വിജയ് മല്യ അടക്കമുള്ള ശതകോടീശ്വരായ ബിസിനസ്സുകാരുടെ മനസാക്ഷി സൂക്ഷിപ്പുകാരി; സുന്ദരിയായ ബഹുഭാഷാ വിദഗ്ദ കോർപ്പറേറ്റുകളുടെ ഇടനിലക്കാരി; അംഗരക്ഷകരും പരിവാരങ്ങളുമായി കറങ്ങി നടക്കുന്ന തിരുവനന്തപുരത്തുകാരിയുടെ സുരക്ഷിത താവളം കാഠ്മണ്ഠുവെന്നും സംശയം; ഭർത്താവും മകളും കുടുങ്ങിയതോടെ ആനകൊമ്പ് ഇടപാടിലെ മുഖ്യ പ്രതിക്ക് വേണ്ടി വീണ്ടും അന്വേഷണം; കൊൽക്കത്താ തങ്കച്ചിയെ കുടുക്കാൻ ഉറച്ച് വനംവകുപ്പ്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധുവിനെ വലയിലാക്കാൻ വനംവകുപ്പ് വീണ്ടും രംഗത്ത്. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്ര ബാബു, മകൾ അമിത എന്നിവരെ കഴിഞ്ഞ ദിവസം ആനകൊമ്പുകളും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുടെ ഭാഗങ്ങളുമായി കൊൽക്കത്തയിൽ റവന്യു ഇന്റിലിജൻസ് പിടികൂടിയിരുന്നു. ഇതിൽ സുധീഷിനൈ കോടതി ഇടപെടലിലൂടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.ഇതുവഴി തങ്കച്ചിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു കേസിലെ പ്രധാനകണ്ടെത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും നേരത്തെ അറസ്റ്റിലായ പ്രതികൾ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷാ വിദഗ്ധയാണെന്നും ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. വർഷങ്ങളായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധം പുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പനികൾക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടെന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായിട്ടുണ്ട്.
ഈ സ്ഥിതിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പല കോടികൾക്കു മുകളിൽ കണ്ടേക്കാമെന്നും മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം തിരിച്ചിൽ നടത്താൻ കൊൽക്കത്ത പൊലീസിന്റെ സഹായവും തേടിയിരുന്നു. കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ഡു ആണെന്നാണ് സൂചന. തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ഇവിടെ ആർഭാട ജീവിതത്തിലാണെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.
തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ സിജോ സാമുവൽ സുധീഷിനെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ട് കോതമംഗലം കോടതി അനുവദിച്ചിട്ടുണ്ട്. സുധീഷിനെ കൊൽക്കത്തയിൽ നിന്നും കോടതി അനുമതിയോടെ കോതമംഗലത്തെത്തിക്കുന്നതിന് വനംവകുപ്പ് അധികതൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കോതമംഗലം കോടതിയിൽ ഹാജരാക്കുന്ന അവസരത്തിൽ കസ്റ്റഡി ആപ്ലിക്കേഷൻ സമർപ്പിച്ച് , കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനാണ് വനംവകുപ്പധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്. മുൻ അന്വഷണ സംഘാംഗവും ഇപ്പോൾ ഏ സി എഫായി സേവനം അനുഷ്ടിച്ചുവരുന്നതുമായ മനുസത്യന്റെ നേതൃത്വത്തിൽ കുട്ടംമ്പുഴ റെയിഞ്ചോഫീസർ സിജോ സാമുവൽ അടക്കമുള്ള അഞ്ചംഗ സംഘം ഇന്ന് വിമാനമാർഗ്ഗം കൊൽക്കത്തയ്ക്ക് തിരിച്ചിട്ടുണ്ട്.തിങ്കളാഴ്ച സുധീഷിനെ കോടതിയിൽ ഹാജരാക്കുന്നതിനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
ഇടമലയാർ ആനവേട്ടകേസ്സിൽ തങ്കച്ചിയും ഭർത്താവും പ്രതികളാണെങ്കിലും കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഏതാനും മൊഴികളൊഴിച്ചാൽ കാര്യമായ തെളിവ് ഇല്ലാത്ത സാഹചര്യത്തിലാണ് കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. മുമ്പ് നടന്ന അന്വേഷണത്തിൽ തങ്കച്ചിയെത്തേടി വനംവകുപ്പധികൃതർ കൊൽക്കത്തയിൽ ദിവസങ്ങളോളം തങ്ങിയിരുന്നെങ്കിലും പ്രയോജന മുണ്ടായില്ല.ഇക്കുറി തങ്കച്ചിയെയും വലയിലാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ സി സി എഫ് സുരേന്ദ്രകുമാർ,പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കൊൽക്കത്തയിൽ തിരച്ചിൽ നടത്തിയത്.
ഈ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജിബ്രൈറ്റ് .തുടങ്ങയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊൽക്കത്തയ്ക്ക് തിരിച്ചിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനവെളിപ്പെടുത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരായായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.
വർഷങ്ങളായി കൊൽക്കത്തകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധംപുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പിനിക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. ഈ സ്ഥിയിൽ തങ്കച്ചിയുടെ ഇടപാടുകൾ പലകോടികൾക്കുമുകളിൽ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം കൊൽക്കത്ത പേലീസിന്റെ സഹായവും തേടിയിരുന്നു.
കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ടു ആണെന്നാണ് അധികൃതർക്ക് ലഭിച്ച സൂചന.തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ആർഭാട ജീവിതത്തിലാണെന്നുള്ള സംയവും ഉയർന്നിട്ടുണ്ടുണ്ട്. ഇതു സംന്ധിച്ച അഞ്ച് കേസുകളിലാണ് കോതമംഗലം കോടതിയിൽ എത്തിയിട്ടുള്ളത്.പ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യംകൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു. 1/15 ഇടമലയാർ എഫ് എസ്, 2/15 ഇടമലയാർ എഫ് എസ 2/15 ഭൂതത്താൻകെട്ട് എഫ് എസ് എന്നീ ഫയൽ നമ്പറിലുള്ള തുണ്ടംഫോറസ്റ്റ് റെയിഞ്ചോഫീസ് പരിധിയിൽ നിന്നും ചാർജ്ജ് ചെയ്യപ്പെട്ട കേസുകളിലേയും ഇടമലയാർ റെയിഞ്ചിൽ ചാർജ്ജ് ചെയ്യപ്പെട്ട 1/15 പെരുംമുഴി എഫ് എസ് ,2/15 പെരുംമുഴി എഫ് എസ് എന്നീഫയൽ നമ്പർ പ്രകാരമുള്ള കേസുകളുമാണ് കോതമംഗലം കോടതിയിൽ വിചാരണ തുടങ്ങിയിട്ടുള്ളത്.
41, 29, 9 എന്നിങ്ങനെയാണ് തുണ്ടം റെയിഞ്ചിൽ ചാർജ്ജ് ചെയ്യപ്പെട്ട കേസുകളിലെ പ്രതികളുടെ എണ്ണം.ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലേ രണ്ടുകേസുകളിലായി 18 പേർ പ്രതികളാണ്.ആദ്യം ചാർജ്ജ് ചെയ്യപ്പെട്ട 1/15 ഇടമലയാർ എഫ് എസ് കേസിലാണ് അന്താരാഷ്ട്ര ആനകൊമ്പ് കടത്തിലെ പ്രധാന കണ്ണികളായ ഈഗിൾ രാജൻ ,ഉമേഷ് അഗർവാൾ എന്നിവർ അറസ്റ്റിലാവുന്നത്. ഈ കേസിൽ ഡൽഹിയിൽ നിന്നും 500 കിലോയോളം ആനക്കൊമ്പും അന്വേഷകസംഘം കണ്ടെടുത്തിരുന്നു.രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും ഇതാണ്.കേസിലെ പ്രതി ഉമേഷ് അഗർവാളിന്റെ ഗോഡൗണിൽ നിന്നാണ് ആനക്കൊമ്പ് ശേഖരം കണ്ടെടുത്തത്. 15 ആനകളെ കൊമ്പിനായി കൊലപ്പെടുത്തിയെന്നും ചത്തുകിടന്ന രണ്ട് ആനകളുടെ കൊമ്പ് അപഹരിച്ചെന്നുമാണ് അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കുട്ടമ്പുഴ സ്വദേശി വാസുവാണ് വേട്ടക്കാരിലെ പ്രധാനിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.മാസങ്ങൾക്ക് മുമ്പ് ഇയാൾ കർണ്ണാടകയിലെ കൃഷിയിടത്തിൽ ആത്മഹത്യചെയ്തതായുള്ള വിവരം പുറത്തുവന്നിരുന്നു. വാസുവിന്റെ സഹായിയായിരുന്ന കുഞ്ഞുമോന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വമ്പന്മാരടക്കമുള്ളവർ അകത്തായത്.കേസ്സിലെ പ്രതിയായ വാസുവിന്റെ സഹായി ആണ്ടികുഞ്ഞിന്റെ ആത്മഹത്യ ശ്രമവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Stories you may Like
- ആവേശം അലതല്ലിയ മത്സരത്തിൽ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്
- കൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതി
- ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മിച്ചൽ സ്റ്റാർക്ക്
- 24.75 കോടിയുടെ സ്റ്റാർക്കിനെ ആദ്യ കളിയിൽ തല്ലിപ്പറത്തി ക്ലാസൻ, വിമർശനം
- വിശാഖപട്ടണത്ത് കരീബിയൻ വെടിക്കെട്ട്; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്