3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷിക്കാൻ പൊലീസെത്തുമ്പോൾ വികാരി അച്ചന്റെ കൈയിൽ വിലങ്ങ് വിണേക്കും; കൊരട്ടി പള്ളി മുൻ വികാരി മാത്യു മണവാളൻ ഒടുവിൽ കുടുങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കൊരട്ടി: ഒടുവിൽ മണവാളച്ചൻ കുടുങ്ങി. വിശ്വാസികൾ ഉറച്ച നിലപാട് എടുത്തതോടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം സെന്റ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ വികാരി ഫാ.മാത്യു മണവാളൻ, 201418 കാലഘട്ടത്തിലെ ട്രസ്റ്റിമാർ, ജീവനക്കാർ എന്നിവരടങ്ങുന്ന പത്തു പേർക്കെതിരെ എഫ്ഐആർ തയാറാക്കി.
കൊരട്ടി എസ്ഐ കെ.എസ്.സുബീഷ് മോനാണ് കേസ് ചുമതല. ഇടവകാംഗമായ തട്ടിൽ റെന്നി ജോർജ് ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി. കാണിക്ക സ്വർണം, നേർച്ചപ്പണം എന്നിവ കളവു ചെയ്തെന്നും നിർമ്മാണ പ്രവൃത്തികളിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും 23.99 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നുമാണ് പരാതി. പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. കർദിനാൾ ആലഞ്ചേരിക്കെതിരെ എറണാകുളം രൂപതയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിനൊപ്പമാണ് മണവാളച്ചന്റെ കേസും ചർച്ചയായത്. കർദിനാളിനെ കുടുക്കാൻ മുന്നിലുണ്ടായിരുന്ന വൈദികനാണ് മണവാളച്ചൻ.
കഴിഞ്ഞ ജനുവരിയിലാണ് വികാരിക്കും കമ്മിറ്റിക്കുമെതിരെ വിശ്വാസികൾ ആരോപണവുമായി വന്നത്. വിശ്വാസികൾ തിരഞ്ഞെടുത്ത 15 അംഗ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുകയും എറണാകുളംഅങ്കമാലി അതിരൂപത നിയോഗിച്ച വൈദിക കമ്മിഷൻ തെളിവെടുപ്പ് നടത്തുകയും ഫാ. മാത്യു മണവാളനെ ചുമതലകളിൽനിന്നു മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയമ കുരുക്കുകളും എത്തുന്നത്. എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ അച്ചനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ട്രസ്റ്റിമാരടക്കമുള്ളവരെ എട്ടുവർഷത്തേക്കും പാരിഷ് കൗൺസിലംഗങ്ങളെ മൂന്നു വർഷത്തേക്കും പള്ളിയിലെ കമ്മിറ്റികളിൽ തുടരുന്നതിന് അതിരൂപതാ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുതിയ വികാരി ചുമതലയേറ്റെങ്കിലും ഇദ്ദേഹമടക്കമുള്ള അഞ്ച് വൈദികരെ അതിരൂപത തിരികെ വിളിച്ചതോടെ താൽക്കാലിക ചുമതലയുള്ള വൈദികനെത്തിയാണ് പ്രാർത്ഥനാ ശുശ്രൂഷകൾ നിർവഹിക്കുന്നത്. കുരിശുപള്ളികളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ മുടങ്ങിയിരിക്കുകയാണ്. പള്ളി ചുമതലപ്പെടുത്തിയ താൽക്കാലിക കമ്മിറ്റിയുടെ കാലാവധി 31ന് അവസാനിക്കും. ഇതിനിടെയാണ് കേസെടുക്കുന്നത്. കൊരട്ടിപ്പള്ളിയിലെ സ്വർണ്ണവിൽപ്പനയിലെ ക്രമക്കേടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വിശ്വാസികൾക്ക് അമ്പരപ്പും ഞെട്ടലുമാണ് ഉണ്ടായത്.
വിശ്വസ്തനെന്ന് കരുതിയ വികാരി തന്നിഷ്ടപ്രകാരം കോടികളുടെ സ്വർണമാണ് വിറ്റത്. ഈ വിൽപ്പന ഇടവകക്കാർ അറിയാതിരിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പള്ളിക്കമ്മറ്റിയുടെ യോഗങ്ങളിൽ പോലും നുണ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യവെളിപ്പെടുത്തിയത്. ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് പൊതുയോഗത്തെ അറിയിച്ച് പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഗുണനിലവാര പരിശോധന റിപ്പോർട്ട് സഹിതം സമർപ്പിച്ച 27 പവന്റെ ആഭരങ്ങളിലേറെയും മുക്കുപണ്ടമായി മാറിയെതെങ്ങിനെ എന്ന ചോദ്യത്തിനും ഇപ്പോഴും ഉത്തരം നൽകാൻ മാത്യു മണവാളന് സാധിച്ചിട്ടില്ല. 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ 4.8 കോടിയുടെ ബാധ്യത വ്യക്തമായെന്നും ബാക്കിയുള്ള കണക്കു പരിശോധിക്കുമ്പോൾ പള്ളിയുടെ പതിന്മടങ്ങാവാൻ സാദ്ധ്യതയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
സ്വർണം വിറ്റതിൽ മാത്രം 60 ലക്ഷം രൂപ കണക്കിലില്ലന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ആരോപണ വിധേയരെ ഒഴിച്ച് നിർത്തിയാണ് സാധാരണ അഴിമതി ആരോപണങ്ങളിൽ തെളിവെടുപ്പു നടക്കുക. ഇവിടെ ആരോപണ വിധേയൻ വികാരിയാണ്. വികാരിയുടെ സാമ്പത്തീക തട്ടിപ്പിനെക്കുറിച്ചുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകൃതമായ അന്വേഷണ കമ്മീഷന്റെ തലപ്പത്തേക്ക് പള്ളിപൊതുയോഗം തിരഞ്ഞെടുത്തതും വികാരിയെ തന്നെ. പുറമേ നിന്നുള്ളവർ ഇടപെട്ട് തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് വികാരി പ്രചരിപ്പിക്കാതിരിക്കാൻ ഇടവക്കാർ നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഫെബ്രുവരി 15-ന് നടന്ന പൊതുയോഗത്തിലാണ് വികാരിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നത്. ഈ പൊതുയോഗത്തിൽ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ വികാരി ഫാ.മാത്യൂ മണവാളൻ അധ്യക്ഷമനായി 15 കമ്മറ്റിയെയും തിരഞ്ഞെടുത്തിരുന്നു.
നാല് പ്രവശ്യമായി 3.290 ഗ്രാം സ്വർണം അങ്കമാലിയിലെയും ചാലക്കൂടിയിലേയും പ്രമുഖ ജ്വലറികളിൽ വിറ്റുവെന്നായിരുന്നു ഫാ.മാത്യൂ ഫെബ്രുവരി 15 ലിലെ പൊതുയോഗത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലന്നു അഞ്ച് തവണ വികാരി സ്വർണം വിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഈ മാസം 11 -ന് നടന്ന പൊതുയോഗത്തിൽ ആറര കിലോ സ്വർണം വിറ്റതായി വികാരി വെളിപ്പെടുത്തി. ഇക്കാര്യം ശരിവച്ചാൽ പോലും ഈയിനത്തിൽ 60 ലക്ഷം രൂപയുടെ കണക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. എന്നാൽ ഈയിനത്തിൽ ലഭിച്ച തുകയിൽ വലിയൊരുപങ്ക് രേഖകളിൽ ഇല്ലന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗുണമേന്മയും തൂക്കവും സ്ഥിരീകരിക്കുന്ന ആധികാരിക രേഖകൾ സഹിതം നോട്ടറിയുടെ സാക്ഷ്യപത്രത്തോടെ കൊരട്ടി സ്വദേശിയായ വിശ്വാസി വികാരിയുടെ മുറിയിലെത്തി ഏൽപ്പിച്ച 27 പവനോളം വരുന്ന ആഭരണങ്ങളിൽ 15 വളകൾ മുക്കുപണ്ടാമായി പരിണമിച്ചത് എങ്ങിനെയെന്ന ചോദ്യത്തിനും ഫാ.മാത്യൂവിന് ഉത്തരമില്ലായിരുന്നു.
പള്ളിയിൽ വികാരിയുടെ മുറിയിലാണ് സ്വർണം സൂക്ഷിക്കുന്ന ലോക്കർ സ്ഥാപിച്ചിട്ടുള്ളത്.പള്ളിയിലെ സ്വർണ്ണക്കുരിശും വെള്ളിക്കുരിശും മറ്റും സൂക്ഷിക്കുന്നതും ഇതേ മുറിയിൽത്തന്നെ.ലോക്കറിന്റെ താക്കോൽ വികാരിയും കൈക്കാരനും ഓഫീസ് ചുമതലക്കാരനും സൂക്ഷിക്കുന്നുണ്ട്.വികാരിയുടെ മുറിയുടെ താക്കോൽ മറ്റാരുടെയും കൊവശമില്ലന്നും ഈ സാഹചര്യത്തിൽ വികാരി അറിയാതെ മുറിയിൽ നിന്നും ഒന്നും പുറത്തുപോകാനിടയില്ലെന്നുമാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. പള്ളിവക അക്കൗണ്ടിൽ 1.65 കോടി രൂപയും പള്ളിയുടെ നിയന്ത്രണത്തിലുള്ള ദേവമാതാ ആശുപത്രിയുടെ അക്കൗണ്ടിൽ 65.700 ലക്ഷം രൂപയും നീക്കിയിരിപ്പ് നിലനിൽക്കുന്ന സ്ഥിതിയിലാണ് ഫാ.ലൂക്കോസ് കുന്നത്തൂർ ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോവുന്നതെന്നും ഇതിന് ശേഷമുള്ള നാല് വർഷത്തോളമുള്ള കാലയളവിലാണ് പള്ളിക്ക് വൻ ബാദ്ധ്യത വരുത്തി വയ്ക്കുന്ന സാമ്പത്തീക തട്ടിപ്പ് നടന്നിട്ടുള്ളതെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
പള്ളിയുടെ കുരിശുപള്ളിക്ക് സ്ഥലം വാങ്ങാൻ പൊതുയോഗം തീരുമാനിക്കും മുമ്പേ 20 ലക്ഷം അഡ്വാൻസ് നൽകിയെന്ന ഫാ.മാത്യൂവിന്റെ വെളിപ്പെടുത്തൽ സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ ചൂണ്ടികാണിക്കുന്നത്. പള്ളിയോട് അനുബന്ധിച്ച് നടത്തിയ നിർമ്മാണ പ്ര സംമ്പന്ധിച്ച കണക്കുകൾ വിശദമായി പരിശോധിച്ചിട്ടില്ലന്നും പ്രഥമീക പരിശോധനയിൽ 5 ലക്ഷത്തോളം രൂപ അധികം ചിലവഴിച്ചതായി രേഖ കണ്ടെടുത്തുവെന്നും ഇക്കൂട്ടർ അറിയിച്ചു.പള്ളിവക ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം,ആശുപത്രിയുടെ പുതിയ കെട്ടിടം,ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ കണക്കുകൾ തൊട്ടിട്ടില്ലന്നും ഇത് പരിശോധിച്ചാൽ മാത്രമേ പള്ളിയുടെ സാമ്പത്തീക നഷ്ടം ക്യത്യമായി കണക്കാക്കാനാവു എന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം ഏറെ നിർണ്ണായകമാകും.
Stories you may Like
- കുട്ടികളുടെ വീരനായകൻ 'തൊപ്പി'യുടെ' ജീവിതകഥ!
- വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സ്വർണച്ചിറകുള്ള പക്ഷികളായി യൂനസും ഷബാനയും ഇനി ഒരുമിച്ചു പറക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്