കൊച്ചി മെട്രോയിൽ ശീമാട്ടി മാത്രമല്ല, മെത്രാന്മാരും നേട്ടമുണ്ടാക്കി; കല്ലൂരിലെ കോളേജ് ഗ്രൗണ്ട് ഏറ്റെടുക്കൽ കരാറിൽ നിറഞ്ഞതു വോട്ട് ബാങ്ക് രാഷ്ട്രീയം; ഒത്തുതീർപ്പ് ഫോർമുലയിൽ പാട്ടക്കുടിശിക എഴുതിത്തള്ളി; പകരം ഭൂമിക്ക് കൈവശ രേഖയും; സെന്റ് ആൽബർട്സ് കോളേജ് കോടികൾ കൈക്കലാക്കിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അതിവേഗം ബഹുദൂരം വികസനമെത്തിക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പരമാവധി വിട്ടു വീഴ്ചകളും സർക്കാർ ചെയ്തു നൽകും. കൊച്ചി മെട്രോ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മെട്രോ ട്രാക്കിലിറക്കാൻ സർക്കാരിന് കഴിഞ്ഞു. നവംബർ ഒന്നിന് അത് പൊതുജനങ്ങളുമായി യാത്ര തുടങ്ങും. ഇ ശ്രീധരനും ഡിഎംആർസിയും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോൾ പല തടസ്സങ്ങളും മുന്നിൽ വന്നു. അതിൽ പ്രധാനമായിരുന്ന സ്ഥലം ഏറ്റെടുപ്പ്. ശീമാട്ടിയാണ് വലിയ എതിർപ്പുകളുമായെത്തിയത്. അവരെ എന്തും നൽകി സമാധാനിപ്പിക്കാൻ സർക്കാർ തയ്യാറായി. അങ്ങനെ കോടികളുടെ നഷ്ടം ഖജനാവിനുണ്ടായി. ശീമാട്ടിക്കായുള്ള കളക്ടർ രാജമാണിക്യത്തിന്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു.
കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികൾ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്തുവെന്ന ശാമാട്ടി മുതലാളി ബീനാകണ്ണന്റെ വാദം പൊളിച്ചത് മറുനാടനാണ്. സ്ഥലം കൊടുത്തത് വെറുതെയല്ലെന്നും സെന്റിന് 52 ലക്ഷം വീതം 13 കോടിയോളം രൂപ നൽകിയെന്നുമായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും പിന്നീട് വ്യക്തമായി. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് വാർത്ത എത്തിയത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്. ഇങ്ങനെ ശീമാട്ടി കോടികളുടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചു. ഇതിനൊപ്പം സ്ഥലം കൈമാറ്റത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു കൂട്ടരും കൊച്ചിയിലുണ്ട്. സെന്റ് ആൽബെർട്സ് കോളേജ്.
സർക്കാരിന്റെ ഭൂമി അവർക്കു തന്നെ നൽകി ലാഭമുണ്ടാക്കി. പാട്ട ഭൂമിയെ കൈവശാവകശാ ഭുമിയുമാക്കി. ഇതിനെല്ലാം മതത്തിന്റെ പരിവേഷവും വോട്ട് ബാങ്കും സമർദ്ദമായി ഉപയോഗിച്ചു. കൊച്ചി മെട്രോയുടെ പണി തടസ്സപ്പെടുത്താൻ വിദ്യാർത്ഥികളും തെരുവിലിറങ്ങി. ഇതോടെ കൊച്ചി മെട്രോ തന്നെ മുടങ്ങുമെന്ന സ്ഥിതി വന്നു. ഇതോടെ വിട്ടുവീഴ്ചകൾക്ക് അതിവേഗം സർക്കാർ തയ്യാറായി. അങ്ങനെ ലോകത്തൊരിടത്തുമില്ലാത്ത കരാറും നേട്ടവും സെന്റ് ആൽബർട്സിന് സ്വന്തമായി. മെട്രോ പദ്ധതിക്കായി ആൽബർട്സ് കോളേജിന്റെ ഭുമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു സർക്കാരിനു കോടികളുടെ നഷ്ടവും ഒപ്പം ഭുമിയും നഷ്ടവുമാണ് സർക്കാരിനുണ്ടായത്. എന്നാൽ മതവുമായി ബന്ധപ്പെട്ട കോളേജായതിനാൽ പ്രതിപക്ഷം പോലും ശബ്ദിക്കാനെത്തിയില്ല. ആരും വാർത്തയുമാക്കിയില്ല. ഇങ്ങനെ ശീമാട്ടിയെ പോലെ സെന്റ് ആൽബർട്സിനും കൊച്ചി മെട്രോ ലാഭമായി.
യഥാർത്ഥത്തിൽ കലൂരിൽ സ്റ്റേഡിയത്തിന് സമീപമുള്ള 4.67 ഏക്കറിൽ ആൽബേർട്സ് കോളേജ് മാനേജ്മെന്റിന് ഒരവകാശവുമില്ലെന്നതാണ് സത്യം. ഇത് സർക്കാർ ഭൂമിയാണ്. 1983 ൽ പത്തു വർഷത്തെ പാട്ടത്തിന് സർക്കാർ ഇത് കോളേജിന് കൈമാറുകയായിരുന്നു. ഫുട്ബോൾ പരിശീലനത്തിന് ഗ്രൗണ്ട് ആയി ഉപയോഗിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. 1993 ൽ ഈ പാട്ട വ്യവസ്ഥ കാലഹരണപ്പെട്ടെങ്കിലും സർക്കാർ ഭൂമി തിരികെയെടുത്തില്ല. നിയമാനുസൃതം അടക്കേണ്ട പാട്ടത്തുക മാനേജ്മെന്റ് അടച്ചിട്ടുമില്ല. 95 ൽ പുതിയ കരാർ ഉണ്ടാക്കി. ഇതിന്റെയും കാലാവധി പത്തു വർഷമായിരുന്നു. എല്ലാ വർഷവും കൃത്യമായി പാട്ടം അടക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2004 ൽ ഈ കരാറും കാലാവധി പൂർത്തിയായെങ്കിലും പിന്നീട് കരാറൊന്നും ഉണ്ടാക്കിയില്ല. പാട്ടക്കുടിശ്ശിക മാത്രം 1.81 കോടി രൂപ ആയി.
പിന്നീട് മാനേജ്മെന്റ് കോടതിയെ സമീപിച്ചതു വഴി ഈ തുക 46 ലക്ഷമാക്കി കുറച്ചു കൊടുത്തെങ്കിലും ഒരു രൂപ പോലും ഇപ്പോഴും അടക്കാൻ തയ്യാറായിട്ടില്ല. അതിനിടെയാണ് ഈ 4.67 ഏക്കറിൽ നിന്നും 88 സെന്റ് ഭൂമി മെട്രോ റെയിൽ പദ്ധതിയുടെ ഓഫീസിനായി ഏറ്റെടുക്കാൻ തീരുമാനമുണ്ടായത്. ഇതോടെ കോളേജ് മാനേജ്മെന്റ് എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. 88 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനു പകരമായി ബാക്കി ഭൂമിക്ക് പട്ടയം നൽകണമെന്നും ഏറ്റെടുക്കുന്നതിനു തുല്യമായ ഭൂമി നഗരത്തിൽ വേറെ നൽകണമെന്നുമായിരുന്നു ഡിമാന്റ്. ഇത് പൂർണ്ണമായും അംഗീകരിച്ച് ഒത്തുതീർപ്പുണ്ടാക്കി. ഫലത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പ്രതിഷേധത്തിലൂടെ കോടികളുടെ നേട്ടം സെന്റ് ആൽബർട്ട് കോളേജിനുണ്ടായി. സർക്കാരിലെ പ്രമുഖരുടെ പിന്തുണയോടെയായിരുന്ന ഇത്.
കൊച്ചി മെട്രോയുടെ പണിയുമായി ബന്ധപ്പെട്ട് ഈ സ്ഥലം ഏറ്റെടുക്കാൻ തിരുമാനിച്ചപ്പോൾ സമർദ്ദമായ ഇടപെടൽ നടത്തി. ഗ്രൗണ്ട് സർക്കാർ മെട്രോ പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരെ അദ്ധ്യാപകരും വിദ്യാർത്ഥികളും വരെ സമരവുമായി മുന്നോട്ടു വന്നു. യുജിസി അംഗീകാരം പോകുമെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് തെറ്റിധരിപ്പിച്ചായിരുന്നു സമരം. അന്നത്തെ പ്രതിഷേധം മുലം ഈ ഭാഗത്തെ മെട്രോ നിർമ്മാണ പ്രവർത്തനങ്ങളും അന്ന് തടസപെട്ടിരുന്നു. അവസാനം കോളേജ് അധിക്രതരും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ നടന ചർച്ചയിൽ ധാരണ ആവുകയായിരുന്നു. ഈ ധാരണ പ്രകാരം ഭൂമി കൊച്ചി മെട്രോയ്ക്കായി. എന്നിട്ടും യുജിസിയുടെ അംഗീകാരം കോളേജിന് നഷ്ടമായില്ല. പിന്നെ എന്തിനായിരുന്നു സമരമെന്നതാണ് ഉയരുന്ന ചോദ്യം. സമരത്തിന്റെ ഭാഗമായുണ്ടാക്കിയ കരാറിൽ ഇതിനുള്ള ഉത്തരമുണ്ട്.
ഗ്രൗണ്ടിന്റെ പാട്ടക്കുടിശികയായി കോളേജ് അധികൃതർ സർക്കാരിന് നൽകാനുള്ള കുടിശിക എഴുതിത്ത്ത്ത്തള്ളുക, എറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി ഭൂമി നൽകുക. പകരം നൽകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോളേജിന് നൽകുക എന്നീ ഉപാധികളോടെയാണ് സ്ഥലം വിട്ടുനൽകാൻ കോളേജ് അധികൃതർ തയ്യാറായത്. അതായത് ഗ്രൗണ്ടിന് പകരം സ്വന്തമായി ഭൂമി ലഭിച്ചു. മറ്റൊരിടത്ത് ലഭിച്ച ഈ ഭൂമി ഇനി കോളേജിന് എന്താവശ്യത്തിനും ഉപയോഗിക്കാം. ഒപ്പം സ്റ്റേഡിയത്തിന്റെ പാട്ടക്കുടിശിഖ പോവുകയും ചെയ്തു. ഇങ്ങനെ ഒരു വെടിക്ക് ഒന്നിലേറെ നേട്ടങ്ങൾ മെട്രോയെന്ന പദ്ധതിയെ മുൻനിർത്തി കോളേജ് അടിച്ചെടുത്തു. കൊച്ചി മെട്രോയിൽ ഈ സ്ഥലത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് ആൽബർട്സും പ്രതിഷേധവും ആനുകൂല്യം തട്ടിയെടുക്കും നടത്തിയത്.
നേരത്തെ മെട്രോ റെയിലിന്റെ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് ഇവിടെ സ്ഥാപിക്കാനിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ മുട്ടത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ പദ്ധതി കാക്കനാട്ടെക്ക് നിട്ടുമ്പോൾ സെന്റ് ആൽബർട്സ് കോളേജിന്റെ ഭാഗത്ത് നിന്നായിരിക്കും പാത തിരിഞ്ഞു പോവുന്നത് എന്നുള്ളതുകൊണ്ട് ഈ സ്ഥലം ഏറ്റെടുത്തു കൈവശം വയ്ക്കുക എന്നത് മെട്രോയുടെ ആവശ്യമായിരുന്നു. അതിനായി വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായി. ഇതിലൂടെ പാട്ട ഭൂമി, സ്വന്തമായി അവർക്ക് കിട്ടി. പാട്ടക്കുടിശികയും എഴുതി തള്ളി. ഇത്ര വിചിത്രമായ കരാറിന്റെ ആവശ്യം എന്തായിരുന്നുവെന്നതാണ് ചോദ്യം. ഇതിൽ കള്ളക്കളികൾ ഉണ്ടെന്നാണ് സൂചന. കളിക്കളത്തിന് വേണ്ടി ജിസിഡിഎയുടെ ഭൂമിയാണ് കോളേജിന് വിട്ടുകൊടുത്തത്. സ്റ്റേഡിയം നിലനിർ്ത്തുക മാത്രമായിരുന്നു കോളേജിന്റെ ലക്ഷ്യമെന്നാണ് പ്രതിഷേധ സമയത്ത് പറഞ്ഞിരുന്നത്.
എങ്കിൽ എന്തിന് കൈവശാവകാശം കൊടുത്തുവെന്നതാണ് ചോദ്യം. കല്ലൂരിലെ പകരം നൽകിയ ഭൂമിയും പാട്ടത്തിന് കൊടുത്താൽ മതിയായിരുന്നു. ഇവിടെ പാട്ടക്കുടിശിഖയും ഇല്ലാതായി. പകരം സ്വന്തമായി ഭൂമിയും കിട്ടി. കൊച്ചിയിലെ പ്രധാന വോട്ട് ബാങ്കാണ് ലത്തീൻ കത്തോലിക്കർ. ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണ്ണായക ശക്തി. അതുകൊണ്ട് തന്നെയാണ് ഈ സഭയുടെ കീഴിലെ കോളേജിന്റെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയതും. ശീമാട്ടിക്ക് അനധികൃതമായി ആനുകൂല്യം നൽകാൻ ശ്രമിച്ചതിന് തുല്യമായ ഇടപെടലായി ഇതിനേയും വിലയിരുത്തുന്നു.
ഇവിടെ മതമേലധ്യക്ഷന്മാരെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണം. വോട്ട് ബാങ്കിൽ കണ്ണുവച്ച് കോളേജ് അധികൃതർ പറഞ്ഞ എല്ലാ കാര്യങ്ങളും സമിതിച്ചു. ഇത്തരം വിചിത്രമായ നിരവധി ഇടപാടുകൾ കൊച്ചി മെട്രോയിൽ നടന്നിട്ടുണ്ടെന്നാണ് സൂചന.
Stories you may Like
- ലോകത്തിലെ ചില വിചിത്രവാദ കൾട്ടുകളെ അറിയാം
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്