ക്വാറി ഉടമയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു; സ്വർണം തിരിച്ചു ചോദിച്ചിട്ട് നൽകിയുമില്ല; കരിങ്കൽ ക്വാറിയിലെ സാജിതയുടെ കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; ഒടുവിൽ മിനി അബ്ദുവും സഹായിയും കുടുങ്ങി
എംപി റാഫി
മലപ്പുറം: വിവാഹാഭ്യാർത്ഥന നിരസിച്ചതും ആവശ്യപ്പെട്ട സ്വർണാഭരണങ്ങൾ നൽകാത്തതുമാണ് ചെങ്കൽ ക്വാറിയിലെ സാജിതയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിൽ പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ക്വാറി ഉടമകളിലൊരാളായ പാങ്ങ് കരേക്കാട് ചെങ്കുങ്ങൻപടി കപ്പൂരത്ത് വീട്ടിൽ അബ്ദുല്ല എന്ന മിനി അബ്ദു(42), സഹായി അസം കൊക്റാജാർ ജില്ലയിലെ കൊറൈതല ഫക്കീർ ഗ്രാം സ്വദേശി അജീബുർറഹ്മാൻ എന്ന അജീബുർ അലി(23) എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് 120ൽ അധികം പേരെ പല തവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഒടുവിൽ സൈബർ സെല്ലിന്റെയും വിരലടയാള വിദ്ഗദരുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലും പഠനത്തിലുമാണ് പ്രതികളിലേക്കുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് സംശയം തോന്നിയ അസം സ്വദേശിയെ പല തവണ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതും കേസിലെ മുഖ്യ കണ്ണിയായ കോറിയുടമയിലേക്ക് എത്തുന്നതും.
വിവാഹാഭ്യാർത്ഥന നിരസിച്ചതും ആവശ്യപ്പെട്ട സ്വർണാഭരണങ്ങൾ നൽകാത്തതുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ട്. നവംബർ പത്തൊമ്പതിനാണ് പാങ്ങ് ചേണ്ടി പെരുംചോലയിലെ ചെങ്കൽ ക്വാറിയിൽ കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി ചോലശ്ശേരി മൂസയുടെ മകൾ സാജിത (32)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ മലപ്പുറം എസ്പി ബീപേഷ് കുമാർ ബെഹ്റ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികൾക്കായി വല വിരിക്കുകയായിരുന്നു.
ഇപ്പോൾ പിടിയിലായ കോറിഉടമയെ അടക്കം സാജിതയുടെ കുടുംബം ചിലരെ സംശയിക്കുന്നതായി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ ഉന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതോടെ വേഗത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സാജിദയുടെ ബന്ധുക്കളും നാട്ടിലെ ജനപ്രതിനിധികളും പൊതുജനങ്ങളും ചേർന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് കേസിന്റെ മേൽ നോട്ടം ജില്ലാ പൊലീസ് മേധാവി നേരിട്ട് വഹിക്കുകയായിരുന്നു.
ക്വാറിയിലെ മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലി സാജിതയാണ് ചെയ്തിരുന്നത്. പാചക ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളും ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതും സംഭവത്തിൽ ദുരൂഹതയുണ്ടാക്കി. മാത്രമല്ല, ഇതേ ക്വാറിയിൽ ജോലി ചെയ്യുന്ന രണ്ട് അസം സ്വദേശികളെ കൊലപാതകം നടന്നതിനു ശേഷം കാണാതായിരുന്നു.
ഇത് അന്വേഷണ ഉദ്യോഗസ്ഥരെ വഴിമാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ നാട്ടിലേക്കു മുങ്ങിയ അസം സ്വദേശികളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അൽപം മുമ്പ് വരെ ജീവനോടെ കണ്ടിരുന്ന സാജിതയെ കൊല്ലപ്പെട്ട ശേഷം മൃതദേഹം കാണാൻ ഇടയായ ഇവർ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. കേസിൽപെടുമോയെന്ന ഭയവും അലട്ടിയിരുന്ന ഇവർ ഇക്കാര്യം ആരെയും അറിയിക്കാതെ നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇവർ പ്രതികളല്ലെന്ന് പിന്നീട് കണ്ടെത്തി.
യുവതിയുടെ തലയിൽ കല്ലുപയോഗിച്ച് പരിക്കേൽപിച്ചതായും കഴുത്തിൽ ആയുധംകൊണ്ട് ആഴത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. കൊല്ലപ്പെട്ട സാജിദയുടെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അപ്പോൾ തന്നെ ക്വാറിയിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്താനായിരുന്നില്ല. സാജിത ജോലി ചെയ്യുന്ന ഷെഡിൽ തൊട്ടടുത്തു നിന്നായി വീട്ടിലേക്ക് കൊണ്ടുപോവാറുള്ള കറിപ്പാത്രവും മൃതദേഹം കിടന്നതിന് സമീപത്തു നിന്ന് ബാഗും കണ്ടെത്തി. മൂന്നു മണിക്ക് ക്വാറിയിലെ പാചക ജോലി കഴിഞ്ഞ് ഷെഡിൽ നിന്നും താഴത്തുള്ള ക്വാറിയിലൂടെ നടന്ന് വീട്ടിലേക്ക് പോവുമ്പോഴാണ് ഇരുവരും ചേർന്ന് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്വാറിയും പരിസരവും കൃത്യമായി അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നും കൃത്യം നടത്താൻ ആസൂത്രണം നടന്നിരുന്നതായും അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു.
ക്വാറിയുടെ മൂന്ന് ഉടമകളിലൊരാളും പ്രദേശത്തെ പൗരപ്രമുഖനുമായ അബ്ദുല്ല എന്ന മിനി അബ്ദുവിനു വേണ്ടിയാണ് അസം സ്വദേശിയും ക്വാറിയിലെ തൊഴിലാളിയുമായ അജീബുർ അലി കൃത്യം ചെയ്തത്. ഇരു വരും ഒരുമിച്ചായിരുന്നു കൊല നടത്തിയത്. വിവാഹ മോചിതയായ സാജിതയെ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി പലതവണ അബ്ദുല്ല സമീപിച്ചിരുന്നു. പല ഇടനിലക്കാരോടും ഇക്കാര്യം ഇയാൾ പറഞ്ഞ് സാജിതയെ സമീപിക്കുകയുണ്ടായി. എന്നാൽ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സാജിതയെ പലതവണ സമീപിച്ചതെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്. പണവും സ്വർണവും ആവശ്യപ്പെട്ട് സാജിതയെയും വീട്ടുകാരെയും അബ്ദുല്ല പല തവണ സമീപിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വിവാഹാഭ്യാർത്ഥന നിരസിച്ചതുമുതൽ സാജിതയോടുള്ള പക അബ്ദുല്ലയിൽ വർദിച്ചു.
ഇതിനു ശേഷം സ്വർണാഭരണം ആവശ്യപ്പെട്ടെന്ന പേരിൽ പതിവായി പിന്നാലെ കൂടുമായിരുന്നു. സംഭവം നടന്ന ദിവസവും സാജിതയെ പിന്തുടർന്ന് വിവാഹാഭ്യർത്ഥന നടത്തുകയും സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണയം വെയ്ക്കുന്നതിനു വേണ്ടി ആഭരണങ്ങൾ അത്യാവശ്യമാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ സ്വർണം നൽകാൻ കൂട്ടാക്കാതിരുന്ന സാജിതയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും അസം സ്വദേശിയുടെ സഹായത്തോടെ കൊല നടത്തുകയുമായിരുന്നെന്ന് പെരിന്തൽമണ്ണ സി.ഐ കെ.എം ബിജു പറഞ്ഞു. സാജിതയുടെ ദേഹത്ത് കല്ലുപയോഗിച്ച് പരിക്കേൽപിച്ചിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും നേരത്തെ കണ്ടെത്തിയിരുന്നു.
നിരന്തരമായി സാജിതയെ കൊലപ്പെടുത്തണമെന്ന് തന്നോട് പറയുമായിരുന്നെന്നും ഇതിൽ നിന്നും ഒഴിഞ്ഞു മാറിയ തന്നെ നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നെന്നും അസം സ്വദേശി അജീബുർ അലി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നും കൊലപാതക കുറ്റം ഇരുവരും സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ. കെ എം ബിജു, എസ് ഐ ജോബി തോമസ്, അഡീഷണൽ എസ് ഐ. കെ നരേന്ദ്രൻ, പെരിന്തൽമണ്ണ എസ് ഐ മാരായ സി കെ നാസർ, പി വിഷ്ണു, എ എസ് ഐ മോഹൻദാസ് കരുളായി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍