എസ്എൻഡിപി നേതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടും പൊലീസിന് കുലുക്കമില്ല; സ്റ്റേഷനിൽ കൊണ്ട് പോയി രഹസ്യ മൊഴി എടുക്കാൻ നോക്കിയത് എല്ലാവരുടേയും മുന്നിൽ നിർബന്ധിച്ചും; പരാതി നൽകിയതറിഞ്ഞപ്പോൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് ശാഖാ നേതാവിന്റെ ശിങ്കിടികൾ; മുഖ്യമന്ത്രിക്ക് പരാതിയെത്തിയപ്പോൾ ശ്രമം പെൺകുട്ടിയെ പ്രതിയാക്കാൻ; 'വിട്ട് വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ' സർക്കാരിന്റെ വാക്കുകളിൽ മാത്രമെന്ന് കെഎം ഷാജഹാന്റെ എഫ്ബി പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന എന്നത് ഈ സർ്ക്കാരിന്റെ വാക്കുകളിൽ മാത്രമെന്ന് ഉദാഹരണം സഹിതം വിവരിച്ച് മുൻ സിപിഎം നേതാവും വിഎസിന്റെ പഴ്സണൽ സ്റ്റാഫുമായിരുന്ന കെഎം ഷാജഹാൻ. ഇടത് മുന്നണിയിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത്തെ കക്ഷിയായ സിപിഐയുെട പ്രാദേശിക നേതാവിന്റെ മകളെ സ്കൂൾ തലം മുതൽ പീഡിപ്പിക്കാൻ ശ്രമിക്കകയും ശല്യം ചെയ്യുകയുമാണ് എസ്എൻഡിപി നേതാവ്. ഇയാളെ ശിക്ഷിക്കുന്നതിന് പകരം പെൺകുട്ടിയെയും വീട്ടുകാരെയും ദ്രോഹിക്കാൻ ശ്രമിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും ചില ഇടപെടലുകളുണ്ടായത് മാത്രം മിച്ചം. ശല്യം കൂടുകയും ഇപ്പോൾ പെൺകുട്ടിയുടെ വീഡിയോ ദൃശ്യം പകർത്തി പ്രചരിപ്പിക്കുകയുമാണ് ഒരു വിഭാഗം എന്നും ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കെഎം ഷാജഹാൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
'വിട്ട് വീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ' എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിൽ വന്ന സർക്കാർ ഭരിക്കുന്ന കേരളത്തിൽ, ഭരണകക്ഷി ഘടകകക്ഷിയായ സിപിഐ യുടെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ പ്ലസ് വൺന് പഠിക്കുന്ന കാലം മുതൽ വർഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന, നാട്ടിലെ പ്രമാണിയും എസ് എൻ ഡി പി ശാഖാ ഭാരവാഹിയും സാമൂഹ്യ വിരുദ്ധനുമായ ഒരു നരാധമനെ, എല്ലാ നിയമങ്ങളും നഗ്നമായി ലംഘിച്ച് പൊലീസും ഭരണകൂടവും ചേർന്ന് സംരക്ഷിക്കുന്നതിനെ കുറിച്ച്, ഹതഭാഗ്യയായ ആ പെൺകുട്ടി തന്നെ പറയുന്നത് കേൾക്കുക
'അന്ന് അങ്ങനെ ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയതല്ല, പക്ഷേ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.അന്നേരം തിരിച്ച് പ്രതികരിക്കാൻ ധൈര്യം കിട്ടിയതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപെട്ടത്.അതിന് ശേഷം നിരന്തരം അയാളിൽ നിന്ന് ശല്യമുണ്ടായിക്കൊണ്ടിരുന്നു.അന്നേരം അമ്മയുടെ അടുത്ത് പറഞ്ഞു, അമ്മ ഒരുപാട് പ്രാവശ്യം താക്കീത് ചെയ്താ, പക്ഷേ ക്ലാസ്സിൽ പോകുമ്പോഴും എല്ലാം പുറകേ വന്ന് ശല്യമാ.'
' നാണക്കേട് ഓർത്ത് പുറത്ത് പറയാൻ പറ്റിയില്ല. അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നമാകുമെന്ന് കരുതി ഞങ്ങൾ പരമാവധി മന:പ്പർവ്വം താഴ്ത്തി വച്ചതാ, എന്നിട്ടും ശല്യം തുടർന്നു. പ്ലസ് വൺ കഴിയുമ്പോൾ എങ്ങോട്ടെങ്കിലും മാറി നിൽക്കാമെന്നാ കരുതിയത്.പക്ഷേ പ്ലസ് ടു വിന് പഠിക്കുന്ന സമയത്മ്യം അയാളുടെ ഭാഗത്ത് നിന്ന് വീണ്ടും ശല്യമുണ്ടായി. അയാളുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ, ഒരു മുൻകരുതലെടുത്തുകൊണ്ടാ ഇരുന്നത്. അന്നും അമ്മയാണെന്ന് കരുതി, വാതില് തള്ളിത്തുറന്ന് അകത്ത് കയറി, പക്ഷേ പിടിച്ച് നിൽക്കാൻ പറ്റിയെനിക്ക്.'
'രണ്ട് പ്രാവശ്യം അയാളുടെ അടുത്ത് നിന്ന് attempt ഉണ്ടായി, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ്.അയാളെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുകയാണ്. അവസാനം അയാളുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായ സമയത്ത് ഞാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലണം എന്നവർ ആവശ്യപ്പെട്ടു. പറ്റില്ലാ, വീട്ടിൽ വന്ന് വനിതാ പൊലീസ് മൊഴിയെടുക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു'.
' പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിൽ നിന്ന് മൊഴിയെടുക്കാൻ ആള് വന്നു. എന്റെ സ്റ്റേറ്റ്മെന്റ് മൊത്തം എടുത്തു. ഞാൻ പറഞ്ഞതൊന്നും അത് പോലെ തന്നെ എഴുതാൻ അവർ തയ്യാറായില്ല. അന്ന് വൈകിട്ട് തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് കുറച്ച് പൊലീസ്കാരും ഒരു വനിതാ കോൺസ്റ്റബിളും വന്ന് മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ട് പോണം, സ്റ്റേറ്റ്മെന്റ് എടുക്കാനാണ് എന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. പക്ഷേ ഞങ്ങളെ കൊണ്ടുപോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.' പൊലീസ് സ്റ്റേഷനിൽ വച്ച് ഒരു പാട് ഇൻസൾട്ട് ചെയ്തു.മക്സിമം അയാളെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. ഞാൻ പറയുന്നതൊന്നും അവർ എഴുതാൻ തയ്യാറായില്ല. വളരെ മോശമായിട്ട് എന്നോട് സംസാരിക്കുകയായിരുന്നു. ഞാൻ പറയുന്നതെല്ലാം മറ്റാർക്കോ വേണ്ടി ഞാൻ ചെയ്യന്നതാണ് എന്ന രീതിയിലാണ് അവർ സംസാരിച്ചത്. ഒരു പെൺകുട്ടി എന്ന പരിഗണന പോലും അവർ എനിക്ക് തന്നില്ല.'
'രണ്ടര മണിക്കൂറോളം എന്നെയും അമ്മയേയും പൊലീസ് സ്റ്റേഷനിലിരുത്തി. സ്റ്റേറ്റ്മെന്റ് എടുക്കാൻ നേരം അമ്മയെ പുറത്താക്കി. എന്നെ മാത്രമാണ് അകത്തിരുത്തിയത്.എല്ലാ പൊലീസുകാരും കേൾക്കെ എന്റെ സ്റ്റേറ്റ്മെന്റ് എടുത്തു.ഓപ്പണായിട്ട് പറയാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ, എന്നോട് ഷൗട്ട് ചെയ്യുകയാണ് അവർ ചെയ്തത്. അവിടെയിരുത്തി തന്നെ എന്നെ കൊണ്ട് എല്ലാം പറയിച്ചു അവർ.8 മണിയോടെ, മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ട് പോ വുന്നില്ല എന്ന് പറഞ്ഞ് ഞങ്ങളെ ഒറ്റക്ക് ഇറക്കിവിടുകയാണവർ ചെയ്തത്. മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ട് പോയി എന്ന് കരുതിയാണ് അച്ഛൻ ഇരുന്നത്. രാത്രി ഒറ്റക്ക് ഞങ്ങൾക്ക് തിരിച്ച് വരേണ്ടി വന്നു. സ്റ്റേറ്റ്മെന്റ് അവർ പൂർണ്ണമായി രേഖപ്പെടുത്തിയതുമില്ല.'
' അയാൾക്കെതിരെ പരാതി കൊടുത്തത് ഞാനാണെന്ന് നാട്ടിലുള്ള എല്ലാവരും അറിഞ്ഞു. അവർ അന്നേരം തന്നെ എന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു.പലർക്കും എന്റെ വീഡിയോ സെന്റ് ചെയ്തുകൊടുത്തു. നാണക്കേട് ഓർത്തിട്ടാണ് ഇത്രയും നാൾ താഴ്ത്തി വച്ചത്. പക്ഷേ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടുന്നാണ് ഏറ്റവും കൂടുതൽ അപമാനം നേരിട്ടത്.തെറ്റ് കാരി ഞാനാണെന്നുള്ള രീതിയിൽ നാട്ടിൽ മുഴുവനറിഞ്ഞു.അന്ന് തന്നെ ആളുകൾ വിളിച്ച് ചോദിക്കന്നുണ്ടായിരുന്നു. ഇങ്ങനൊക്കെ കംപ്ലയിന്റ് കൊടുത്തിട്ടുണ്ടോ യിരുന്നോ, ഞങ്ങൾ വീഡിയോ കണ്ടു എന്ന പറഞ്ഞു പലരും വിളിച്ചു. '
'പിന്നെ ഞങ്ങൾ വെയിറ്റ് ചെയ്തിരുന്നു. അവർ മൊഴിയെടുക്കാൻ തയ്യാറാകാത്തതുകൊണ്ട് സി എമ്മിന്റെ ഓഫീസിൽ പോയി അവിടെ ഞാൻ പരാതി കൊടുത്തു. അവിടെ നിന്ന് എസ് പി ഓഫീസിൽ ബന്ധപ്പെട്ടു.ഉറപ്പായിട്ടും മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ടു പോകാം എന്നും മൊഴി രേഖപ്പെടുത്താം എന്നു അവർ പറഞ്ഞു. പക്ഷേ പിന്നേയും നീതി കിട്ടാതായപ്പോൾ സി എമ്മിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് അറിയിച്ചത് അനുസരിച്ച് റേഞ്ച് ഐജിയെ ഞങ്ങൾ പോയി കണ്ടു. അദ്ദേഹം ബന്ധപ്പെട്ടതിന് ശേഷമാണ് മജിസ്ട്രേറ്റിന്റെ അടുത്തുകൊണ്ട് പോയതും തന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയതും '.
'സംഭവം നടന്ന് ഒരു മാസമായിട്ടും അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് അയാളെ സഹായിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. രണ്ട് പ്രാവശ്യം എനിക്ക് അപമാനം നേരിട്ടു. അതിനേക്കാൾ അപമാനം പൊലീസ് സ്റ്റേഷനിൽ നിന്ന് ഉണ്ടായി. പക്ഷേ എല്ലാവരും പ്രതിയെ സപ്പോർട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഞാനയാളെ മർദ്ദിച്ചു എന്ന രീതിയിൽ കേസ് മാറ്റി എനിക്കെതിരെ കേസെടുക്കാനാണ് അവർ ശ്രമിക്കുന്നത്.
് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ നേരിടേണ്ടി വന്ന ക്രൂരമായ പീഡനവും, പ്രതിയായ എസ് എൻ ഡി പി ശാഖാ സെക്രട്ടറിയുമായ പ്രതിയെ സഹായിക്കാൻ പൊലീസ് നടത്തുന്ന നീചമായ ശ്രമങ്ങളുമാണ് ആ പെൺകുട്ടി മുകളിൽ വിശദീകരിച്ചത്.
ഞാനും, സി ആർ നീലകണ്ഠനും മെയ് 16ന്, ഇരയായ പെൺകുട്ടിയെ പോയി നേരിട്ട് കണ്ടിരുന്നു.ആ പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പെൺകുട്ടിയോടൊപ്പം ഉറച്ച് നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.പെൺകുട്ടിയുടെ കുടുംബത്തോട് ഞങ്ങൾ പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഈ പെൺകുട്ടി പക്ഷേ അസാമാന്യ ധൈര്യശാലിയായി മാറിയതായി ഞങ്ങൾക്ക് ബോധ്യമായി.പോരാടാൻ ഉറച്ചിരിക്കുകയാണ് പെൺകുട്ടി. മറുഭാഗത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും ( സിപിഐ ഒഴിച്ച് ) പീഡകനൊപ്പമാണ്. പൊലീസും പീഡകന് പിറകിൽ പറപോലെ ഉറച്ച് നിൽക്കുന്നു. പ്രമാണിയാണയാൾ, വലിയ സ്വാധീനശക്തിയുള്ളവനും.
അതിന്റെ വിശദാംശങ്ങൾ നാളെ.
(തുടരും)
Stories you may Like
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- വെള്ളാപ്പള്ളിയുടെ വസതിയിലേക്കുള്ള മാർച്ചിന് നിരോധനം
- ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്