മാടമ്പള്ളിയിലെ മനോരോഗിയെ കണ്ടെത്താൻ ഡോ സണ്ണി സൈക്കിൾ ചവിട്ടിയത് ഭൂതകാലം ചികഞ്ഞ് നാഗവല്ലിയെ കണ്ടെത്താൻ; മണിചിത്രത്താഴിലെ ആ യാത്രയ്ക്ക് സമാനമായ അന്വേഷണത്തിന് കൂടത്തായിയിലെ അന്വേഷണ സംഘവും; ജോളിയുടെ ബാല്യ-കൗമാര കാലങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ കട്ടപ്പനയിലേക്ക് സ്പെഷ്യൽ ബ്രാഞ്ച്; സയനൈയ്ഡ് ജോളിയിലേക്കുള്ള വഴി തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ പൊലീസ് അന്വേഷണം മണിചിത്രതാഴ് മോഡലിലേക്ക് മുഖ്യപ്രതി ജോളി ജോസഫിന്റെ ബാല്യകാലം അന്വേഷിക്കാൻ അന്വേഷണ സംഘം കട്ടപ്പനയിലേക്ക് പോകും. പഠനകാലം മുതലുള്ള ജോളിയുടെ സ്വഭാവരീതി സംബന്ധിച്ചാണ് അന്വേഷണം. സൂപ്പർ ഹിറ്റ് ചിത്രമായ മണിചിത്രത്താഴിൽ മാടമ്പള്ളിയിലെ മനോരോഗിയെ കണ്ടെത്താൻ മോഹൻലാലിന്റെ കഥാപാത്രം നടത്തിയതു പോലൊരു യാത്ര. ഇതിനായി ജില്ലയിലെ സ്പഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നിർദ്ദേശം നൽകി.
''എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല.....'' ജോളി ജോസഫ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിർവികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഇത് ആവർത്തിച്ചുകൊണ്ടിരുന്നത്. നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം. ഈ വാക്കുകളാണ് മണിചിത്രത്താഴ് സ്റ്റൈൽ ഭൂതകാലം തേടിയുള്ള പൊലീസിന്റെ യാത്രയ്ക്ക് കാരണം.
നിലവിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജോളിയുടെ ബാല്യ-കൗമാര കാലങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ കേസിൽ തിരിച്ചടിയാകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പഠനകാലം മുതൽ ജോളിയുടെ സ്വഭാവത്തിൽ പ്രത്യേകത ഉണ്ടായിരുന്നതായി സഹോദരങ്ങൾ മൊഴി നൽകിയിട്ടുണ്ട്. കുടുംബത്തിലെ ചിലർ മാനസികരോഗത്തിനു ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചും പരിശോധിക്കും. ഇതിന് സമാനമായാണ് മണിചിത്രത്താഴിലെ ഡോ സണ്ണിയും നാഗവല്ലിയുടെ വേരുകളിലേക്ക് എത്തുന്നത്. അതിന് ശേഷം വന്ന പല സിനിമകളും സമാന രീതിയിൽ കഥ ചിട്ടപ്പെടുത്തിയിരുന്നു. ഇതേ രീതി ജോളിയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും പരിശോധിക്കുകയാണ് പൊലീസ്.
വാഴവരയിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജോളി പിന്നീട് നെടുങ്കണ്ടത്തും പാലായിലുമായാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഈ കാലയളവിലെ കുടുംബപശ്ചാത്തലവും അന്വേഷണ പരിധിയിൽവരും. വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ജോളിക്ക്, കുടുംബത്തിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ചില പരിചയങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും സ്പെഷൽ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ജോളിയുടെ സ്വഭാവത്തിലെ വൈകല്യങ്ങൾ തിരിച്ചറിയാൻ വേണ്ടി കൂടിയാണ് യാത്ര. ഇതിലൂടെ കൊലപാതക പരമ്പരയ്ക്ക് എങ്ങനെയാണ് മാനസികമായി ജോളി തീരുമാനിച്ചതെന്ന വിലയിരുത്തലാകും ഉണ്ടാവുക.
ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിൽ നാല് ദിവസത്തോളം താമസിച്ച് വിവരശേഖരണം നടത്തിയിരുന്നു. സ്പെഷൽ ബ്രാഞ്ച് ശേഖരിക്കുന്ന വിവരങ്ങൾ പരിശോധിച്ചശേഷമാകും ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലെത്തുന്ന കാര്യത്തിൽ വ്യക്തത വരിക. അറസ്റ്റിനു രണ്ടാഴ്ച മുൻപ് ഇടുക്കിയിലെത്തിയ ജോളിയുടെ നീക്കങ്ങളും ജോളിയുമായി ബന്ധം സൂക്ഷിക്കുന്ന ഇടുക്കിയിലെ സുഹൃത്തുക്കളും ഇപ്പോഴും രഹസ്യ നിരീക്ഷണത്തിലാണ്. സഹോദരി ഭർത്താവുമായുള്ള ഫോൺ വിളിയും സംഘം പരിശോധിച്ചിരുന്നു. ഇയാളുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
അതിശയിപ്പിക്കുന്ന ആസൂത്രണ മികവോടെയാണ് കൂടത്തായിയിലെ ജോളി ഓരോ കൊലപാതകങ്ങളും നടത്തിയത്. സ്വന്തം ഭർത്താവിനെ പോലും വിഷം കൊടുത്തു കൊല്ലാൻ മടി കാണിക്കാത്തളായിരുന്നു ജോളി. അതുകൊണ്ട് തന്നെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പോലും 'ബ്രില്യന്റ് ഗേൾ' എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. കൂടത്തായിക്കാർക്ക് ജോളിയെ പരിചയമായിട്ട് 22 വർഷമായി. ഇടുക്കി കട്ടപ്പനയിലെ മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ പെൺകുട്ടിയായിരുന്നു ജോളി. എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും ഇടപഴകുയും ചെയ്യുന്ന ആകർഷകമായ വ്യക്തിത്വമായിരുന്നു ജോളിയുടേത്.
കട്ടപ്പന സ്വദേശിയായ ജോളി 22 വർഷം മുൻപാണു റോയി തോമസിനെ വിവാഹം കഴിച്ചു കൂടത്തായിയിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ ബന്ധുവാണ് ജോളി. ഒരു കല്യാണ വീട്ടിൽ വച്ചാണ് റോയിയും ജോളിയും പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിനു വഴിമാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. 1993 മുതൽ 1996 വരെ പാലാ ടൗണിൽ പ്രവർത്തിച്ചിരുന്ന പാരലൽ കോളജിലാണു ജോളി ബികോമിനു പഠിച്ചത്. മത്തായിപ്പടിയിലെ എട്ട് ഏക്കർ പുരയിടത്തിന് നടുവിലെ വീട്ടിലാണ് രണ്ട് സഹോദരിമാർക്കും 3 സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ജോളി കഴിഞ്ഞിരുന്നത്. പെൺമക്കളിൽ ഇളയവളാണ് ജോളി. ഇപ്പോൾ ഈ വീട്ടിൽ ആരും താമസമില്ല. കുടുംബം കട്ടപ്പനയിലേയ്ക്ക് താമസം മാറിയിട്ട് വർഷങ്ങളായി. കുഞ്ഞെന്ന് നാട്ടുകാർ വിളിക്കുന്ന ജോളിയുടെ പിതാവ് മത്തായിപ്പടിയിൽ റേഷൻകട നടത്തി വന്നിരുന്നു. ഇടപാടുകാരുമായി കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നാട്ടുകാർക്കെല്ലാം കുഞ്ഞേട്ടൻ പ്രിയങ്കരനാണ് താനും.
അതേസമയം പണം മോഷ്ടിച്ചതിന് പിതാവിന്റെ ശകാരവും ശിക്ഷയും ഏറ്റുവാങ്ങിയ വാങ്ങിയ കൗമാരക്കാരിയായിരുന്നു ജോളി. നാട്ടിലെ ചെറുപ്പക്കാരുടെ മനസിൽ ഇടംപിടിച്ച സുന്ദരിയായ പെൺകുട്ടി. ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാർക്കിടയിലെ നല്ല കുട്ടിയായിരുന്നു അവൾ. ഭർത്താവിന്റെ മരണത്തിന്റെ പേരിൽ ജോളിയെ ക്രൈംബ്രാഞ്ച് സംഘം അർസ്റ്റുചെയ്തെന്ന വാർത്ത പുറത്തുവന്നപ്പോൾ മത്തായിപ്പടിയെന്ന കർഷകഗ്രാമം അക്ഷരാർത്ഥിത്തിൽ ഞെട്ടി. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു ജോളിയുടേത്. ഒരിക്കൽ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങുകന്നതിനാണ് ജോളി വീട്ടിൽ നിന്നുതന്നെ പണം അപഹരിച്ചിരുന്നതെന്നും ഇത് കണ്ടെത്തിയ പിതാവ് ശകാരിച്ചതായുമാണ് നാട്ടിൽ ഇപ്പോൾ പരക്കുന്ന കാര്യം.
ജോളിയുടെ സൗഹൃദങ്ങളിൽ ചിലതൊക്കെ പരിധിക്കപ്പുറം വളർന്നെന്ന അടക്കം പറച്ചിൽ വിവാഹത്തിന് മുമ്പെ നാട്ടിൽ പക്കെ പ്രചരിച്ചിരുന്നതായുള്ള സൂചനകളുമുണ്ട്. എന്നാൽ, അതെല്ലാം ഒരു കൗമാരക്കാരിയുടെ അന്നത്തെ സാധാരണ പെരുമാറ്റം മാത്രമായിരുന്നു. 22 വർഷം മുമ്പ് മാത്തായിപ്പടിയിലെ വീടിന്റെ പടിയിറങ്ങി ഭർത്തൃഗ്രഹത്തിലേയ്ക്ക് പോയ ശേഷം ജോളിയേക്കുറിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ലെന്നാണ് അയൽവാസികൾ അടക്കമുള്ള നാട്ടുകാർ വ്യക്തമാക്കുന്നത്. സ്വത്തിനോടുള്ള ആർത്തിയും ദാമ്പത്യത്തിലെ സ്വരചേർച്ച ഇല്ലാത്തതുമാണ് ജോളിയെ കൊലപാതകി ആക്കിയതെന്നാണ് അവരുടെ വിലയിരുത്തൽ.
കട്ടപ്പന സ്വദേശിനിയായ ജോളി പാലായിൽ ഹോസ്റ്റലിൽ നിന്നാണു ജോളി പഠിച്ചിരുന്നത്. അന്നു വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു ജോളിയെന്നു സഹപാഠികൾ ഓർമിക്കുന്നു. ഇത്തരത്തിൽ വിവിധ കൊലപാതകങ്ങൾക്കു ജോളി ചുക്കാൻ പിടിച്ചുവെന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായാണ് ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടർന്നിരുന്നു. സമീപകാലത്തും അവരെ ഫോണിൽ വിളിച്ചിരുന്നു. കൂടത്തായിയിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട കേസിൽ പിടിയിലായ ജോളിയെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ വിശ്വസിക്കാനാകാതെ പാലായിലെ പഴയ സഹപാഠികൾ.
ചിലന്തി വലനെയ്യുന്നതുപോലെ ക്ഷമയോടെ കാത്തിരുന്നത് ആസൂത്രിതമായി ഇരകളെ ആരുമറിയാതെ ഇല്ലാതാക്കുകയായിരുന്നു ജോളി. അന്നമ്മ (ജോളിയുടെ ഭർതൃമാതാവ്)യാണ് ആദ്യ ഇര 2002 ഓസ്റ്റ് 22-നാണ് ഇവർ കൊല്ലപ്പെട്ടത്.ഭർതൃഗൃഹമായ പൊന്നാമറ്റം വീട്ടിൽ കാര്യങ്ങളുടെ നിയന്ത്രണം ഭർതൃമാതാവ് അന്നമ്മ തോമസിന് ആയിരുന്നു. വീടിന്റെ അധികാരം കൈപ്പിടിയിലൊതുക്കുകയായിരുന്നു ഇവരെ വകവരുത്തിയതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് പൊലീസ് സംഘത്തിന് ലഭിച്ചിട്ടുള്ള സൂചന. ടോം തോമസായിരുന്നു(ഭർതൃപിതാവ്)രണ്ടാം ഇര. 2008-ൽ ആണ് ടോം തോമസ് കൊല്ലപ്പെടുന്നത്.
ടോം തോമസ് തന്റെ സ്വത്തുക്കൾ വിറ്റ് പണം റോയ് തോമസിനു നൽകിയിരുന്നു. ഇനി കുടുംബസ്വത്തിൽ വിഹിതമില്ലെന്ന് ടോം പറഞ്ഞതാണ് ജോളിക്ക് വൈരാഗ്യമുണ്ടാക്കിയത്. റോയ് തോമസ്(ഭർത്താവ്) 2011 സെപ്റ്റംബറിലാണ് കൊല്ലപ്പെടുന്നത്. വിമുക്തഭടനായ മാത്യൂ മഞ്ചാടി( അന്നമ്മയുടെ സഹോദരൻ) 2014 ഫെബ്രുവരിയിലാണ് കൊല്ലപ്പെടുന്നത്. ഭർത്താവ് റോയിയുടെ മരണത്തിൽ മാത്യൂ സംശയമുന്നയിച്ചതും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചതുമാണ് ജോളിയുടെ വൈരാഗ്യത്തിന് കാരണം. ഷാജുവിന്റെ മകൾ ആൽഫൈൻ 2014ലും ഭാര്യ സിലി 2016ലും ആണ് കൊല്ലപ്പെട്ടത് ഷാജുവനൊപ്പമുള്ള ഭാവി ജീവിതത്തിന് വഴിയൊരുക്കുന്നതിനാണ് ജോളി ഇവരെ വകവരുത്തിയതെന്നാണ് ഇതവരെ പുറത്തുവന്നിട്ടുള്ള വിവരം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍