റോയി തോമസിൽ സയനൈഡ് കണ്ടെത്തിയത് ഗന്ധം തിരിച്ചറിയാൻ കഴിവുള്ള ഡോക്ടർ സോനു; പോസ്റ്റ്മോർട്ടം നടത്തിയ അസി പ്രൊഫസർ മരിച്ചെങ്കിലും അഞ്ച് കൊല്ലം കഴിഞ്ഞ് കിട്ടിയ രാസപരിശോധനാ ഫലത്തിലെ സയനൈഡിന്റെ സാന്നിധ്യം പൊലീസിന് പ്രതീക്ഷ; കൊല നടത്തുന്നതിലെ വൈദഗ്ധ്യം സംശയങ്ങൾ ഉന്നയിച്ചവരേയും ഒതുക്കി; ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങിയിട്ടും പോസ്റ്റ്മോർട്ടം നടത്താത്ത് രണ്ട് ജീവൻ കൂടി എടുത്തു; കില്ലർ ജോളി പഠിപ്പിക്കുന്നത് പോസ്റ്റ്മോർട്ടത്തോട് നോ പറയരുത് എന്ന പാഠം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങളിൽ അഞ്ചിലും പോസ്റ്റ്മോർട്ടം നടന്നിരുന്നില്ല. റോയ് തോമസിന്റെ മരണത്തിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടന്നതും സയ്നൈയ്ഡ് കണ്ടെത്തിയതും. ശുചിമുറിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടായിരുന്നെന്ന് അന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ അഡീഷനൽ പ്രഫസർ ഡോ. ആർ. സോനു രേഖപ്പെടുത്തിയിരുന്നു. റോയിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. സോനുവിനെ ബന്ധപ്പെടാൻ അടുത്തിടെ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2 മാസം മുൻപ് വൃക്കരോഗത്തെ തുടർന്ന് ഡോക്ടർ മരിച്ചു. അൻപതാം വയസ്സിലായിരുന്നു ഡോക്ടറുടെ മരണം. ഇത് കൂടത്തായിയിലെ സയനൈയ്ഡ് കില്ലർ ജോളിക്ക് തുണയാണ്. പോസ്റ്റമോർട്ടം ചെയ്ത ഡോക്ടർ കോടതിയിൽ മൊഴി നൽകിയാലേ ആ രേഖയുടെ ആധികരാകിത തെളിയൂ. ഇത് പൊലീസിന് കടുത്ത വെല്ലുവിളിയാണ്.
പോസ്റ്റ്മോർട്ടം നടക്കുകയും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടും റോയിയുടെ മരണത്തിലെ അന്വേഷണം വർഷങ്ങളോളം നിലച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. കൂടത്തായിയിലെ ഓരോ മരണത്തിലും പോസ്റ്റ്മോർട്ടവും അന്വേഷണവും നടക്കുന്നത് കുടുംബത്തിന് അഭിമാനക്ഷതമായി മറ്റു ബന്ധുക്കൾ കരുതി. ജോളിയുടെ തന്ത്രപരമായ ഇടപെടലായിരുന്നു ഇതിന് കാരണം. സംശയകരമായ ഓരോ കേസിലും അന്വേഷണം നടത്താൻ ബാധ്യതയുള്ള പൊലീസ് ബന്ധുക്കളുടെ താൽപര്യക്കുറവ് സൗകര്യപൂർവം ഉപയോഗിച്ചു. കൊലപാതകം നടത്തുന്നതിലെ വൈദഗ്ധ്യം, സംശയങ്ങൾ ഉന്നയിച്ചവരെ ഒതുക്കുന്നതിലും മുഖ്യപ്രതി ജോളി പുലർത്തി. റോയ് തോമസിന്റെ മരണത്തിൽ സയനൈഡിന്റെ പ്രത്യേക ഗന്ധം തിരിച്ചറിയാൻ കഴിവുണ്ടായിരുന്ന ഡോക്ടർ സോനു സംശയമില്ലാതെ തന്നെ ഇതു വ്യക്തമാക്കിയെങ്കിലും രാസപരിശോധനാ ഫലം വന്നത് 5 വർഷത്തിനു ശേഷം 2016 ലാണ്. അന്ന് ഡോക്ടറുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ തുടർന്നുണ്ടായ മരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
തന്ത്രപരമായാണ് ഓരോ കൊലപാതകവും സാദാ മരണമാക്കി ജോളി മാറ്റിയത്. സിലിക്ക് ഗർഭകാലത്ത് ചിക്കൻപോക്സ് വന്നതു കുഞ്ഞിനെ ബാധിച്ചെന്ന പ്രചാരണം കാര്യമായി നടന്നു. വീട്ടിലെ ആദ്യകുർബാന ചടങ്ങിനിടെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രെഡ് കഴിച്ച് അബോധാവസ്ഥയിലായ ആൽഫൈൻ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി 3 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പൊന്നാമറ്റം കുടുംബമോ സിലിയുടെ കുടുംബമോ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടില്ല. ഡെന്റൽ ക്ലിനിക്കൽ കുഴഞ്ഞുവീണു മരിച്ച സിലിയുടെ കേസിൽ സംശയമൊഴിവാക്കാൻ പ്രതികൾക്ക് സഹായകമായത് നേരത്തേ നടത്തിയ 2 കൊലപാതക ശ്രമങ്ങളാണ്. മുമ്പ് രണ്ട് തവണയും സിലിക്ക് വിഷം കൊടുത്തപ്പോൾ അബോധാവസ്ഥയിലാവുകയും കാരണം കണ്ടെത്താനാവാതെ ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കുകയും ചെയ്ത സിലിക്ക് കാര്യമായ എന്തോ അസുഖമായിരുന്നെന്നു തന്നെ ബന്ധുക്കൾ കരുതി. ഇത് തന്ത്രപരമായി ജോളി ഉപയോഗിക്കുകയായിരുന്നു.
വയോധികരായ ടോമും അന്നമ്മയും മാത്യുവും ഹൃദയാഘാതം മൂലം മരിച്ചെന്ന് വരുത്തിത്തീർക്കാൻ ജോളിക്ക് എളുപ്പം സാധിച്ചു. ഛർദിക്കുന്നതൊഴികെ മറ്റു ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കാര്യമായ സംശയമൊന്നും ഉയർന്നില്ല. ഏറെ ആസൂത്രണം ചെയ്തു നടപ്പാക്കിയ മാത്യു മഞ്ചാടിയിലിന്റെ കൊലപാതകത്തിൽ ജോളി പിടിക്കപ്പെടേണ്ടതായിരുന്നു. മദ്യത്തിൽ സയനൈഡ് നൽകിയ ശേഷം നിശ്ചലനായെന്ന് ബോധ്യമായാണ് അയൽക്കാരെ വിളിച്ചത്. എന്നാൽ ആളുകൾ എത്തി കുലുക്കി വിളിച്ചപ്പോൾ മാത്യു ഞരങ്ങി. അവ്യക്തമായി എന്തോ പറയുകയും ചെയ്തു. ഇതോടെ അടുക്കളയിലേക്കു വലിഞ്ഞ ജോളി പിന്നീട് സ്വീകരണ മുറിയിലേക്കു വന്നതേയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞും പലരും ജോളിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല.
'പോസ്റ്റ്മോർട്ടത്തോട് ഒരിക്കലും നോ പറയരുത് എന്നതാണ് കൂടത്തായി കേസ് നൽകുന്ന പ്രധാന പാഠം. ഏറ്റവും ബഹുമാനത്തോടു കൂടി ഡോക്ടർമാർ ചെയ്യുന്ന കാര്യമാണത്. പലരും കരുതുന്നതുപോലെ വെറുതേ വെട്ടിമുറിക്കുകയല്ല. ഏതു കേസിലും ഏതു സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാവുക എന്ന് പറയാനാവില്ലെന്ന് എസ്പി കെ.ജി.സൈമൺ പറയുന്നു. ചോദ്യം ചെയ്യലിൽ വളരെ വിദഗ്ധമായാണു പൊലീസിന്റെ ചോദ്യങ്ങളെ ജോളി നേരിടുന്നത്. ഒടുവിൽ തെളിവുകൾ നിരത്തുമ്പോഴും നിസ്സംഗതയോടെയാണ് കുറ്റങ്ങൾ സമ്മതിക്കുന്നത്. ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് തന്റെ ആദ്യഭർത്താവ് റോയി തോമസായിരിക്കും എന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ ജോളിയുടെ നിലപാട്. എന്നാൽ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികൾ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലായി.
ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടിൽ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയൽവാസിയുടെ മൊഴിയും ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു. ജോളിയുമായി ബന്ധമുള്ള 2 അഭിഭാഷകരാവാം ചോദ്യം ചെയ്യലിനെ നേരിടാനുള്ള വിദഗ്ധ പരിശീലനം നൽകിയതെന്നാണു പൊലീസിന്റെ നിഗമനം. അറസ്റ്റിലാവുന്നതിന്റെ തലേദിവസം ജോളി കുന്നമംഗലത്തുള്ള ഒരു അഭിഭാഷകനെ കാണാൻ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു അഭിഭാഷകനുമായി ജോളിക്കു ദീർഘകാലത്തെ അടുപ്പമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജോളിയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ വീടും കടയും പൊലീസ് റെയ്ഡ് ചെയ്തിരുന്നു. മുസ്ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ വി.കെ.ഇമ്പിച്ചിമോയിയുടെ വീടും മകന്റെ കടയുമാണ് ഇന്നലെ റെയ്ഡ് ചെയ്തത്. പരിശോധനയിൽ കൂടത്തായി അങ്ങാടിയിലുള്ള കടയിൽ നിന്നു ജോളിയുടെ റേഷൻ കാർഡ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘം മുഖ്യപ്രതി ജോളിയുടെ സഹോദരീഭർത്താവ് രാജകുമാരി സ്വദേശി ജോണിയെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും ചെയ്തു. സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ജോണിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. രാജാക്കാട് പൊലീസിനൊപ്പമാണ് സംഘം വീട്ടിൽ എത്തിയത്.
കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നും ജോളിയുമായി സഹോദരി എന്ന നിലയിലുള്ള ബന്ധം മാത്രമാണുള്ളതെന്നും ജോണി പറഞ്ഞു. അന്വേഷണസംഘവുമായി പൂർണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു. ജോളിക്കു വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനു സഹായം ചെയ്തതു ജോണി ആണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചതിനെത്തുടർന്നാണു ചോദ്യം ചെയ്യൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍