'പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ല ; ഗംഗാധരനും വത്സനും കൃപേഷിനോടും ശരത് ലാലിനോടും വ്യക്തി വൈരാഗ്യമുണ്ടായിരുന്നു; സമൂഹ മാധ്യമങ്ങൾ വഴി ഇവർ മുൻപ് ഭീഷണി മുഴക്കിയിട്ടുള്ളതാണ്' ; കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നും സംശയമുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയും കൃപേഷിന്റെ പിതാവ് കൃഷ്ണൻ
മറുനാടൻ ഡെസ്ക്
കാസർകോട്: കേരളക്കരയെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ തനിക്ക് സംശയമുള്ള പ്രാദേശിക നേതാക്കളുടെ പേരുകളും കൃഷ്ണൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. എച്ചിലടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്ന പീതാംബരൻ. വധം നടന്നത് കല്യോടാണ്. പെരിയ ലോക്കൽ സെക്രട്ടറിയായ ബാലകൃഷ്ണൻ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും വേറെ ബ്രാഞ്ചിൽ ഉള്ളവർ എന്തെങ്കിലും ചെയ്യണമെങ്കിലും അദ്ദേഹം അറിഞ്ഞിരിക്കുമെന്നും അല്ലാതെ നടക്കില്ലെന്നും കൃഷ്ണൻ പറയുന്നു.
ശരത് ലാലും കൃപേഷുമായി വ്യക്തി വൈരാഗ്യമുള്ളവരാണ് വത്സൻ, ഗംഗാധരൻ എന്നിവർ. സമൂഹമാധ്യമങ്ങളിലൂടെ ശരത്തിനും കൃപേഷിനുമെതിരെ ഇവർ ഭീഷണി മുഴക്കിയിരുന്നുവെന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച് ആയുധങ്ങളല്ല കണ്ടെടുത്തതെന്നും കൃഷ്ണൻ പറയുന്നു. അന്വേഷണം പീതാംബരനിൽ മാത്രം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണൻ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നിൽ പ്രവർത്തിക്കുകയും കാശൊഴുക്കുന്നതായും ആരോപിക്കുന്നു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കൃഷ്ണൻ വ്യക്തമാക്കി.
പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകം നടപടി
പാർട്ടിക്ക് ഈ കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്താൻ വേണ്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ പ്രസ്താവന ഇറക്കി മണിക്കൂറുകൾക്കകമാണ് പീതാംബരെനെതിരെയുള്ള നടപടി. എന്നാൽ പീതാംബരനാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും സ്ഥിരീകരിച്ചിരുന്നില്ല. ഇതെല്ലാം പലവിധ സംശയങ്ങൾക്ക് ഇട നൽകുന്നു. ഈ സാഹചര്യത്തിൽ സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത് ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിക്കും. കണ്ണൂർ ക്വട്ടേഷൻ സംഘത്തെ ഒളിപ്പിക്കാനുള്ള ശ്രമങ്ങൾ കാരണമാണ് ഇത്.
കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ ടി.പി. ചന്ദ്രശേഖരൻ വധവും ഷുഹൈബ് വധവും നടന്നപ്പോഴൊന്നുമില്ലാത്ത തിടുക്കമാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ പാർട്ടി എടുത്തത്. ഇത്രയും തിടുക്കത്തിൽ പ്രതിയെ പാർട്ടി ചൂണ്ടിക്കാണിച്ച സംഭവം പ്രാദേശിക തലത്തിൽ മാത്രം ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് വരുത്തിത്തീർക്കാനോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പീതാംബരനും പ്രാദേശിക നേതൃത്വവുമാണ് കൊലക്ക് ഉത്തരവാദി എന്ന് ആരും വിശ്വസിക്കുന്നില്ല.
ജില്ലാ നേതൃത്വത്തിലോ ഏരിയാ നേതൃത്വത്തിലോ ഉള്ളവർക്ക് ഈ കൃത്യത്തിൽ പങ്കുണ്ടെന്നാണ് ആരോപണം ഉയരുന്നത്. പീതാംബരന്റെ ഭാര്യ മഞ്ജു പോലും അത് വിശ്വസിക്കുന്നില്ല. പാർട്ടിക്കുവേണ്ടിയാണ് കൊല ചെയ്തിട്ടുണ്ടാവുക എന്ന് അവർ പറയുകയും ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ നാല് വാഹനങ്ങൾ ഒരുക്കിയതും ലോക്കലിന് പുറത്ത് ചട്ടഞ്ചാലിലെ ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ചതുമെല്ലാം ഇക്കാര്യത്തിലേക്ക് വഴി വെക്കുന്നു. കൃത്യം നിർവ്വഹിച്ച് പ്രതികൾ ആദ്യം എത്തിയതും ഏരിയാ കമ്മിറ്റി ഓഫീസിലാണ്. തുടർന്ന് വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് പോകാൻ കിലോമീറ്ററുകളോളം ദൂരത്തിലുള്ള പാക്കം ഗ്രാമത്തിലെത്തിയതും ഒരു ലോക്കൽ നേതൃത്വത്തിന്റെ ഒത്താശയോടെ മാത്രമാവില്ല.
കണ്ടെടുത്ത ആയുധങ്ങൾ തന്നെയാണോ ഉപയോഗിച്ചത്
തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളുമാണ് കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ കുളത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തുന്നത്.
അതിന് സമാനമായി ഇവിടെ പൊട്ട കിണറ്റിൽ നിന്നം. പൊലീസ് തന്നെ ആയുധങ്ങൾ തന്ത്രപരമായി ഉപേക്ഷിച്ച് പ്രതിയെ കൊണ്ടു വന്നെടുക്കുന്ന വിദ്യ പെരിയയിലും നടന്നിട്ടുണ്ടോ എന്ന സംശയം ഉയർത്തുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്. ശരത്ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു.
എന്നാൽ കണ്ടെടുത്ത തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ഇതോടെ അന്വേഷണത്തിൽ സംശയവും ഏറുകയാണ്. പൊലീസ് അന്വേഷണം തുടങ്ങും മുമ്പ് തന്നെ പ്രതികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. പീതാംബരനാണ് എല്ലാത്തിനും കാരണമെന്ന് കാട്ടി സിപിഎമ്മിൽ നിന്ന് പീതാംബരനെ പുറത്താക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈര്യമാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ് ഐ ആർ വന്നതോടെയായിരുന്നു ഇത്.
നേരത്തെ പാർട്ടിക്ക് കൊലയിൽ പങ്കില്ലെന്നായിരുന്നു കാസർകോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇത് പൊളിക്കുന്നതായിരുന്നു എഫ് ഐ ആർ. ഇതോടെയാണ് പീതാംബരനെ മുഖ്യപ്രതിയാക്കി മാറ്റി കോടിയേരി പുറത്താക്കൽ പ്രഖ്യാപിച്ചത്. അന്വേഷണം പീതാംബരനിൽ ഒതുക്കണമെന്ന സൂചനയായിരുന്നു കോടിയേരി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍