അതിരമ്പുഴയിൽ റബർ തോട്ടത്തിൽ കണ്ട മൃതദേഹം കോട്ടയം സ്വദേശിനിയായ 21കാരിയുടേത്; കൊലപാതകം നടത്തിയതു വഴിവിട്ട ബന്ധത്തിൽ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ചതിനാൽ; ഗൾഫ് മലയാളിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: അതിരമ്പുഴയ്ക്കു സമീപം റബർത്തോട്ടത്തിൽ പൂർണഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും ഗാന്ധിനഗർ നാൽപാത്തിമലയിൽ താമസിക്കുന്നതുമായ ബഷീർ എന്ന ഖാദർ യൂസഫ് (45) ആണ് പിടിയിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായിയാണ് ഇയാൾ.
കോട്ടയം അടിച്ചിറ കന്നുകുളം സ്വദേശിനി അശ്വതി (21)യാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയുടെ വീടിന് എതിർവശം മുമ്പ് ബഷീർ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ഈ പരിചയം ആണ് വഴിവിട്ട ബന്ധത്തിൽ എത്തിച്ചത്. എട്ടുമാസം മുമ്പ് വീടുവിട്ട പെൺകുട്ടിയെ പ്രതി വിവിധയിടങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഗർഭിണിയായ യുവതിയെ പല തവണ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെങ്കിലും വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിക്കുവാൻ കാരണമായതെന്നാണ് പൊലീസ് കരുതുന്നത്.
അശ്വതിയെ ആറന്മുളയിലെ ഒരു ബന്ധുവീട്ടിൽ വേലയ്ക്കു നിർത്തിയിരുന്നു. എട്ടു മാസം ഗർഭിണിയായപ്പോൾ അശ്വതി ബഷീറിനെ തേടി എത്തുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയെ കൊല്ലാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ജഡം മറവുചെയ്യാൻ സഹായിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ബഷീർ അറസ്റ്റിലായത്.
പ്രതിയുടെ ഭാര്യ വിദേശത്താണ്. ഇയാൾ വിവാഹിതനാണെന്ന വിവരം യുവതിയിൽ നിന്നും മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ യുവതിയുടെ പിതാവിനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഗൾഫിൽ നിന്നു ഡൽഹി വഴി മംഗലാപുരത്തെത്തിച്ച പോളിത്തീൻ കവറാണ് കണ്ടെത്തിയത്. ഈ കവർ ഉപയോഗിച്ചാണ് മൃതദേഹം പൊതിഞ്ഞിരുന്നത് എന്നാണ് കണ്ടെത്തൽ. ഈ കവറിലെ ബാർകോഡ് പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ ഗൾഫ് മലയാളിയിലേക്ക് നീണ്ടത്. ഇയാളുടെ ഭാര്യയും ഗൾഫിലാണ്. ഗൾഫിൽ നിന്നു കൊണ്ടുവന്ന പോളിത്തീൻ കവറായിരുന്നു മൃതദേഹം പൊതിയാൻ ഉപയോഗിച്ചത്. ഈ തുമ്പിൽ പിടിച്ചുള്ള അന്വേഷണമാണ് കസ്റ്റഡിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
സർജിക്കൽ ഉപകരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ. യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച പോളിത്തീനിൽ കണ്ട ബാർകോഡ് പരിശോധിച്ചപ്പോൾ അത് ഇയാൾ ഇറക്കുമതി ചെയ്തതാണെന്ന് ബോധ്യമയി. ഇതിന്മേലുള്ള അന്വേഷണമാണ് ഗൾഫുകാരനായ മധ്യവയസ്ക്കനിലേക്ക് എത്തിച്ചത്. എട്ട് മാസം മുമ്പ് കാണാതായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗർഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാവും. യുവതിയെ കൊന്നതിനു പുറമെയാണ് ഗർഭസ്ഥ ശിശുവിനെ കൊന്നതിന് പ്രത്യേക വകുപ്പു കൂടി ചേർക്കുന്നത്. 10 വർഷം തടവ് കിട്ടാവുന്ന കേസാണിത്.
യുവതി കൊല്ലപ്പെട്ട് മിനിട്ടുകൾക്കകം ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശുവും മരിച്ചു. ശിശുവിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കി. ശിശുവിന്റേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ സമയത്ത് വയറിന് ചവിട്ടോ മറ്റോ ഏൽക്കാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. യുവതിയുടെ മൃതദേഹത്തോടൊപ്പം ശിശുവിന്റെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിക്കുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ ഹെൽത്ത സെന്ററുകളിലെയും ആശാവർക്കർമാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയാസ്പദമായ കാര്യങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് പ്രഥമിക സൂചന. ഗർഭിണികളുടെ പൂർണമായ വിവരങ്ങൾ, ഏതെങ്കിലും ഗർഭിണികളെ കാണാതായിട്ടുണ്ടോ, വാടകവീട്ടിൽ താമസിക്കുന്ന ഗർഭിണികളുടെ വിവരങ്ങൾ, അവരുടെ ശരിയായ മേൽവിലാസം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആശാവർക്കർ മാരുടെ പക്കൽ നിന്നും ശേഖരിച്ചത്. ആറുമാസമായ ഗർഭിണികളുടെ വിവരങ്ങളും ആശാവർക്കർമാരുടെ പക്കൽ നിന്നു പൊലീസ് ശേഖരിച്ചു. എന്നാൽ ഫലമുണ്ടായില്ല. അതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.
തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീൻ ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഗർഭിണിയായതിനാൽ ആശുപത്രികളും ആശാ വർക്കർമാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാൻ ശ്രമം നടന്നത്. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ പേരുവിവരങ്ങൾ ആശാ വർക്കർമാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വർക്കർമാരിൽ നിന്ന് അറിയാനായിരുന്നു ശ്രമം. ഇരുനൂറോളം മൊെബെൽ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിൽ സഹായകമാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്.
ചികിത്സയ്ക്കിടെയോ, ആശുപത്രിയിലോ കൊല്ലപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ. കൊല്ലപ്പെട്ട യുവതിയുടെ ഇടതു കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റർ ഒട്ടിച്ചതിന്റെ ലക്ഷണങ്ങളുമാണ് ഇത്തരമൊരു സംശയത്തിനു കാരണം. പ്ലാസ്റ്റർ പറിച്ചെടുത്ത ഭാഗത്തു രോമവും തൊലിയും നഷ്ടപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയ്ക്കോ, ഇഞ്ചക്ഷനോ, ഡ്രിപ്പിടിനോ ആകാം സൂചി കുത്തിയത്. അതിനാൽ ഏതെങ്കിലും ആശുപത്രിയുമായി ബന്ധമുണ്ടാകാമെന്നു പൊലീസ് സംശയിച്ചിരുന്നു.
നൈറ്റി കീറിയിട്ടില്ലാത്തതിനാൽ പിടിവലി നടന്നതായി സൂചനയില്ല. തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണു മരണ കാരണം. തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയോ മൂർച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണു തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം കാര്യമായ ഫലം ചെയ്തില്ലെന്നു പൊലീസ് പറയുന്നു അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡരികിലെ റബ്ബർത്തോട്ടത്തിലാണ് പോളിത്തീൻ ചാക്കിൽ മൂടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിൽ യുവതി ഗർഭിണിയാണെന്ന വിവരം വ്യക്തമായി.
മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപന നടത്തുന്ന നീണ്ടൂർ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടർന്നാണ് ഇവരുടെ ബന്ധുക്കളെ പൊലീസ് മൃതദേഹം കാണിച്ചത്. കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിച്ചു. ഇവരും തിരിച്ചറിഞ്ഞില്ല. അഞ്ചുമാസം മുൻപാണ് അമ്മ ഇവരെ അവസാനമായി കണ്ടത്. രണ്ടാഴ്ച മുൻപ് ഈ യുവതി ബന്ധുവിനെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണു കൊല്ലപ്പെട്ടതു നീണ്ടൂർസ്വദേശിയായ യുവതിയാവാമെന്ന സംശയത്തിനിടയാക്കിയത്.തന്റെ മകൾക്ക് പല്ലുകൾ ഇല്ലായിരുന്നെന്ന് ഇവർ പറഞ്ഞതോടെ സംശയമായി. ഇതോടെ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് പോളിത്തീൻ കവർ കേന്ദ്രീകരിച്ചുള്ള അന്വേഷം ഫലം കണ്ടത്. യുവതിയെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം. യുവതി ആറുമാസം ഗർഭിണിയാണെന്നും പരിശോധനയിൽ വ്യക്തമായി.
ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്. വയലറ്റ് നിറത്തിലുള്ള നൈറ്റിയായിരുന്നു യുവതിയുടെ വേഷം. മുഖം മർദ്ദനമേറ്റതുപോലെ കരുവാളിച്ചിരുന്നു. പൊലീസ്നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടർന്ന്, എതിർവശത്തെ റബ്ബർത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിർവശത്തെ തോട്ടത്തിൽനിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിരലടയാളവിദഗ്ദർ പരിശോധിച്ച് തെളിവ് ശേഖരിച്ചു. യുവതിയുടെ കഴുത്തിൽ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്.
Stories you may Like
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- ഗോവയിൽ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ യുവതിയുടെ ഭർത്താവ് മലയാളി?
- ദിവ്യ പഹൂജയുടെ മൃതദേഹം തിരിച്ചറിഞ്ഞതെങ്ങനെയെന്ന് പൊലീസ്
- 'അവൻ പെട്ടെന്നു തന്നെ മരിച്ചു; കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്