ലുക്കിൽ തനി നാട്ടുപുറത്തുകാരി; കോടതിയിൽ എത്തിയത് കാർ സ്വയം ഓട്ടിച്ചും; ഭർത്താവും മകനും മകളും അറസ്റ്റിലായതോടെ എല്ലാം നഷ്ടപ്പെട്ടു; പൊലീസെത്തിയതോടെ വാടക വീട്ടിൽ നിന്നും ഉടമസ്ഥനും ഇറക്കി വിട്ടു; സിന്ധുവിനെ കൊൽക്കത്ത തങ്കച്ചിയാക്കിയത് ബന്ധുവായ പത്രക്കാരനും! ആനവേട്ട കേസിലെ ആസൂത്രക ഇപ്പോൾ വനംവകുപ്പിന് പഞ്ചപാവം; കൊൽക്കത്തയിൽ നിന്ന് പ്രതിയും പൊലീസും എത്തിയത് ഒരേ വിമാനത്തിൽ; ഇടമലയാർ കേസിൽ സംഭവിക്കുന്നത് എന്ത്?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കോടതിയിൽ എത്തിയത് തനി നാട്ടിൻ പുറത്തുകാരി ലുക്കിൽ. നിന്ന് വിഷമിക്കുന്നത് കണ്ടപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ തന്നെ കോടതി ഹാളിൽ ഇരിപ്പിടം ഒരുക്കി നൽകി. സാധുവായ ഇവരെ കുസിദ്ധയാക്കിയത് കേസ്സിലെ പ്രതിയുടെ ബന്ധുവായ പത്രക്കാരൻ എന്നും വെളിപ്പെടുത്തൽ. കസ്റ്റഡിയിൽ എടുത്തതോടെ ഇവർക്ക് ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥരുടെ നേർസാക്ഷ്യം.
ഇന്നലെ വൈകിട്ട് 4.30 തോടെയാണ് ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതിയായ കൊൽക്കത്ത തങ്കച്ചിയെന്ന് അറിയപ്പെടുന്ന തിരുവനന്തപുരം ചാക്ക സിന്ധുനിവാസിൽ സിന്ധു (57) കോതമംഗലം കോടതിയിൽ കീഴടങ്ങാൻ എത്തിയത്. എന്നാൽ കീഴടങ്ങാനുള്ള തങ്കച്ചിയുടെ നീക്കം വിഫലമായി . കൊൽക്കത്ത അലീപ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി അടുത്തമാസം 23 വരെ ഈ കേസ്സിൽ ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കീഴടങ്ങൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നായിരുന്നു കോതമംഗലം കോടതിയുടെ നിലപാടെന്നാണ് വനംവകുപ്പധികൃതർ പുറത്തുവിട്ട വിവരം.
കസ്റ്റ്ഡി റിപ്പോർട്ടും മറ്റും സമർപ്പിച്ച് ഇവരെ ഏറ്റുവാങ്ങാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കോടതിയിൽ കാത്തുനിന്നിരുന്നു. കോടതിയിൽ ഏറെ നേരം കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടാവാത്ത സാഹചര്യത്തിൽ വൈകിട്ട് 6 മണിയോടെ ഇവർ ബന്ധുവിനൊപ്പം മടങ്ങി. കോടതി വിട്ട തങ്കച്ചി ബന്ധുവുന്റെ സംരക്ഷണയിൽ ജില്ലയിൽ തങ്ങുകയാണെന്നാണ് ലഭ്യമായ വിവരം. കൊൽത്തയിലെ മോത്തിലാൽ സ്ട്രീറ്റിലെ വീട്ടിൽ ഒളിവിൽക്കഴിയവെ കഴിഞ്ഞ ദിവസം ഇവിടുത്തെ പൊലീസിന്റെ സഹായത്തോടെ കേരളത്തിൽ നിന്നെത്തിയ വനപാലക സംഘം ഇടമലയാർ ആനവേട്ട കേസ്സിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി അവിടുത്തെ കോടതിയിൽ ഹാജരാക്കുകയും അടുത്തമാസം 23 വരെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കീഴടങ്ങാൻ സന്നദ്ധതയറിയിച്ച് തങ്കച്ചി വനംവകുപ്പധികൃതരെ സമീപിച്ചത്. കേസ്സ് കോതമംഗലം കോടതിയിൽ ആയതിനാൽ ഇവിടെ എത്തി കീഴടങ്ങുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാമെന്ന് വനം വകുപ്പധികൃതർ ഇവർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം കൊൽക്കത്തയിൽ നിന്നും വനംവകുപ്പധികൃതർ നാട്ടിലേയ്ക്ക് തിരിച്ച വിമാനത്തിൽ തങ്കച്ചിയും ഒപ്പംകൂടി. നെടുമ്പാശേരിയിൽ ഇറങ്ങിയപ്പോൾ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വനപാലക സംഘം ഇവരെ കാത്തുനിന്ന ബന്ധുവിനടുത്തെത്തിച്ചു.
ഇന്നലെ രാവിലെ 10.30 -തോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ആനവേട്ടകേസ്സിൽ തങ്കച്ചിയുടെ മകൻ അജീഷിനെ വനപാലകർ അറസ്റ്റുചെയ്തിരുന്നു. രാവിലെ 10.30 തോടെ ഇയാളെ വനംവകുപ്പധികൃതർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ 40 വയസ്സോളം തോന്നിക്കുന്ന സ്ത്രീ സ്വയം കാറോടിച്ച് കോടതി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിങ് ഏര്യയിലേയ്ക്കെത്തി. വന്നപാടെ കാറിൽ നിന്നും ഇറങ്ങിയിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഇവർ വീണ്ടും കാറിൽക്കയറി ഡോറടച്ചു. തങ്കച്ചി കോടതിയിൽ കീഴടങ്ങാൻ എത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നതിനാൽ കാറിലെത്തിയത് ഇവർ തന്നെയാണെന്ന് ഉറപ്പിച്ച് മാധ്യപ്രവർത്തകർ കാർ വളഞ്ഞു.
ഈ സമയം ഇവർ ഡ്രൈവിങ് സീറ്റിനടുത്തെ ഡോറിന്റെ ഗ്ലാസ്സ് താഴ്തി.സിന്ധുവല്ലെ.. എന്ന് മാധ്യപ്രവർത്തകരിൽ ഒരാൾ ചോദിച്ചപ്പോൾ സിന്ധുവോ ..അതാരാ..എന്നുള്ള മറുചോദ്യമായിരുന്നു ഇവരുടെ ഭാഗത്തുനിന്നുള്ള പ്രതി കരണം. പിന്നീട് ഏ സി ഓണാക്കി ഇവർ കാറിൽ ഇരുപ്പുതുടർന്നു. വൈകിട്ട് 6 മണിയോടെ കോതമംഗലം കോടതിയിൽ നിന്നും തങ്കച്ചി പോകുന്നതുവരെ ഈ കാർ ഇവിടെത്തന്നെ ഉണ്ടായിരുന്നു. കാറിൽ ആരാണ് എത്തിയതെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് അറയില്ലെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. 8 മണിക്കൂറോളം കോടതി പരിസരത്ത് കാറിൽ ഇരുന്നിരുന്നത് തങ്കച്ചിയുടെ അടുത്ത ബന്ധുതന്നെയായിരുന്നെന്നും കീഴടങ്ങാൻ എത്തുന്നതിന് മുമ്പ് പരിസരം വീക്ഷിച്ച് വിവരം നൽകുന്നതിനായിരുന്നു ഇവർ എത്തിയിരുന്നതെന്നുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.
നെടുമ്പാശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ ശേഷം തങ്കച്ചിയെ കൂട്ടിക്കൊണ്ടുപോയതും ഇവർ തന്നെയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. തങ്കച്ചിയുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം പരമദയനീയമാണെന്നാണ് ഇവരെ പിടികൂടിയ വനപാലക സംഘം നൽകുന്ന സൂചന. തങ്ങൾ കസ്റ്റഡിയിൽ എടുത്തതോടെ വാടക വീട്ടിൽ നിന്നും വീട്ടുടമ ഇവരെ ഇവരെ ഇറക്കി വിട്ടെന്നും അസുഖങ്ങളുള്ള മകൾ ഇവരുടെ ബന്ധുവിന്റെ സംരക്ഷണയിലാണെന്നും മറ്റുമാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്രബാബു, മകൾ അമിത എന്നിവരെ ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി കൊൽക്കത്തയിൽ റവന്യൂ ഇന്റിലിജൻസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നും ഇടമലയാർ ആനവേട്ടകേസ്സുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തിരുന്നു. ഇതോടെ തങ്കച്ചി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി.
കേസ്സിൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം വേഗത്തിൽ പൂർത്തിയാക്കാമെന്നും പിന്നീട് ജാമ്യം ലഭിക്കുമെന്നുമുള്ള വനംവകുപ്പധികൃതരുടെ വാക്കിൽ വിശ്വസിച്ചാണ് ഇവർ ജാമ്യം തീരുന്നതിന് മുമ്പ് കീഴടങ്ങാൻ എത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എല്ലാവരും അകത്തായാൽ നിലവിലെ പ്രവർത്തനങ്ങളെല്ലാം നിലയ്ക്കുമെന്ന സ്ഥിതിയിൽ വനംവകുപ്പിന്റെ അന്വേഷണത്തോട് പരമാവധി സഹകരിച്ചെന്നുവരുത്തി പ്രീതി നേടുന്നതിനാണ് ഇവരുടെ ശ്രമമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ഈ കേസ്സിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയുടെ ബന്ധുവായ പത്രക്കാരനാണ് തങ്കച്ചിയെ അന്താരാഷ്ട്ര ആനക്കൊമ്പ് കടത്തുകാരിയാക്കി ആദ്യം വാർത്ത പുറത്തുവിട്ടതെന്നും ഇത് മറ്റ് മാധ്യമങ്ങൾ ഏറ്റുപിടച്ചതാണ് ഇവർക്ക് കുപ്രസിദ്ധി നേടിക്കൊടുത്തതെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍