Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്തെ കൂട്ടബലാത്സംഗ കേസിൽ നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം; കൊല്ലത്ത് പെൺകുട്ടിയെ താമസിപ്പിച്ച് കാമുകൻ പാലക്കാട്ട് തിരിച്ചെത്തി സാധാരണമട്ടിൽ പല ചടങ്ങുകളിലും പങ്കെടുത്തു; രണ്ടുപേർ പിടിയിലായെങ്കിലും കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്

കൊല്ലത്തെ കൂട്ടബലാത്സംഗ കേസിൽ നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം; കൊല്ലത്ത് പെൺകുട്ടിയെ താമസിപ്പിച്ച് കാമുകൻ പാലക്കാട്ട് തിരിച്ചെത്തി സാധാരണമട്ടിൽ പല ചടങ്ങുകളിലും പങ്കെടുത്തു; രണ്ടുപേർ പിടിയിലായെങ്കിലും കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്

കൊല്ലം: കൊല്ലത്തേക്ക് വിളിച്ചുവരുത്തി പാലക്കാട്ടുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ദൃശ്യം സിനിമയെ വെല്ലുന്ന തെളിവുനശിപ്പിക്കൽ ശ്രമങ്ങളോടെയെന്ന് സംശയം. കാമുകന് സ്വർണം പണയംവച്ച് വായ്പകൊടുക്കുകയും അത് തിരിച്ചുചോദിച്ചപ്പോൾ ആദ്യം പിണങ്ങുകയും പിന്നീട് തഞ്ചത്തിൽ അനുനയിപ്പിച്ച് കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ.

കൊല്ലത്തെത്തിയ പെൺകുട്ടിയെ ഒരു യുവതിയെ അയച്ച് കൂട്ടിക്കൊണ്ടുപോയി ആയിരുന്നു ക്രൂരമായ പീഡനങ്ങൾ. അവിടെനിന്ന രക്ഷപ്പെട്ട് തിരികെ കൊല്ലത്തെത്തിയ പെൺകുട്ടിക്ക് എവിടേയ്ക്കാണ് തന്നെ കൊണ്ടുപോയതെന്നോ ദുരനുഭവമുണ്ടായത് എവിടെവച്ചെന്നോ പൊലീസിനോട് പറയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തെളിവുകൾ വച്ച് അന്വേഷിച്ച് ചെന്ന പൊലീസ് തെളിവുകൾ ഇല്ലാതാക്കാൻ സമർത്ഥമായ ശ്രമം നടന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ദൃശ്യം സിനിമയെ വെല്ലുന്ന ആസൂത്രണം കൊല്ലത്തെ കൂട്ടമാനഭംഗക്കേസിൽ ഉണ്ടായതായി മനസ്സിലാകുന്നത്.

ചെർപ്പുളശേരി നെല്ലായ പുലാക്കാട്ട് സ്വദേശിനിയായ പതിനെട്ടുകാരിയാണ് കാമുകന്റെ ചതിക്കുഴിയിൽ അകപ്പെട്ടത്. നാട്ടുകാരൻ തന്നെയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. അടുത്തുള്ള കോളജിലെ ബിരുദവിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പ്രണയം ശക്തമായതോടെ വീട്ടുകാർ വിവരം അറിഞ്ഞു. ഇതോടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചുവെന്ന് പൊലീസ് പറയുന്നു. നാണക്കേടുമൂലം നാട്ടിലിറങ്ങാൻ വന്നതോടെ യുവാവ് കാമുകിയോട് പകരംവീട്ടാൻ തീരുമാനിച്ചു.

പ്രണയം തുടരുന്നുവെന്നു ഭാവിച്ച് യുവാവ് പെൺകുട്ടിയോട് തുടർന്നും സ്‌നേഹത്തോടെ പെരുമാറി. ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. തുടർന്ന് കാമുകന്റെ നിർദ്ദേശപ്രകാരം യുവതി കഴിഞ്ഞ 26ന് യുവതി കൊല്ലം റെയിൽവേ സ്‌റ്റേഷനിലെത്തുകയായിരുന്നു. അവിടെ നിന്ന് ശാലിനി എന്ന യുവതി സമീപത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തന്റെ സുഹൃത്തുക്കൾ കൊല്ലത്തുണ്ടാവുമെന്നും അവർ സഹായിക്കുമെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിന്റെ വാക്കു വിശ്വസിച്ച പെൺകുട്ടി കൊല്ലത്തെ ലോഡ്ജിൽ രണ്ടു ദിവസം കാത്തിരുന്നു. തന്ത്രപൂർവമായിരുന്നു യുവാവ് പിന്നീട് കരുക്കൾ നീക്കിയത്. താൻ നാട്ടിൽ തന്നെ ഉണ്ടെന്ന് കാണിക്കാൻ ഇയാൾ നെല്ലായയിലും പുലാക്കാട്ടുമുള്ള മുഴുവൻ ചടങ്ങുകളിലും പങ്കെടുക്കുകയും പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം കൊല്ലത്തെത്തുകയും യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്നു പൊലീസ് പറയുന്നു.

സുഹൃത്തുക്കൾക്കു കൂടി യുവതിയെ കാഴ്ചവയ്ക്കാൻ ശ്രമിക്കുന്നതിനിടെ വഴക്കിട്ടു പിരിഞ്ഞ യുവതി കൊല്ലം റെയിൽവേ സ്‌റ്റേഷനിലെത്തുകയും അവിടെ നിന്നു പൊലീസ് ഇടപെട്ട് ചെർപ്പുളശ്ശേരിയിൽ എത്തിക്കുകയുമായിരുന്നു.യുവതി ചെർപ്പുളശ്ശേരിയിൽ എത്തും മുൻപേ യുവാവ് നാട്ടിലെത്തുകയും ചെയ്തിരുന്നുവത്രെ. കേസുമായി ബന്ധപ്പെട്ട് നെല്ലായ പുലാക്കാട് പണിക്കർനെച്ചി വീട്ടിൽ ജാഫർ (21), നെല്ലായ മഞ്ചക്കല്ല് പാറക്കത്തൊടി വീട്ടിൽ മുസ്തഫ (25) എന്നിവരെ ചെർപ്പുളശ്ശേരി സിഐ വെള്ളിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.

എന്നാൽ യുവതി പറയുന്നത് മറ്റൊരു കഥയാണ്. ഇപ്പോൾ അറസ്റ്റിലായവരിൽ ഒരാളായ ജാഫറിന് സ്വർണം പണയംവച്ച് 30,000 രൂപ കഴിഞ്ഞമാസം 17ന് നല്കിയിരുന്നുവെന്നും ഇത് വീട്ടിൽ അറിഞ്ഞതോടെ വഴക്കായെന്നും പിന്നീട് പണം തിരിച്ചു ചോദിച്ചപ്പോൾ കൊല്ലത്തേക്കു വരാൻ പറഞ്ഞെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. തന്നെ എത്തിച്ച വീടിന് സമീപം കായൽ കണ്ടിരുന്നതായി പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, ചെർപ്പുളശ്ശേരി സി.ഐ എ. ദീപക് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട്, കുപ്പണ, കടവൂർ ഭാഗങ്ങളിൽ കായൽതീരത്തും പരിസരത്തും പെൺകുട്ടിയുമായി അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തിലുള്ള വീട് കണ്ടെത്താനായില്ല.

കാമുകന് കൊല്ലവുമായുള്ള ബന്ധം അന്വേഷിക്കുന്ന പൊലീസ് കേസിലെ മറ്റു വിവരങ്ങൾ വ്യക്തമാകാതെ കുഴങ്ങുകയാണിപ്പോൾ. ഇക്കഴിഞ്ഞ 31ന് കൊല്ലം റെയിൽവെ സ്റ്റേഷനിൽ ഷാഡോ പൊലീസ് കണ്ടത്തെിയ പെൺകുട്ടിയെ ചെർപ്പുളശ്ശേരി പൊലീസ് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിക്ക് നേരിട്ടറിയാവുന്ന രണ്ടുപേരെ ഇപ്പോൾ പിടികൂടിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. പെൺകുട്ടിയെ താമസിപ്പിച്ചതായി പറയുന്ന ലോഡ്ജിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല.

ചെർപ്പുളശ്ശേരി പൊലീസ് ആദ്യം കൊല്ലത്തെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് പാലക്കാട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ പെൺകുട്ടി കൊല്ലത്തുതന്നെ ഉണ്ടെന്ന് വ്യക്തമായി. കുട്ടിയുടെ ചിത്രം കൊല്ലം പൊലീസിനു കൈമാറിയതോടെയാണ് കൊല്ലം ഷാഡോപൊലീസ് റെയിൽവെ സ്റ്റേഷനിലെ കാത്തിരിപ്പു മുറിയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ ചിത്രം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP