Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് : സൗദിയിൽ പിടിയിലായ പ്രതി കെ.പി യൂസഫിനെ ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് സൂചന; ടൈമർ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനക്കേസിന്റെ ചുരുളഴിയുമ്പോൾ

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് : സൗദിയിൽ പിടിയിലായ പ്രതി കെ.പി യൂസഫിനെ ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് സൂചന; ടൈമർ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്;  രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനക്കേസിന്റെ ചുരുളഴിയുമ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതി കെ.പി. യൂസഫ് സൗദി പൊലീസിന്റെ കസ്റ്റഡിയിലായെന്ന് വിവരം. എൻ.ഐ.എ റെഡ് കോർണർ നോട്ടീസ് നൽകിയ പ്രതിയെ ഉടൻ തന്നെ സൗദി അധികൃതർ ഇന്ത്യയിലേക്ക് അയക്കും. ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി തലശ്ശേരി ചെറുപറമ്പിലെ മുഹമ്മദ് അസ്ഹർ കഴിഞ്ഞാഴ്ച പിടിയിലായിരുന്നു. സൗദി അധികൃതർ വിമാനത്തിൽ ഡൽഹിയിലേക്ക് കയറ്റി അയച്ച അസ്ഹറിനെ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സ്ഫോടന കേസിൽ കണ്ണൂർ-തളിപ്പറമ്പ് സ്വദേശിയായ യൂസഫ് എട്ടാം പ്രതിയാണ്. സ്ഫോടനം നടത്തിയ ശേഷം പൊലീസിന് പിടികൊടുക്കാതെ രണ്ടാം പ്രതിയായ മുഹമ്മദ് അസ്ഹറിനൊപ്പം സൗദിയിലെക്ക് മുങ്ങുകയായിരുന്നു. കഴിഞ്ഞ 13 വർഷമായി ഇരുവരും സൗദിയിൽ ഒളിവിൽ കഴിയുകയായിരുന്നു. അതിനിടെയാണ് സൗദി പൊലീസ് അസ്ഹറിനെ പിടികൂടി ഇന്ത്യയിലേക്ക് അയച്ചത്.

ലഷ്‌ക്കർ-ഇ.-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീറായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടനത്തിലെ മുഖ്യ ആസൂത്രകൻ. ഇക്കാര്യം ഇവർക്കെതിരെയുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുകയുണ്ടായിരുന്നു. 2006 മാർച്ച് 3 ന് ഉച്ചക്ക് 12.55 ന് കോഴിക്കോട് കെ.എസ്. ആർ.ടി.സി സ്റ്റാൻഡിലും 15 മിനുട്ടിന് ശേഷം മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമുണ്ടായിരുന്നില്ലെങ്കിലും രണ്ട് പൊലീസുകാരടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തോടെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.എ യേയും കേരളത്തിൽ അതീവ തീവ്രവാദ സാന്നിധ്യമുള്ള മേഖലയായി കണ്ടു. പല സംഘടനകളേയും കോഴിക്കോട് സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും 2010 ൽ തടിയന്റവിടെ നസീറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഫോടനത്തിന്റെ യഥാർത്ഥ കാരണക്കാരെ കണ്ടെത്തിയത്.

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് നസീറിന്റെ മൊഴിയിൽ നിന്നും മനസ്സിലായി. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. തടിയന്റവിടെ നസീറിന്റെ നിർദ്ദേശമനുസരിച്ച് മുഹമ്മദ് അസ്ഹറിന്റെ കണ്ണൂരിലെ വീട്ടിൽ നിന്നായിരുന്നു ബോംബുകൾ നിർമ്മിച്ചത്. ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിട നസീറിന്റെ ഒപ്പം മുഹമ്മദ് അസ്ഹർ, അബ്ദുൾ ഹാലിം, കെ.പി. യൂസഫ്, ഷഫാസ് എന്നിവരായിരുന്നു. ടൈമർ ഘടിപ്പിച്ച ബോംബ് വെക്കാൻ മുഹമ്മദ് ഹാലിം പങ്കാളിയാണെന്ന് കേസുണ്ടെങ്കിലും ഇയാൾക്കെതിരെ തെളിവില്ലാത്തിനാൽ കോടതി വെറുതെ വിട്ടയക്കുകയായിരുന്നു.

കോഴിക്കോട് ബോംബ് സ്ഫോടന കേസിന് ശേഷം 2008 ജൂലായ് 25 ന് ബെംഗളൂരുവിൽ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്ത് ജനബാഹുല്യ കേന്ദ്രങ്ങളിൽ ബോംബ് വെക്കുകയുണ്ടായി. എന്നാൽ അതിൽ 9 എണ്ണവും പൊട്ടാതെ പോവുകയായിരുന്നു. ഒരു ബോംബ് വെയിറ്റിങ് ഷെൽട്ടറിൽ സ്ഫോടനമുണ്ടാക്കുകയും ഒരു സ്ത്രീ മരണമടയുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. . മലയാളികളായ 17 പേരാണ് ഈ കേസിലെ പ്രതികൾ. ജമ്മു കാശ്മീർ അതിർത്തിയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട പരപ്പനങ്ങാടിയിലെ അബ്ദുൾ റഹിം, കണ്ണൂർ സിറ്റിയിലെ ഫയാസ്, മുഴത്തടത്തെ ഫായിസ്, എറണാകുളം സ്വദേശി മുഹമ്മദ് യാസിൻ എന്നിവരും പ്രതികളാണ്.നസീറും കൂട്ടാളികളും മറ്റ് രാജ്യ ദ്രോഹ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലുകളിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP