അവിഹിത ഗർഭം ഗൾഫിൽ നേഴ്സായ ഭാര്യയറിയാതിരിക്കാൻ വീട്ടിൽ നിന്ന് പോകാൻ ആജ്ഞാപിച്ചു; അനുസരിക്കാത്ത അശ്വതിയെ കഴുത്തു ഞെരിച്ച് കൊന്നു; ജിഷാക്കേസ് അന്വേഷണത്തിലെ തെറ്റുകൾ ആവർത്തിച്ചില്ല; അതിരമ്പുഴ കൊലയിൽ അഷറഫിനെ കുടുക്കിയത് കേരളാ പൊലീസിന്റെ പ്രൊഫഷണലിസം
മറുനാടൻ മലയാളി ബ്യൂറോ
ഏറ്റുമാനൂർ: റബ്ബർത്തോട്ടത്തിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹം ആർപ്പൂക്കര സ്വദേശിനി അശ്വതിയുടേതെന്ന് പൊലീസ് തിരിച്ചറിഞ്ഞത് പോളീത്തീൻ കവറിൽ പിടിച്ചു തന്നെ. കൊല നടന്ന സ്ഥലത്തേക്ക് ആരേയും കയറ്റി വിടാതെ കർശന സുരക്ഷ ഏർപ്പെടുത്തിയതാണ് നിർണ്ണായകമായത്.
അതുകൊണ്ട് തന്നെ തെളിവുകളൊന്നും നശിക്കാതെ സൂക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. അങ്ങനെ ദിവസങ്ങൾക്കുള്ളിൽ തന്നെ കൊലയാളിയെ വലയിലാക്കാനും കഴിഞ്ഞു. ജിഷാ കൊലക്കേസിൽ ഉണ്ടായ തുടക്കത്തിലെ പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ടതാണ് നിർണ്ണായകമായത്. ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ ഈ സ്ഥലം പൊലീസ് കാവലിലായി. മൃതദേഹം കിടന്ന സ്ഥലം പ്രത്യേകമായി മാർക്ക് ചെയ്ത് മാറ്റി. ഒരു തെളിവും നഷ്ടമാകുന്നില്ലെന്ന് ലോക്കൽ പൊലീസ് ഉറപ്പാക്കി. തുടർന്ന് നടത്തിയ നിരീക്ഷണമാണ് കൊലയാളിയിലേക്ക് അന്വേഷണം എത്തിച്ചത്.
മൃതദേഹത്തിന് അടുത്ത് നിന്ന് പുതുപ്പും പോളിത്തീൻ കവറുമായിരുന്നു കിട്ടിയത്. ഇത് രണ്ടിനേയും കുറിച്ച് പൊലീസ് അന്വേഷിച്ചു. ഇതിൽ പോളിത്തീൻ കവറിലുണ്ടായിരുന്ന മാർക്കാണ് നിർണ്ണായകമയാത്. കമ്പനിയുടെ ഈ മാർക്കിൽ പിടിച്ചുള്ള അന്വേഷണത്തിൽ ഇത് വിദേശത്ത് നിന്ന് വരുന്നതാണെന്ന് മനസ്സിലായി. പാഴ്സലിനൊപ്പം വന്ന ഈ പോളിത്തീൻ കവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൃതദേഹം ആറന്മുള സ്വദേശിനിയുടേതാണെന്ന് മനസ്സിലായത്. പാഴ്സൽ എത്തിയ സ്ഥലത്തെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അപ്പോൾ ആറുമാസമായി കാണാതായ അശ്വതിയെ കുറിച്ചു പരാതിയിലേക്ക് അന്വേഷണമെത്തി. ഈരാറ്റുപേട്ടക്കാരനായ ആഷറഫ് യൂസഫിന്റെ മൃഗീയ കൊലപാതകം അങ്ങനെയാണ് പുറം ലോകത്ത് എത്തിയത്. അശ്വതിയെ കൊന്നത് താനാണെന്ന് അഷറഫ് യൂസഫ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ പരിശോധനഫലം വന്ന ശേഷമേ പൊലീസ് കാര്യങ്ങൾ പുറത്ത് പറയൂ.
എറണാകുളം റേഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ പഴുതടച്ച അന്വേഷണമാണ് ഫലം കണ്ടത്. ജിഷക്കൊലക്കേസ് അന്വേഷണം അമീറുൾ ഇസ്ലാമിലെത്തിച്ച സംഘത്തിലെ രണ്ടാമനായിരുന്നു എസ് ശ്രീജിത്ത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ ജിഷാകൊലക്കേസ് അന്വേഷണത്തിനിടെ പറ്റിയ പാളിച്ചകൾ ശ്രീജിത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ദുരൂഹത നിറഞ്ഞ കൊലക്കേസിൽ തെളിവുകൾ നശീകരിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയത്. കൊല നടന്ന സ്ഥലത്തേക്ക് പൊലീസ് ആരേയും പ്രവേശിച്ചില്ല. ഇതുകൊണ്ടാണ് പോളിത്തീൻ കവറിലെ മാർക്ക് മായാതിരുന്നത്. ആരെങ്കിലും ഒന്നും ചവിട്ടിയെങ്കിൽ പോലും മാഞ്ഞു പോകുന്ന തരത്തിലെ മാർക്കാണ് അശ്വതിയുടെ കൊലയാളിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതാണ് ഈരാറ്റുപേട്ട സ്വദേശി അഷറഫ് യൂസഫ്, ഇയാളുടെ ഡ്രൈവർ ബഷീർ, സഹായിയായ അർപ്പൂക്കര സ്വദേശി എന്നിവരിലേക്ക് അന്വേഷണം എത്തിച്ചത്. എന്നാൽ ഡ്രൈവറേയും സഹായിയേയും കേസിൽ കുടുക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല
പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പടുതായിൽ പൊതിഞ്ഞ് റബർ തോട്ടത്തിൽ തള്ളിയത് ബഷീർ ഒറ്റയ്ക്കായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബഷീറിന്റെ വാടക വീട്ടിൽ വച്ചായിരുന്നു അശ്വതിയെ കൊന്നത്. അവിഹിത ഗർഭം ധരിച്ച അശ്വതിയെ ഒഴുവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ഇയാൾ അവളെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, മൃതദേഹം പടുതയിൽ പൊതിഞ്ഞ് കാറിൽ കയറ്റിയ രീതിയും റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന റബർ തോട്ടത്തിലേക്ക് മൃതദേഹം കയറ്റിയ രീതിയും പ്രതി പൊലീസിനെ കാണിച്ചുകൊടുത്തു. സഞ്ചിയുടെ കൈവള്ളിയുടെ മാതൃകയിൽ മുകളിലും താഴെയും കയർ കെട്ടി എടുത്താണ് മൃതദേഹം റബർ തോട്ടത്തിലേക്ക് കയറ്റിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു ലക്ഷ്യമെങ്കിലും അത്രയും ദൂരം മൃതദേഹം കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും പ്രതി പറഞ്ഞു. രാത്രിയിൽ തന്നെ തിരിച്ച് വീട്ടിലെത്തിയ ബഷീർ കുളിച്ച് തുണിമാറി നേരെ മുണ്ടക്കയത്തേക്ക് പോവുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റായും ഡ്രൈവറായും ജോലിചെയ്തിരുന്ന ബഷീർ നല്ല സാമ്പത്തിക സ്ഥിതിയിലാണ്. ഭാര്യ അയച്ചുകൊടുക്കുന്ന പണം മുഴുവൻ ഇയാൾ ധൂർത്തടിക്കുകയാണെന്നും അറിയുന്നു. മൂന്നു വർഷം മുമ്പാണ് ഇയാൾ അമ്മഞ്ചേരിയിലെ വീട്ടിൽ വാടകയ്ക്ക് താമസമാക്കിയത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ പ്രതിയെ കുടുക്കാൻ സാധിച്ചത് പൊലീസിന്റെ മികവുകൊണ്ടാണ്.
അശ്വതിയുടെ വീടിന്റെ തൊട്ടടുത്തായിരുന്നു ബഷീർ വാടകയ്ക്ക് താമസിച്ചിരുന്നത്. അശ്വതിയുടെ പിതാവ് തമ്പാനെ മദ്യം നല്കി വശീകരിച്ചാണ് ഇയാൾ അശ്വതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. തുടർന്ന് അവിഹിത ബന്ധത്തിൽ ഏർപ്പെടുകയും അശ്വതി ഗർഭിണിയാവുകയുമായിരുന്നു. ഗർഭം അലസിപ്പിക്കാൻ ബഷീർ പലതവണ ശ്രമിച്ചെങ്കിലും അശ്വതി വഴങ്ങിയില്ല. തുടർന്ന് കോഴഞ്ചേരിയിലുള്ള ബന്ധുവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെനിന്ന് ആരോടും പറയാതെ വീടുവിട്ടതോടെ വീട്ടുകാർ അശ്വതിയെ കാണാനില്ലായെന്നു കാട്ടി പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിനിടയിൽ വീട്ടിൽ തിരിച്ചെത്തിയ യുവതി ഒരാഴ്ചത്തെ താമസത്തിനു ശേഷം വീണ്ടും ജോലിക്കു പോവുന്നുവെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് മറ്റൊരു വീട്ടിൽ അശ്വതി അഭയം തേടിയത്. അവിടെനിന്ന് ഒരു മാസം മുമ്പ് വീണ്ടും ബഷീറിന്റെ വീട്ടിലെത്തിയ അശ്വതി പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു.
ഗൾഫിൽ ജോലിചെയ്യുന്ന ബഷീറിന്റെ ഭാര്യ അടുത്തയാഴ്ച വീട്ടിലെത്തുമെന്ന സന്ദേശമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. മാറി താമസിക്കാൻ അശ്വതിയോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതേതുടർന്ന് വഴക്കായി. കസേരയിൽ ഇരുന്ന അശ്വതിയുടെ കഴുത്തിൽ കുത്തിപ്പിച്ച് പുറകിലേക്ക് തള്ളി. ഇതേതുടർന്ന് തല ഇടിച്ച് അശ്വതിയുടെ ബോധം കെട്ടു. വീണ്ടും കഴുത്തിൽ കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിയിൽതന്നെ മൃതദേഹം കട്ടിലിൽ വിരിച്ചിരുന്ന ബഡ്ഷീറ്റിൽ പൊതിഞ്ഞു. ഭാര്യ ഗൾഫിൽനിന്ന് പാഴ്സൽ അയച്ച ടാർപോളിനിൽ വീണ്ടും മൃതദേഹം പൊതിഞ്ഞു. തുടർന്ന് സ്വന്തം ഹുണ്ടായ് കാറിന്റെ ഡിക്കിയിലാക്കി. തുടർന്ന് മൂന്നു കിലോമീറ്റർ ദൂരെയുള്ള റബർതോട്ടത്തിലെ പൊട്ടക്കിണർ ലക്ഷ്യമാക്കി പോയി. വിജനമായ റബർ തോട്ടത്തിന്റെ സമീപം എത്തിയപ്പോൾ ഡിക്കിയിൽ നിന്ന് ഒറ്റയ്ക്ക് സഞ്ചി തൂക്കുന്നതുപോലെ മൃതദേഹം എടുത്ത് തിട്ടയിൽ വച്ചു. അവിടെനിന്നും തൂക്കിയെടുത്ത് കുറച്ചു ദൂരം കൊണ്ടുപോയി. മുന്നോട്ടു കൊണ്ടുപോവാൻ കഴിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ച് തിരികെ പോരുകയായിരുന്നു.
പ്രതി താമസിച്ചിരുന്ന കന്നുകുളത്ത് നിന്ന് മൃതദേഹം കണ്ടെത്തിയ റബ്ബർത്തോട്ടത്തിലേക്ക് അരകിലോമീറ്റർ ദൂരമുണ്ട്. പ്രതി കുറച്ച് കാലം വിദേശത്തും ജോലി ചെയ്തിരുന്നു. ഇയാളുടെ ഭാര്യ നേഴ്സാണ്. ഇവർ ഇപ്പോഴും വിദേശത്താണ് ജോലി നോക്കുന്നത്. മരിച്ചത് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു. ഗർഭിണിയായതിനാൽ ആശാ വർക്കർമാരിൽ നിന്നും വിവര ശേഖരണവും നടത്തി. അതും ഫലവത്തായില്ല. ഇതിനിടെയാണ് മൃതദേഹം പൊതിഞ്ഞിരുന്ന പോളിത്തീൻ കവറിലേക്ക് പൊലീസിന്റെ ശ്രദ്ധയെത്തിയത്. ഇതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഗൾഫിൽ നിന്നു ഡൽഹി വഴി മംഗലാപുരത്തെത്തിച്ച പോളിത്തീൻ കവറാണ് കണ്ടെത്തിയത്. പാഴ്സലായെത്തിയ ഈ കവറിന്റെ വഴികൾ തേടിയായിരുന്നു പൊലീസിന്റെ സഞ്ചാരം. സർജിക്കൽ ഉപകരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ എന്നാണ് സൂചന.
യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച പോളിത്തീനിൽ കണ്ട ബാർകോഡ് പരിശോധിച്ചപ്പോൾ അത് ഇയാൾ ഇറക്കുമതി ചെയ്തതാണെന്ന് ബോധ്യമയി. ഇതിന്മേലുള്ള അന്വേഷണമാണ് ഗൾഫുകാരനായ മധ്യവയസ്ക്കനിലേക്ക് എത്തിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഒറ്റക്കപ്പിലാവ് അമ്മഞ്ചേരി റൂട്ടിലെ ഐക്കരച്ചിറ ജംഗ്ഷനു സമീപം തുണിയിലും പോളിത്തീൻ ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഗർഭിണിയായതിനാൽ ആശുപത്രികളും ആശാ വർക്കർമാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാൻ ശ്രമം നടന്നത്. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ പേരുവിവരങ്ങൾ ആശാ വർക്കർമാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വർക്കർമാരിൽ നിന്ന് അറിയാനായിരുന്നു ശ്രമം.
ഇരുനൂറോളം മൊെബെൽ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസിൽ സഹായകമാകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സർജറിക്കുപയോഗിക്കുന്ന പോളിത്തീൻ കവർ നിർണ്ണായകമായത്. ലാലിച്ചൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർത്തോട്ടം. പുലർച്ചെ 5.30ന് ടാപ്പിങ്ങിനെത്തിയ മാർത്താണ്ഡം സ്വദേശി കുമാറാണ് ആദ്യം ചാക്കുകെട്ട് കാണുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്