Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇസ്ലാമായ അയൽവാസിയെ വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് ഭീഷണി; പിന്നെ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; നീനുവിനെ വിധവയാക്കിയ അമ്മയുടെ പകയെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം; ഇപ്പോൾ അച്ഛനെ വെറുതെ വിട്ട് കോടതിയും; കെവിൻ കൊലയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടോ?

ഇസ്ലാമായ അയൽവാസിയെ വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് ഭീഷണി; പിന്നെ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; നീനുവിനെ വിധവയാക്കിയ  അമ്മയുടെ പകയെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം; ഇപ്പോൾ അച്ഛനെ വെറുതെ വിട്ട് കോടതിയും; കെവിൻ കൊലയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദുരഭിമാന കൊലയ്ക്ക് പിന്നിൽ നീനുവിന്റെ അമ്മയാണെന്നാണ് ഏവരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാൽ പൊലീസിന് മുമ്പിൽ മൊഴി നൽകാനെത്തിയപ്പോൾ എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് രഹ്ന ചെയ്തത്. മകനേയും പിന്തുണച്ചില്ല. ഇതോടെ കെവിൻ വധക്കേസിൽ രഹ്ന സുരക്ഷിതയായി. കേസിൽ പ്രതിയാകില്ലെന്നും അവർ ഉറപ്പിച്ചു. ഇതിൽ പ്രകോപിതരാണ് രഹ്നയുടെ ഭർത്താവ് ചാക്കോയുടെ ബന്ധുക്കൾ. ഇതിന് പ്രതികാരം ചെയ്യാൻ ചാക്കോയുടെ സഹോദരൻ തന്നെ രംഗത്ത് വന്നതായും പരാതി ഉയർന്നു. ഇപ്പോൾ ഈ കേസിൽ ചാക്കോയും രക്ഷപ്പെടുന്നു. പൊലീസിലെ വീഴ്ചകളിലേക്കാണ് അന്വേഷണം നീളുന്നത്.

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിൻ കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട് കേസിൽ 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു പ്രതികളെ വെറുതെ വിട്ടു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. നാലു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് വിധി വന്നശേഷം കെവിന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷിനോ ചാക്കോയും ഉൾപ്പടെ 14 പ്രതികളാണ് കെവിൻ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോൻ തുടങ്ങി യഥാക്രമം ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷീനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ ഒൻപതുപേർ ജയിലിലാണ്. അഞ്ചുപേർ ജാമ്യത്തിലും.

കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവൻ സംഭവങ്ങൾക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് അറസ്റ്റിലായവരിൽ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിക്കുകയും ചെയ്തു. കോട്ടയം ഗാന്ധിനഗർ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാൻ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവർ കോട്ടയത്ത് എത്തി കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും അത് മകന് പറഞ്ഞു കൊടുത്തതും രഹനയായിരുന്നു. എന്നാൽ കേസിൽ രഹന മാത്രം പ്രതിയായില്ല. ഇപ്പോൾ ചാക്കോയും രക്ഷപ്പെട്ടു. മകൻ മാത്രം കുറ്റക്കാരനാകുന്നു.

നീനുവിനെ കാണാനില്ലെന്ന് പൊലീസിൽ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് കെവിന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താൻ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗർ പൊലീസിൽ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് നാടനെ നടുക്കിയ ദുരഭിമാന കൊല നടന്നതെന്നാണ് വിലയിരുത്തൽ.

ഗാന്ധിനഗർ സ്റ്റേഷനിലെത്തി മകളെ കാണാൻ അവസരനൊരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും തുടർന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാൻ പൊലീസ് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ഇവർ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും സൂചനയുണ്ട്ു. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകൻ ഷാനുവിനെ വിവരങ്ങൾ ധരിപ്പിച്ചെന്നും ഏതുമാർഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവർ ഷാനുവിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണിൽ വിളിച്ചിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിർണ്ണായക വിവരങ്ങൾ രഹന പൊലീസിന് കൈമാറിയത്. കെവിനെ തട്ടിക്കൊണ്ടു വരാൻ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടിൽ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയിൽ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്. പക്ഷേ പൊലീസ് മാത്രം രഹ്നയെ വെറുതെ വിടുകയാണ് ചെയ്തത്.

'എന്റെ തകർച്ചയ്ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണ്. സ്‌നേഹം എന്തെന്ന് പപ്പയിൽനിന്നും അമ്മയിൽനിന്നും ഞാനറിഞ്ഞിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുകയും കൈയാങ്കളി നടത്തുകയും ചെയ്യുന്ന അച്ഛനമ്മമാർ. തടസ്സം പിടിച്ചതിന് പൊതിരെ തല്ലുകിട്ടിയിട്ടുണ്ട്. അവരുടെ കലഹം മൂക്കുമ്പോൾ മുറിയടച്ചിട്ടിരുന്ന് ഞാൻ കരയും. ആ അന്തരീക്ഷത്തിൽനിന്ന് എങ്ങനെയും രക്ഷപ്പെടാനാണ് കോട്ടയത്തേക്കു പഠിക്കാൻ വന്നത്'- കെവിൻവധക്കേസിലെ കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരുമായി അന്നും ഇന്നും ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്‌നേഹത്തോടെ വളർത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാൻ പോയി കാണുന്നതും മിണ്ടുന്നതും'- നീനു തന്റെ ദുരിത ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു. അച്ഛന്റെ വീട്ടുകാരുമായി നീനുവിനും അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സ്‌നേഹവും അക്രമത്തിന് കാരണമായെന്ന വിലയിരുത്തലുണ്ടായിരുന്നു.

ഇതിനിടെ ചാക്കോയും ഗൾഫിലേക്ക് പോയി. വർഷങ്ങളോളം വല്യമ്മച്ചിയുടെയും വല്യപ്പച്ചന്റെയും കൂടെ കുഞ്ഞുങ്ങൾ കഴിഞ്ഞു. ആറേഴുവർഷം കഴിഞ്ഞ് രഹന നാട്ടിൽ തിരിച്ചെത്തിയശേഷമാണ് കുട്ടികൾ അവർക്കൊപ്പം താമസമാക്കിയത്. 'അപ്പോഴേക്കും ഞാൻ ആറാം ക്ലാസിലായിരുന്നു. എന്തിനും അമ്മ കഠിനമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ ക്ലാസിൽ, കൂടെ പഠിക്കുന്ന ആൺകുട്ടികൾ മിണ്ടിയാൽപ്പോലും എന്നെ അതിഭയങ്കരമായി മർദിക്കും. തല ഭിത്തിയിൽ പിടിച്ചിടിക്കും. ഐന്റ ഉറക്കെയുള്ള കരച്ചിൽ കേട്ട് അയൽക്കാർ നോക്കിനിൽക്കും. പക്ഷേ, അമ്മയെ പേടിച്ച് ആരും അടുത്തുവരില്ല'.-ഇതായിരുന്നു അമ്മയെ കുറിച്ച് നീനു പറയുന്നത്. ഈ കുടുംബത്തിൽ നീനുവിന്റെ അമ്മ അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ കെവിനെ കൊലപ്പെടുത്തിയതും രഹനയ്ക്ക് അറിയാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ

നീനുവിന്റെ കാമുകനെ കൊല്ലാൻ തന്ത്രങ്ങളൊരുക്കിയ അച്ഛൻ ബിജുവെന്ന ചാക്കോയ്ക്ക് പറയാനുള്ളതും ഇല്ലായ്മകളുടെ പൂർവ്വ ചരിത്രം. എന്നിട്ടും പണമെത്തിയപ്പോൾ പാവപ്പെട്ടവനെ പ്രണയിച്ച് കെട്ടിയ മകളോട് പൊറുക്കാൻ ചാക്കോയ്ക്കായില്ല. കെവിനെ വകവരുത്താൻ മകൻ ഷാനുവിനൊപ്പം നിന്നു. നിർദ്ധന കുടുബത്തിലായിരുന്നു നീനുവിന്റെ അച്ഛൻ ചാക്കോയും ജനിച്ച് വളർന്നത്. ഇയാൾ അടുത്തിടെയാണ് സമ്പന്നനായത്. അയൽവാസിയായ മുസ്ലിം സമുദായാംഗമായ രഹനയെ വിവാഹം കഴിച്ച ചാക്കോ പിന്നീട് തന്ത്രങ്ങളിലൂടെ സമ്പനത്തയിലേക്ക് എത്തുകയായിരുന്നു. ചാക്കോയുടേയും രഹനയുടേയും വിവാഹത്തെ ബന്ധുക്കൾ എതിർത്തിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു വിവാഹം. അതിന് ശേഷവും ജീവിതം ദുരിതമായിരുന്നു. ദാരിദ്രം തീർക്കാൻ ആദ്യം ഭാര്യയെ ഗൾഫിലയച്ചു. മുസ്ലീമിനെ കെട്ടി വിവാഹം കഴിച്ചെങ്കിലും ഭാര്യയെ മതംമാറ്റി ക്രിസ്തുമത വിശ്വാസിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ഗൾഫിലേക്ക് ഇവരെ അയച്ചത്. പിന്നീട് ചാക്കോയും ഗൾഫിലെത്തി.

വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ഇരുവരും ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. പിന്നീടിണ് മകൻ ഷാനുവിനെ വിദേശത്ത് അയച്ചത്. നല്ല സമ്പാദ്യവുമായെത്തിയ ചാക്കോയും ഭാര്യയും ചേർന്ന് സ്റ്റേഷനറി, വസ്ത്ര വ്യാപാരശാല തുടങ്ങി. ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞ നീനുവിനെ കോട്ടയത്ത് ഡിഗ്രി പഠനത്തിനയച്ചു. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെയാണ് കെവിനുമായി അടുപ്പത്തിലായത്. ഇത് അംഗീകരിക്കാൻ പ്രണയിച്ച് തന്നെ വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. സഹോദരൻ ഷാനുവിന്റേതും പ്രണയവിവാഹം. പക്ഷേ ഒന്നുമില്ലാത്ത കെവിനൊപ്പം മകളെ എങ്ങനെ അയയ്ക്കും. അതും ദളിതൻ. അങ്ങനെ നീനുവിനെ കെവിന് കൊടുക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്തു. ഒടുവിൽ കൊലപാതകവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP