ആത്മഹത്യ ചെയ്യുംമുമ്പ് അവസാനമായി ഫോണിലൂടെ ഊഷ്മൾ ദേഷ്യത്തോടെ സംസാരിച്ചത് അടുത്ത സുഹൃത്തിനോട്; കോൾ തീർന്നയുടൻ ഫോൺ നിലത്തെറിഞ്ഞുടച്ച് കെഎംസിടിയിലെ മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതെന്തിന്? സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴും തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്; യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ജാം ആക്കിയിട്ടുണ്ട് എന്ന ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട്
കോഴിക്കോട്: ആത്മഹത്യ ചെയ്ത കെഎംസിടി ഡന്റൽ കോളേജ് വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസിന്റെ ഫോണിലേക്ക് അവസാനമായി വന്ന കോൾ അടുത്ത സൂഹൃത്തിന്റേത്. ഈ കോളും ഊഷ്മളിന്റെ ആത്മഹത്യയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഊഷ്മളിന്റെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഊഷ്മൾ ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് അവരുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. ഫോണിൽ ഊഷ്മൾ ദേഷ്യത്തോടെ സംസാരിക്കുന്നത് പലരും കണ്ടിരുന്നു. ഫോൺ കോൾ അവസാനിച്ച ഉടനെത്തന്നെ ഊഷ്മൾ ഫോൺ നിലത്തെറിഞ്ഞ് ഉടക്കുകയും ചെയ്തിരുന്നു. ഈ ഫോൺ കോളിന് ആത്മഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് ആദ്യം തന്നെ അന്വേഷിച്ചു. ഇതിനായി സൈബർ സെല്ലിന്റെ സഹായവും തേടി.
എന്നാൽ അടുത്ത സുഹൃത്താണ് ഊഷ്മളിനെ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ നിന്നും ഈ ഫോൺകോളും ഊഷ്മളിന്റെ ആത്മഹത്യയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്. ഇതോടെ ഫോൺകോൾ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.
അതേസമയം ഊഷ്മളിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് സംബന്ധിച്ച കാര്യങ്ങൾ പൊലീസ് ഊർജ്ജിതമായി തന്നെ അന്വേഷിക്കുന്നുണ്ട്. നവംബർ 13ന് രാത്രി 10.54നണ് ഊഷ്മൾ ഫേസ്ബുക്ക് പേജിൽ അവസാനമായി എഴുതുന്നത്. ഇംഗ്ലീഷിലായിരുന്നു പോസ്റ്റ്. കെഎംസിടി കൺഫെഷൻ പേജിലെ തന്റെ ഒരു മുൻപോസ്റ്റിന്മേലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്.
ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലും പേജിൽ എഴുതുമ്പോൾ നിങ്ങൾ ഇരയാക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നിയാൽ ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങൾ ഒരു പക്ഷെ ചിന്തിച്ചേക്കാമെന്നും ഊഷ്മൾ എഴുതിയിരുന്നു. ഊഷ്മൾ ഇങ്ങനെയൊരു പോസ്റ്റിടാനായ സാഹചര്യം എന്താണെന്ന് ഇപ്പോഴും കൃത്യമായി പൊലീസിന് മനസിലായിട്ടില്ല. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കെഎംസിടി കൺഫഷൻ പേജ് കൈകാര്യം ചെയ്യുന്നവരെ ഇതിന്റെ ഭാഗമായി ഇനിയും ചോദ്യം ചെയ്യും.
തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നുമാണ് ഊഷ്മൾ അവസാനമായി ഫേസ് ബുക്കിൽ കുറിച്ചത്. പോസ്റ്റിൽ പരാമർശിക്കുന്ന കമന്റിന്റെ സ്ക്രീൻ ഷോട്ടും ഊഷ്മൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുന്നുണ്ട്. യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുഴുവൻ തെളിവോടെ ജാം ആക്കിയിട്ടുണ്ട് എന്നാണ് ഈ പോസ്റ്റിന് വന്ന കമന്റ്. ബാക്കി നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്നും ഇതിനായി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോവാം എന്നും കമന്റിൽ പറയുന്നു.
കോളേജിലെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ചില സഹപാഠികളുമായി എന്തെക്കൊയോ പ്രശ്നങ്ങൾ ഊ്ഷ്മളിന് ഉണ്ടായിരുന്നതായി പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്്. ഇതിന്റെ ഭാഗമാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പൊലീസ് കരുതുന്നത്. ഊഷ്മളിന്റെ പോസ്റ്റിന് വന്ന മറുപടിയും പൊലീസിനെ ഈ വിശ്വാസത്തിന് ബലം നൽകുന്നു. എന്നാൽ ഈ പ്രശ്നവും ആത്മഹത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പറയാനായിട്ടില്ല.
ഊഷ്മളിന്റെ മരണത്തെ തുടർന്ന് പൊലീസ് ഹോസ്റ്റലിൽ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ മരണ കാരണമായതൊന്നും കണ്ടെത്തിയില്ല. ഊഷ്മളിന്റെ ഡയറിയിലും മരണത്തിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന യാതൊന്നും ഇല്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നും കാര്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
അതിനാൽ ഈ ഫേസ്ബുക്ക് പോസ്റ്റ് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഊഷ്മൾ ഇങ്ങനെയൊരു പോസ്റ്റ് എഴുതാനിടയായ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഹപാഠികളുമായി എന്തൊക്കെയോ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് ബോധ്യമായിട്ടുണ്ട്. അതിനാൽ സുഹൃത്തക്കളേയും സഹപാഠികളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഊഷ്മളിന്റെ കൂടെ ഹോസ്റ്റൽ മുറിയിൽ താമസിച്ചവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുണ്ട്. അടുത്ത ദിവസം തന്നെ അവരിൽ നിന്നും വിശദമായി വിവരങ്ങൾ ശേഖരിക്കും. ഇതിൽ നിന്നും ആത്മഹത്യക്കു പിന്നിലെ കാരണങ്ങളുടെ എന്തെങ്കിൽ സൂചന ലഭിക്കുമെന്ന വിശ്വാസം പൊലീസിന് ഉണ്ട്. പൊലീസിന് ഊഷ്മളിന്റെ മാതാപിതാക്കളോട് ഇതുവരെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഊഷ്മളിന്റെ ബന്ധുവാണ് മരണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
ഈ പരാതിയുടെ പുറത്താണ് അന്വേഷണം നടക്കുന്നത്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം മാതാപിതാക്കളോട് സംസാരിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്. തൊട്ടടുത്ത ദിവസം തന്നെ അവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.
കൊടുവള്ളി സിഐ എൻ ബിശ്വാസാണ് കേസ് അന്വേഷിക്കുന്നത്.
നവംബർ 15ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഊഷ്മൾ ആത്മഹത്യ ചെയ്യുന്നത്. കെഎംസിടി ഡന്റൽ കോളേജിന്റെ മുകളിലത്തെ നിലയിൽ നിന്നായിരുന്നു താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഊഷ്മളിനെ കെഎംസിടി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍