കണ്ടില്ലെന്ന് നടിക്കാനാണ് ശ്രമം. എന്നാൽ പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതു കൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണത്തിനാണ് ഐജി വിജയ് സഖാറയുടെ ശ്രമം. ഇതിലാണ് ഏക പ്രതീക്ഷ.
കാറിൽവച്ചു മർദനമേറ്റ കെവിൻ ബോധംകെട്ടു. മരിച്ചുവെന്നു കരുതി കനാലിൽ തള്ളിയെന്ന വാദത്തിലാണ് ഐജി മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മുങ്ങിമരണമെന്ന പ്രാഥമിക നിഗമനമാണ് എല്ലാത്തിനും കാരണം. തെളിവുകൾക്കായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും മരിച്ചുകിടന്ന തോട്ടിലെ വെള്ളവും പരിശോധിക്കും. അതിന് ശേഷം മാത്രമേ അന്തിമ നിലപാട് എടുക്കൂ. കെവിന്റെ തലയിലെയും ജനനേന്ദ്രിയത്തിലെയും ക്ഷതങ്ങൾ നിർണായകം. മരണ കാരണമാകാവുന്ന മുറിവുകൾ ശരീരത്തിൽ വേറെയില്ല. ഈ സാഹചര്യത്തിലാണ് പല സാധ്യതകൾ പൊലീസ് തേടുന്നത്.
കെവിനെ പ്രതികൾ തന്നെ കനാലിൽ തള്ളിയതു കൊണ്ടാണ് കെവിൻ ഓടിരക്ഷപ്പെട്ടെന്ന വാദം അവതരിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലടിരുത്തൽ. മൂന്ന് കാറുകളിലായാണ് കെവിനെ തട്ടിക്കൊണ്ട് പോകുന്ന ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്നത്. രണ്ട് കാറിലുള്ളവരെ അതിസമർത്ഥമായി ഓടിപോകൽ കഥ വിശ്വസിപ്പിക്കുകയും ചെയ്തു. ഷാനു ചാക്കോയാണ് ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രം. നീനുവിന്റെ സഹോദരനായ ഷാനു ഇപ്പോഴും ഈ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ കാനാലിന് സമീപം കെവിനെ വലിച്ചിഴച്ചു കൊണ്ടു പോയ പാടുകളുണ്ട്. ഇതിൽ നിന്ന് തന്നെ നടന്നതുകൊലപാതകമെന്ന് ഉറപ്പിക്കാം. കൊലപാതകം ഉറച്ചാൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കും. ഇത് ഒഴിവാക്കാനാണ് ഓടി പോകൽ കഥ അവതരിപ്പിക്കുന്നത്.
അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തിൽ തള്ളിയതാകാം. ശ്വാസകോശത്തിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവു നോക്കിയാണ് ബോധാവസ്ഥയിൽ മുങ്ങിമരിച്ചതാണോ അബോധാവസ്ഥയിൽ തള്ളിയതാണോ എന്നു പരിശോധിക്കുന്നത്. ചാലിയേക്കരയിലെ സ്ഥലം പൊലീസ് പരിശോധിച്ചു. പകൽ പോലും ഇവിടെ എത്തിപ്പെടാൻ എളുപ്പമല്ല. വാഹനത്തിൽനിന്നു ചാടിയ കെവിൻ താഴ്ചയിലേക്കു വീണു കനാലിൽ പതിച്ചതാകാമെന്നു കരുതിയാൽത്തന്നെ ശരീരത്തിൽ മുറിവുകൾ കാണണം. മൃതദേഹത്തിൽ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവർക്കേ ഇവിടെ എത്താനാകൂ എന്നാണു നിഗമനം. അതായത് കെവിനെ മർദ്ദിച്ച് അവശനാക്കി ഇവിടെ എത്തിക്കുകയാണെന്നാണ് വിലയിരുത്തുന്നത്.
കാറിൽവച്ച് 'ഇവൻ (കെവിൻ) ചത്തെടാ. മറ്റവനെയും (അനീഷ്) കൊല്ലാം' എന്നു ഗുണ്ടാസംഘം പറഞ്ഞു. അവനെ കൊല്ലുമെന്നു പലവട്ടം പറയുന്നതു കേട്ടുവെന്ന് കെവിന്റെ സുഹൃത്ത് അനീഷ് മൊഴി കൊടുത്തിട്ടുണ്ട്. കെവിൻ ചാടിപ്പോയെന്നു പറഞ്ഞപ്പോഴും സംഘാംഗങ്ങളുടെ മുഖത്തു പരിഭ്രാന്തി ഉണ്ടായിരുന്നു. ക്രൂരമായ മർദനം ഏറ്റ കെവിനെ എടുത്ത് കാറിനു പുറത്തു കിടത്തിയതായി അനീഷ് കണ്ടിരുന്നു. ചാലിയേക്കരയിൽ ഒന്നര മണിക്കൂറോളം സംഘം നിന്നു. ഈ സമയത്ത് രണ്ടുപേർ അനീഷിനെ തടഞ്ഞുവച്ചു. മാത്രമല്ല, കൃത്യത്തിനുശേഷം കുളി കഴിഞ്ഞാണു സംഘം മടങ്ങിയത്. ഇതെല്ലാം കൊലപാതകത്തിന്റെ സൂചനകളാണ്. എന്നാൽ ഇതെല്ലാം മറച്ചു വക്കാനാണ് പൊലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.
കെവിനും മകൾ നീനുവും ഒരുദിവസം പോലും ദമ്പതികളായി കഴിയരുതെന്നായിരുന്നു പൊലീസിനോടും ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യം. അനുനയിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നീനുവിനെ തിരികെ വീട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആസൂത്രണമത്രയും. വിവാഹ രജിസ്ട്രേഷൻ വിവരം അറിഞ്ഞതിനു പിന്നാലെ, ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം മാന്നാനത്തേക്കു തിരിച്ചതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. കഴിഞ്ഞ ശനിയാഴ്ചതന്നെ ഇവർ കോട്ടയത്തെത്തി. നഗരത്തിനു സമീപമുള്ള ഒരു ആഡംബര ഹോട്ടലിൽ തങ്ങിയാണു ഗൂഢാലോചന നടത്തിയത്. വിവാഹം രജിസ്റ്റർ ചെയ്ത വ്യാഴാഴ്ചതന്നെ നീനുവിനെ കെവിനും സുഹൃത്തും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ, മകളെ കാണാതായെന്ന പരാതിപ്രകാരം ചാക്കോയേയും കെവിനെയും നീനുവിനെയും ഗാന്ധിനഗർ എസ്ഐ. സ്റ്റേഷനിൽ വിളിച്ചുവരുത്തി. നീനു മാതാപിതാക്കൾക്കൊപ്പം പോകണമെന്നായിരുന്നു എസ്ഐയുടെ നിലപാട്.
ചർച്ച തുടങ്ങുന്നതിനു മുമ്പുതന്നെ ചാക്കോയോടു മകളെ കൊണ്ടുപൊയ്ക്കൊള്ളാൻ എസ്ഐ. പറഞ്ഞു. തുടർന്ന്, ഹാൻഡ് ബാഗുമായി സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന നീനുവിനെ വലിച്ചിഴച്ചു ചാക്കോ കാറിൽ കയറ്റാൻ ശ്രമിച്ചു. എസ്ഐയോ പൊലീസുകാരോ ഇടപെട്ടില്ല. തടയാൻ ശ്രമിച്ച കെവിനെ എസ്ഐ. അടിച്ചതായും ആരോപണമുണ്ട്. എന്നാൽ, കെവിനൊപ്പം പോകണമെന്ന ആവശ്യത്തിൽ നീനു ഉറച്ചുനിന്നതോടെ പൊലീസ് നിലപാടു മാറ്റി. നീനുവിനെ കെവിന്റെ വീട്ടിൽ കൊണ്ടുപോകരുതെന്നും ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ താമസിപ്പിച്ചാൽ മതിയെന്നുമായി നിർദ്ദേശം. ഇതേത്തുടർന്നാണു നീനുവിനെ അമലഗിരിയിലുള്ള ഹോസ്റ്റലിലേക്കു മാറ്റിയത്.
നീനു കൊണ്ടുവന്ന ബാഗിലെ വസ്ത്രങ്ങൾ ചാക്കോ തിരികെക്കൊണ്ടുപോയി. ഇരുവരും ഒന്നിച്ചു താമസിക്കരുതെന്ന ചാക്കോയുടെയും കുടുംബത്തിന്റെയും ശാഠ്യത്തിനു കൂട്ടുനിൽക്കുകയായിരുന്നു പൊലീസ്. ഇതേ പൊലീസാണ് ചാക്കോയേയും കുടുംബത്തേയും കൊലക്കേസിൽ നിന്ന് രക്ഷിക്കാനും ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍