Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ് മല്യ അടക്കമുള്ള ശതകോടീശ്വരായ ബിസിനസ്സുകാരുടെ മനസാക്ഷി സൂക്ഷിപ്പുകാരി; സുന്ദരിയായ ബഹുഭാഷാ വിദഗ്ദ കോർപ്പറേറ്റുകളുടെ ഇടനിലക്കാരി; അംഗരക്ഷകരും പരിവാരങ്ങളുമായി കറങ്ങി നടക്കുന്ന തിരുവനന്തപുരത്തുകാരിയുടെ സുരക്ഷിത താവളം കാഠ്മണ്ഠുവെന്നും സംശയം; ഭർത്താവും മകളും കുടുങ്ങിയതോടെ ആനകൊമ്പ് ഇടപാടിലെ മുഖ്യ പ്രതിക്ക് വേണ്ടി വീണ്ടും അന്വേഷണം; കൊൽക്കത്താ തങ്കച്ചിയെ കുടുക്കാൻ ഉറച്ച് വനംവകുപ്പ്

വിജയ് മല്യ അടക്കമുള്ള ശതകോടീശ്വരായ ബിസിനസ്സുകാരുടെ മനസാക്ഷി സൂക്ഷിപ്പുകാരി; സുന്ദരിയായ ബഹുഭാഷാ വിദഗ്ദ കോർപ്പറേറ്റുകളുടെ ഇടനിലക്കാരി; അംഗരക്ഷകരും പരിവാരങ്ങളുമായി കറങ്ങി നടക്കുന്ന തിരുവനന്തപുരത്തുകാരിയുടെ സുരക്ഷിത താവളം കാഠ്മണ്ഠുവെന്നും സംശയം; ഭർത്താവും മകളും കുടുങ്ങിയതോടെ ആനകൊമ്പ് ഇടപാടിലെ മുഖ്യ പ്രതിക്ക് വേണ്ടി വീണ്ടും അന്വേഷണം; കൊൽക്കത്താ തങ്കച്ചിയെ കുടുക്കാൻ ഉറച്ച് വനംവകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധുവിനെ വലയിലാക്കാൻ വനംവകുപ്പ് വീണ്ടും രംഗത്ത്. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്ര ബാബു, മകൾ അമിത എന്നിവരെ കഴിഞ്ഞ ദിവസം ആനകൊമ്പുകളും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുടെ ഭാഗങ്ങളുമായി കൊൽക്കത്തയിൽ റവന്യു ഇന്റിലിജൻസ് പിടികൂടിയിരുന്നു. ഇതിൽ സുധീഷിനൈ കോടതി ഇടപെടലിലൂടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.ഇതുവഴി തങ്കച്ചിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു കേസിലെ പ്രധാനകണ്ടെത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും നേരത്തെ അറസ്റ്റിലായ പ്രതികൾ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷാ വിദഗ്ധയാണെന്നും ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. വർഷങ്ങളായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധം പുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പനികൾക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടെന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായിട്ടുണ്ട്.

ഈ സ്ഥിതിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പല കോടികൾക്കു മുകളിൽ കണ്ടേക്കാമെന്നും മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം തിരിച്ചിൽ നടത്താൻ കൊൽക്കത്ത പൊലീസിന്റെ സഹായവും തേടിയിരുന്നു. കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ഡു ആണെന്നാണ് സൂചന. തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ഇവിടെ ആർഭാട ജീവിതത്തിലാണെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.

തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ സിജോ സാമുവൽ സുധീഷിനെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ട് കോതമംഗലം കോടതി അനുവദിച്ചിട്ടുണ്ട്. സുധീഷിനെ കൊൽക്കത്തയിൽ നിന്നും കോടതി അനുമതിയോടെ കോതമംഗലത്തെത്തിക്കുന്നതിന് വനംവകുപ്പ് അധികതൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കോതമംഗലം കോടതിയിൽ ഹാജരാക്കുന്ന അവസരത്തിൽ കസ്റ്റഡി ആപ്ലിക്കേഷൻ സമർപ്പിച്ച് , കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനാണ് വനംവകുപ്പധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്. മുൻ അന്വഷണ സംഘാംഗവും ഇപ്പോൾ ഏ സി എഫായി സേവനം അനുഷ്ടിച്ചുവരുന്നതുമായ മനുസത്യന്റെ നേതൃത്വത്തിൽ കുട്ടംമ്പുഴ റെയിഞ്ചോഫീസർ സിജോ സാമുവൽ അടക്കമുള്ള അഞ്ചംഗ സംഘം ഇന്ന് വിമാനമാർഗ്ഗം കൊൽക്കത്തയ്ക്ക് തിരിച്ചിട്ടുണ്ട്.തിങ്കളാഴ്ച സുധീഷിനെ കോടതിയിൽ ഹാജരാക്കുന്നതിനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

ഇടമലയാർ ആനവേട്ടകേസ്സിൽ തങ്കച്ചിയും ഭർത്താവും പ്രതികളാണെങ്കിലും കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഏതാനും മൊഴികളൊഴിച്ചാൽ കാര്യമായ തെളിവ് ഇല്ലാത്ത സാഹചര്യത്തിലാണ് കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. മുമ്പ് നടന്ന അന്വേഷണത്തിൽ തങ്കച്ചിയെത്തേടി വനംവകുപ്പധികൃതർ കൊൽക്കത്തയിൽ ദിവസങ്ങളോളം തങ്ങിയിരുന്നെങ്കിലും പ്രയോജന മുണ്ടായില്ല.ഇക്കുറി തങ്കച്ചിയെയും വലയിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ സി സി എഫ് സുരേന്ദ്രകുമാർ,പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കൊൽക്കത്തയിൽ തിരച്ചിൽ നടത്തിയത്.

ഈ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജിബ്രൈറ്റ് .തുടങ്ങയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊൽക്കത്തയ്ക്ക് തിരിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനവെളിപ്പെടുത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരായായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

വർഷങ്ങളായി കൊൽക്കത്തകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധംപുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പിനിക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. ഈ സ്ഥിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പലകോടികൾക്കുമുകളിൽ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം കൊൽക്കത്ത പേലീസിന്റെ സഹായവും തേടിയിരുന്നു.

കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ടു ആണെന്നാണ് അധികൃതർക്ക് ലഭിച്ച സൂചന.തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ആർഭാട ജീവിതത്തിലാണെന്നുള്ള സംയവും ഉയർന്നിട്ടുണ്ടുണ്ട്. ഇതു സംന്ധിച്ച അഞ്ച് കേസുകളിലാണ് കോതമംഗലം കോടതിയിൽ എത്തിയിട്ടുള്ളത്.പ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യംകൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു. 1/15 ഇടമലയാർ എഫ് എസ്, 2/15 ഇടമലയാർ എഫ് എസ 2/15 ഭൂതത്താൻകെട്ട് എഫ് എസ് എന്നീ ഫയൽ നമ്പറിലുള്ള തുണ്ടംഫോറസ്റ്റ് റെയിഞ്ചോഫീസ് പരിധിയിൽ നിന്നും ചാർജ്ജ് ചെയ്യപ്പെട്ട കേസുകളിലേയും ഇടമലയാർ റെയിഞ്ചിൽ ചാർജ്ജ് ചെയ്യപ്പെട്ട 1/15 പെരുംമുഴി എഫ് എസ് ,2/15 പെരുംമുഴി എഫ് എസ് എന്നീഫയൽ നമ്പർ പ്രകാരമുള്ള കേസുകളുമാണ് കോതമംഗലം കോടതിയിൽ വിചാരണ തുടങ്ങിയിട്ടുള്ളത്.

41, 29, 9 എന്നിങ്ങനെയാണ് തുണ്ടം റെയിഞ്ചിൽ ചാർജ്ജ് ചെയ്യപ്പെട്ട കേസുകളിലെ പ്രതികളുടെ എണ്ണം.ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലേ രണ്ടുകേസുകളിലായി 18 പേർ പ്രതികളാണ്.ആദ്യം ചാർജ്ജ് ചെയ്യപ്പെട്ട 1/15 ഇടമലയാർ എഫ് എസ് കേസിലാണ് അന്താരാഷ്ട്ര ആനകൊമ്പ് കടത്തിലെ പ്രധാന കണ്ണികളായ ഈഗിൾ രാജൻ ,ഉമേഷ് അഗർവാൾ എന്നിവർ അറസ്റ്റിലാവുന്നത്. ഈ കേസിൽ ഡൽഹിയിൽ നിന്നും 500 കിലോയോളം ആനക്കൊമ്പും അന്വേഷകസംഘം കണ്ടെടുത്തിരുന്നു.രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും ഇതാണ്.കേസിലെ പ്രതി ഉമേഷ് അഗർവാളിന്റെ ഗോഡൗണിൽ നിന്നാണ് ആനക്കൊമ്പ് ശേഖരം കണ്ടെടുത്തത്. 15 ആനകളെ കൊമ്പിനായി കൊലപ്പെടുത്തിയെന്നും ചത്തുകിടന്ന രണ്ട് ആനകളുടെ കൊമ്പ് അപഹരിച്ചെന്നുമാണ് അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കുട്ടമ്പുഴ സ്വദേശി വാസുവാണ് വേട്ടക്കാരിലെ പ്രധാനിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.മാസങ്ങൾക്ക് മുമ്പ് ഇയാൾ കർണ്ണാടകയിലെ കൃഷിയിടത്തിൽ ആത്മഹത്യചെയ്തതായുള്ള വിവരം പുറത്തുവന്നിരുന്നു. വാസുവിന്റെ സഹായിയായിരുന്ന കുഞ്ഞുമോന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വമ്പന്മാരടക്കമുള്ളവർ അകത്തായത്.കേസ്സിലെ പ്രതിയായ വാസുവിന്റെ സഹായി ആണ്ടികുഞ്ഞിന്റെ ആത്മഹത്യ ശ്രമവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP