നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി കറൻസി നോട്ടുകൾ വിതറിയിടും; പിന്നാലെ ഗ്ലാസിൽ തട്ടി വിളിച്ച് പണം നിങ്ങളുടേതാണോ എന്ന് ചോദിക്കും; പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും മറ്റൊരു സംഘം കാറിൽ നിന്ന് ബാഗ് കൈവശമാക്കിയിരിക്കും; കൊച്ചിയിലെ നൂതന കവർച്ച ഇങ്ങനെ; നോട്ടുകെണിയിൽ വീഴരുതെന്നും പിന്നിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമക്കാരെ സംശയിക്കുന്നെന്നും കൊച്ചി പൊലീസ്
പി എസ് സുവർണ്ണ
കൊച്ചി: റോഡിൽ കുറച്ച് കറൻസി നോട്ടുകൾ കിടക്കുന്നത് കാണുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ആ കറൻസി നോട്ടുകൾ വാരിയെടുക്കാൻ പോകുന്നവർ ഒന്ന് അറിയുക. റോഡിൽ കിടക്കുന്ന കറൻസി നോട്ടുകൾ വാരിയെടുത്ത് നിങ്ങൾ തിരികെയെത്തുമ്പോഴേക്കും നിങ്ങളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ നഷ്ടമായിക്കഴിഞ്ഞിരിക്കും. അതെ ഉടമസ്ഥനില്ലാതെ കിടക്കുന്ന ആ നോട്ടുകൾ നിങ്ങൾക്കുള്ള കെണിയാണ്.നിർത്തിയിടപ്പെടുന്ന കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തായി 10,20,50,100 എന്നീ രൂപയുടെ കറൻസി നോട്ടുകൾ വിതറിയിടും. അതിന് പിന്നാലെ ഡ്രൈവർ സീറ്റിലുള്ളവരെ ഗ്ലാസിൽ തട്ടി വിളിക്കും. പിന്നാലെ റോഡിൽ കിടക്കുന്ന പണം നിങ്ങളുടേതാണോ എന്ന് കൂടെ ചോദിക്കും. സ്വാഭാവികമായും കാറിനുള്ളിൽ നിന്നും ഡ്രൈവർ സീറ്റിലുള്ളയാൾ പുറത്തിറങ്ങും. പുറത്തെത്തി കറൻസി നോട്ടുകൾ പെറുക്കിയെടുത്ത് തിരിച്ച് കാറിൽ എത്തുമ്പോഴേക്കും കൈയിലെ പണം നഷ്ടമായിട്ടുണ്ടാവും. എന്തെന്നാൽ കാറിൽ നിന്നും ആൾ പുറത്തിറങ്ങി നോട്ടുകൾ പെറുക്കിയെടുക്കുമ്പോഴേക്കും ഈ സമയം നോക്കി മറ്റൊരു സംഘം കാറിൽ നിന്നും പണം അടങ്ങുന്ന ബാഗ് കൈവശമാക്കിയിരിക്കും. ഇതാണ് റോഡിൽ കറൻസി നോട്ടുകൾ വിതറി കവർച്ച നടത്തുന്നവരുടെ രീതി.
ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ സമാനമായൊരു തട്ടിപ്പ് നടന്നിരിക്കുകയാണ്. രണ്ടാഴ്ച്ച മുമ്പ് എം.ജി റോഡിൽ ഒരു ബാങ്കിൽ നിന്നും പണമെടുക്കാൻ വന്നയാൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. 2.72 ലക്ഷമാണ് ഉടമയുടെ കൈയിൽ നിന്നും നഷ്ടമായത്. അതേസമയം തമിഴ്നാട് തിരുച്ചിറപ്പള്ളി രാംജിനഗർ എന്ന തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരെയാണ് ഇത്തരം മോഷണ സംഘങ്ങൾ ലക്ഷ്യമിടുന്നത്.
അതേസമയം കൊച്ചിയിൽ നേരത്തെയും ഇതുപോലെയുള്ള കവർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മറൈൻഡ്രൈവ് മേനകയിലാണ് സമാനമായ സംഭവം നടന്നത്. അന്ന് ബാഗ് നഷ്ടപ്പെട്ടുവെങ്കിലും ബാഗിൽ പണമുണ്ടായിരുന്നില്ല. മാത്രമല്ല മറൈൻ ഡ്രൈവിൽ രണ്ടര വർഷം മുമ്പും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. തുടർന്ന് ഈ കേസിൽ ഒരു പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ പലഭാഗത്തും തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ പ്രതികളെക്കുറിച്ച് സൂചനയുണ്ടെങ്കിലും ഇവരെ തിരുട്ടുഗ്രാമത്തിൽ നിന്നും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്തായാലും പ്രതികൾക്കായുള്ള ഊർജിത അന്വേഷണത്തിലാണ് പൊലീസ്.
ദിവസേന പല തരത്തിലുള്ള മോഷണങ്ങളാണ് നടക്കുന്നത്. നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിലും. തിരക്ക് കുറവുള്ള സ്ഥലങ്ങളിലുമുൾപ്പെടെയാണ് ദിവസേന മോഷണങ്ങൾ നടക്കുന്നത്. പിടിച്ചുപറി ഉൾപ്പെടെയുള്ള മോഷണങ്ങൾ ഉള്ളതിനാൽ തന്നെ ജനങ്ങൾ അതിനെക്കുറിച്ചെല്ലാം ബോധവാന്മാരാണ്. എന്നാൽ ഇവയുടെ കൂട്ടത്തിൽ നോട്ട് കെണി ജനങ്ങൾ തിരിച്ചറിയുന്നില്ല. കാരണം സർവ്വസാധാരണമായി നടക്കുന്ന മോഷണമല്ല ഇത്തരക്കാരുടെയത്. വളരെ സജീവമായി നിൽക്കുന്ന തട്ടിപ്പ് രീതിയാണെങ്കിൽ പോലും കൊച്ചിയിൽ അധികം കേട്ടുപരിചയമില്ല. അതിനാൽ ഇത്തരം തട്ടിപ്പിൽ എളുപ്പം പെട്ടുപോവാനും സാധ്യതയെറെയാണ്...
തിരുട്ടു ഗ്രാമക്കാർ കൂട്ടത്തോടെ കൊച്ചിയിൽ
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്താണ് തിരുട്ട് ഗ്രാമം. ഈ ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. വളരെ കൃത്യമായ പ്ലാനിങ്ങോടെയും ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടെയും മോഷണം നടത്തുന്നവരാണ് ഈ നാട്ടിലുള്ളവർ, അല്ലെങ്കിൽ നടത്തുന്നവരുടെ നാട്. എന്നാൽ മോഷണത്തിൽ തിരുട്ട് ഗ്രാമത്തിലുള്ളവർ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയാകില്ലെന്നതാണ് തിരുട്ടു ഗ്രാമത്തിലെ പ്രത്യേകത. കാരണം തിരുട്ടുഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും മോഷണത്തിനായി പോകുന്നത്. അതുകൊണ്ട് തന്നെ ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പോൾ തന്നെ ഗ്രാമത്തിലേക്ക് കൈമാറും. അവിടെ നിന്നും ഇടപെടലുകൾ നടത്തിയാണ് നിയമസഹായമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. കൂടാതെ മോഷണം നടത്തി കിട്ടുന്ന വരുമാനത്തിന്റെ സിശ്ചിതവിഹിതം ഗ്രാമമൂപ്പനെ ഏൽപ്പിക്കുകയും വേണം. എന്തെന്നാൽ ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നത്. എന്നാൽ ഇങ്ങനെ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം കുടുംബത്തിലെ മറ്റൊരംഗം മോഷണ മേഖലയിലേക്ക് ഇറങ്ങി സജീവമാവണമെന്ന നിബന്ധനയുമുണ്ട് ഈ ഗ്രാമത്തിന്. ഈ നിബന്ധനയ്ക്ക് തയ്യാറാവാതെ വന്നാൽ സഹായവും നിലയ്ക്കും. ഇതൊക്കെ കൊണ്ട് തന്നെയാണ് തിരുട്ടുഗ്രാമത്തിലെ മോഷണം അവസാനിപ്പിക്കാൻ കഴിയാത്തത്.
സാധാരണ തരത്തിലുള്ള മോഷണങ്ങളിൽ തുടങ്ങി മനഃപൂർവ്വം സൃഷ്ടിക്കുന്ന വാഹനാപകടങ്ങൾ വരെയുള്ള മോഷണ രീതികൾ ഇവരുടെ പക്കലുണ്ട്. കേരളത്തിൽ നിന്നും തീർത്ഥയാത്രയ്ക്ക് പോവുന്ന നിരവധിയാളുകളാണ് ട്രക്കിടിച്ചും മറ്റ് റോഡ് അപകടങ്ങളിലൂടെയും മരിക്കുന്നത്. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ കൈയിലുള്ള പണവും സ്വർണ്ണാഭരണങ്ങളും നഷ്ടമായിട്ടുമുണ്ടാവും. എന്തെന്നാൽ ഇത്തരം റേഡ് അപകടങ്ങൾ കൂടുതലായും നടക്കുക തിരുട്ടുഗ്രാമങ്ങൾ സ്ഥിതിചെയ്യപ്പെടുന്ന പരിസരങ്ങളിലായിരിക്കും. കാരണം മോഷണത്തിനായി അവർ മനഃപൂർവ്വം സൃഷ്ടിക്കുന്ന അപകടങ്ങളാണ് ഇത്. തീർത്ഥയാത്രയ്ക്ക് പോവുന്നവരുടെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്നതും കൂടാതെ കൂടെയുള്ള സ്ത്രീകൾ സ്വർണ്ണമണിഞ്ഞിട്ടുണ്ടാവുമെന്നതുമാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവാനുള്ള കാരണം..
എന്തായാലും കൊച്ചിയിലും തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടോയെന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാവൂ. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന നോട്ട് കെണിയിൽ അകപ്പെട്ട് പണം നഷ്ടമായ കേസിൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതോടെ ആ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍