കൊല്ലത്തെ കൂട്ടബലാത്സംഗ കേസിൽ നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം; കൊല്ലത്ത് പെൺകുട്ടിയെ താമസിപ്പിച്ച് കാമുകൻ പാലക്കാട്ട് തിരിച്ചെത്തി സാധാരണമട്ടിൽ പല ചടങ്ങുകളിലും പങ്കെടുത്തു; രണ്ടുപേർ പിടിയിലായെങ്കിലും കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
കൊല്ലം: കൊല്ലത്തേക്ക് വിളിച്ചുവരുത്തി പാലക്കാട്ടുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ദൃശ്യം സിനിമയെ വെല്ലുന്ന തെളിവുനശിപ്പിക്കൽ ശ്രമങ്ങളോടെയെന്ന് സംശയം. കാമുകന് സ്വർണം പണയംവച്ച് വായ്പകൊടുക്കുകയും അത് തിരിച്ചുചോദിച്ചപ്പോൾ ആദ്യം പിണങ്ങുകയും പിന്നീട് തഞ്ചത്തിൽ അനുനയിപ്പിച്ച് കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ.
കൊല്ലത്തെത്തിയ പെൺകുട്ടിയെ ഒരു യുവതിയെ അയച്ച് കൂട്ടിക്കൊണ്ടുപോയി ആയിരുന്നു ക്രൂരമായ പീഡനങ്ങൾ. അവിടെനിന്ന രക്ഷപ്പെട്ട് തിരികെ കൊല്ലത്തെത്തിയ പെൺകുട്ടിക്ക് എവിടേയ്ക്കാണ് തന്നെ കൊണ്ടുപോയതെന്നോ ദുരനുഭവമുണ്ടായത് എവിടെവച്ചെന്നോ പൊലീസിനോട് പറയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തെളിവുകൾ വച്ച് അന്വേഷിച്ച് ചെന്ന പൊലീസ് തെളിവുകൾ ഇല്ലാതാക്കാൻ സമർത്ഥമായ ശ്രമം നടന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം കൊല്ലത്തെ കൂട്ടമാനഭംഗക്കേസിൽ ഉണ്ടായതായി മനസ്സിലാകുന്നത്.
ചെർപ്പുളശേരി നെല്ലായ പുലാക്കാട്ട് സ്വദേശിനിയായ പതിനെട്ടുകാരിയാണ് കാമുകന്റെ ചതിക്കുഴിയിൽ അകപ്പെട്ടത്. നാട്ടുകാരൻ തന്നെയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. അടുത്തുള്ള കോളജിലെ ബിരുദവിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പ്രണയം ശക്തമായതോടെ വീട്ടുകാർ വിവരം അറിഞ്ഞു. ഇതോടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചുവെന്ന് പൊലീസ് പറയുന്നു. നാണക്കേടുമൂലം നാട്ടിലിറങ്ങാൻ വന്നതോടെ യുവാവ് കാമുകിയോട് പകരംവീട്ടാൻ തീരുമാനിച്ചു.
പ്രണയം തുടരുന്നുവെന്നു ഭാവിച്ച് യുവാവ് പെൺകുട്ടിയോട് തുടർന്നും സ്നേഹത്തോടെ പെരുമാറി. ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. തുടർന്ന് കാമുകന്റെ നിർദ്ദേശപ്രകാരം യുവതി കഴിഞ്ഞ 26ന് യുവതി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. അവിടെ നിന്ന് ശാലിനി എന്ന യുവതി സമീപത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തന്റെ സുഹൃത്തുക്കൾ കൊല്ലത്തുണ്ടാവുമെന്നും അവർ സഹായിക്കുമെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിന്റെ വാക്കു വിശ്വസിച്ച പെൺകുട്ടി കൊല്ലത്തെ ലോഡ്ജിൽ രണ്ടു ദിവസം കാത്തിരുന്നു. തന്ത്രപൂർവമായിരുന്നു യുവാവ് പിന്നീട് കരുക്കൾ നീക്കിയത്. താൻ നാട്ടിൽ തന്നെ ഉണ്ടെന്ന് കാണിക്കാൻ ഇയാൾ നെല്ലായയിലും പുലാക്കാട്ടുമുള്ള മുഴുവൻ ചടങ്ങുകളിലും പങ്കെടുക്കുകയും പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം കൊല്ലത്തെത്തുകയും യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്തെന്നു പൊലീസ് പറയുന്നു.
സുഹൃത്തുക്കൾക്കു കൂടി യുവതിയെ കാഴ്ചവയ്ക്കാൻ ശ്രമിക്കുന്നതിനിടെ വഴക്കിട്ടു പിരിഞ്ഞ യുവതി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിന്നു പൊലീസ് ഇടപെട്ട് ചെർപ്പുളശ്ശേരിയിൽ എത്തിക്കുകയുമായിരുന്നു.യുവതി ചെർപ്പുളശ്ശേരിയിൽ എത്തും മുൻപേ യുവാവ് നാട്ടിലെത്തുകയും ചെയ്തിരുന്നുവത്രെ. കേസുമായി ബന്ധപ്പെട്ട് നെല്ലായ പുലാക്കാട് പണിക്കർനെച്ചി വീട്ടിൽ ജാഫർ (21), നെല്ലായ മഞ്ചക്കല്ല് പാറക്കത്തൊടി വീട്ടിൽ മുസ്തഫ (25) എന്നിവരെ ചെർപ്പുളശ്ശേരി സിഐ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ യുവതി പറയുന്നത് മറ്റൊരു കഥയാണ്. ഇപ്പോൾ അറസ്റ്റിലായവരിൽ ഒരാളായ ജാഫറിന് സ്വർണം പണയംവച്ച് 30,000 രൂപ കഴിഞ്ഞമാസം 17ന് നല്‍കിയിരുന്നുവെന്നും ഇത് വീട്ടിൽ അറിഞ്ഞതോടെ വഴക്കായെന്നും പിന്നീട് പണം തിരിച്ചു ചോദിച്ചപ്പോൾ കൊല്ലത്തേക്കു വരാൻ പറഞ്ഞെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. തന്നെ എത്തിച്ച വീടിന് സമീപം കായൽ കണ്ടിരുന്നതായി പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, ചെർപ്പുളശ്ശേരി സി.ഐ എ. ദീപക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട്, കുപ്പണ, കടവൂർ ഭാഗങ്ങളിൽ കായൽതീരത്തും പരിസരത്തും പെൺകുട്ടിയുമായി അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തിലുള്ള വീട് കണ്ടെത്താനായില്ല.
കാമുകന് കൊല്ലവുമായുള്ള ബന്ധം അന്വേഷിക്കുന്ന പൊലീസ് കേസിലെ മറ്റു വിവരങ്ങൾ വ്യക്തമാകാതെ കുഴങ്ങുകയാണിപ്പോൾ. ഇക്കഴിഞ്ഞ 31ന് കൊല്ലം റെയിൽവെ സ്റ്റേഷനിൽ ഷാഡോ പൊലീസ് കണ്ടത്തെിയ പെൺകുട്ടിയെ ചെർപ്പുളശ്ശേരി പൊലീസ് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിക്ക് നേരിട്ടറിയാവുന്ന രണ്ടുപേരെ ഇപ്പോൾ പിടികൂടിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പെൺകുട്ടിയെ താമസിപ്പിച്ചതായി പറയുന്ന ലോഡ്ജിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.
ചെർപ്പുളശ്ശേരി പൊലീസ് ആദ്യം കൊല്ലത്തെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് പാലക്കാട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ പെൺകുട്ടി കൊല്ലത്തുതന്നെ ഉണ്ടെന്ന് വ്യക്തമായി. കുട്ടിയുടെ ചിത്രം കൊല്ലം പൊലീസിനു കൈമാറിയതോടെയാണ് കൊല്ലം ഷാഡോപൊലീസ് റെയിൽവെ സ്റ്റേഷനിലെ കാത്തിരിപ്പു മുറിയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ ചിത്രം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍