അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളിൽനിന്നായിരുന്നു പിന്നീടുണ്ടായ കൂടത്തായിയിലെ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കമെന്ന് പൊലീസ്. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി അന്നമ്മയെ കൊലപ്പെടുത്തി. പിന്നെ ശത്രുക്കളെ എല്ലാം അതേ വഴിയിൽ ജോളി തീർത്തു.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആറാമത്തേതും അവസാനത്തേതുമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ആറു കൊലപാതകങ്ങളിൽ ആദ്യത്തേതായിരുന്നു അന്നമ്മ തോമസിന്റേത്. ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിർബന്ധിച്ചതും ഭർതൃമാതാവ് ഇല്ലാതായാൽ വീടിന്റെ നിയന്ത്രണം തന്റെ കൈകളിലാക്കാമെന്നു ജോളി കരുതിയതുമാണു കൊലപാതകത്തിനു കാരണമെന്നു കേസന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്പി: കെ.ജി സൈമൺ അറിയിച്ചു.
റോയി തോമസ് എന്ന അതി സമ്പന്നനായ യുവാവിനെ തന്റെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താനായിരുന്നു ജോളിയുടെ കള്ളം പറച്ചിൽ. ഇതിന് താൻ മിനിമം ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ചിന്ത ജോളിയെ ആദ്യ കള്ളം പറയിച്ചു. ഭർത്താവിന്റെ അമ്മ അന്നമ്മ തോമസിനെ പോലെ തന്റേടിയായ വീട്ടമ്മയാവാനായിരുന്നു ശ്രമം. ബിരുദധാരിയായ മരുമകൾ വെറുതെ വീട്ടിലിരിക്കേണ്ട എന്ന അന്നമ്മ തോമസിന്റെ തീരുമാനമായിരുന്നു ജോളിക്ക് ലഭിച്ച ആദ്യ തിരിച്ചടി. അന്നമ്മയുടെ നിർബന്ധം കൂടിവന്നപ്പോൾ എം.കോം പഠനത്തിന്റെ പേരിൽ പാലായിലേക്ക് പോയി. ഇതോടെ പുതിയ ബന്ധങ്ങൾ തേടിയെത്തി.
പാലായിലെ പഠന തട്ടിപ്പിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോവണമെന്ന നിർബന്ധത്തിൽ നിന്ന് അന്നമ്മ പിന്നോട്ടുപോയില്ല. ഒടുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തിയിരുന്ന അന്നമ്മയുടെ ഭർത്താവും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടോം തോമസിന്റെ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബിരുദ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. പിന്നീട് നെറ്റ് സർട്ടിഫിക്കറ്റും ജോളി ഇങ്ങനെ വ്യാജമായി നിർമ്മിച്ചു.
ജോലിക്ക് പോവാതിരുന്നാൽ താൻ പിടിക്കപ്പെട്ടുമെന്നും അന്നമ്മയുടെ മുന്നിൽ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും മനസ്സിലായതോടെ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പാലായിൽ ആയിരുന്നപ്പോൾ പട്ടിയെ കൊല്ലാൻ അവിടെയുള്ള വീട്ടുകാരൻ ഉപയോഗിച്ച ഡോഗ് കിൽ എന്ന വിഷം അന്നമ്മയിൽ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി പരീക്ഷണം എന്ന നിലയിൽ അന്നമ്മ മരിക്കുന്നതിന് ഒരു വർഷം മുൻപ് അന്നമ്മയിൽ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയംകാണുമെന്ന് തോന്നിയതോടെയാണ് ആദ്യം പ്രയോഗിച്ചതിന്റെ ഇരട്ടി വിഷം അന്നമ്മയിൽ വീണ്ടും പരീക്ഷിച്ചത്. അത് ഫലം കാണ്ടു.
കോഴിക്കോട് സർക്കാർ മൃഗാശുപത്രിയിൽ എത്തി ജോളി സ്വന്തം പേരിൽ തന്നെ മരുന്ന് വാങ്ങുകയായിരുന്നു. ഇതിന്റെ തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആട്ടിൻ സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതിൽ തന്നെ വിഷം കലർത്തി നൽകിയാണ് ജോളി അന്നമ്മയെ കൊന്നത്. ജോളിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ യഥാർഥ ഉടമയെ തിരിച്ചറിഞ്ഞതും കേസിൽ നിർണായക തെളിവായി മാറി.
പാലായും വൈക്കവും കട്ടപ്പനയും പിന്നെ ആട്ടിൻസൂപ്പും
പൊന്നാമറ്റം തറവാടിന്റെ നിയന്ത്രണം അന്നമ്മ ടീച്ചർക്കായിരുന്നു. ബി.കോം പാസായെന്നാണു ജോളി ഭർതൃവീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ബിരുദധാരിയായ ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിർബന്ധം സഹിക്കവയ്ായതെ ഒടുവിൽ ബി.എഡ്. എടുക്കാനെന്നു പറഞ്ഞ് 2001 ൽ ജോളി പാലായിലേക്കു പോയി.
2002 ൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ജോലിക്കു പോകാൻ നിർബന്ധമുണ്ടായി. അങ്ങിനെ സെന്റ് തോമസ് സ്കൂളിൽ ജോലിക്കെന്നും പറഞ്ഞു പോയി. താൽക്കാലിക ജോലിയെന്നാണ് പറഞ്ഞത്. ആദ്യം വൈക്കത്ത് താമസിച്ചു. കൊച്ചിനെ നോക്കണമെന്നും റോയിക്ക് കട നോക്കണമെന്നും പറഞ്ഞ് ആഴ്ചകൾക്കകം വീട്ടിൽ തിരിച്ചെത്തി. പിന്നീട് എം.കോം ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് കട്ടപ്പനയ്ക്കു പോയി. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചു വരുന്നു.
പാലായിൽ എവിടെപ്പോയി, എവിടെ താമസിച്ചു, വൈക്കത്ത് എവിടെ താമസിച്ചു എന്നതിനെല്ലാം തെളിവുണ്ട്. ബി.കോം ബിരുദധാരിയെന്ന് ആദ്യം കള്ളംപറഞ്ഞതാണ് വീണ്ടും വീണ്ടും കള്ളം പറയാൻ കാരണമായത്. അന്ന് സത്യം പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അന്നമ്മ ടീച്ചർ ഉണ്ടായാൽ ഇനിയും പ്രശ്നമുണ്ടാകുമെന്നു ജോളി ഭയന്നു. കട്ടപ്പനയിൽനിന്നു നായയെ കൊല്ലാനുള്ള മരുന്ന് തരപ്പെടുത്തി.
2002 ജൂലൈ 29 ന് ആട്ടിൻ സൂപ്പിൽ ചേർത്തു നൽകി. അന്നതു കഴിച്ച അന്നമ്മ തോമസിന്റെ ആരോഗ്യനില വഷളായെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനെത്തുടർന്നു ഭേദപ്പെട്ടു. 2002 ഓഗസ്റ്റ് 22 ന് ആട്ടിൻ സൂപ്പിൽ കൂടുതൽ വിഷം ചേർത്തു കൊടുത്തെന്നും എസ്പി. പറഞ്ഞു.
വ്യാജനുണ്ടാക്കിയത് ഫോട്ടോ സ്റ്റാറ്റിൽ
ബിരുദധാരിയെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്ന ജോളി തന്ത്രപൂർവം വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കിയിരുന്നു. ഭർതൃപിതാവ് ടോം തോമസ് ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. അവിടെനിന്ന് ഒരു എം.ജി. സർവകലാശാലാ ബി.കോം വിദ്യാർത്ഥിനിയുടെ നമ്പർ നോക്കി സർട്ടിഫിക്കറ്റ് എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്തു. ബി.കോം. ഫലം പത്രത്തിൽ വന്നപ്പോൾ ജയിച്ച കുട്ടിയുടെ നമ്പർ കണ്ടെത്തിയാണ് ഇതു സംഘടിപ്പിച്ചത്.
പേരും മാർക്കും എല്ലാം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്തു. പേര് മാത്രം തിരുത്തുമ്പോൾ അത് പകർപ്പിൽ ശ്രദ്ധിക്കപ്പെടുമെന്നും അതുകൊണ്ടാണു മാർക്കും തിരുത്തിയതെന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിനുള്ള ജോളിയുടെ മറുപടിയെന്നും എസ്പി. പറഞ്ഞു. ബി.കോമിനു രജിസ്റ്റർ ചെയ്തിരുന്ന ജോളി ആദ്യത്തെ രണ്ട് പരീക്ഷ മാത്രമാണ് എഴുതിയിരുന്നത്. എം.കോം. വ്യാജ സർട്ടിഫിക്കറ്റ് കേരള യൂനിവേഴ്സിറ്റിയുടെ പേരിലുള്ളതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍